ഹിജാബ് ധരിച്ച് സൽവ ഫാത്തിമ കോക്പിറ്റിൽ; രാജ്യത്ത് ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്, അഭിമാന നേട്ടം

ഹൈദരാബാദ്: വിമാനത്തിന്റെ കോക്പിറ്റ് സീറ്റിലേക്കെത്താനുള്ള സെൽവ ഫാത്തിമ്മയുടെ വഴികൾ ഒരിയ്ക്കലും എളുപ്പമുള്ളതായിരുന്നില്ല. ആ വഴികൾ മുഴുവനും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആ വഴികളിലൂടെ നടന്നാണ് സൈദ ഫാത്തിമ്മ തന്റെ സ്വപ്നം പൂർത്തീകരിച്ചത്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഹൈദരാബാദിൽ നിന്നും ആദ്യമായി പൈലറ്റിന്റെ സീറ്റിലിരിക്കുന്ന ഹിജാബ് ധാരിയായ പെൺകുട്ടിയായി സൈദ ഫാത്തിമ്മ മാറുകയായിരുന്നു.

ഹൈദരാബാദിലെ മൊ​ഗൽപുരയിൽ ബേക്കറി കടക്കാരന്റെ മകളായാണ് സെൽവ ഫാത്തിമ്മ ജനിച്ചത്. നാലുമക്കളിൽ മൂത്തയാളാണ് മുപ്പത്തിനാലുകാരിയായ സെൽവ ഫാത്തിമ്മ. ബേക്കറിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് മാത്രം വേണമായിരുന്നു വലിയൊരു കുടുംബത്തിന്റെ ചിലവുകൾ മുന്നോട്ട് പോകുവാൻ. പലപ്പോഴും ഫീസടക്കാനില്ലാതെ പഠനത്തിൽ മിടുക്കിയായ സെൽവ പഠനം നിർത്തേണ്ട സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. മാലക്പെറ്റിൽ പഠിക്കുമ്പോൾ ഫീസടക്കാൻ ബുദ്ധിമുട്ടിയപ്പോൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ രണ്ടു വർഷത്തേക്കുള്ള ഫീസ് നൽകി പ്രിൻസിപ്പാളായ അലീഫിയ ഹുസൈനാണ് പഠനം മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്ന് സെൽവ ഫാത്തിമ്മയുടെ പിതാവ് സൈദ് അഷ്ഫാഖ് അഹമ്മദ് പറയുന്നു. മകളൊരു അദ്ഭുതം നിറഞ്ഞ കുട്ടിയാണെന്നാണ് പിതാവിന്റെ ഭാഷ്യം.
തുടർപഠനത്തിലും ഫീസടയ്ക്കാൻ പണമില്ലാതെ പഠനം ഉപേക്ഷിക്കേണ്ടതിന്റെ വക്കിലെത്തിയിട്ടുണ്ടെന്ന് ആ പിതാവ് പിന്നെയും ഓർത്തെടുക്കുന്നുണ്ട്. മെഹ്ദി പട്ടണത്ത് സെന്റ് ആൻസ് കോളേജിൽ പഠിക്കുമ്പോഴും സെൽവ ഫാത്തിമ്മക്ക് ഫീസിന് പണമുണ്ടായിരുന്നില്ല. ഇവിടെയുള്ള ബോട്ടണി പ്രൊഫസറായ സം​ഗീതയാണ് വീണ്ടും വഴിത്തിരിവായത്. അവരെന്നെ ഒരിയ്ക്കലും പഠിപ്പിച്ചിട്ടില്ല. ഞാനവരെ വ്യക്തിപരമായി അറിയുകയുമില്ല. പക്ഷേ ദൈവത്തിന്റെ സമ്മാനമായിരുന്നു അവർ. സെൽവ ഫാത്തിമ്മ പറയുന്നു. നിലവിൽ തെലങ്കാന ഏവിയേഷൻ അക്കാദമിയിലെ ആദ്യ വനിതാ ഓഫീസറാണ് സെൽവ.
എനിക്ക് എല്ലായ്പ്പോഴും പൈലറ്റ് ആവാനായിരുന്നു ആ​ഗ്രഹം. പക്ഷേ ഒരു വിമാനടിക്കറ്റ് എടുക്കാൻ പോലും കഴിവുണ്ടായിരുന്നില്ല. ഇന്ന് ‍ഞാൻ പൈലറ്റിന്റെ സീറ്റിലാണിരിക്കുന്നത്.ഒരു ചെറുപുഞ്ചിരിയോടെ സെൽവ പറയുന്നു. നിലവിൽ രണ്ടു മക്കളുടെ മാതാവു കൂടിയാണ് സെൽവ ഫാത്തിമ്മ. ഇളയമകൾക്ക് ആറുമാസം മാത്രമാണ് പ്രായം.എങ്കിലും കോക്പിറ്റിലിരിക്കുമ്പോൾ സെൽവ മറ്റൊന്നും ചിന്തിക്കാറില്ല. ഈ വഴിയിൽ ഞാനൊറ്റക്കല്ല, പലരുടേയും സഹായമാണ് ഈ വഴികളിലേക്ക് എന്നെ എത്തിച്ചതെന്നും സെൽവ പറയുന്നു.

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, ഫോര്‍മാന്‍ മെക്കാനിക്കല്‍, ട്രേഡ് ടെക്‌നീഷന്‍ കാര്‍പെന്ററി തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. അധ്യാപക തസ്തികയിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഫോര്‍മാന്‍

ക്വട്ടേഷന്‍ ക്ഷണിച്ചു.

തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധനക്ക് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ മാര്‍ക്കറ്റിങ് സൊസൈറ്റി കോമ്പൗണ്ടിലെ ഇ.വി.എം ഗോഡൗണിലേക്ക് ആവശ്യമായ പന്തല്‍ (തോരപന്തല്‍), ജനറേറ്റര്‍, മേശ, കസേര,

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക്

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.ഡബ്ല്യൂ സെന്ററില്‍ സീറ്റൊഴിവ്. ഓപ്പണ്‍ വിഭാഗത്തില്‍ – ഒന്ന്, ഇ.ഡബ്ല്യു.എസ്- ഒന്ന്, ഇ.ടി.ബി -ഒന്ന്, എസ്.സി -2 വിഭാഗത്തിലാണ് സീറ്റൊഴിവ്. അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ

ജില്ലാതല ശില്പശാല സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പ് ആരോഗ്യകേരളത്തിന്റെയും ജില്ലാ ഗൈനക്കോളജിസ്റ്റ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അമ്മയുടെയും കുഞ്ഞിന്റെയും മരണം തടയുക ലക്ഷ്യമിട്ടാണ് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.