general
ആർബിഐ വായ്പാനയം നയം നമ്മളെ ബാധിക്കുമോ? പ്രവാസികൾക്ക് 'ലോട്ടറി'; എന്തൊക്കെ ശ്രദ്ധിക്കണം?
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തെ വായ്പപ്പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി ഐകകണ്‌ഠ്യേനയാണ് 'ന്യൂട്രല്‍ സ്റ്റാന്‍സോടെ' തീരുമാനം കൈക്കൊണ്ടത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന വിലക്കയറ്റവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിലയിരുത്തിയാണ് കേന്ദ്ര ബാങ്കിന്റെ നടപടി.ഇത് സാധാരണക്കാരെ എങ്ങനെ ബാധിക്കും?ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പകളുടെ പലിശനിരക്കായ റിപ്പോ റേറ്റില്‍ മാറ്റമില്ലാത്തതിനാല്‍ സാധാരണക്കാരുടെ പോക്കറ്റിനെ ഇത് ബാധിക്കില്ല. പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.ഭവന വായ്പകള്‍: റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകളുടെ ഇഎംഐയില്‍ ഉടനടി വര്‍ധനവുണ്ടാകില്ലകാര്‍, വ്യക്തിഗത വായ്പകള്‍: ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ കാര്‍ വായ്പകളും പേഴ്‌സണല്‍ ലോണുകളും നിലവിലുള്ള നിരക്കില്‍ തന്നെ തുടരും.ബിസിനസ് വായ്പകള്‍: വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള വായ്പച്ചെലവുകളും കൂടില്ലസ്ഥിര നിക്ഷേപങ്ങള്‍: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ നിലവിലെ നിരക്കില്‍ തന്നെ തുടരാനാണ് സാധ്യത.സേവിങ്‌സ് അക്കൗണ്ട്: സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.സര്‍ക്കാര്‍ വായ്പകള്‍: ബോണ്ട് യീല്‍ഡുകളില്‍ കാര്യമായ വര്‍ധനവുണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ വായ്പച്ചെലവുകളും സുരക്ഷിതമായിരിക്കും.പ്രവാസികള്‍ക്ക് പുതിയ ഇളവ്സെബിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ പ്രവാസി ഭാരതീയര്‍ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള പരിധി ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്.
വൈബിനായി ഈ മോഡിഫിക്കേഷനുകൾ ചെയ്യരുത്; എട്ടിന്‍റെ പണി ഉറപ്പ്!
ഇന്ത്യയിൽ കാർ മോഡിഫിക്കേഷനോടുള്ള ഭ്രമം അതിവേഗം വളരുകയാണ്. പലരും തങ്ങളുടെ കാറുകളെ വേറിട്ടു നിർത്താൻ വേണ്ടി വിവിധ മാറ്റങ്ങൾ വരുത്തുന്നു. മോഡിഫൈ ചെയ്ത സൈലൻസറുകൾ, ഡിസൈനർ നമ്പർ പ്ലേറ്റുകൾ, കറുത്ത വിൻഡോകൾ എന്നിവയുള്ള കാറുകൾ ഇപ്പോൾ റോഡുകളിൽ സാധാരണമാണ്. എന്നാൽ എല്ലാ മോഡിഫിക്കേഷനുകളും നിയമപരമല്ല. പല ജനപ്രിയ മോഡിഫിക്കേഷനുകളും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും കനത്ത പിഴ ഈടാക്കുന്നതിന് കാരണമാകുന്നതുമാണ്. നിങ്ങളുടെ കാർ മോഡിഫിക്കേഷൻ ചെയ്യാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഇതിനകം മോഡിഫിക്കേഷൻ ചെയ്ത കാർ ഓടിക്കുകയാണെങ്കിൽ, ഈ നിയമങ്ങൾ അറിയേണ്ടത് പ്രധാനമാണ്.1. സൈലൻസറിലെ മാറ്റങ്ങൾപലരും കാറുകളിൽ കൂടുതൽ സ്‌പോർട്ടിയും ഉച്ചത്തിലുള്ള ശബ്ദവും ഉണ്ടാക്കാൻ സൈലൻസറുകൾ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, അനുവദനീയമായ ശബ്ദ പരിധി കവിയുന്ന സൈലൻസറുകൾ നിയമവിരുദ്ധമാണ്. അത്തരം സന്ദർഭങ്ങളിൽ ട്രാഫിക് പോലീസിന് പിഴ ചുമത്താം.2. ഫാൻസി നമ്പർ പ്ലേറ്റുകൾപല കാർ ഉടമകൾക്കും സ്റ്റൈലിഷ് ഫോണ്ടുകൾ, നിറമുള്ള പശ്ചാത്തലങ്ങൾ, അല്ലെങ്കിൽ ഡിസൈനർ നമ്പർ പ്ലേറ്റുകൾ എന്നിവ ആസ്വദിക്കാൻ ഇഷ്ടമാണ്. എന്നിരുന്നാലും, സർക്കാർ മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ഒരു നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണ്, അത് പിഴയ്ക്ക് കാരണമാകും.3. ഉച്ചത്തിലുള്ള ഹോണുകൾപലരും കാറുകളിൽ പ്രഷർ ഹോണുകൾ, എയർ ഹോണുകൾ, മ്യൂസിക്കൽ ഹോണുകൾ എന്നിവ സ്ഥാപിക്കുന്നു. എന്നിരുന്നാലും, ഈ ഹോണുകൾ ശബ്ദമലിനീകരണത്തിന് കാരണമാകുന്നതിനാൽ നിയമം മൂലം ഇവ നിരോധിച്ചിരിക്കുന്നു. ഇത്തരം ഹോണുകൾ സ്ഥാപിക്കുന്ന വാഹന ഉടമകൾക്ക് നിയമനടപടി നേരിടേണ്ടിവരും.4. കറുത്ത ഗ്ലാസുകളും സൺ ഫിലിമുംസ്വകാര്യതയ്ക്കും സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണത്തിനുമായി പലരും കാറിന്റെ ജനാലകളിൽ നിശ്ചിത അളവിൽ കൂടുതൽ ബ്ലാക്ക്ഔട്ട് ഫിലിം സ്ഥാപിക്കുന്നു. എങ്കിലും, പല കേസുകളിലും ഇത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. പരിശോധനയ്ക്കിടെ പിടിക്കപ്പെട്ടാൽ പിഴ ചുമത്താം.5. ബുൾ ബാറും ക്രാഷ് ഗാർഡുംഎസ്‌യുവി ഉടമകൾ പലപ്പോഴും തങ്ങളുടെ വാഹനങ്ങൾ കൂടുതൽ ശക്തമാണെന്ന് തോന്നിപ്പിക്കാൻ ബുൾ ബാറുകളോ ക്രാഷ് ഗാർഡുകളോ സ്ഥാപിക്കാറുണ്ട്. എന്നിരുന്നാലും, സുരക്ഷാ ചട്ടങ്ങൾ പ്രകാരം ഈ പരിഷ്കാരങ്ങൾ അനുവദനീയമല്ല. അവ അപകട സാധ്യത വർദ്ധിപ്പിക്കും, അതിനാൽ പൊതു റോഡുകളിൽ അവയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം; തിരിച്ചടി ഹോര്‍മുസിലെ കപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിന് പിന്നാലെ
ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം പറഞ്ഞു.ഇറാന്‍ -അമേരിക്ക സമാധാന ചര്‍ച്ച പ്രതിസന്ധിയിലാണെന്നും യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് മൊഹ്സിന്‍ റെസായ് പറഞ്ഞു. അമേരിക്ക മരവിപ്പിച്ച 2400 കോടി രൂപയുടെ ആസ്തികള്‍ വിട്ടുനല്‍കാന്‍ തയാറായാല്‍ മാത്രമേ സമാധാന കരാര്‍ സാധ്യമാകുകയുള്ളുവെന്നാണ് ഇറാന്റെ വാദം. ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തണമെന്ന ട്രംപിന്റെ നിര്‍ദ്ദേശവും ഇറാന്‍ തള്ളി. ചര്‍ച്ചകള്‍ വഴിമുട്ടിയതിന് മറുപടി നല്‍കേണ്ടത് ട്രംപ് ആണെന്നും യുദ്ധം പുനരാരംഭിക്കുന്നപക്ഷം അമേരിക്ക ഇരുണ്ട ഇടനാഴിയിലേക്ക് പ്രവേശിക്കുമെന്നും റെസായി മുന്നറിയിപ്പ് നല്‍കി. ട്രംപ് യഥാര്‍ത്ഥ ലോകത്തല്ല ജീവിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചു.അതേസമയം അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ ലെബനോണിനെ വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ലെബനോണ്‍ പ്രസിഡന്റ് ജോസഫ് ഔന്‍ കുറ്റപ്പെടുത്തി.ലബനോണ്‍ പരമാധികാര രാഷ്ട്രമാണെന്നും ലെബനോണിന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ജോസഫ് ഔന്‍ പറഞ്ഞു.
