general

വിമാനയാത്രക്കാർ കാത്തിരുന്ന നിർദ്ദേശമെത്തി, ഡിജിസിഎ ഉത്തരവ്, എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം

വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണമെന്ന് ഡിജിസിഎ നിർദേശം നൽകി. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക. മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. ഇന്ത്യൻ വ്യോമയാന സേവനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ 28 എയർ ഇന്ത്യ വിമാനത്തിൽ മാത്രമാണ് സൗകര്യം നൽകുന്നത്.

GENERAL
News Image

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയില്‍വേ; ഇനിമുതല്‍ 500 രൂപ

ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയില്‍വേ. അനധികൃത യാത്രകള്‍ തടയുന്നതിനും ട്രെയിൻ സർവീസുകള്‍ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയില്‍വേ ഇരട്ടിയാക്കി വർധിപ്പിച്ചു. ജൻ വിശ്വാസ് ആക്‌ട് പ്രകാരമുള്ള പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു.ടിക്കറ്റില്ലാ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധനവാണ് സമീപകാലത്ത് റെയില്‍വേ നേരിടുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ മാത്രം സെൻട്രല്‍ റെയില്‍വേ സോണ്‍ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്നായി 40.85 കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് നടപടികള്‍ കടുപ്പിക്കാൻ റെയില്‍വേ തീരുമാനിച്ചത്.പിഴ 250 രൂപയില്‍ നിന്ന് 500 രൂപയായി ഉയർത്തി1989-ലെ റെയില്‍വേ ആക്‌ട് 137, 138 വകുപ്പുകള്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതല്‍ 500 രൂപയായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. റെയില്‍വേ നിയമങ്ങള്‍ പാലിച്ച്‌, കൃത്യമായ ടിക്കറ്റുകള്‍ കൈവശം വെച്ച്‌ മാത്രം യാത്ര ചെയ്യണമെന്ന് യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു. ജൂണ്‍ 19-ന് പുറത്തിറക്കിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പുതിയ ഭേദഗതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ എന്ത് സംഭവിക്കും?പുതിയ നിയമ ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ, റെയില്‍വേയെ വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെ പഴയ ടിക്കറ്റുകളോ പാസുകളോ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്താല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും.ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാരൻ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ യാത്രാക്കൂലിക്ക് പുറമെ, അതിന് തുല്യമായ തുക അധിക ചാർജായും നല്‍കണം. ഈ അധിക ചാർജ് കുറഞ്ഞത് 500 രൂപയായിരിക്കും. യാത്രക്കാരൻ ഏത് സ്റ്റേഷനില്‍ നിന്നാണ് കയറിയതെന്ന് വ്യക്തതയില്ലെങ്കില്‍, ട്രെയിൻ പുറപ്പെട്ട ആദ്യ സ്റ്റേഷൻ മുതലോ അല്ലെങ്കില്‍ ഒടുവില്‍ ടിക്കറ്റ് പരിശോധന നടന്ന സ്റ്റേഷൻ മുതലോ ഉള്ള ചാർജ് ഈടാക്കും.റെയില്‍വേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പിഴയും യാത്രാക്കൂലിയും അടയ്ക്കാൻ യാത്രക്കാരൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍, റെയില്‍വേ അധികൃതർക്ക് കോടതിയെ സമീപിക്കാം. കുറ്റം തെളിയിക്കപ്പെട്ടാല്‍ 6 മാസം വരെ തടവോ, 500 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാൻ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

GENERAL
News Image

ഇന്ത്യയിൽ 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്ക് നിരോധനം

ഡല്‍ഹി : ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണവും വിതരണവും വിപണനവും കേന്ദ്രസർക്കാർ നിരോധിച്ചു.സുപ്രീംകോടതി നിർദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയതോടെയാണു നടപടി.1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ സെക്ഷൻ 26എ പ്രകാരം പുറപ്പെടുവിച്ച ഈ നിരോധനപ്പട്ടികയില്‍ വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പേശിവലിവ് തടയുന്ന മരുന്നുകള്‍, ചർമസംരക്ഷണത്തിനുള്ള ചില പ്രത്യേക ക്രീമുകള്‍ എന്നിവയുള്‍പ്പെടുന്നു.അസിറ്റൈല്‍ സാലിസിലിക് ആസിഡും എത്തോഹെപ്റ്റാസിനും ചേർന്ന കോമ്പിനേഷൻ, പാരസെറ്റാമോളും ഡിസൈക്ലോമിനും ചേർന്ന ചില മരുന്നുകള്‍, അമോക്സിസിൻ, സെഫാഡ്രോക്സില്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകള്‍ ഉള്‍പ്പെടെ അലോവേരയും വൈറ്റമിൻ ഇയും ചേർന്ന ചില ചർമസംരക്ഷണ ഉത്പന്നങ്ങളും നിരോധിച്ചവയില്‍ പ്രധാനപ്പെട്ടവയാണ്.രണ്ടോ അതിലധികമോ സജീവ ഔഷധഘടകങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ ചേർത്ത് ഒരൊറ്റ മരുന്നായി (ഗുളികയോ സിറപ്പോ) നിർമിക്കുന്നതിനെയാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ അഥവാ കൂട്ടുമരുന്നുകള്‍ എന്നു വിളിക്കുന്നത്. ഒരേസമയം ഒന്നിലധികം ഗുളികകള്‍ കഴിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഇത്തരം കൂട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നത്

GENERAL
News Image
Advertisement

ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുന്നു: എല്‍-നിനോ ആശങ്ക ഉയരുന്നു.

ന്യൂഡല്‍ഹി: മൺസൂൺ മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിൻ്റെ ആദ്യപകുതിയുടെ തുടക്കത്തിൽ ഗണ്യമായ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . മൺസൂണിൻ്റെ ഭാഗമായി ജൂണ്‍ പകുതിയോടുകൂടി മഴ കനക്കുകയാണ് പതിവ്. എന്നാല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് മൺസൂണിൻ്റെ ആദ്യപകുതിയില്‍ ഉണ്ടായിട്ടുള്ളത്.ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നിരീക്ഷണ പ്രകാരം ജൂണ്‍ 20 ആകുമ്പോഴേക്കും രാജ്യത്ത് ആകെ കിട്ടിയ മഴയുടെ അളവ് 45.6 mm ആണ്. ശരാശരി 84.4 mm മഴയായിരുന്നു ആദ്യപകുതിയില്‍ സാധാരണ നിലയിൽ ലഭിച്ചുകൊണ്ടിരുന്നത്. മഴകുറയാന്‍ കാരണം പസഫിക് സമുദ്രത്തിന്റെ 10,000 കിലോമീറ്റര്‍ അകലെ എല്‍-നിനോ പ്രതിഭാസം രൂപം കൊണ്ടതാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

GENERAL
News Image

ആഗോള ഇന്ധന വിലയിൽ വൻ ഇടിവ്; പെട്രോളിന് 74 രൂപ കുറച്ച് പാകിസ്ഥാൻ, ലാഭം ജനങ്ങളിലേക്കെന്ന് പാക് പ്രധാനമന്ത്രി

പാകിസ്ഥാൻ:ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോർമൂസ് അടച്ച ഇറാൻറെ നടപടി ലോകത്ത് ക്രൂഡ് ഓയിലിന്‍റെ വിലയിൽ വലിയ വർദ്ധനമാണ് സൃഷ്ടിച്ചത്. ഇതിന് പിന്നലെ ലോകമെമ്പാടും ഇന്ധന പ്രതിസന്ധി ഉടലെടുത്തു. ഒടുവിൽ ആഴ്ചകൾ നീണ്ട സമാധാന ചർച്ചകൾക്ക് ശേഷം യുഎസും ഇറാനും കഴിഞ്ഞ വെള്ളിയാഴ്ച സമാധാന കരാറിൽ ഒപ്പുവച്ചു. ഇതിന് പിന്നാലെ ഇറാൻ ഹോർമൂസ് തുറന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില കുത്തനെ ഇടിഞ്ഞു. പിന്നാലെ പാകിസ്ഥാൻ ഇന്ധന വില കുറച്ചെന്ന് റിപ്പോർട്ടുകൾ. നിലവിൽ ലിറ്ററിന് 74 രൂപയുടെ കുറവാണ് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്.

GENERAL
News Image

നീറ്റ് പുനഃപരീക്ഷ നാളെ :ഇവ ധരിക്കരുത്, മാർഗനിർദേശങ്ങൾ പുറത്തിറക്കി എൻടിഎ

ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിദ്യാർത്ഥികൾക്കുള്ള ഡ്രെസ് കോഡ്, പരീക്ഷാഹാളിൽ അനുവദിക്കുന്ന വസ്തുക്കൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ സംബന്ധിച്ചാണ് മാർഗനി‌ർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.ഡ്രെസ് കോഡും അനുവദനീയമായ വസ്തുക്കളുംസുതാര്യമായ വെള്ളക്കുപ്പിഹാൾടിക്കറ്റ് സുതാര്യമായ പ്ളാസ്റ്റിക് പൗച്ചിൽ സൂക്ഷിക്കാം.മതചിഹ്നങ്ങൾ, തലപ്പാവ്, ഹിജാബ് തുടങ്ങിയ മതപരമായ വസ്തുക്കൾ ധരിക്കാം. എന്നാൽ ഇക്കാര്യം പരീക്ഷാകേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കണം.കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാം.ഫുൾക്കൈ വസ്ത്രങ്ങൾ ധരിക്കണം.സ്ളിപ്പർ അല്ലെങ്കിൽ ഹീൽ ഇല്ലാത്ത ചെരിപ്പുകൾ ധരിക്കണം. ഹൈ ഹീൽ ചെരിപ്പ് ധരിക്കുന്നവർ അധിക സ്ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. ഷൂസിന് അനുവാദമില്ല.അനുവദനീയമല്ലാത്തവമൊബൈൽ ഫോൺസ്‌മാർട്ട് വാച്ച്ബ്ളൂടൂത്ത് ഉപകരണങ്ങൾഇയർഫോൺആശയവിനിമയത്തിനുള്ള വസ്തുക്കൾലോഹ വസ്തുക്കൾവലിയ ബെൽറ്റ് ബക്കിൾസ്വലിയ ആഭരണങ്ങൾപരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണമെന്ന് എൻടിഎ അറിയിച്ചു. നിശ്ചിത റിപ്പോർട്ടിംഗ് സമയത്തുതന്നെ വിദ്യാർത്ഥികൾ പരീക്ഷാഹാളുകളിൽ എത്തിച്ചേരണം.പുനഃപരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 011-40759000 അല്ലെങ്കിൽ 011-69227700 എന്ന നമ്പറിൽ എൻടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ neetug2026@nta.ac.in എന്ന വിലാസത്തിൽ വിവരങ്ങൾ ലഭിക്കും.

GENERAL
News Image

ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.വാട്‍സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് (TestFlight) പ്രോഗ്രാമിലൂടെ ബീറ്റാ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമല്ല.നിലവിൽ വാട്‌സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ ‘വ്യൂ-വൺസ്’ രീതിയിൽ അയക്കാനുള്ള സൗകര്യമുണ്ട്. അതായത്, സ്വീകരിക്കുന്നയാൾ ഒരു തവണ മാത്രം അത് കാണാനോ കേൾക്കാനോ കഴിയും. പിന്നീട് ആ ഉള്ളടക്കം സ്വയം അപ്രത്യക്ഷമാകും. ഇതേ ആശയം ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ

GENERAL
News Image

15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ; അക്കൗണ്ട് തുറക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ കഴിയില്ല

യുഎഇ:കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. ഇതോടെ നിർണായകമായ തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ.2024-ൽ നടത്തിയ ഒരു സർവേ പ്രകാരം, യുഎഇയിലെ കുട്ടികൾ ഈ പ്ലാറ്റ്ഫോമുകളിൽ ദിവസവും മൂന്ന് മണിക്കൂറോളം ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ നീണ്ടുനിൽക്കുന്ന സോഷ്യൽ മീഡിയ ഉപയോഗം ഉത്കണ്ഠ, ശ്രദ്ധാ ബുദ്ധിമുട്ടുകൾ, അക്കാദമിക് ബുദ്ധിമുട്ടുകൾ, ചില സന്ദർഭങ്ങളിൽ സംസാരത്തിലുണ്ടാകുന്ന കാലതാമസം എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്‌ടിക്കാനോ ഉപയോഗിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ അവയുടെ പൂർണ്ണ സവിശേഷതകൾ ആക്‌സസ് ചെയ്യാനോ അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന ഈ പുതിയ പ്രമേയത്തിലെ നിരവധി വ്യവസ്ഥകൾ മന്ത്രിസഭപ്രഖ്യാപിച്ചു. മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാൻ സമ്മതം നൽകിയാലും, ഇത് സാധുവായ ഒരു ഇളവായി കണക്കാക്കില്ല. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, പുതിയ മാനദണ്ഡങ്ങൾ ക്രമേണ നടപ്പിലാക്കുന്നതിന് യുഎഇയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.

