Advertisement

കർണാടക–കോഴിക്കോട് ‘ഫ്ലൈ ബസ്’; ആദ്യ സർവീസ് 15ന്, ടിക്കറ്റ് നിരക്ക് ഇങ്ങനെ

കോഴിക്കോട്∙ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്ലൈ ബസിന്റെ ആദ്യ സർവീസ് ഈ മാസം 15 ന് ആരംഭിക്കും. സ്വാതന്ത്ര്യദിന സമ്മാനം എന്ന വിധത്തിലാണ് ആദ്യ സർവീസ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽനിന്ന് അന്നു രാത്രി 10.40 ന് സർവീസ് തുടങ്ങുക. കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ് സർവീസാണ് ഇത്. www.ksrtc.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് കർണാടക ആർടിസി ലെയ്സൺ ഓഫിസർ ജി.പ്രശാന്ത് പറഞ്ഞു.ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സർവീസ്. 41 സീറ്റുള്ള സെമി സ്ലീപ്പർ എസി ബസ് ഉപയോഗിച്ചാണ് സർവീസ്. ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്നു യാത്ര തുടങ്ങി രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ രാത്രി 10:45ന് എത്തി അവിടെനിന്നു യാത്രക്കാരെ കയറ്റി കോഴിക്കോട്ടേക്കു പുറപ്പെടും. പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുൻസൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കൽപറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണു മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. കോഴിക്കോടുനിന്നു രാത്രി 07:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലർച്ചെ 05:15 ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തും.ബെംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ് ഉണ്ടാകും. കൽപറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹൻസൂർ: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണു മടക്കയാത്രയിൽ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. ബെംഗളൂരു-കോഴിക്കോട് യാത്രയ്‌ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. മലബാറിൽനിന്നുള്ള യാത്രക്കാർക്കു പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ. നിലവിൽ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് മൈസൂരു, മടിക്കേരി, കുന്ദാപുര എന്നിവിടങ്ങളിലേക്ക് കർണാടക ആർടിസിയുടെ ഫ്ലൈ ബസ് സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വിമാനമിറങ്ങി നാട്ടിലെത്താൻ വലിയ തുക മുടക്കി ടാക്സി വിളിക്കുന്നവർക്ക് കോഴിക്കോട്ടേക്കുള്ള ബസ് സർവീസ് സഹായകമാകും. ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ ഗതാഗതക്കുരുക്കിലും മറ്റും നിലവിൽ രണ്ടു മണിക്കൂറോളം സമയം എടുക്കാറുണ്ട്. അത് ഒഴിവാക്കാനും ഫ്ലൈ ബസ് സഹായമാകുമെന്നാണ് പ്രതീക്ഷ.

GENERAL
News Image

കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണം; കര്‍ശനമാക്കി എക്‌സൈസ്

തിരുവനന്തപുരം: കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയുണ്ടാകും. എക്‌സൈസ് കമ്മീഷണറാണ് കടുത്ത മുന്നറിയിപ്പുമായി ഉത്തരവ് പുറത്തിറക്കിയത്. ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായിട്ടാണ് നടപടി.ഷാപ്പുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ ലൈസന്‍സുമായി ബന്ധപ്പെട്ട ഉത്തരവ് എക്‌സൈസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ആ ഉത്തരവ് കാര്യമായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

KERALA
News Image

അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് മുന്നറിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നൽകിയത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.

