പുതിയ തൊഴിൽ സംവിധാനം; റീ എൻട്രി 30 ദിവസത്തേക്ക്, 10 ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം , അറിയാം കൂടുതൽ കാര്യങ്ങൾ

റിയാദ്: മുക്കാൽ നൂറ്റാണ്ട് കാലത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിന് അവസാനമായി പുതിയ തൊഴിൽ സംവിധാനം ഇന്നത്തോടെ പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളുടെ എക്‌സിറ്റ്, റീ എൻട്രി കാര്യങ്ങളിൽ കൂടുതൽ വ്യക്തത. പരിഷ്‌കരിച്ച തൊഴിൽ സംവിധാനത്തിലെ അതിപ്രധാനമായ ഒരു കാര്യമായിരുന്നു നാട്ടിലേക്ക് പോകാനായി തൊഴിലാളികൾക്ക് സ്വന്തമായി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സ്വന്തമാക്കാമെന്ന്. എന്നാൽ, ഇതിലെ സംശയങ്ങൾക്ക് പൂർണ്ണ വിരാമമിട്ട് മന്ത്രാലയം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി.

തൊഴിലാളി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സമർപ്പിച്ച്‌ 10 ദിവസത്തിനു ശേഷം ഇവ ആക്റ്റിവ് ആകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. തൊഴിലുടമക്ക് ഇക്കാര്യത്തിൽ വേണമെങ്കിൽ അന്വേഷണം നടത്താനാണ് ഈ കാലയളവ് നൽകിയിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ തൊഴിലുടമ ഇത് സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തിയില്ലെങ്കിൽ ഈ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽതൊഴിലാളിക്ക് 30 ദിവസത്തേക്കുള്ള എക്‌സിറ്റ് റീ എൻട്രി വിസ കരസ്ഥമാക്കാം. എന്നാൽ, തൊഴിൽ കരാർ കാലാവധി കഴിയുന്നതോടെ എക്‌സിറ്റ് റീ എൻട്രി നേടാൻ സാധ്യമല്ല. തൊഴിലാളി നൽകിയ റീ എൻട്രി വിസ റദ്ദാക്കാനും തൊഴിലുടമയ്ക്ക് അനുവാദമില്ല. മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന അതേ മാതൃകയിൽ വിദേശികൾക്ക് റീ എൻട്രി വിസ നൽകാനും തൊഴിലുടമക്ക് അവകാശമുണ്ട്.

പരസ്യംതുടരുന്നതിന് സ്ക്രോൾ ചെയ്യുക
ഫൈനൽ എക്‌സിറ്റ് വിസ നൽകാൻ തൊഴിലുടമക്കും സ്വന്തമായി നേടാൻ തൊഴിലാളിക്കും അവകാശമുണ്ട്. തൊഴിലാളി ഫൈനൽ എക്‌സിറ്റിനു അപേക്ഷിച്ചാൽ ഇക്കാര്യത്തിലും തൊഴിലുടമക്ക് പത്ത് ദിവസം അന്വേഷണം നടത്താനായുള്ള സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടക്ക് പ്രത്യേക മറുപടിയൊന്നും തൊഴിലുടമയുടെ ഭാഗത്ത് നിന്നും ലഭിച്ചില്ലെങ്കിൽ ഈ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് കരസ്ഥമാക്കാം. ഇഷ്യു ചെയ്‌തത്‌ മുതൽ 15 ദിവസമായിരിക്കും ഇതിന്റെ കാലാവധി.

തൊഴിൽ കരാർ നില നിൽക്കെ രാജ്യം വിട്ട ശേഷം തിരിച്ചു വരാത്ത വിദേശികൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തും. റീ എൻട്രി വിസയിൽ പുറത്തേക്ക് പോയി തിരിച്ച്‌ വരാതിരുന്ന ഘട്ടത്തിലാണിത്. എന്നാൽ, റീ എൻട്രി വിസ കാലാവധിക്കുള്ളിൽ തിരിച്ചെത്താൻ സാധ്യമല്ലെങ്കിൽ തൊഴിലുടമക്ക് വിസ കാലാവധി നീട്ടി നൽകാനുള്ള അവസരമുണ്ടാകും.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍

സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം

സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം

അവിവാഹിതരായ കപ്പിളാണോ; സോറി ഇന്ത്യയിൽ റൂമില്ല.

സോറി ഇന്ത്യ അത്ര കപ്പിള്‍ ഫ്രണ്ട്‌ലി അല്ല. അവിവാഹിതരായ കപ്പിള്‍സിന് ഇന്ത്യയില്‍ ഹോട്ടല്‍ മുറി കിട്ടില്ലേ.. കിട്ടാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ പങ്കാളിയുമായി ഒന്നിച്ച് ഒരു യാത്രയ്ക്ക് ഒരുങ്ങി. പോകാനുള്ള പെട്ടി വരെ

ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ്.സി.സി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ് സി സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ, മാനന്തവാടി പ്രൊവിൻസിൽ അംഗമായ സിസ്റ്റർ അലീന ഗുരുവായൂർ ലിറ്റിൽ

അഖിലകേരള വായനോത്സവം ജൂലൈ 20ന്

കൽപ്പറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവം ജൂലൈ 20 ഞായറാഴ്ച്ച 3 മണിക്ക് ജില്ലയിലെ ലൈബ്രറികളിൽ മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായി നടക്കും. ലൈബ്രറി തലത്തിൽ നിന്നും വിജയിക്കുന്ന രണ്ട്

നിർമ്മാണ തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കൺവെൻഷൻ കൽപ്പറ്റയിൽ

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും, പെൻഷൻ കുടിശ്ശിക വിതരണം,ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവാഹ, ചികിത്സ ധനസഹായം മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.