GENERAL
News Image

ഹോർമൂസ് അടഞ്ഞ് തന്നെ, സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി; ഇറാനുമേലുളള നാവിക ഉപരോധം നീക്കി അമേരിക്ക

അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നിട്ടില്ല. ഇപ്പോഴും കപ്പൽ ​ഗതാ​ഗതം നടക്കുന്നത് ഒമാൻ വഴിയാണ്. അതിനിടെ ഇറാനുമേലുളള നാവിക ഉപരോധം നീക്കിയതായി അമേരിക്ക അറിയിച്ചു. ഇറാന്റെ മേലുള്ള നാവിക ഉപരോധം അമേരിക്ക ഔദ്യോഗികമായി നീക്കിയെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചത്. പൊതുവായ സമുദ്ര മേഖലയിലേക്ക് തങ്ങൾ മാറിക്കഴിഞ്ഞു എന്നാണ് അമേരിക്ക വ്യക്തമാക്കി.നിലവിൽ ഹോർമൂസിലെ കപ്പൽ ഗതാഗതം കഴിഞ്ഞ ദിവസങ്ങളിലേത് പോലെയാണ് കടന്ന് പോകുന്നത്. ഹോർമൂസ് പൂർണമായും തുറന്നിട്ടില്ല. കാര്യമായ മാറ്റം ഇല്ലെന്ന് യുകെ മരിടൈം റിപ്പോർട്ട് വ്യക്തമാക്കി. അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം കപ്പൽ ഗതാഗതത്തിൽ ഒരു കുതിപ്പ് ഉണ്ടായിട്ടില്ല. ഒമാൻ തീരം വഴിയാണ് മിക്ക കപ്പലുകളും ​ഗതാ​ഗതം നടത്തുന്നത്. ഇറാന്‍റെ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുന്നതേ ഒള്ളൂ എന്നാണ് റിപ്പോർട്ടുകൾ.9

GENERAL
News Image

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍മേനോന്‍. അടുത്ത മാസം 14 ന് അഫ്ഗാനിസ്ഥാനിൽ നിന്നാണ് വിക്ഷേപണം നടക്കുക . എക്സ്പെഡിഷൻ 75 ന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്നത്. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. റഷ്യയുടെ സോയൂസ് MS 29 എന്ന പേടകത്തിലാണ് യാത്ര നടത്തുന്നത്. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനിൽ മേനോൻ.പാതി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിൽ മേനോന്റെ അച്ഛൻ ശങ്കരൻ മേനോൻ. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു അനിൽ മേനോൻ . മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും മെഡിസിനിലും ബിരുദം നേടിയ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനുള്ള വിവിധ പര്യവേഷണങ്ങള്‍ക്കായി ക്രൂ ഫ്ളൈറ്റ് സര്‍ജനായി അദ്ദേഹം മുമ്പ് നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു എസ് സ്പേസ് ഫോഴ്‌സിൽ കേണൽ ആയിരുന്നു.2014 ലാണ് അനില്‍ മെനോന്‍ നാസയില്‍ ഫ്‌ളൈറ്റ് സര്‍ജനായെത്തുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.1995- ല്‍ മിനെസോട്ടയിലെ സമ്മിറ്റ് സ്‌കൂളില്‍ നിന്നും സെന്റ് പോള്‍ അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍ മോനോന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോളജിയില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദവും 2006 ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍, 2009 ല്‍ സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി മെഡിസില്‍ എന്നിവയിലും യോഗ്യതനേടി. വൈല്‍ഡെര്‍നെസ് മെഡിസിന്‍, എയറോസ്പേസ് മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയവയിലും ബിരുദമുണ്ട്.

GENERAL
News Image

ക്രൂഡ് ഓയില്‍ വില കുറയുന്നു,ഇറാന്‍ അമേരിക്ക സമാധാന കരാർ നിലവില്‍ വന്നതോടെ യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക്,ഇന്ന് ബ്രെൻ്റ് ക്രൂഡ് വില 78 ഡോളർ

പശ്ചിമേഷ്യൻ സമാധാന കരാർ നിലവിൽ വന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ക്രൂഡ് ഓയിൽ വില തിരിച്ചെത്തുകയാണ്. ​WTI ക്രൂഡ് ഓയിൽ ബാരലിന് 75 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 78 ഡോളർ ആണ് ഇന്നത്തെ വില.യുദ്ധം രൂക്ഷമായിരുന്ന സമയത്ത് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് 114 ഡോളർ വരെ എത്തിയിരുന്നു. യുദ്ധത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞ ഫെബ്രുവരി അവസാനം ബ്രെൻ്റ് ക്രൂഡ് ഓയിലിന് 73 ഡോളർ ആയിരുന്നു വില. ഈ ആഴ്ച തന്നെ വില ഫെബ്രുവരിയിലെക്കാൾ താഴ്ന്നേക്കും എന്നാണ് സൂചന. ഉയർന്ന ക്രൂഡ് വിലയുടെ പേരിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എട്ട് രൂപയിലേറെ കൂട്ടിയിരുന്നു.