KERALA
News Image
Advertisement

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 28 മരണം, 58 വീടുകള്‍ പൂര്‍ണമായും 687 വീടുകള്‍ ഭാഗികമായും തകര്‍ന്നു, കുട്ടനാട്ടില്‍ പ്രളയദുരിതം തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴക്കെടുതികളില്‍ രണ്ട് രക്ഷാപ്രവർത്തകർ അടക്കം ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി.മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തില്‍ സംസ്ഥാനത്താകെ 58 വീടുകള്‍ പൂർണ്ണമായും 687 വീടുകള്‍ ഭാഗികമായും തകർന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തില്‍ ദുരിതം ഒഴിയാതെ തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്. എ സി റോഡ്, എം സി റോഡ്, തിരുവല്ല - അമ്പലപ്പുഴ റോഡ്, തിരുവല്ല - കായംകുളം റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.കുട്ടനാട്ടില്‍ പ്രളയദുരിതം തുടരുന്നുഅതേസമയം, പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട ജില്ലയിലെ പ്രളയഭീതിക്ക് ശമനമായിട്ടുണ്ട്. മിക്കയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയതിനെ തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത് കുട്ടനാടൻ മേഖലയെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. തോട്ടപ്പള്ളി സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാത്തതാണ് കുട്ടനാട്ടിലെ പ്രളയസ്ഥിതി സങ്കീർണ്ണമാക്കുന്നത്. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ കിടങ്ങറയിലും മങ്കൊമ്പിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.എറണാകുളത്ത് 5 ക്യാമ്പുകളിലായി 21 കുടുംബങ്ങള്‍അതേസമയം എറണാകുളം ജില്ലയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 57 പേർ താമസിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. 21 കുടുംബങ്ങളെയാണ് വിവിധ ക്യാമ്പുകളില്‍ പാർപ്പിച്ചിരിക്കുന്നത്. 20 പുരുഷന്മാരും 27 സ്ത്രീകളും 10 കുട്ടികളും ആണ് ഉള്ളത്. ഇതില്‍ 12 പേർ വയോജനങ്ങളാണ്. കോതമംഗലം കുന്നത്തുനാട് താലൂക്കുകളില്‍ രണ്ട് വീതവും മൂവാറ്റുപുഴയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്.

KERALA
News Image

വിറ്റുപോകുന്നത് കോടികളുടെ സ്വർണം; പക്ഷെ ആർക്കും പറ്റിക്കപ്പെട്ടോ എന്നറിയേണ്ട; സർക്കാർ ലാബ് 5 വർഷമായി 'അനാഥം

കാക്കനാട് ലീഗൽ മെട്രോളജി വകുപ്പിന്റെ ഗോൾഡ് അസെയിങ് സെന്ററിൽ കഴിഞ്ഞ 5 വർഷത്തിനിടെ ഒരു തരി പൊന്ന് പോലും പരിശോധനയ്‌ക്കെത്തിയില്ല. ദിവസേന കേരളത്തിൽ കോടികളുടെ സ്വർണവ്യാപരമാണ് നടക്കുന്നത്. എന്നാൽ ഒരാൾ പോലും പരിശുദ്ധി ബോധ്യപ്പെടാനായുള്ള പരിശോധനയ്ക്ക് സ്വർണം എത്തിക്കുന്നില്ല.സംസ്ഥാനത്ത് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന ഏക സർക്കാർ ലാബ് ആണിത്. 2003ലാണ് ലാബ് ആരംഭിച്ചത്. ആദ്യമെല്ലാം പരിശോധനകള്‍ക്കായി സ്വർണം എത്തിയിരുന്നു. എന്നാൽ പിന്നീട് അത് ഇല്ലാതെയായി. വ്യാപാരസ്ഥലങ്ങളിൽ പോയി പരിശോധിക്കാനുള്ള ജീവനക്കാർ ഇല്ലാത്തതിനാൽ അത്തരത്തിലുള്ള പരിശോധനകളും നടക്കുന്നില്ല. ലാബിൽ ഇപ്പോൾ ആകെയുള്ളത് ഒരു അസെയ് മാസ്റ്ററും സഹായിയുമാണ്.പരിശോധനകൾ നടക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ലാബിൽ നിന്നുള്ള പരിശോധന റിപ്പോർട്ടുകൾ കോടതികളും മറ്റ് അന്വേഷണ ഏജൻസികളും ശാസ്ത്രീയ റിപ്പോർട്ടായി അംഗീകരിക്കാറുണ്ട്. നാമമാത്രമായ ഫീസ് മാത്രമാണ് പരിശോധനയ്ക്ക് വേണ്ടിവരിക. ശബരിമല സ്വർണക്കൊള്ള കേസിൽ അടക്കം എസ്ഐടി ടീമിനെ ലാബിൽ നിന്നുള്ളവർ സഹായിച്ചിരുന്നു.

