2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് അധിക ഫീസ് നല്‍കേണ്ടിവരും: നമ്മുടെ പോക്കറ്റ് കീറുമോ?
രാജ്യത്ത് പണമിടപാടുകള്‍ക്കായി ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് യുപിഐയെയാണ്. ഇതിന്റെ പ്രധാന കാരണം ഇത് പൂർണമായും സൗജന്യമാണെന്നതാണ്.അതിനാല്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് യുപിഐയെയാണ്. എന്നാല്‍ ഇനിമുതല്‍ ഇതില്‍ മാറ്റംവന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനുള്ള നീക്കങ്ങള്‍ കേന്ദ്ര സർക്കാർ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.ബിസിനസ് സ്ഥാപനങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ക്ക് 0.25 ശതമാനം മുതല്‍ 0.4 ശതമാനം വരെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അല്ലെങ്കില്‍ നിരക്കുകള്‍ ഈടാക്കാൻ സർക്കാർ അനുമതി നല്‍കിയേക്കും. ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 'ടാക്സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി' ബില്ലില്‍ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും പേയ്മെന്റ് സേവന ദാതാക്കള്‍ക്കും എംഡിആർ ഈടാക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബില്ല് പാസായാല്‍ വലിയ തിരിച്ചടിയാകും സംഭവിക്കുക. ഈ നിർദ്ദേശം എപ്പോഴാണ് നടപ്പിലാക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങള്‍ പറയുന്നത്.എന്താണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്ഉപഭോക്താക്കള് നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികള്‍ ബാങ്കുകള്‍ക്കും പേയ്മെന്റ് പ്രൊവൈഡര്‍മാര്‍ക്കും നല്‍കേണ്ട ഫീസാണിത്. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2020 മുതല്‍ യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സീറോ എംഡിആര്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണമായി ഉപഭോക്താവ് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആയിരം രൂപയുടെ ഇടപാട് നടത്തുമ്പോള്‍ അതില്‍ നിന്ന് ചെറിയൊരു ശതമാനം തുക എംഡിആര്‍ ആയി ഈടാക്കിയ ശേഷം ബാക്കി തുകയാണ് വ്യാപാരിക്ക് ലഭിക്കുന്നത്. എന്നാല്‍ യുപിഐ ഇടപാടുകളില്‍ വ്യാപാരിക്ക് മുഴുവന്‍ തുകയും ലഭിക്കുന്നുണ്ട്.സാധാരണക്കാർക്ക് തിരിച്ചടിയോ?ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായി യുപിഐ ഇടപാടുകള്‍ ഇതിനകം മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും ഇന്ന് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സൗജന്യമായി ലഭിക്കുന്ന ഈ സേവനത്തെയാണ്. അതുകൊണ്ടു തന്നെ ഇത് സാധാരണക്കാർക്ക് തിരിച്ചടിയാകുമോ എന്നതാണ് പ്രധാന ആശങ്ക.2,000 രൂപയില്‍ താഴെയുള്ള യുപിഐ പണമിടപാടുകള്‍ക്ക് പുതിയ ഫീസുകള്‍ ബാധകമല്ലെന്നും ഒരാള്‍ മറ്റൊരാള്‍ക്ക് നേരിട്ട് പണം അയക്കുന്ന ഇടപാടുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം. മൊത്തം യുപിഐ ഇടപാടുകളുടെ 95 ശതമാനവും 2,000 രൂപയില്‍ താഴെയുള്ളവയാണ്. അതിനാല്‍ പാല്, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, ഓട്ടോ,ടാക്സി യാത്രാക്കൂലി തുടങ്ങിയ നമ്മുടെ ദൈനംദിന ചെറിയ വാങ്ങലുകളെ ഈ തീരുമാനം ബാധിക്കില്ലെന്നും കേന്ദ്രം അവകാശപ്പെടുന്നുണ്ട്.