ഫിഫ ദ ബെസ്റ്റ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വോട്ട് ആര്‍ക്ക്? മെസിക്ക് പ്രാധാന്യം നല്‍കാതെ സുനില്‍ ഛേത്രി

പാരീസ്: ദേശീയ ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകര്‍ക്കും ക്യാപ്ന്മാര്‍ക്കുമാണ് ഫിഫ ദ ബെസ്റ്റില്‍ വോട്ട് ചെയ്യാനുള്ള അവകാശം. പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആര്‍ക്ക് വോട്ടുനല്‍കിയെന്നാണ് ഫുട്‌ബോള്‍ ലോകം അന്വേഷിക്കുന്നത്. എന്നാല്‍ സൗദി ലീഗില്‍ അല്‍ നസ്‌റിന് വേണ്ടി കളിക്കുന്ന താരം വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നുള്ളതാണ് വാസ്തവം. അദ്ദേഹത്തിന് പകരം പ്രതിരോധതാരം പെപ്പെയാണ് വോട്ട് നല്‍കിയത്. വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ക്രിസ്റ്റ്യാനോ വിട്ടുനിന്നു.

എന്നാല്‍ പെപ്പെയുടെ വോട്ടുകളില്‍ ഒന്നുപോലും മെസിക്ക് ലഭിച്ചില്ല. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കാണ് പെപ്പെ ആദ്യ വോട്ട് നല്‍കിയത്. റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരങ്ങളായിരുന്ന ലൂക്കാ മോഡ്രിച്ചിന് രണ്ടാം വോട്ടും കരിം ബെന്‍സേമയ്ക്ക് മൂന്നാം വോട്ടും നല്‍കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മൂന്നാം വോട്ടാണ് മെസിക്ക് നല്‍കിയത്. കരിം ബെന്‍സേമയ്ക്കാണ് ഛേത്രി ആദ്യ വോട്ട് നല്‍കിയത്. കിലിയന്‍ എംബാപ്പെയ്ക്ക് രണ്ടാം വോട്ടും നല്‍കി.

അതേസമയം നിലവിലെ പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ ആദ്യത്തെ വോട്ട് തന്നെ മെസിക്ക് നല്‍കി. കെവിന്‍ ഡി ബ്രൂയ്ന്‍, എംബാപ്പെ എന്നിവര്‍ക്കാണ് അദ്ദേഹം മറ്റു വോട്ടുകള്‍ നല്‍കിയത്. മെസി ആദ്യ വോട്ട് നല്‍കിയത് ഉറ്റ സുഹൃത്തായ നെയ്മര്‍ക്കാണ്. രണ്ടാം വോട്ട് പിഎസ്ജിയിലെ സഹതാരം എംബാപ്പെയ്ക്ക്. ഖത്തര്‍ ലോകകപ്പിലും ക്ലബ് തലത്തിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ കൂടിയായ മെസിയുടെ പ്രകടനമായിരുന്നു.

ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785

അധ്യാപക നിയമനം

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍)/ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രവര്‍ത്തിപരിചയം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താംക്ലാസാണ്

മെഡിക്കല്‍ ഓഫീസര്‍നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി. എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍. എസ്)അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഓഗസ്റ്റ് ഏഴ്

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.