GENERAL
News Image

ഇനി കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ആകാശ യാത്ര, പോക്കറ്റിലൊതുങ്ങും ടിക്കറ്റ് ; പുതിയ 'ബേസിക്' ഫെയർ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ആഭ്യന്തര റൂട്ടുകളിൽ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ 'ബേസിക്' (Basic) ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിമാന ടിക്കറ്റിനൊപ്പം ലഭിക്കുന്ന ചില അധിക സേവനങ്ങൾ ഒഴിവാക്കിക്കൊണ്ട്, ടിക്കറ്റ് നിരക്ക് പരമാവധി കുറച്ച് യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ യാത്രയൊരുക്കുകയാണ് എയർ ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ചില ആഭ്യന്തര റൂട്ടുകളിലെ ഇക്കോണമി ക്ലാസുകളിലാണ് ഈ പുതിയ നിരക്ക് നിലവിൽ വരുന്നത്. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വിമാനത്തിലെ മറ്റ് ആനുകൂല്യങ്ങൾ ആവശ്യമില്ലാത്തവർക്കും വേണ്ടിയാണ് കമ്പനി ഈ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.പുതിയ മാറ്റങ്ങൾ എന്തൊക്കെ?ബാഗേജ് പരിധി: 'ബേസിക്' നിരക്കിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും 7 കിലോഗ്രാം ക്യാബിൻ ബാഗേജും സൗജന്യമായി കൊണ്ടുപോകാം.ഭക്ഷണം ഉണ്ടാകില്ല: ഈ ടിക്കറ്റുകളിൽ വിമാനത്തിനുള്ളിൽ വെച്ചുള്ള സൗജന്യ ഭക്ഷണം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ യാത്രക്കാർക്ക് സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കും.ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം: ഭക്ഷണം ആവശ്യമുള്ളവർക്ക് വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ അധിക തുക നൽകി വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ, ജെയിൻ, ഡയബറ്റിക് തുടങ്ങിയ ഭക്ഷണങ്ങൾ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്.വിമാനത്തിന്റെ സമയം മാറിയാൽ ?ഏതെങ്കിലും കാരണവശാൽ വിമാനത്തിന്റെ സമയം മാറുകയോ യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റുകയോ ചെയ്താൽ, അവർ ഓർഡർ ചെയ്ത ഭക്ഷണം പുതിയ വിമാനത്തിലേക്ക് ഓട്ടോമാറ്റിക്കായി മാറ്റും. ഭക്ഷണം ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ തുക പൂർണമായി റീഫണ്ട് ചെയ്യും.നിലവിലെ നിരക്കുകളിൽ നിന്നുള്ള വ്യത്യാസംഎയർ ഇന്ത്യയിൽ നിലവിലുള്ള Value, Classic, Flex എന്നീ മൂന്ന് കാറ്റഗറികൾക്ക് പുറമെ നാലാമതായാണ് 'Basic' ഫെയർ എത്തുന്നത്. പഴയ മൂന്ന് കാറ്റഗറികളിലും സൗജന്യ ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും. പുതിയ 'ബേസിക്' നിരക്ക് തികച്ചും ഓപ്ഷണൽ മാത്രമാണെന്നും ഇത് നിലവിലെ നിരക്കുകളെ ബാധിക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.നിലവിൽ എയർ ഇന്ത്യയുടെ നേരിട്ടുള്ള ബുക്കിംഗ് ചാനലുകൾ വഴി മാത്രമേ 'ബേസിക്' ടിക്കറ്റുകൾ ലഭ്യമാകൂ. എയർ ഇന്ത്യ വെബ്‌സൈറ്റ്, എയർ ഇന്ത്യ മൊബൈൽ ആപ്പ്, കസ്റ്റമർ കോൺടാക്റ്റ് സെന്റർ, എയർപോർട്ട് ടിക്കറ്റിംഗ് ഓഫീസുകൾ എന്നിവ വഴി ബുക്കിംഗ് നടത്താം. യാത്രക്കാരുടെ പ്രതികരണങ്ങളും ഫീഡ്‌ബാക്കും വിലയിരുത്തിയ ശേഷമായിരിക്കും ഈ സേവനം മറ്റ് റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിൽ എയർ ഇന്ത്യ അന്തിമ തീരുമാനമെടുക്കുക. ലഗേജ് കുറവുള്ളവർക്കും വിമാനത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്തവർക്കും വളരെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പുതിയ മാറ്റം സഹായിക്കും. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ബാഗേജ് പരിധിയും മറ്റ് ചാർജുകളും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിക്കുന്നു.

GENERAL
News Image

'നിങ്ങള്‍ ഷോപ്പിങ് മാളുകളും റോഡുകളും അടച്ചിടൂ'; താല്‍ക്കാലിക നിരോധനത്തെ പരിഹസിച്ച് ടെലഗ്രാം

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനത്തിന് രാജ്യത്ത് താല്‍ക്കാലിക വിലക്കേർപ്പെടുത്തിയതിനെ പരിഹസിച്ച് ടെലഗ്രാം. ടെലഗ്രാം താല്‍ക്കാലികമായി നിര്‍ത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പങ്കുവെച്ച പോസ്റ്റിന് താഴെ ടെലഗ്രാം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നും കമന്റ് അയച്ചായിരുന്നു പരിഹാസം.'മോഷണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടൂ, വേഗതയില്‍ വാഹനം ഓടിക്കുന്നതിനാല്‍ റോഡുകള്‍ അടച്ചിടൂ' എന്നായിരുന്നു പരിഹാസം. ടെലഗ്രാം നിരോധിക്കുന്നതാണോ നീറ്റ് പരീക്ഷ ചോരാതിരിക്കാനുള്ള മാസ്റ്റര്‍ സ്‌ട്രോക്ക് എന്നായിരുന്നു കാര്‍ത്തിയുടെ പോസ്‌റ്.അതേസമയം ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവും രംഗത്തത്തി. ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണിതെന്നും അടിസ്ഥാന പ്രശ്നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. വിലക്ക് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച നില്‍ക്കില്ല. സംവിധാനത്തിന് ഉള്ളിലുള്ളവര്‍ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ നീക്കം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

GENERAL
News Image

സ്വർണത്തെ പിടിച്ച് കെട്ടാനുള്ള കേന്ദ്ര നീക്കം വെറുതെയായില്ല: മെയ് മാസത്തെ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഇന്ത്യയുടെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഇറക്കുമതിയിലെ ഇടിവിന് പ്രധാനമായും കാരണമായത്. ഏപ്രിൽ മാസത്തിൽ 5.63 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി മൂല്യമെങ്കില്‍ മെയ് മാസത്തിൽ ഇത് 2.21 ബില്യൺ ഡോളറായി കുറഞ്ഞ് 3.42 ബില്യൺ ഡോളറിലെത്തി.ഒരു മാസത്തിനിടയിൽ ഇറക്കുമതിയിലുണ്ടായ ഈ കുത്തനെയുള്ള കുറവിന് പ്രധാന കാരണം മെയ് പകുതിയോടെ കേന്ദ്ര ധനമന്ത്രാലയം നടപ്പിലാക്കിയ അപ്രതീക്ഷിത നികുതി വർദ്ധനവാണ്. സ്വർണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 15 ശതമാനമായാണ് രാജ്യം ഉയർത്തിയത്.സ്വർണത്തിന് പുറമെ വെള്ളി ഇറക്കുമതിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഏപ്രിലിൽ 411.06 മില്യൺ ഡോളറായിരുന്ന വെള്ളി ഇറക്കുമതി മെയ് മാസത്തിൽ വെറും 75.57 മില്യൺ ഡോളറായി ചുരുങ്ങി. വെള്ളിയുടെ ഇറക്കുമതി തീരുവയും കേന്ദ്രം 15 ശതമാനമായി ഉയർത്തിയിരുന്നു. വൻതോതിൽ സ്വർണ്ണം രാജ്യത്തേക്ക് ഒഴുകുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പൗരന്മാരോട് അനാവശ്യമായ സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

GENERAL
News Image

സമാധാന കരാറിൽ ഇന്ത്യൻ എണ്ണ കമ്പനികൾക്കും സമാധാനം; നഷ്ടം കുറഞ്ഞു; രാജ്യത്ത് ഇന്ധനവില കുറയുമോ എന്ന് ആകാംഷ