അപ്പോഴും ഇക്കാര്യത്തില്‍ വലിയ ആശങ്ക നിലനില്ക്കുന്നു. കാരണം ചെറുകിട ബിസിനസുകള്‍ക്കും വ്യാപാരങ്ങള്‍ക്കുമായി യുപിഐ സേവനം ഉപയോഗിക്കുന്ന സാധാരണക്കാർ രാജ്യത്തുണ്ട്. ചെറിയ തുണിക്കടകള്‍ തുടങ്ങി സാധാരണക്കാർ ഉപജീവനമാർഗമാക്കിയ ബിസിനസുകളുണ്ട്. ഇവരെ ഈ പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. എന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ എണ്ണത്തില്‍ വെറും 5% മാത്രമാണെങ്കിലും അവയാണ് ആകെ പണമിടപാട് തുകയുടെ 65% വരുന്നത്. അതായത് വലിയ തുകകളുള്ള ബിസിനസ് ഇടപാടുകളെ ഈ നിരക്കുകള്‍ വലിയരീതിയില്‍ ബാധിക്കും. കഴിഞ്ഞ ജൂലായ് മാസം മാത്രം ഇന്ത്യയില്‍ ആകെ 23.7 ബില്യണ്‍ (2370 കോടി) യുപിഐ ഇടപാടുകളാണ് നടന്നത്.നിലവില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍ക്ക് എംഡിആർ ബാധകമാണെങ്കിലും ഭൂരിഭാഗം വ്യാപാരികളും അത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറില്ല. 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകള്‍ക്ക് 0.4% ആണ് പരിധി. ഉയർന്ന തുകയ്ക്ക് ഇത് 0.9% ആണ് നിരക്ക്. എന്നാല്‍ പുതിയ ഫീസ് ഈടാക്കുന്നതുവഴി തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഉല്‍പ്പന്നങ്ങളുടെ വില വ്യാപാരികള്‍ വർദ്ധിപ്പിക്കാനും സാദ്ധ്യതകളേറെയാണ്. ഇത് സാധാരണക്കാരെയാകും കൂടുതല്‍ ബാധിക്കുകയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.റിപ്പോർട്ട് പ്രകാരം, 2007ലെ പേയ്മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 10എ-യിലെ നിലവിലെ നിയന്ത്രണം ഒഴിവാക്കാനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് നിരക്ക് ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകളെയും പേയ്മെന്റ് കമ്പനികളെയും തടയുന്ന വകുപ്പാണിത്. ഈ ഭേദഗതി യുപിഐക്ക് മേല്‍ നേരിട്ട് നിരക്ക് ചുമത്തില്ലെങ്കിലും ഭാവിയില്‍ ഏതെല്ലാം പേയ്മെന്റ് സംവിധാനങ്ങള്‍ക്ക് ഫീസ് ഈടാക്കാമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം സർക്കാരിന് നല്‍കും. ഇത് ഭാവിയില്‍ സാധാരണക്കാരെ ബാധിക്കുമോ എന്നാണ് അറിയാനുള്ളത്.
ആഗോള പഞ്ചസാര വില ഉയര്‍ന്നു; വിതരണക്കുറവ് ആശങ്കയായി, വിപണിയിൽ പുതിയ മുന്നറിയിപ്പ്
തിരുവനന്തപുരം :ആഗോള വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്സ്ചേഞ്ചില്‍ (ICE) പഞ്ചസാരയുടെ വില ഒരു പൗണ്ടിന് 15 യുഎസ് സെന്റിന് മുകളിലെത്തി. ചൊവ്വാഴ്ച ഒക്ടോബര്‍ ഡെലിവറിക്കുള്ള ന്യൂയോര്‍ക്ക് ഷുഗര്‍ കരാര്‍ ഒരു പൗണ്ടിന് 15.10 സെന്റ് (ടണ്ണിന് ഏകദേശം 331 ഡോളര്‍) എന്ന നിലയിലായിരുന്നു. അതേസമയം, ലണ്ടനില്‍ വൈറ്റ് ഷുഗറിന്റെ ഒക്ടോബര്‍ കരാര്‍ ടണ്ണിന് 475.50 ഡോളറിന് വ്യാപാരം നടന്നു.എന്നാല്‍, ചില വിപണി വിദഗ്ധര്‍ നിലവിലെ പാദത്തിലും അടുത്ത പാദത്തിലും ആഗോള പഞ്ചസാര വില കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയുന്നതും പ്രതീക്ഷിച്ചതിലും മികച്ച ഉല്പാദനവും വിതരണവും ഇതിന് കാരണമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതേസമയം, എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസവും വീണ്ടും ഉയരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പഞ്ചസാര ഉല്പാദനത്തിനും വിതരണത്തിനും വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.ആഗോള പഞ്ചസാര വിപണിയില്‍ 3 ലക്ഷം ടണ്‍ കുറവ് ഉണ്ടാകുമെന്ന് പ്രവചനങ്ങള്‍ വരുന്നുണ്ട്. നേരത്തെ 1 ലക്ഷം ടണ്‍ മിച്ചമുണ്ടാകുമെന്നായിരുന്നു സ്ഥാപനത്തിന്റെ വിലയിരുത്തല്‍. മറ്റൊരു ഗവേഷണ സ്ഥാപനമായ ഗ്രീന്‍ പൂള് കമോഡിറ്റി സ്പെഷ്യലിസ്റ്റ്സ് ആഗോള പഞ്ചസാര ക്ഷാമം 3.3 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് പ്രവചിച്ചു. നേരത്തെ ഇത് 1.76 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നായിരുന്നു അവരുടെ കണക്ക്.