KERALA
News Image

ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ ഇനി 20 രൂപയില്ല; പദ്ധതി നിർത്തലാക്കി ബെവ്കോ

തിരുവനന്തപുരം : ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്കോ. നാളെ മുതല്‍ കുപ്പിക്ക് 20 രൂപ ഈടാക്കില്ല. പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 20 രൂപ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതായിരുന്നു പദ്ധതി. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോള്‍ 20 രൂപ അധികം നല്‍കണമായിരുന്നു.ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ 20 രൂപ തിരികെ നല്‍കുന്നതായിരുന്നു രീതി. പദ്ധതിക്കെതിരെ നേരത്തെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തനത്തെ പദ്ധതി ബാധിച്ചുവെന്നും കാലിയായ മദ്യക്കുപ്പികള്‍ നീക്കം ചെയ്യാത്തത് ബുദ്ധിമുട്ടായെന്നുമായിരുന്നു ഉയര്‍ന്ന പരാതി. മദ്യം സംഭരിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം കാലിക്കുപ്പികള്‍ സംഭരിച്ചതോടെ സ്റ്റോക്ക് സംഭരിക്കുന്നതിന് തടസ്സമായി.കുപ്പികള്‍ ശേഖരിക്കുന്നത് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. മദ്യശാലകള്‍ക്ക് സമീപം പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞു കൂടുന്നതും വാര്‍ത്തയായിരുന്നു. പദ്ധതി പിന്‍വലിച്ചതായി നോട്ടീസ് പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്.

KERALA
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു.

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ മാനുവല്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 19 നകം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ക്വട്ടേഷനുകള്‍ നല്‍കണം. ഫോണ്‍: 04936 204569.

ARIYIPPU
News Image

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ ഗൂഡലായി ബൂസ്റ്റര്‍ ടാങ്ക് വൃത്തിയാക്കുന്നതിനാല്‍ കല്‍പ്പറ്റ നഗരസഭ പരിധിയിലെ പുല്‍പ്പാറ, റാട്ടക്കൊല്ലി, പുത്തൂര്‍വയല്‍, ഓണിവയല്‍, വെള്ളാരംകുന്ന്, പെരുന്തട്ട, ചുഴലി, ചന്ത, ഗുഡലായി ഭാഗങ്ങളില്‍ നാളെ (ഓഗസ്റ്റ് 7) ജല വിതരണം മുടങ്ങും.

ARIYIPPU
News Image

ഡിഗ്രി സീറ്റൊഴിവ്

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04936 246446, 8547005077.

ARIYIPPU
News Image

ഫാഷന്‍ ഡിസൈനിങ്, ഇന്റീയര്‍ ഡിസൈനിങ് കോഴ്‌സുകള്‍

കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ബി.എസ്.സി ഇന്റീരിയര്‍ ആന്‍ഡ് ഫര്‍ണിഷിങ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ അവസരം. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകളുമായി സെപ്തംബര്‍ ഒന്‍പതിനകം കോളേജില്‍ നേരിട്ടെത്തണം. ഫോണ്‍: 8281574390.

ARIYIPPU
News Image

200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

ബത്തേരി: വയനാട് ജില്ലയിൽ നടക്കുന്ന 'ഓപ്പറേഷൻ തണ്ടർ', ഓണം സ്പെഷ്യൽ ഡ്രൈവ് എന്നിവയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 200 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി. കാര്യമ്പാടി ചൂതുപാറ എളമ്പില ക്കാട്ടിൽ വീട്ടിൽ നിൻസൺ വർഗ്ഗീസിനെയാണ് (28) വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കല്ലൂർകുന്ന് വാകേരി റോഡിൽ കല്ലൂർ കുന്ന് ഭാഗത്ത് വെച്ചാണ് ഇയാളെ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. നിരവധി പോലീസ്, എക്സൈസൈസ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവെൻ്റീവ് ഓഫീ സർ വിജിത്ത് കെ.ജി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീബ്.ബി, സുധീഷ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യഭായ് ടി.പി എന്നിവരും പങ്കെടുത്തു.

