ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 33 കോടി സ്വന്തമാക്കി ദുബൈയിലെ പ്രവാസി

അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബൈയിലെ പ്രവാസിക്ക് ഒന്നാം സമ്മാനം. തുര്‍ക്കി സ്വദേശിയായ സാം ഹൈദരിതോര്‍ഷിസിയ്ക്കാണ് 1.5 കോടി ദിര്‍ഹം (33 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ഇതാദ്യമായാണ് തുര്‍‍ക്കിയില്‍ നിന്ന് ഒരാള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്.

ഫെബ്രുവരി നാലാം തീയ്യതി ഓണ്‍ലൈനായി എടുത്ത 172108 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച വിജയം സാമിനെ തേടിയെത്തിയത്. സമ്മാനം കിട്ടിയ വിവരം അറിയിക്കാന്‍ വിജയിയെ ഫോണില്‍ വിളിച്ച അവതാരകര്‍ക്ക് അദ്ദേഹത്തെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഇത്ര വലിയ തുക ലഭിച്ചെന്ന് പറഞ്ഞ് ആരോ തന്നെ ഫോണില്‍ വിളിച്ച് കബളിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. 249-ാം സീരിസ് നറുക്കെടുപ്പില്‍ മൂന്നും നാലും സമ്മാനങ്ങളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്.

311931 എന്ന ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‍ മല്ലേഷ് തുംപെട്ടിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ നാലാം സമ്മാനവും 161921 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഇന്ത്യക്കാരി ലിന്റ തോമസിന് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും സ്വന്തമായി. യുഎഇ പൗരനായ സലീം അല്‍ ബസ‍്തകിക്കാണ് രണ്ടാം സമ്മാനം. 010262 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് രണ്ടാം സമ്മാനത്തുകയായ പത്ത് ലക്ഷം ദിര്‍ഹം ലഭിച്ചത്. വെള്ളിയാഴ്ചയിലെ നറുക്കെടുപ്പില്‍ വിജയികളായ എല്ലാവരും ഓണ്‍ലൈനായി ടിക്കറ്റെടുത്തവരായിരുന്നു. ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബംഗ്ലാദേശ് പൗരനായ അരുണ്‍ കുമാര്‍ വിജയിച്ചു. 005774 എന്ന ടിക്കറ്റിലൂടെ മസെറാട്ടിയുടെ ആഡംബര കാറാണ് ലഭിച്ചത്.

ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം ബിഗ് ടിക്കറ്റ് വെബ്‍സൈറ്റ് വഴിയും സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും വില്‍പന തുടങ്ങിയിട്ടുണ്ട്. രണ്ട് കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. ഇതിന് പുറമെ മറ്റ് ഒന്‍പത് സമ്മാനങ്ങള്‍ക്ക് കൂടി അന്ന് അവകാശികളെ തെരഞ്ഞെടുക്കും. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 90,000 ദിര്‍ഹവും നാലാം സമ്മാനമായി 80,000 ദിര്‍ഹവും അഞ്ചാം സമ്മാനമായി 70,000 ദിര്‍ഹവും ആറാം സമ്മാനമായി 60,000 ദിര്‍ഹവും ഏഴാം സമ്മാനമായി 50,000 ദിര്‍ഹവും എട്ടാം സമ്മാനമായി 40,000 ദിര്‍ഹവും ഒന്‍പതാം സമ്മാനമായി 30,000 ദിര്‍ഹവും പത്താം സമ്മാനമായി 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് നല്‍കുക.

മാര്‍ച്ച് മാസത്തില്‍ ഓരോ ആഴ്ചയും ബിഗ് ടിക്കറ്റുകള്‍ എടുക്കുന്നവരെ ഉള്‍പ്പെടുത്തി നടക്കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയികളാവുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവല്‍ വെലാര്‍ കാറാണ് വിജയികളെ കാത്തിരിക്കുന്നത്.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.