യുഎസ് ഇറാൻ സമാധാന കരാർ നിലവിൽവന്നതിന് പിന്നാലെ എണ്ണകമ്പനികൾക്കും ആശ്വാസം. ക്രൂഡ് ഓയിലിന് വില കൂടിയപ്പോൾ എണ്ണ കമ്പനികൾ സഹിക്കേണ്ടിവന്ന നഷ്ടം കരാർ നിലവിൽ വന്നതോടെ കുറഞ്ഞു. കരാർ ഒപ്പിട്ടതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് എണ്ണ കമ്പനികൾക്ക് സഹായമായത്.കരാർ നിലവിൽ വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില. ഹോർമുസ് കടലിടുക്കിലൂടെ ഇനി കപ്പലുകൾക്ക് പേടിയില്ലാതെ കടന്നുപോകാം എന്നിരിക്കെ എണ്ണവിലയിൽ ഇനിയും കുറവ് വരുമെന്നാണ് പ്രതീക്ഷ.എണ്ണവില കുറഞ്ഞതോടെ ഇന്ത്യയിൽ എണ്ണകമ്പനികൾ സഹിച്ചിരുന്ന നഷ്ടവും കുറഞ്ഞു. നേരത്തെ ഒരു ലിറ്റർ പെട്രോളിന് 6 രൂപയ്ക്കടുത്തായിരുന്നു കമ്പനികളുടെ നഷ്ടം. ഇത് കുറഞ്ഞ് 3 രൂപയായി. ഡീസലിൽ ഒരു ലിറ്ററിന് 30 രൂപയായിരുന്നു നഷ്ടം. ഇത് കുറഞ്ഞ് 27 രൂപയായി. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലവർധനവിന് അനുസരിച്ച് ഇന്ത്യയിൽ ഇന്ധനത്തിന് വില കൂട്ടിയിരുന്നില്ല. ഇതോടെയാണ് എണ്ണ കമ്പനികൾക്ക് നഷ്ടം സഹിക്കേണ്ടിവന്നത്.പെട്രോൾ, ഡീസൽ എന്നിവയിലെ നഷ്ടം കുറഞ്ഞു എന്നിരിക്കെ ഏൽപിജിയിൽ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചുവരിക തന്നെയാണ്. ഒരു സിലിണ്ടറിന് 700 രൂപയോളമാണ് നഷ്ടം. ക്രൂഡ് ഓയിൽ വില കുറഞ്ഞത് എണ്ണകമ്പനികളെ പ്രവർത്തനം സുഖമമാക്കുന്നതിനും മറ്റും സഹായിക്കുമെന്നും നഷ്ടം നികത്തപ്പെടുമെന്നുമാണ് കണക്കുകൂട്ടൽ.

GENERAL
News Image

ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നത് വരെ നിരോധനമുണ്ടാവും. വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് നിരോധനമേര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് സംവിധാനം നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.ടെലഗ്രാം ഉയോഗിച്ച് വലിയ രീതിയില്‍ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്താന്‍ എന്‍ടിഎ നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്‍ടിഎ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 21നാണ് നീറ്റിന്റെ പുനപരീക്ഷ നടക്കുന്നത്.നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഡോ.മംഗള കോഹ്ലി ആണ് ഹരജി സമര്‍പ്പിച്ചത്.ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.അതിനിടെ പുനപരീക്ഷ ഒരുമാസം കൂടിനീട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴി എന്‍ടിഎക്ക് നിവേദനം നല്‍കി.മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീഷ എഴുതിയത്.

GENERAL
News Image

ഹോര്‍മുസ് കടലിടുക്ക് തുറക്കുമ്പോള്‍ എന്ത് സംഭവിക്കും? കയറ്റുമതി മുതല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വരെ

മാസങ്ങള്‍ നീണ്ട അമേരിക്ക - ഇറാന്‍ യുദ്ധത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും 60 ദിവസത്തെ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വച്ച് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കും.ആഗോള തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഈ യുദ്ധം അവസാനിക്കുമ്പോള്‍ ഏഷ്യന്‍ -യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ആശ്വസിക്കുകയാണ്. 4 മാസം നീണ്ട് നിന്ന ഈ യുദ്ധം എങ്ങനെയാണ് ആരംഭിച്ചത്? വിവിധ രാജ്യങ്ങളെ ഇതെങ്ങനെയാണ് ബാധിച്ചത്? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ ഈ പ്രതിസന്ധിയെ നേരിട്ടു?അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത് 2026 ഫെബ്രുവരി 28നാണ്. ഇറാനെതിരെ യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും ആക്രമണം നടത്തുകയും ഈ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി അടക്കമുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് ശക്തമായ മറുപടിയാണ് ഇറാന്‍ നല്‍കിയത്. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ സാധ്യതകളില്ലാത്ത ഇറാന്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളിലും എണ്ണക്കപ്പലുകളിലും ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊര്‍ജ നിലയങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഇറാന്റെ ആക്രമണത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായ് പോലുള്ള വലിയ ടൂറിസം മേഖലയ്ക്ക് കാര്യമായ മങ്ങലേറ്റു. ഈ നാശനഷ്ടങ്ങള്‍ക്ക് ഇറാന്‍ പൂര്‍ണ ഉത്തരവാദിയാണെന്നും അവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു.ഇതു കൊണ്ടും അവസാനിക്കാതെ അവസാന വഴിയെന്ന നിലയില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് ആഗോളതലത്തിലുള്ള എല്ലാം മേഖലകളേയും ബാധിച്ചത്. യുഎസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ നീക്കം ആഗോള തലത്തില്‍ ഇന്ധന പ്രതിസന്ധിക്ക് കാരണമായി.

GENERAL
News Image

ഇന്ത്യക്ക് വൻ ആശ്വാസം, എണ്ണവില കുത്തനെ ഇടിഞ്ഞു; വില 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോര്‍ട്ട്, പക്ഷേ പ്രതിസന്ധി നീങ്ങാൻ മാസങ്ങളെടുക്കും

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്.എണ്ണവില കുറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും, കോര്‍പ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.എണ്ണവിലയിലുണ്ടായ ഈ കുറവ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ധനച്ചെലവ് നേരിട്ട് ബാധിക്കുന്ന വ്യോമയാനം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍, പെയിന്റ്, കെമിക്കല്‍ എന്നീ മേഖലകള്‍ക്കും ഉപഭോക്തൃ ബിസിനസുകള്‍ക്കും വിലക്കുറവ് വലിയ ഗുണം ചെയ്യും.ലോകത്തെ എണ്ണ വിപണിയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക് ഈ വര്‍ഷമാദ്യം ഇറാന്റെ ആക്രമണങ്ങള്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും, വില കുത്തനെ ഉയരാനും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിന് മുന്‍പ്, ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോയിരുന്നത് ഈ വഴിയിലൂടെയാണ്.