SULTAN BATHERY
News Image

ഓപ്പറേഷൻ തൂഫാൻ ; ഐക്യ ദാർഢ്യവുമായി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ

വെണ്ണിയോട് :ലഹരിക്കെതിരെ കേരള സർക്കാർ നടത്തുന്ന പോരാട്ടമായ ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. പുതു തലമുറയെ നാശത്തിലേക്ക് തള്ളിയിടുന്ന വിപത്തിനെതിരെ വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ മദ്റസകളിലും സ്പെഷ്യൽ അസംബ്ലികളും എസ് കെ എസ് ബി വി യുടെ നേതൃത്വത്തിൽ ത്രൈമാസ ലഹരി വിരുദ്ധ കാംപയിനും ആചരിച്ചു വരികയാണ്. വിദ്യാർഥികളിലും രക്ഷിതാക്കളിലും ലഹരി വിരുദ്ധ സന്ദേശമെത്തിക്കാനും പള്ളികളിലൂടെയും മറ്റും ബോധവൽകരണം നടത്താനും റെയ്ഞ്ച് തീരുമാനിച്ചു. വെണ്ണിയോട് ദാറുൽ ഹുദാ മദ്റസയിൽ നടന്ന ഐക്യ ദാർഢ്യ സദസ്സിന് റെയ്ഞ്ച് ഭാരവാഹികളായ ടി വി അബ്ദുറഹ് മാൻ ഫൈസി , കെ മുഹമ്മദ് കുട്ടി ഹസനി, അബ്ദുൽ ഗഫൂർ ദാരിമി, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ബാസ് വാഫി, ശാഫി ഫൈസി, ശുഐബ് യമാനി , പി ഇബ്രാഹിം മൗലവി നേതൃത്വം നൽകി പടം ഓപ്പറേഷൻ തൂഫാൻ പിന്തുണ പ്രഖ്യാപിച്ച് കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വെണ്ണിയോട് നടത്തിയ ഐക്യ ദാർഢ്യ സംഗമം

KALPETTA
News Image

ഹോർമുസ് ഭാഗികമായി തുറക്കുന്നു? ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട്, എണ്ണവില കുറഞ്ഞേക്കും

ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരിഗണനയിൽ. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താൽക്കാലിക ഗതാഗത പാത സംബന്ധിച്ച് ധാരണയിലെത്തിയെന്ന് ഇറാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഒമാനുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. എന്നാൽ ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചു. ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് ഇറാനും വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇന്നലെ സൂചന നൽകിയിരുന്നു.ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്. അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇറാന്റെ സമുദ്രാതിർത്തിയിലൂടെയുള്ള പാതക്കും ഒമാൻ തീരത്തോട് ചേർന്ന് അമേരിക്ക നിർദ്ദേശിച്ച തെക്കൻ പാതക്കും ബദലായി മിഡിൽ കോറിഡോർ സജീവമാക്കാനാണ് ലക്ഷ്യം. ഈ പാത ഇറാനും ഒമാനും ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഇറാന്റെ നിർദേശം.

GENERAL
News Image

ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശവുമായി സെന്റ് ആന്റണീസ് യു.പി. സ്കൂൾ

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സെന്റ് ആൻറണീസ് യു.പി. സ്കൂൾ, കോട്ടത്തറയിൽ സമാധാന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലോകസമാധാനത്തിനും അഹിംസയ്ക്കും വേണ്ടി സമാധാന പ്രതിജ്ഞ ഏറ്റുചൊല്ലി.ഹിരോഷിമ ദിനത്തിന്റെ ചരിത്രപ്രാധാന്യവും ആണവായുധങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് കൺവീനർ അനൂപ് വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. യുദ്ധമല്ല, സമാധാനമാണ് ലോകത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന സന്ദേശം അദ്ദേഹം പങ്കുവെച്ചു.ഹെഡ്മിസ്ട്രസ് ലിസി ടി.ജെ വിദ്യാർത്ഥികൾക്ക് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാനവിക മൂല്യങ്ങളുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് സന്ദേശം നൽകി. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.