അനുശോചനയോഗം ചേര്‍ന്നു
കോറോം: പനമരം ബ്ലോക്ക് കോണ്‍സ് കമ്മറ്റി വൈസ് പ്രസിഡന്റും, തൊണ്ടര്‍നാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാനുമായ, ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് പഞ്ചായത്ത് ആസ്ഥാനമായ കോറോം ടൗണില്‍ അനുശോചനയോഗം ചേര്‍ന്നു. കോറോത്ത് നടന്ന മൗനജാഥക്ക് ശേഷം നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദിന്റെ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ ടി.ജെ. ഐസക്ക് അനുശോചന പ്രഭാഷണം നടത്തി.
ട്രിപ്പിള്‍ അടിച്ചു സ്കൂട്ടറില്‍ വന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടികൂടി
ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം, പുതിയോട്ടില്‍ വീട്ടില്‍, മുഹമ്മദ് സിരേഷ്(23), കാരന്തൂര്‍, മേലരങ്ങാട്ട് വീട്ടില്‍, എം. ജിതേന്ദ്രദാസ്(25), കാരിക്കണ്ടി മീത്തല്‍, പി. അജുല്‍(22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് കെ.എല്‍. 57 എ.ഡി. 9903 നമ്പര്‍ സ്കൂട്ടറില്‍ ട്രിപ്പിള്‍ അടിച്ചു വന്ന ഇവരെ പോലീസ് കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. സ്കൂട്ടറില്‍ ഘടിപ്പിച്ചിരുന്ന മൊബൈല്‍ ഹോള്‍ഡറില്‍ ഒസിബി പേപ്പര്‍ ശ്രദ്ധയിൽപ്പെട്ടതോടെ ഇവരുടെ ദേഹപരിശോധന നടത്തുകയും 3.67 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുമായിരുന്നു. എസ്.ഐ. ജസ്വിന് ജോയ്, എ.എസ്.ഐമാരായ ശ്യാം ലാല്‍, വിപിന്‍ കുമാര്‍, ഡ്രൈവര്‍ എസ്.സി.പി.ഒ ലബ്നാസ്, സി.പി.ഒമാരായ റോബിന് പൗലോസ്, നിത്യ തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലെ ചെണ്ടക്കുനി, പുറക്കാടി, പാലക്കമൂല, കാര്യമ്പാടി, മാനിക്കുനി, കോലമ്പറ്റ , വെള്ളിത്തോട് , മംഗലംകുന്ന്, ചോമാടി, ഒരപ്പ്വയൽ, മാതമൂല,മണിവയൽ,അണ്ണാംവയൽ പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 6) രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദുതി വിതരണം തടസപ്പെടുംവെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പുലിക്കാട്, ആർവാൾ അടിവാരം, പീച്ചങ്കോട് - നെല്ലേരികുന്ന് പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 6) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും
ക്വട്ടേഷൻ ക്ഷണിച്ചു
മുട്ടിൽ ഡബ്ല്യൂ.എം.ഒയുടെ എസ്റ്റേറ്റ്, കമ്പളക്കാട് ഫാം, മറ്റു തോട്ടങ്ങൾ എന്നിവിടങ്ങളിൽ ഇക്കൊല്ലത്തെ അടക്കം പാട്ടം എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 15ന് വൈകിട്ട് നാലിനകം സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷൻ ഡബ്ല്യൂ.എം.ഒ. ഓഫീസിൽ എത്തിക്കണം. ഫോണ്‍- 7306229273.
ജൂനിയർ റസിഡൻറ് തസ്തികയില്‍ നിയമനം
വയനാട് ഗവ മെഡിക്കൽ കോളേജിൽ ഡെൻ്റിസ്ട്രി (ഒഎംഎഫ്എസ്) വിഭാഗത്തിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ബിഡിഎസ്/എം.ഡി.എസ് യോഗ്യതയും പിജി/ യുജി കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. ഓറൽ ആന്‍ഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി ജി യോഗ്യതയുള്ളവര്‍ക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സാഹിതം ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ടിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.
സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ പദ്ധതിയിലേക്ക് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50000 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ. കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ള 18 നും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വായ്പതുകയ്ക്ക് കോർപ്പറേഷൻ്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04935 296512, 9188934102
പി.എസ്.സി അഭിമുഖം ഇന്ന്
വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പി.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) അഞ്ചാം എൻ.സി.എ വിജ്ഞാപനം എസ്.ടി (കാറ്റഗറി നമ്പർ 677/2025), പി.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) ഒമ്പതാം എൻ.സി.എ വിജ്ഞാപനം എസ്.സി (കാറ്റഗറി നമ്പർ 863/2025), എഫ്.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) രണ്ടാം എൻ.സി.എ വിജ്ഞാപനം എസ്.സി (കാറ്റഗറി നമ്പർ 847/2025) എന്നീ തസ്തികളിലേക്കുള്ള പൊതു ഇന്റർവ്യൂ ഓഗസ്റ്റ് ആറിന് മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത റിവൈസ്ഡ് ഇന്റർവ്യൂ മെമ്മോയും അസൽ തിരിച്ചറിയൽ രേഖയും ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡേറ്റ ഫോമും സഹിതം അഭിമുഖത്തിന് എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു
വനം വന്യജീവി വകുപ്പിന്റെ ഡിവിഷൻതല അദാലത്ത് 13ന്
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണം മൂലം ജനങ്ങൾക്ക് സംഭവിക്കുന്ന ജീവഹാനി, പരിക്ക്, കന്നുകാലി നഷ്ടം, കാർഷികവിള നാശം, സ്വത്ത് നാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സംഘടിപ്പിക്കുന്ന ഫോറസ്റ്റ് ഡിവിഷൻതല അദാലത്ത് ഓഗസ്റ്റ് 13 ന് നടക്കും. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ നടക്കുന്ന അദാലത്തിന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കും. അദാലത്തിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പരാതികളും അപേക്ഷകളും സ്വീകരിച്ച് അവയ്ക്ക് അതിവേഗ പരിഹാരത്തിന് നടപടി സ്വീകരിക്കും. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ, അർഹമായ ആനുകൂല്യങ്ങൾ, നിലവിലുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനുമായി പ്രത്യേക സെഷനുകളും സംഘടിപ്പിക്കും.
വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങളിലെ 243 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരിൽ 89 പുരുഷന്മാരും 87 സ്ത്രീകളും 58 കുട്ടികളും ഏഴ് പ്രായമായവരും ഒരു ഭിന്നശേഷിക്കാരനും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. മാനന്തവാടി താലൂക്കുകളിൽ മൂന്നും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ ഹൈസ്കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്കൂള്‍, കൈതകൊല്ലി ഗവ എൽ.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ശ്രേയസിലാണ് ഒരു ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
ആനക്കാം പൊയിൽ കള്ളാടി തുരങ്കപാത ജനപ്രതിനിധി സംഘം സന്ദർശിച്ചു
കള്ളാടി മണ്ണിടിച്ചൽ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ച വയനാടിന്റെ സ്വപ്ന പദ്ധതിയായ കള്ളാടി ആനക്കാംപൊയിൽ തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം സന്ദർശിച്ചു.സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുനൽകിക്കൊണ്ട് തുരങ്ക പാത നിർമ്മാണം ആരംഭിക്കണമെന്ന് ജന പ്രതിനിധി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനോടൊപ്പം വൈസ് പ്രസിഡണ്ട് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി ശിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോൺ മാതാ, മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർമാരായ നജീബ് കാരാടൻ, ബി നാസർ, എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ ദിവാകർ ജോഷി, അസിസ്റ്റന്റ് എൻജിനീയർ ഗുൽസാർ അഹമ്മദ്, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.
വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലെ ചെണ്ടക്കുനി, പുറക്കാടി, പാലക്കമൂല, കാര്യമ്പാടി, മാനിക്കുനി, കോലമ്പറ്റ , വെള്ളിത്തോട് , മംഗലംകുന്ന്, ചോമാടി, ഒരപ്പ്വയൽ, മാതമൂല,മണിവയൽ,അണ്ണാംവയൽ പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 6) രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദുതി വിതരണം തടസപ്പെടുംവെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പുലിക്കാട്, ആർവാൾ അടിവാരം, പീച്ചങ്കോട് - നെല്ലേരികുന്ന് പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 6) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും
നെയ്മർ പൂർണമായും വിരമിക്കുന്നു?; സാന്റോസിലെ ഭാവിയിൽ മൗനം വെടിഞ്ഞ് താരം
ബ്രസീൽ ഇതിഹാസ താരം നെയ്മർ ഫുട്ബോൾ പൂർണമായും നിർത്തുന്നതായി സൂചന. അന്തരാഷ്ട്ര ഫുട്ബോളിന് പിന്നാലെ ക്ലബ്ബ് ഫുട്ബാളിൽ നിന്നും താരം വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.ബ്രസീലിയൻ ക്ലബ്ബായ സാന്റോസുമായുള്ള നിലവിലെ കരാർ അവസാനിച്ചതിന് ശേഷം ഫുട്ബാളിൽ തുടരുമോ എന്ന കാര്യത്തിൽ താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് നെയ്മർ വ്യക്തമാക്കി. 2026ലെ ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ മുപ്പത്തിനാലുകാരനായ താരം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു.