GENERAL
News Image

പശ്ചിമേഷ്യയിൽ ഇനി സമാധാനത്തിൻ്റെ പുലരി; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായി സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറിൽ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാർ അന്തിമമായതായി അറിയിച്ചു, വെള്ളിയാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പിടും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മിൽ ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന് ഉടൻ വിരാമമാകുന്നതായി ഇറാന്റെ ഉപ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിൻ്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

GENERAL
News Image

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ഉടനടി ഹോർമുസ് തുറക്കും

ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടനടി ഹോർമുസ് തുറക്കും. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കും. എന്നാൽ ധാരണയിൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാർ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു നൽകാനും ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാനും ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കാനും ഇറാൻ്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാനും ധാരണയായെന്നാണ് വിവരം. ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇനിയും ചർച്ചകൾ നടക്കും.അമേരിക്കയും ഇറാനും തമ്മിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായകമായ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിൽ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തെ അറിയിച്ചിരുന്നു. അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷരീഫ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചിരുന്നു

GENERAL
News Image

ലോകകപ്പ് ഫുട്ബോൾ കാണാൻ വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

ലോകകപ്പ് ഫുട്‌ബോൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വ്യാജ ടി.വി. ആപ്പുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ലോകകപ്പ് ഫുട്‌ബോൾ മത്സരം സൗജന്യമായി കാണാവുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഔദ്യോഗിക ആപ്ലിക്കേഷനുകളെന്നു തോന്നിപ്പിക്കുന്ന വ്യാജ ആപ്ലിക്കേഷൻ ഫയലുകളുടെ ലിങ്ക് നൽകിയാണ് തട്ടിപ്പ്.സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വ്യാജ പരസ്യം പ്രചരിക്കുന്നത്. ‘ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ’, ‘1000+ ടി.വി. ചാനലുകൾ സൗജന്യം’, ‘പ്രീമിയം ഒ.ടി.ടി. ഉള്ളടക്കം ഫ്രീ’, ‘പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും’ തുടങ്ങിയ പരസ്യങ്ങളുടെ മറവിലാണ് തട്ടിപ്പ്."ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തശേഷം മൊബൈൽഫോണിൽ ലഭിക്കുന്ന സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുന്നു. ഇതിലൂടെ ഫോണിലെ സുരക്ഷാസംവിധാനങ്ങൾ ദുർബലപ്പെടും. ഉടമയുടെ അറിവില്ലാതെ ഫോണിലെ വിവിധ ആപ്ലിക്കേഷനുകൾ തട്ടിപ്പുകാർക്ക് കൈകാര്യം ചെയ്യാനും സാധിക്കും. ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈവശപ്പെടുത്തി യു.പി.ഐ. ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം തട്ടിയെടുക്കുന്നു."പോലീസിന്റെ സുരക്ഷാനിർദേശംഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽനിന്നുമാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനായി സാമൂഹികമാധ്യമങ്ങളിലെ ലിങ്കിലൂടെ ലഭിക്കുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യരുത്.ഫ്രീ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, അൺലിമിറ്റഡ് സ്പോർട്‌സ് ആക്സസ് തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.സംശയാസ്പദമായ ലിങ്കുകൾ ഫോർവേഡ് ചെയ്യരുത്.ബാങ്കിങ്, യു.പി.ഐ. ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക."

GENERAL
News Image

ഒടുവില്‍ സമാധാനത്തിലേക്കോ? കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

തെഹ്‌റാന്‍/വാഷിംഗ്ടണ്‍: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്തിന് ഒടുവില്‍ യുഎസും ഇറാനും യുദ്ധം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് സൂചന നല്‍കി അമേരിക്കൻ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇരുവിഭാഗങ്ങളും കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചെന്നും വരും ദിവസങ്ങളില്‍ ഒപ്പിടുമെന്നുമാണ് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ട്. അതേസമയം ഇനിയും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം. ഈ പോരാട്ടത്തിലൂടെ ഇറാന്‍ എത്ര ശക്തമായി ഉയര്‍ന്നുവന്നുവെന്നാണ് നിലവിലെ കരാര്‍ ചൂണ്ടിക്കാട്ടുന്നതെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസുമായുള്ള പോരാട്ടത്തില്‍ ഇറാനാണ് വിജയി എന്നും ഔദ്യോഗിക ടെലിവിഷനില്‍ സംസാരിക്കവെ അരാഗ്ചി പ്രതികരിച്ചു.

GENERAL
News Image

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15-ന്; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

സംസ്ഥാനത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളവർക്ക് ജൂണ്‍ 15 മുതല്‍ ജൂണ്‍ 17-ന് വൈകിട്ട് അഞ്ച് മണി വരെ അതത് സ്കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്. ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in-ലെ 'Candidate Login-SWS' വഴി ലോഗിൻ ചെയ്ത് 'First Allot Results' എന്ന ലിങ്കിലൂടെ ഫലം അറിയാം.അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനില്‍ നിന്നുള്ള അലോട്ട്‌മെന്റ് ലെറ്ററും അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനൊപ്പം സ്കൂളില്‍ ഹാജരാകണം. പ്രവേശനത്തിന് ആവശ്യമായ അലോട്ട്‌മെന്റ് ലെറ്റർ സ്കൂളുകളില്‍ നിന്നും പ്രിന്റ് ചെയ്ത് നല്‍കും. എസ്.എസ്.എല്‍.സി പുനഃപരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തിയാണ് ഈ അലോട്ട്‌മെന്റ് തയാറാക്കിയിരിക്കുന്നത്. മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലേക്കുള്ള (MRS) അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

GENERAL
News Image

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ ഇനി ബുദ്ധിമുട്ടേണ്ട, റെയിൽവെ മന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം; പുതിയ ഐആർസിടിസി വെബ്സൈറ്റ് ഉടൻ

 പുതിയ ഐആർസിടിസി (IRCTC) വെബ്‌സൈറ്റ് ജൂലൈ 15-നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥികളുടെ പരാതിക്ക് പരിഹാരമായി മന്ത്രി തത്സമയം റെയിൽവേ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് പുതിയ വെബ്‌സൈറ്റ് ഒരുക്കാൻ നിർദ്ദേശം നൽകുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.വിദ്യാർത്ഥിയുടെ പരാതിയും മന്ത്രിയുടെ ഇടപെടലുംട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു വിദ്യാർത്ഥി ഉന്നയിച്ച പരാതിയാണ് ഈ നീക്കത്തിന് കാരണമായത്. "സർ ദയവായി ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം" എന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ട ഉടൻ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിദ്യാർത്ഥികൾ പുതിയ വെബ്‌സൈറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും 30 ദിവസത്തിനകം ഇത് സജ്ജമാക്കാൻ സാധിക്കുമോയെന്നും മന്ത്രി ഉദ്യോഗസ്ഥനോട് ചോദിച്ചു. തുടർന്ന് ജൂലൈ 15-ഓടെ പുതിയ സൈറ്റ് വരുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ കയ്യടിയോടെയാണ് വിദ്യാർത്ഥികൾ ഈ തീരുമാനത്തെ വരവേറ്റത്.