KALPETTA
News Image

ദുരിതാശ്വാസ ക്യാമ്പിനായി വാട്ടർ ടാങ്ക് കൈമാറി

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി ക്യാമ്പായി പ്രവർത്തിക്കാൻ സാധ്യതയുള്ള സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയ്ക്ക്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് കൈമാറി.സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെഡ്മിസ്ട്രസ് ലിസിക്ക് വാട്ടർ ടാങ്ക് കൈമാറി. ചടങ്ങിൽ പങ്കെടുത്ത പഞ്ചായത്ത് പ്രതിനിധികൾ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിച്ചു. ദുരന്തസാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ടാങ്ക് കൈമാറിയത്.

ARIYIPPU
News Image

ദര്‍ഘാസ് ക്ഷണിച്ചു

പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 13ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 04936 203774

ARIYIPPU
News Image

കൺസർവ്വേഷൻ ബയോളജിസ്റ്റ് നിയമനം

സൗത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെൻറ് ഏജൻസിയ്ക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ കൺസർവ്വേഷൻ ബയോളജിസ്റ്റിന്‍റെ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷകൾ നേരിട്ടോ dfoswd@gmail.com എന്ന ഇ-മെയിൽ മുഖേനയോ ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. വിശദവിവരങ്ങൾ www.forest.kerala.gov.in ല്‍ നിന്നും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ. 04936 203428

ARIYIPPU
News Image

കേപ്പ് ക്യാമ്പസ്സിൽ എം ബി എ സീറ്റൊഴിവ്

പുന്നപ്ര കേപ്പ് ക്യാമ്പസ്സിലെ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജിയിൽ 2026-2028 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്കും ജനറൽ വിഭാഗത്തിനും ഒഴിവുള്ള സീറ്റുകളിക്ക് അപേക്ഷിക്കാം. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗക്കാർക്കും എസ്.സി / എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കും സ്കോളർഷിപ് ലഭിക്കും. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org

ARIYIPPU
News Image

ടെണ്ടർ ക്ഷണിച്ചു.

സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളിൽ താമസിച്ച് പഠനം നടത്തുന്ന 291 വിദ്യാർത്ഥിനികൾക്ക് 2026-27 അധ്യയന വർഷത്തേക്ക് ആവശ്യമായ നൈറ്റ് ഡ്രസ് (2 ജോഡി വീതം) ഏറ്റവും കുറഞ്ഞ നിരക്കിലും ഗുണനിലവാരത്തിലും വിതരണം നടത്തുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് ഉച്ചക്ക് ശേഷം മൂന്ന് വരെ ടെണ്ടർ സമർപ്പിക്കാം. ഫോണ്‍- 04936221074 *

ARIYIPPU
News Image

ഇന്ത്യയുടെ ഭാവിയെ നിങ്ങൾ സംരക്ഷിച്ചു, മാപ്പപേക്ഷിക്കേണ്ട കാര്യമില്ല'; വിദ്യാർത്ഥികളോട് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: സിജെപി സമരത്തില്‍ പങ്കെടുക്കുകയും ഡല്‍ഹി പൊലീസിന്റെ മര്‍ദത്തിനും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനും ഇരയാകുകയും ചെയ്ത യുവതീ യുവാക്കളുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ നിലപാടില്‍ അഭിമാനിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്ക് വേണ്ടി നിലനിന്ന യുവജനത ഇന്ത്യയുടെ ഭാവിയെയും 'ഇന്ത്യയുടെ ആശയ'ത്തെയുമാണ് സംരക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്നതും ഉപയോഗശൂന്യവുമായ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് എതിരെ പരാതി ഉയര്‍ത്തുന്നത് ഒരിക്കലും ഒരു കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രാഹുലിൻ്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കൊപ്പം മുംബൈ പൊലീസിനെ തടഞ്ഞ മോഡൽ റിയ ആഹിര്‍, പെല്ലറ്റ് ആക്രമണത്തിന് ഇരയായ ജാര്‍ഖണ്ഡ് സ്വദേശിനി, ലാത്തി കൊണ്ട് മര്‍ദനമേറ്റ മുസ്‌കാന്‍ ശര്‍മ എന്നിവരും ഉണ്ടായിരുന്നു.

GENERAL
News Image