കുട്ടികളുടെ നഗ്നച്ചിത്രങ്ങൾ ഡൌൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് വഴി ദിവസേന പുറത്ത് വരുന്നത് നിരവധി കേസുകളാണ്. കുടുങ്ങിയവരിൽ നിരവധി ഉദ്യോഗസ്ഥരും ഉന്നതരും വരെയുണ്ട്. ഇവയിൽ വിചിത്രമായ സംഭവങ്ങളും നിരവധി.
ആലപ്പുഴയിൽ അശ്ലീല ദൃശ്യങ്ങൾ ഡൌൺലോഡ് ചെയ്തതിന് പോലീസിന്റെ കെണിയിൽ കുരുങ്ങിയത് അച്ഛനും മകനും. തൃക്കുന്നുപുഴ സ്വദേശിയായ 22 കാരനും ഇയാളുടെ അച്ഛനും ആണ് പിടിയിലായത്.പിതാവിന്റെ മൊബൈൽ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ ഡൌൺലോഡ് ചെയ്തത് മകനായിരുന്നു. റെയ്ഡിനായി പോലീസ് വീട്ടിൽ എത്തിയപ്പോഴാണ് മകന്റെ ലീലാവിലാസങ്ങൾ പിതാവ് അറിയുന്നത്. ഇതോടെ പിതാവും താൻ അറിയാത്ത കാര്യത്തിന് കുടുങ്ങുകയായിരുന്നു.
പത്തനംതിട്ടയിലെ ഒരു ഡോക്ടറെയും പിടികൂടിയിട്ടുണ്ട്. പിടിയാലയവരിൽ ഏറെയും യുവാക്കളും ഐടി വിദഗ്ധരുമാണ്. ഒരു പോലീസ് ട്രെയിനിയെയും ഇത്തരത്തിൽ കണ്ടെത്തിയതായാണ് വിവരം. വാട്സാപ്പ് ,ഇൻസ്റ്റാഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളിൽ ആണ് കുട്ടികളുടെ നഗ്നച്ചിത്രങ്ങളും, വീഡിയോകളും ഏറെയും പ്രചരിക്കുന്നത്. ഇതിനായി കുട്ടികളെ കേന്ദ്രികരിച്ച് നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നതായി കണ്ടെത്തിയതോടെ ഇതിലെ അഡ്മിൻമാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ്. കോവിഡ് സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗം കൂടിയത്തോടെ ദുരുപയോഗവും വർധിച്ചതായി കേരള പോലീസ് കൗണ്ടറിങ് ചൈൽഡ് സെക്സ്വൽ എക്സ്പ്ലോയ്റ്റേഷൻ ടീം പറഞ്ഞു.