GENERAL
News Image

ഉയരം കൂടിയാലും കുറയാത്ത വീര്യം'; സ്വകാര്യ വിമാനത്തിനുള്ളിൽ ക്രിക്കറ്റ് കളിക്കുന്ന സച്ചിനും മകളും, വീഡിയോ വൈറൽ

സച്ചിൻ ടെന്‍ഡുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസം ഇന്നും ക്രിക്കറ്റ് ആരാധകരുടെ പ്രീയപ്പെട്ട കളിക്കാരനാണ്. കായിക രംഗത്ത് നിന്നും വിരമിച്ചെങ്കിലും ആ അതുല്യപ്രതിഭ ഇന്നും ഏറെ പേരുടെ മനസുകളിലെ 'ക്രിക്കറ്റ് ദൈവ'മാണ്. അദ്ദേഹത്തെ സംബന്ധിച്ച് ക്രിക്കറ്റ് എന്നത് പുല്ലിൽ കളിക്കുന്ന ഒരു വെറും കളിയല്ല. അത് 35,000 അടി ഉയരത്തിലും മാറ്റുരയ്ക്കാൻ പറ്റുന്ന ഒരു വികാരമാണ്. സച്ചിൻ ടെണ്ടുൽക്കർ അടുത്തിടെ ഒരു സ്വകാര്യ ചാർട്ടേഡ് വിമാനത്തിന്‍റെ ക്യാബിനിനുള്ളിൽ മകളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് ഇന്നും ആ താരത്തോടുള്ള ക്രിക്കറ്റ് ആരാധകരുടെ വികാരത്തിന്‍റെ പ്രതിഫലനമാണ്.'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്.'മകൾ സാറ ടെണ്ടുൽക്കറിനൊപ്പം, മാസ്റ്റർ ബ്ലാസ്റ്റർ എത്ര ഉയരത്തിൽ പറന്നാലും ബാറ്റിനോടുള്ള തന്‍റെ സ്നേഹം ഒരിക്കലും മറച്ച് വയ്ക്കില്ലെന്ന് കാണിച്ചു. മണിക്കൂറുകൾക്ക് മുമ്പ് സച്ചിൻ തന്നെ പങ്കുവച്ച വീഡിയോ ഇതിനകം ആറര ലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് സച്ചിൻ ഇങ്ങനെ കുറിച്ചു, 'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്.' അത് മറ്റുള്ളവർക്കുള്ള ഒരു ഉപദേശം കൂടിയായി. വീഡിയോയിൽ, സ്വകാര്യ ജെറ്റ് വിമാനത്തിന്‍റെ ഇടനാഴിയിൽ മകൾ എറിയുന്ന പന്ത് അടിക്കുന്ന സച്ചിനെ കാണാം. അദ്ദേഹത്തിന്‍റെ ഒരു ഷോട്ട് മകൾ സാറ പിടിക്കുകയും ആ വിക്കറ്റ് ആഘോഷിക്കുന്നതും കാണാം.

GENERAL
News Image

തായ്‌ലൻഡിൽ നിന്ന് കഞ്ചാവ് കടത്താൻ ശ്രമം:വയനാട്ടുകാരിയായ മോഡൽ മുംബൈയിൽ പിടിയിൽ

മുംബൈ: തായ്ലൻഡിൽ നിന്ന് 12 കോടിയോളം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ മുൻ മിസിസ് കേരള മത്സരാർത്ഥിയായ 28 കാരിയെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഹർഷ സണ്ണിയാണ് പിടിയിലായത്.ഇന്നലെ ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലാകുന്നത്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന് തോന്നിയ സംശയത്തെ തുടർന്ന് ഹർഷയെ വിശ ദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗ് പരിശോധിച്ചതിലാണ് 'ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്. ഇതിന്അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 12 കോടി വിലവരും. ചോദ്യം ചെയ്യലിൽ, യാത്രയ്ക്കിടയിൽ ഒരു അപരിചിതൻ തന്നെ സമീപിച്ച് മയക്കു മരുന്ന് അടങ്ങിയ ബാഗ് കൈമാറിയ ശേഷം അപ്രത്യക്ഷനാകുകയായി രുന്നു എന്നാണ് ഹർഷ സണ്ണി അവകാശപ്പെട്ടതെന്നും എന്നാൽ, കുറ്റകൃത്യ ത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി കെട്ടിച്ചമച്ച കഥയാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

GENERAL
News Image

ലോകത്തെ മുള്‍മുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കില്‍ എല്ലാവരും, അല്ലെങ്കില്‍ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം; കടുത്ത ആശങ്ക

രാജ്യത്തിന്‍റെ എണ്ണ, വാതക അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരായ അമേരിക്കൻ ഭീഷണികള്‍ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന്‍റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അല്‍-അൻബിയ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നല്‍കി.ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ നിലവിലെ സാഹചര്യത്തില്‍ എല്ലാവർക്കും എണ്ണയും വാതകവും കയറ്റുമതി ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകണം, അല്ലെങ്കില്‍ ആർക്കും അതിന് കഴിയില്ലെന്ന കടുത്ത നിലപാടാണ് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.മേഖലയിലെ ഊർജ്ജ വിപണികളുമായി ബന്ധപ്പെട്ട ഏത് ഏകപക്ഷീയ ഇടപെടലും വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും പ്രസ്താവനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാന്റെ എണ്ണ-വാതക വിപണികളില്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കുമെന്ന തരത്തിലുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പരാമർശങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയുടെ ഇത്തരം നിലപാടുകള്‍ മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ സങ്കീർണമാക്കുമെന്ന് ഇറാൻ ആരോപിച്ചു.

