പുതിയ തൊഴിൽ സംവിധാനം; റീ എൻട്രി 30 ദിവസത്തേക്ക്, 10 ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം , അറിയാം കൂടുതൽ കാര്യങ്ങൾ

റിയാദ്: മുക്കാൽ നൂറ്റാണ്ട് കാലത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിന് അവസാനമായി പുതിയ തൊഴിൽ സംവിധാനം ഇന്നത്തോടെ പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളുടെ എക്‌സിറ്റ്, റീ എൻട്രി കാര്യങ്ങളിൽ കൂടുതൽ വ്യക്തത. പരിഷ്‌കരിച്ച തൊഴിൽ സംവിധാനത്തിലെ അതിപ്രധാനമായ ഒരു കാര്യമായിരുന്നു നാട്ടിലേക്ക് പോകാനായി തൊഴിലാളികൾക്ക് സ്വന്തമായി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സ്വന്തമാക്കാമെന്ന്. എന്നാൽ, ഇതിലെ സംശയങ്ങൾക്ക് പൂർണ്ണ വിരാമമിട്ട് മന്ത്രാലയം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി.

തൊഴിലാളി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സമർപ്പിച്ച്‌ 10 ദിവസത്തിനു ശേഷം ഇവ ആക്റ്റിവ് ആകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. തൊഴിലുടമക്ക് ഇക്കാര്യത്തിൽ വേണമെങ്കിൽ അന്വേഷണം നടത്താനാണ് ഈ കാലയളവ് നൽകിയിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ തൊഴിലുടമ ഇത് സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തിയില്ലെങ്കിൽ ഈ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽതൊഴിലാളിക്ക് 30 ദിവസത്തേക്കുള്ള എക്‌സിറ്റ് റീ എൻട്രി വിസ കരസ്ഥമാക്കാം. എന്നാൽ, തൊഴിൽ കരാർ കാലാവധി കഴിയുന്നതോടെ എക്‌സിറ്റ് റീ എൻട്രി നേടാൻ സാധ്യമല്ല. തൊഴിലാളി നൽകിയ റീ എൻട്രി വിസ റദ്ദാക്കാനും തൊഴിലുടമയ്ക്ക് അനുവാദമില്ല. മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന അതേ മാതൃകയിൽ വിദേശികൾക്ക് റീ എൻട്രി വിസ നൽകാനും തൊഴിലുടമക്ക് അവകാശമുണ്ട്.

പരസ്യംതുടരുന്നതിന് സ്ക്രോൾ ചെയ്യുക
ഫൈനൽ എക്‌സിറ്റ് വിസ നൽകാൻ തൊഴിലുടമക്കും സ്വന്തമായി നേടാൻ തൊഴിലാളിക്കും അവകാശമുണ്ട്. തൊഴിലാളി ഫൈനൽ എക്‌സിറ്റിനു അപേക്ഷിച്ചാൽ ഇക്കാര്യത്തിലും തൊഴിലുടമക്ക് പത്ത് ദിവസം അന്വേഷണം നടത്താനായുള്ള സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടക്ക് പ്രത്യേക മറുപടിയൊന്നും തൊഴിലുടമയുടെ ഭാഗത്ത് നിന്നും ലഭിച്ചില്ലെങ്കിൽ ഈ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് കരസ്ഥമാക്കാം. ഇഷ്യു ചെയ്‌തത്‌ മുതൽ 15 ദിവസമായിരിക്കും ഇതിന്റെ കാലാവധി.

തൊഴിൽ കരാർ നില നിൽക്കെ രാജ്യം വിട്ട ശേഷം തിരിച്ചു വരാത്ത വിദേശികൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തും. റീ എൻട്രി വിസയിൽ പുറത്തേക്ക് പോയി തിരിച്ച്‌ വരാതിരുന്ന ഘട്ടത്തിലാണിത്. എന്നാൽ, റീ എൻട്രി വിസ കാലാവധിക്കുള്ളിൽ തിരിച്ചെത്താൻ സാധ്യമല്ലെങ്കിൽ തൊഴിലുടമക്ക് വിസ കാലാവധി നീട്ടി നൽകാനുള്ള അവസരമുണ്ടാകും.

രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.

മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ്‌ ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ

‘ഗൂഗിള്‍ പേ വഴി പണമയച്ചു, തിരിച്ചുതരണം’;വാട്സ്ആപ്പ് വഴിയുള്ള എട്ടിന്റെ തട്ടിപ്പ്

വാട്‌സ് ആപ്പ് വഴി പല തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകുകയാണ്. ഒന്ന് തീരുമ്പോള്‍ അടുത്തത് എന്നതുപോലെയാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള തട്ടിപ്പുകള്‍. വാട്‌സാപ്പിലൂടെയുള്ള പുതിയ ഒരു തട്ടിപ്പ് ഇങ്ങനെയാണ്. ഗൂഗിള്‍പേ വഴി നമ്പര്‍ മാറി പണമയച്ചുവെന്നും പണം തിരികെനല്‍കണമെന്നും

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും; കരട് പട്ടിക ജൂലൈ23ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 പോളിം​ഗ് ബൂത്തുകൾ നിർത്തലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ

കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം

തിരുവനന്തപുരത്തെയും കൊല്ലത്തെയും അലർട്ടുകളിൽ മാറ്റം, മഴ മുന്നറിയിപ്പ് പുതുക്കി; 9 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ ജാഗ്രത നിർദ്ദേശം പുതുക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് മാറ്റി മഞ്ഞ അല‍ർട്ട് ആക്കിയിട്ടുണ്ട്. രണ്ട് ജില്ലകളിലും ശക്തമായ

‘ഇനിയൊരു അപകടമുണ്ടാകരുത്’, ഒടുവിൽ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്, സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: കൊല്ലത്തെ സ്കൂൾ വിദ്യാ‌ർഥി മിഥുന്‍റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.