ഒരു കിലോ സ്വർണം കടത്തിയാല്‍ നേട്ടം 25 ലക്ഷം വരെ: കേന്ദ്ര തീരുമാനത്തിന് പിന്നാലെ കള്ളക്കടത്ത് ഉയരുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വർണ്ണക്കടത്ത് വൻതോതിൽ ഉയരുന്നതായി റിപ്പോർട്ടുകൾ. അനധികൃത മാർഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് കടത്തുന്ന സ്വർണ്ണം, നിയമപരമായ വിപണി നിരക്കിനേക്കാൾ കിലോയ്ക്ക് 8 മുതൽ 10 ലക്ഷം രൂപ വരെ കുറച്ചാണ് അനധികൃതമായ മാർഗ്ഗങ്ങളിലൂടെ വിറ്റഴിക്കുന്നത്. ഇത് ഔദ്യോഗിക സ്വർണ്ണ വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബിസിനസ്സ് മാധ്യമമായ 'ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.ലാഭം കിലോയ്ക്ക് 25 ലക്ഷം രൂപഇറക്കുമതി തീരുവ 15 ശതമാനവും ജി.എസ്.ടി 3 ശതമാനവും ചേരുന്നതോടെ നിലവിൽ ഇന്ത്യയിൽ ഒരു കിലോ സ്വർണ്ണം നിയമപരമായി എത്തിക്കാനുള്ള ആകെ ചിലവ് (Landed Cost) ഏകദേശം 1.65 കോടി രൂപയാണ്. ഇതിൽ സ്വർണ്ണത്തിന്റെ യഥാർത്ഥ വില 1.40 കോടി രൂപയും ബാക്കി 25 ലക്ഷം രൂപ സർക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതിയുമാണ്.നികുതി വെട്ടിച്ച് സ്വർണ്ണം രാജ്യത്ത് എത്തിക്കുമ്പോൾ കടത്തുകാർക്ക് ഒറ്റയടിക്ക് കിലോയ്ക്ക് 25 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്. ഈ ലാഭത്തിൽ നിന്നാണ് കിലോയ്ക്ക് 8 മുതൽ 9 ലക്ഷം രൂപ വരെ കിഴിവ് നൽകി ഇവർ ജ്വല്ലറികൾക്കും മറ്റ് ഡീലർമാർക്കും സ്വർണ്ണം വിൽക്കുന്നത്. അതായത് അവസാനം കിലോയ്ക്ക് 16 ലക്ഷം രൂപയോളം ലാഭം കിട്ടുന്നതാണ് കള്ളക്കടത്ത് സംഘങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്.ഗൾഫ് രാജ്യങ്ങളും ഗ്രീൻ ചാനലുംഇത്തരത്തിൽ എത്തുന്ന സ്വർണ്ണത്തിൽ ഭൂരിഭാഗവും മിഡിൽ ഈസ്റ്റിൽ നിന്നാണ് വരുന്നത്. കഴിഞ്ഞ ആഴ്ചയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 4.19 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികൾ വഴിയും ഇന്ത്യയിലേക്ക് സ്വർണ്ണം ഒഴുകുന്നുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഈ അനധികൃത കച്ചവടം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
സാക്ഷിയായി രാഹുലും ഖർഗെയും കെസിയും വിഡിയും; ഭരണഘടനയെ ഉയര്‍ത്തി സത്യവാചകം, കർണാടകയിൽ ഇനി ഡി.കെ യുഗം
കർണാടകയിൽ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റു. ലോക്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവകുമാർ ഭരണഘടനയെ തൊട്ട് സത്യവാചകം ചൊല്ലി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമൊപ്പമാണ് ശിവകുമാർ എത്തിയത്. കെ.സി. വേണുഗോപാലും സുർജെവാലയും ലോക്ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും ചുമതലയേറ്റു. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേറ്റു. കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു
സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.
ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷം ലെമണ്‍ ഗ്രീൻ റെസ്റ്റോറന്‍റിലാണ് സംഭവം. സംഭവം നടക്കുമ്പോൾ ഹോട്ടലിൽ നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു.
കർണാടകയെ ഇനി ഡികെ നയിക്കും; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്
ബെംഗളുരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് 4.05നാണ് ചടങ്ങ്. ലോക്ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയടക്കം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണയം; പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഈ മാസം ആറ് വരെ അപേക്ഷിക്കാം
സിബിഎസ്‌ഇ പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ നല്‍കാനുള്ളപോര്‍ട്ടല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെയും വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു. ഇന്ന് മുതല്‍ ഈ മാസം ആറ് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.12-ാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചതായി സിബിഎസ്‌ഇ ഇന്നലെ സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) രീതിയില്‍ പാളിച്ച ഉണ്ടായെന്നായിരുന്നു വിശദീകരണക്കുറിപ്പ്. വീഴ്ച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
മോദിയുടെ ആഹ്വാനം, തീരുവ ഇഫക്ട്; സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70% കുറഞ്ഞതായി റിപ്പോര്‍ട്ട്
ഈ മാസമാദ്യം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഇരട്ടിയിലേറെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഫലം കാണുന്നുവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് 70 ശതമാനത്തോളം ഡിമാന്‍ഡ് കുറഞ്ഞു. സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്നതും ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില ഉയര്‍ന്നതോടെ വിലക്കയറ്റം രൂക്ഷമായതും സ്വര്‍ണ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.മെയ് 13ന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് വിറ്റഴിച്ചത് 7.5 ടണ്‍ സ്വര്‍ണമാണെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ചത് 25 ടണ്‍ സ്വര്‍ണമാണ്. ഇത് 70 ശതമാനത്തോളം ഡിമാന്‍ഡ് ഇടിഞ്ഞെന്ന് വ്യക്തമാക്കുന്നതായി ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറയുന്നു. അസംഘടിത സ്വര്‍ണവ്യാപാരികള്‍ക്ക് തീരുവ വര്‍ധന വന്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിൽ 8പേരിൽ ഒരാൾക്ക് മാനസിക വിഭ്രാന്തി;ആത്മഹത്യാ നിരക്ക് വർധിക്കുന്നു;WHO യുടെ കണക്കുകൾ ഭയപ്പെടുത്തുന്നത്
ലോകമെമ്പാടും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തില്‍ എട്ട് പേരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയുമായി പോരാടുന്നവരാണ്. അതുകൊണ്ടുതന്നെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന 79-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാനസികാരോഗ്യം ഉള്‍പ്പെടുത്തിയതുംലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുരുഷന്മാരിലാണ് ആത്മഹത്യകള്‍ കൂടുതലായി കാണപ്പെടുന്നത്. അതേസമയം സ്ത്രീകള്‍ക്കിടയില്‍ ഉത്കണ്ഠയും വിഷാദവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ലോകത്ത് ഏറ്റവും അവഗണിക്കപ്പെടുന്ന ആരോഗ്യ പ്രതിസന്ധികളില്‍ ഒന്നാണ് മാനസികാരോഗ്യംമാനസിക വിഭ്രാന്തി എന്നത് ആളുകളുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും വികാരങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഉത്കണ്ഠ, സോഷ്യല്‍ ഫോബിയ, പിടിഎസ്ഡി, സ്‌കീസോഫ്രീനിയ, ഭക്ഷണ ക്രമക്കേടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി തരം മാനസിക വൈകല്യങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രോഗങ്ങള്‍ ഒരു വ്യക്തി എങ്ങനെ ചിന്തിക്കുന്നു, കാര്യങ്ങള്‍ അനുഭവിക്കുന്നു, പെരുമാറുന്നു എന്നതിനെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെയും ഡിഎസ്എം -5 ന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉത്കണ്ഠയും വിഷാദവും ഏറ്റവും സാധാരണമായ മാനസിക രോഗങ്ങളായി മാറിയിരിക്കുന്നു.
ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകളിൽ നിയന്ത്രണവുമായി എയർ ഇന്ത്യ; സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ
ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരിക. നേരത്തെ അന്താരാഷ്ട്ര സർവീസുകളും വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർവീസ് റദ്ദാക്കുന്നതിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: ഡിജിപിയോട് വിശദാംശം തേടി ഗവർണർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തിൽ ഡിജിപിയോട് വിശദാംശം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിപി ഫോണിലൂടെ വിശദീകരണം നൽകി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.
സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് നിലപാട് വ്യക്തമാക്കി മുഹമ്മദ് റിയാസ്; അവസാന ശ്വാസം വരെ പോരാടുമെന്ന് കുറിപ്പ്
ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി
പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ, കോൺഗ്രസിനും കടുത്ത വിമർശനം; 'കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു'
മുൻ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡുകളിൽ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ കുറിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സ്റ്റാലിൻ ഓർമ്മിപ്പിച്ചു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ്ടും ഹാന്റാ വൈറസ് സ്ഥിരീകരിച്ചു; കപ്പലില്‍നിന്നൊഴിപ്പിച്ച് ക്വാറന്റീനിലുള്ള യാത്രക്കാരന്‍ പോസിറ്റീവ്!
ഹാന്റ വൈറസ് ബാധയുണ്ടായ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന സ്പാനിഷ് പൗരന് രോഗബാധ സ്ഥിരീകരിച്ചു. ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാള്‍ പരിശോധനയില്‍ പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചുകപ്പലിലുണ്ടായിരുന്ന 14 സ്‌പെയിന്‍ സ്വദേശികളില്‍ ഒരാളാണ് ഈ രോഗി. ഇവര്‍ മെയ് 10 മുതല്‍ മാഡ്രിഡിലെ ഗോമസ് ഉല്ല സെന്‍ട്രല്‍ ഡിഫന്‍സ് ഹോസ്പിറ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് ഈ രോഗിയെന്നാണ് കരുതുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്, ഈ രോഗിയെ ആശുപത്രിയിലെ ഹൈ-ലെവല്‍ ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സ്‌പെയിന്‍ സ്വദേശിയാണ് ഈ രോഗി.