GENERAL
News Image

സൗജന്യം സെപ്റ്റംബർ വരെ മാത്രം, ആധാറിൽ പൊതുജനങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ; കുട്ടികളുടെ ആധാർ രജിസ്ട്രേഷനും പൂർത്തിയാക്കണം

കേരളത്തിൽ ആധാറിന്‍റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്. ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (0 - 5 വയസ്)നവജാത ശിശുക്കൾക്ക് ഉൾപ്പെടെ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ എടുക്കാവുന്നതാണ്. ഈ പ്രായത്തിലുള്ള കുട്ടികളുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൺപോളകളുടെ രേഖ എന്നിവ) ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും. കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കാൻ ശ്രദ്ധിക്കുക.നിർബന്ധിത ബയോമെട്രിക് പുതുക്കൽ (സെപ്റ്റംബർ 2026 വരെ സൗജന്യം)കുട്ടികൾക്ക് 5 വയസ്സിലും 15 വയസിലും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൺപോളകളുടെ രേഖ, ഫോട്ടോ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ സെപ്റ്റംബർ 2026 വരെ തികച്ചും സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കർ, അപാര് (APAAR), പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ഇത് പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ. തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.മൊബൈൽ നമ്പർ, ഇ-മെയിൽ അപ്‌ഡേറ്റ് ചെയ്യൽവിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.

GENERAL
News Image

ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അടുക്കളയിൽ മാത്രമല്ല ബുദ്ധിമുട്ട്! വിലക്കയറ്റം ബാധിക്കുന്ന 7 മേഖലകൾ അറിയാം

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയും ചെയ്യുമ്പോള്‍, അതിന്റെ ആഘാതം പെട്രോള്‍ പമ്പുകളില്‍ മാത്രമല്ല, സാധാരണക്കാരുടെ അടുക്കളകളിലും എത്തും. ലോകത്തിലെ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതിവാതക ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം നടക്കുന്ന പ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെയുണ്ടാകുന്ന നീണ്ട തടസ്സങ്ങള്‍ ആഗോള തലത്തില്‍ ഊര്‍ജ്ജ വില കുത്തനെ കൂട്ടുകയും, സമ്പദ്വ്യവസ്ഥയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ച് ഈ പ്രതിസന്ധി വളരെ നിര്‍ണായകമാണ്. രാജ്യത്തിന് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ വലിയൊരു പങ്കും വരുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നുമാണ്. കൂടാതെ, ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതിയുടെ പ്രധാന ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുവരുന്നത്. എണ്ണവില കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍, നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്ന 7 കാര്യങ്ങള്‍ക്ക് വില കൂടിയേക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.1. പാചകവാതക സിലിണ്ടറുകള്‍ഊര്‍ജ്ജ വില വര്‍ധിക്കുമ്പോള്‍ അത് ആദ്യം ബാധിക്കുക പാചകവാതകത്തെയാകും. പാചകവാതകം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍, ഇത് ആഭ്യന്തര വിപണിയിലെ വിലയെയും സബ്‌സിഡിയേയും നേരിട്ട് ബാധിക്കും.1. പെട്രോളും ഡീസലുംഅസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ഇന്ധന ശുദ്ധീകരണത്തിന്റെയും ഇറക്കുമതിയുടെയും ചെലവ് കൂട്ടും. ചില്ലറ വില്‍പ്പന വില ഉടനടി കൂട്ടിയില്ലെങ്കില്‍ പോലും, ആഗോള വിപണിയിലെ വിലക്കയറ്റം എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.3. പച്ചക്കറി, പാല്‍, നിത്യോപയോഗ സാധനങ്ങള്‍ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും ഉപഭോക്താക്കളിലേക്ക് എത്തുന്നത് വലിയ ദൂരം താണ്ടിയാണ്. ഡീസല്‍ വില വര്‍ധിക്കുമ്പോള്‍ ചരക്കുകൂലി കൂടും. ഇത് പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കാന്‍ കാരണമാകും.4. പാക്കറ്റ് ഭക്ഷണങ്ങള്‍ബിസ്‌കറ്റ്, ചിപ്‌സ്, പാചക എണ്ണകള്‍, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളെയും ഇത് ബാധിക്കും. ഗതാഗതച്ചെലവ് കൂടുന്നതിനൊപ്പം, പെട്രോളിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പാക്കിങ് വസ്തുക്കളുടെ വില വര്‍ധിക്കുന്നതും ഇതിന് കാരണമാകും.5. സോപ്പും ഡിറ്റര്‍ജന്റുംവീടുകളില്‍ ഉപയോഗിക്കുന്ന പല ക്ലീനിങ് ഉല്‍പ്പന്നങ്ങളിലും പെട്രോകെമിക്കല്‍ അടിസ്ഥാനമാക്കിയുള്ള ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത എണ്ണവില കൂടുമ്പോള്‍ ഇവയുടെ നിര്‍മ്മാണച്ചെലവ് വര്‍ധിക്കുകയും ചില്ലറ വില്‍പ്പന വില കൂടുകയും ചെയ്യും.6. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ബക്കറ്റുകള്‍, പാത്രങ്ങള്‍, വാട്ടര്‍ ബോട്ടിലുകള്‍, സ്റ്റോറേജ് ബോക്‌സുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പെട്രോളിയം അധിഷ്ഠിതമായ അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചാണ്. പെട്രോകെമിക്കലുകളുടെ വില വര്‍ധിക്കുന്നത് ഉപഭോക്താക്കള്‍ വാങ്ങുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും വില കൂട്ടും.7. മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളുംഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വിലയില്‍ ഉടനടി മാറ്റം കണ്ടില്ലെങ്കിലും പിന്നീട് കാര്യമായ വില വര്‍ധനവുണ്ടായേക്കാം. കപ്പല്‍ വാടക, ലോജിസ്റ്റിക്‌സ് ചെലവുകള്‍, അസംസ്‌കൃത വസ്തുക്കളുടെ വില എന്നിവ വര്‍ധിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗാര്‍ഹിക ഉപകരണങ്ങളുടെയും വില പതുക്കെ ഉയര്‍ത്തും.

GENERAL
News Image

അപൂർവ്വം! 28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തിനെത്തി; കഴിഞ്ഞ തവണ പിണറായി വിട്ടുനിന്നു, പങ്കെടുത്ത് സതീശൻ

കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ബഹിഷ്കരണവും വിട്ടുനിൽക്കലും കൊണ്ട് ശ്രദ്ധേയമായിരുന്ന നീതി ആയോഗ് ഭരണസമിതി യോഗത്തിൽ ഇത്തവണ ചരിത്രപരമായ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. സമീപകാല ചരിത്രത്തിൽ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായി ഇത് മാറി.തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള എന്നിവരുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗത്തിൽ സജീവമായി പങ്കെടുത്തു. ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയവരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പ്രമുഖ കേന്ദ്രമന്ത്രിമാരും ഇവർക്കൊപ്പം യോഗത്തിൽ അണിനിരന്നു.കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ രാജ്യത്തിന്‍റെ വികസന തന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഈ ഉന്നതാധികാര സമിതിക്ക് മുൻവർഷങ്ങളിൽ കാണാത്ത പങ്കാളിത്തമാണ് ഇത്തവണ ലഭിച്ചത്. യോഗത്തിന് ശേഷം ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

GENERAL
News Image