ദഹനക്കേട് എന്ന് കരുതി ഗൗരവത്തിൽ എടുക്കില്ല; ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്ക്: നിരവധി ഇന്ത്യൻ യുവാക്കളുടെ ജീവൻ കവർന്ന ഈ അസുഖത്തെ കുറിച്ച് കരുതിയിരിക്കുക

യൗവനത്തില്‍ തന്നെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച്‌ സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കുന്നവർ പോലും അസുഖത്തിന് കീഴടങ്ങുന്നത് കാണുമ്ബോഴാണ് ഈ വിഷയം ചർച്ചയാകുന്നത്.

അടുത്തിടെയാണ് ഹിന്ദി ടെലിവിഷൻ താരമായ വികാസ് സേഥി (48) മരിച്ചത്. ജിമ്മില്‍ സ്ഥിരമായി പോകാറുള്ള അദ്ദേഹത്തിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. അദ്ദേഹത്തിന് ആശുപത്രിയില്‍ പോകാൻ താല്‍പ്പര്യമില്ലാതിരുന്നതിനാല്‍, ഡോക്‌ടറെ വീട്ടില്‍ വരുത്തി ചികിത്സിച്ചു. പിറ്റേന്ന് രാവിലെ അദ്ദേഹം മരിച്ചു. ദഹനക്കേടിന്റെ ലക്ഷണങ്ങളാണ് ശരീരം കാണിച്ചതെങ്കിലും ഒടുവില്‍ എത്തിപ്പെട്ടത് ഹൃദയാഘാതത്തിലേക്കാണ്. ഇതിന് മുമ്ബും ഹൃദയാഘാതം വരുന്നതിന്റെ പ്രാഥമിക ലക്ഷണമായി ദഹനക്കേട് ഉണ്ടാവും എന്ന് പറയപ്പെട്ടിരുന്നു. എന്നാല്‍, അതില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഒരാള്‍ക്ക് കൂടി അത്തരത്തിലൊരു ലക്ഷണം ഉണ്ടായിരിക്കുകയാണ്.

ദഹനക്കേടും ഹൃദയസ്തംഭനവും തമ്മിലുള്ള ബന്ധം

തലകറക്കം, നെഞ്ചുവേദന തുടങ്ങിയവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ദഹനക്കേട് അസിഡിറ്റിയുമായി ബന്ധപ്പെടുത്തിയുമാണ് പറയുന്നത്. അതിനാല്‍തന്നെ ഈ ലക്ഷണത്തിന് ഹൃദയാഘാതവുമായി ബന്ധമുണ്ടെന്ന് ആരും കരുതില്ല. യഥാർത്ഥത്തില്‍, ഹൃദയാഘാതം ഉണ്ടാകുമ്ബോള്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്‌ക്കുന്നു. ശരീരത്തില്‍ സമ്മർദ പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. ഇത് ദഹനത്തെയും ബാധിക്കും. അങ്ങനെ ഛർദിയും വയറിളക്കവും മാറിമാറി ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ടാകുമെന്നാണ് ഹൈദരാബാദ് അപ്പോളോ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാറിനെ ഉദ്ധരിച്ച്‌ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തത്. മാത്രമല്ല, ഹൃദയാഘാതം ഉണ്ടാകുന്നതില്‍ ഏതാണ് 33 ശതമാനം പേരിലും നെഞ്ചുവേദന ഇല്ലായിരിക്കും.

പുകവലിക്കുന്നവർ, രക്താതിസമ്മർദം, കൊളസ്‌ട്രോള്‍ തുടങ്ങയവയ്‌ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ എന്നിവർക്ക് ആദ്യം പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും മടിക്കാതെ ആശുപത്രിയില്‍ പോകണം. ചെറിയ ലക്ഷണങ്ങള്‍ തോന്നിയാലും ആദ്യമേ ആശുപത്രിയിലെത്തി ഇസിജി, രക്തപരിശോധന എന്നിവ നടത്തണം. ഇതിലൂടെ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ സാധിക്കും.

ഹൃദയാഘാതവും നെഞ്ചെരിച്ചിലും തമ്മിലുള്ള വ്യത്യാസം

അന്നനാളത്തില്‍ ആമാശയത്തിലെ ആസിഡ് തിരികെ കയറുമ്ബോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്ബോള്‍ അന്നനാളത്തിലെ പേശികള്‍ ശരിയായി പ്രവർത്തിച്ചില്ലെങ്കിലും ഇതുണ്ടാകാം. നെഞ്ചെരിച്ചിലിനൊപ്പം വിയർപ്പ്, തലകറക്കം, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടൻ ആശുപത്രിയിലെത്തിക്കണം.

എന്തുകൊണ്ട് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാകുന്നു?

30നും 40നും മദ്ധ്യേ പ്രായമുള്ള നിരവധി ഇന്ത്യക്കാർക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. 2023 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്‌, 40 – 69 വയസിനിടെ മരിക്കുന്നവരില്‍ 45 ശതമാനവും ഹൃദയാഘാതം വന്നാണ്. ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, കോളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരാണ് ഹൃദയാഘാതത്തിലേക്ക് എത്തുന്നത്. അമിതമായ മദ്യപാനം, പുകവലി എന്നിവയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ചില പൊതു ഘടകങ്ങളാണ്.

ഇനി കൃത്യമായി വ്യായാമം ചെയ്‌ത് ചിട്ടയോടെയ ജിവിക്കുന്നവരാണെങ്കില്‍ പാരമ്ബര്യം, അന്തരീക്ഷ മലിനീകരണം, ആർസെനിക്, ലെഡ് എന്നിവയുടെ സമ്ബർക്കം, അമിതമായ ചൂട് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ഹൃദയാഘാതത്തിന് കാരണമായേക്കാം. വിഷാദരോഗം ഉള്ളവരിലും ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

മറ്റൊരു പഠനത്തില്‍, പ്രമേഹമുള്ളവർ ഹൃദ്‌രോഗം വന്ന് മരിക്കാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ നാലുമടങ്ങ് കൂടുതലാണ്. രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളെ തകരാറിലാക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിന് തടസമാകുകയും ചെയ്യുന്നു. അതിനാല്‍, ശരിയായ ജീവിത രീതിയിലൂടെ നമുക്ക് ഹൃദയാഘാതം വരുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബർ 13 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.