ദഹനക്കേട് എന്ന് കരുതി ഗൗരവത്തിൽ എടുക്കില്ല; ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്ക്: നിരവധി ഇന്ത്യൻ യുവാക്കളുടെ ജീവൻ കവർന്ന ഈ അസുഖത്തെ കുറിച്ച് കരുതിയിരിക്കുക

യൗവനത്തില്‍ തന്നെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച്‌ സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കുന്നവർ പോലും അസുഖത്തിന് കീഴടങ്ങുന്നത് കാണുമ്ബോഴാണ് ഈ വിഷയം ചർച്ചയാകുന്നത്.

അടുത്തിടെയാണ് ഹിന്ദി ടെലിവിഷൻ താരമായ വികാസ് സേഥി (48) മരിച്ചത്. ജിമ്മില്‍ സ്ഥിരമായി പോകാറുള്ള അദ്ദേഹത്തിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. അദ്ദേഹത്തിന് ആശുപത്രിയില്‍ പോകാൻ താല്‍പ്പര്യമില്ലാതിരുന്നതിനാല്‍, ഡോക്‌ടറെ വീട്ടില്‍ വരുത്തി ചികിത്സിച്ചു. പിറ്റേന്ന് രാവിലെ അദ്ദേഹം മരിച്ചു. ദഹനക്കേടിന്റെ ലക്ഷണങ്ങളാണ് ശരീരം കാണിച്ചതെങ്കിലും ഒടുവില്‍ എത്തിപ്പെട്ടത് ഹൃദയാഘാതത്തിലേക്കാണ്. ഇതിന് മുമ്ബും ഹൃദയാഘാതം വരുന്നതിന്റെ പ്രാഥമിക ലക്ഷണമായി ദഹനക്കേട് ഉണ്ടാവും എന്ന് പറയപ്പെട്ടിരുന്നു. എന്നാല്‍, അതില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഒരാള്‍ക്ക് കൂടി അത്തരത്തിലൊരു ലക്ഷണം ഉണ്ടായിരിക്കുകയാണ്.

ദഹനക്കേടും ഹൃദയസ്തംഭനവും തമ്മിലുള്ള ബന്ധം

തലകറക്കം, നെഞ്ചുവേദന തുടങ്ങിയവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ദഹനക്കേട് അസിഡിറ്റിയുമായി ബന്ധപ്പെടുത്തിയുമാണ് പറയുന്നത്. അതിനാല്‍തന്നെ ഈ ലക്ഷണത്തിന് ഹൃദയാഘാതവുമായി ബന്ധമുണ്ടെന്ന് ആരും കരുതില്ല. യഥാർത്ഥത്തില്‍, ഹൃദയാഘാതം ഉണ്ടാകുമ്ബോള്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്‌ക്കുന്നു. ശരീരത്തില്‍ സമ്മർദ പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. ഇത് ദഹനത്തെയും ബാധിക്കും. അങ്ങനെ ഛർദിയും വയറിളക്കവും മാറിമാറി ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ടാകുമെന്നാണ് ഹൈദരാബാദ് അപ്പോളോ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാറിനെ ഉദ്ധരിച്ച്‌ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തത്. മാത്രമല്ല, ഹൃദയാഘാതം ഉണ്ടാകുന്നതില്‍ ഏതാണ് 33 ശതമാനം പേരിലും നെഞ്ചുവേദന ഇല്ലായിരിക്കും.

പുകവലിക്കുന്നവർ, രക്താതിസമ്മർദം, കൊളസ്‌ട്രോള്‍ തുടങ്ങയവയ്‌ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ എന്നിവർക്ക് ആദ്യം പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും മടിക്കാതെ ആശുപത്രിയില്‍ പോകണം. ചെറിയ ലക്ഷണങ്ങള്‍ തോന്നിയാലും ആദ്യമേ ആശുപത്രിയിലെത്തി ഇസിജി, രക്തപരിശോധന എന്നിവ നടത്തണം. ഇതിലൂടെ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ സാധിക്കും.

ഹൃദയാഘാതവും നെഞ്ചെരിച്ചിലും തമ്മിലുള്ള വ്യത്യാസം

അന്നനാളത്തില്‍ ആമാശയത്തിലെ ആസിഡ് തിരികെ കയറുമ്ബോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്ബോള്‍ അന്നനാളത്തിലെ പേശികള്‍ ശരിയായി പ്രവർത്തിച്ചില്ലെങ്കിലും ഇതുണ്ടാകാം. നെഞ്ചെരിച്ചിലിനൊപ്പം വിയർപ്പ്, തലകറക്കം, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടൻ ആശുപത്രിയിലെത്തിക്കണം.

എന്തുകൊണ്ട് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാകുന്നു?

30നും 40നും മദ്ധ്യേ പ്രായമുള്ള നിരവധി ഇന്ത്യക്കാർക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. 2023 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്‌, 40 – 69 വയസിനിടെ മരിക്കുന്നവരില്‍ 45 ശതമാനവും ഹൃദയാഘാതം വന്നാണ്. ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, കോളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരാണ് ഹൃദയാഘാതത്തിലേക്ക് എത്തുന്നത്. അമിതമായ മദ്യപാനം, പുകവലി എന്നിവയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ചില പൊതു ഘടകങ്ങളാണ്.

ഇനി കൃത്യമായി വ്യായാമം ചെയ്‌ത് ചിട്ടയോടെയ ജിവിക്കുന്നവരാണെങ്കില്‍ പാരമ്ബര്യം, അന്തരീക്ഷ മലിനീകരണം, ആർസെനിക്, ലെഡ് എന്നിവയുടെ സമ്ബർക്കം, അമിതമായ ചൂട് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ഹൃദയാഘാതത്തിന് കാരണമായേക്കാം. വിഷാദരോഗം ഉള്ളവരിലും ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

മറ്റൊരു പഠനത്തില്‍, പ്രമേഹമുള്ളവർ ഹൃദ്‌രോഗം വന്ന് മരിക്കാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ നാലുമടങ്ങ് കൂടുതലാണ്. രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളെ തകരാറിലാക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിന് തടസമാകുകയും ചെയ്യുന്നു. അതിനാല്‍, ശരിയായ ജീവിത രീതിയിലൂടെ നമുക്ക് ഹൃദയാഘാതം വരുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.