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം; കനത്ത ഭീതിയിൽ ജനങ്ങൾ
ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് (Gudalur wild elephant attack Mishab killed). ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കൗമാരക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.ഗൂഡല്ലൂർ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെടുന്നു എന്നാരോപിച്ച് പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. വെറും നാല് ദിവസം മുൻപാണ് ഇതേ മേഖലയിൽ മറ്റൊരു ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആ ആഘാതം മാറും മുൻപാണ് ഇപ്പോൾ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്.ഗൂഡല്ലൂർ ടൗണിന് പുറമെ സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മലയോര മേഖലകളിൽ കഴിഞ്ഞ കുറേ നാളുകളായി കാട്ടാനകളുടെ വൻ സാന്നിധ്യവും നിരന്തരമായ ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.മേഖലയിലെ തേയില-കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, പുലർച്ചെയും രാത്രിയും യാത്ര ചെയ്യുന്ന സാധാരണക്കാർ, പ്രായമായവർ എന്നിവരാണ് കാട്ടാനകളുടെ പ്രധാന ഇരകളാകുന്നത്.മിസ്ഹബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗൂഡല്ലൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
രണ്ടാഴ്‌ചക്കിടെ നാലാമത്തെ വർധനവ്, സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി; ഇന്ധനവില വർധനവിൽ നട്ടംതിരിഞ്ഞ് ഓട്ടോ ടാക്‌സി തൊഴിലാളികൾ
രാജ്യതലസ്ഥാനത്ത് സിഎൻജി വിലയിൽ വീണ്ടും വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. ഇതോടെ ദില്ലിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 91.70 രൂപയായും സിഎൻജി വില ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർദ്ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.മെയ് 15-ന് 2 രൂപയും, മെയ് 17-ന് ഒരു രൂപയും, മെയ് 23-ന് വീണ്ടും ഒരു രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 2 രൂപ വർദ്ധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർദ്ധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സിഎൻജി വില ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലകളും രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ അധികഭാരം നേരിടേണ്ടി വരുന്നത്.
പ്ലസ് ടു പരീക്ഷാഫലം ഇന്ന്; മന്ത്രി എന്‍ ഷംസുദ്ദീൻ പ്രഖ്യാപിക്കും, വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാം
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തുക. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാംnammudekeralam.kerala.gov.inwww.results.hse.kerala.gov.in www.prd.kerala.gov.inresults.kerala.gov.inresults.digilocker.gov.in
ആഭ്യന്തരം ചെന്നിത്തലയ്ക്ക്, മുഖ്യമന്ത്രി കൂടാതെ ഏറ്റവും സുപ്രധാനമായ മറ്റൊരു വകുപ്പും സതീശന്; ധനവകുപ്പും മുഖ്യമന്ത്രിക്ക് തന്നെ
യുഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്ന് വിവരം. ആഭ്യന്തര മന്ത്രി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെ ഏറ്റവും സുപ്രധാനമായ ധനവകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രി തന്നെ നേരിട്ട നിർവഹിച്ചേക്കുമെന്നാണ് വിവരങ്ങൾ. അതേസമയം, സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിക്ക് ദാരുണാന്ത്യം
ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയിൽ കാണിച്ച് തിരികെ വരുന്നതിനിടയിലാണ് കാറിന് തീപ്പിടിച്ചത്. ചെറുവണ്ണൂരിലെ കക്കറമുക്കിലാണ് സംഭവം.തീ ഉയർന്നതോടെ കാർ ഓടിച്ചിരുന്ന ലാലു ഡോർ തുറന്ന് പുറത്തേക്ക് ചാടിയിരുന്നു. സോന പിൻസീറ്റിലായിരുന്നു ഇരുന്നത്. ഡോർ ലോക്കായതിനാൽ യുവതിയെ പുറത്തേക്ക് ഇറക്കാനായില്ല. ഫയർഫോഴ്സ് എത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെ പുറത്തെടുത്തത്. മൃതദേഹം കല്ലോട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സോനയുടെ ഭര്‍ത്താവ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