മാനന്തവാടിയിൽ മാതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ
മാനന്തവാടി: മദ്യലഹരിയിൽ വയോധികയായ അമ്മയെ വീട്ടിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മകനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് പിടിയിലായത്.കഴിഞ്ഞ ഓഗസ്റ്റ് 1ന് വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ശുചിമുറി യിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന വയോധികയെ തടഞ്ഞു നിർത്തിയ പ്രതി, ക്രൂരമായി മർദ്ദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈ കൾ തിരിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് കൊലപ്പെടുത്തണ മെന്ന ഉദ്ദേശത്തോടെ കഴുത്തിൽ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമി ച്ചെന്നും, വിഷം തന്നാൽ കുടിക്കുമോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെ ന്നുമാണ് കേസ്. മർദ്ദനമേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേ ജിൽ ചികിത്സയിൽ കഴിഞ്ഞ വയോധിക നൽകിയ മൊഴിയുടെ അടിസ്ഥാ നത്തിലാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച് ക്രമസമാധാന ലംഘനം, ക്രൂരമായ മർദ്ദനം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ്
കേരള സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായിയുള്ള ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് എട്ടിന് രാവിലെ ഒൻപതിന് മരവയല്‍ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്നു. ക്യാഡറ്റ്, ജൂനിയർ വിഭാഗങ്ങളിലായി പുരുഷ -വനിതാ കായികതാരങ്ങൾക്ക് പങ്കെടുക്കാം. താത്പര്യമുള്ള കായിക താരങ്ങൾ സ്പോർട്സ് കിറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയുമായി സ്റ്റേഡിയത്തിലെത്തണം. ഫോൺ: 9605895126.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 6) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുളിഞ്ഞാൽ ഗവ ഹൈസ്കൂൾ, മക്കിയാട് ഹോളിഫേസ് സ്കൂൾ, കൈതക്കൊല്ലി ഗവ.എൽ.പി സ്കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
കൂടുതൽ ജനകീയമാകാൻ കെഎസ്ആർടിസി, എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ്; വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ നിലവിൽ വരും
തിരുവനന്തപുരം :കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് ആറ്) നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ ചുവടുവയ്പ്പാണിത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനച്ചടങ്ങിൽ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം ചെയ്യും. കൂടാതെ കെഎസ്ആർടിസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ സേവനമായ 149ന്റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത സെക്രട്ടറി ടി വി അനുപമ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.
വാഹനാപകടത്തിൽ യുവാവ് മരിച്ചു:ഒരാൾക്ക് പരിക്ക്
പുൽപ്പള്ളി: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36) ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ദിനേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പതുങ്ങിയത് കുതിക്കാനായിരുന്നോ? സ്വർണ വിലയിൽ അപ്രതീക്ഷിത മുന്നേറ്റം
സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം. ഒറ്റയടിക്ക് പവന് 1,280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 160 രൂപയുടെ മുന്നേറ്റത്തോടെ 13,360 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ മൂന്നാം തിയതി വരെ സ്വർണ വില മാറ്റമില്ലാതെ 1,05,760 എന്ന നിലയിൽ തുടരുകയായിരുന്നു .3% GST ഉൾപ്പെടെ സ്വർണത്തിന്റെ വില ഏകദേശം 1,10,086.40 വരും. എന്നാൽ ആഭരണം വാങ്ങുമ്പോൾ മേക്കിംഗ് ചാർജ് കൂടി ഈടാക്കും. ജ്വല്ലറിയും ഡിസൈനും അനുസരിച്ച് മേക്കിംഗ് ചാർജിൽ വ്യത്യാസമുണ്ടാകും. മേക്കിംഗ് ചാർജിന് 5% GST കൂടി ബാധകമാണ്. അതിനാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ നിരക്കനുസരിച്ച് ഏകദേശം 1.15 ലക്ഷം മുതൽ 1.25 ലക്ഷം വരെയോ അതിലധികമോ ചെലവാകാം. വെള്ളി വിലയില്‍ ഇന്ന് അഞ്ച് രൂപയുടെ വര്‍ധനയുണ്ട്. ഗ്രാം വില 240 രൂപയായി.

