Sultan Bathery
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണസമ്മാനം: ജില്ലയില്‍ ഓണക്കോടി നല്‍കിയത് 1187 പേര്‍ക്ക്
സുല്‍ത്താന്‍ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും പ്രിയങ്ക ഗാന്ധിഎം പിയുടെ ഓണസമ്മാനമായി 1187 പേര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. 1070 സാരിയും, 117 മുണ്ടും ഉള്‍പ്പെടെയാണ് 1187 ഓണക്കോടി വിതരണം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രിയങ്കഗാന്ധി വയനാട് മണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അങ്കണവാടി ജീവനക്കാര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെയും ശുചീകരണ ജീവനക്കാരെയുമാണ് പരിഗണിച്ചത്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 425 ഓണക്കോടിയാണ് നല്‍കിയത്. കൃഷിമന്ത്രി ടി സിദ്ദിഖ് വിതരണം യ്തു. പി പി ആലി, സലീം മേമന, അരുണ്‍ദേവ്, ഗിരീഷ് കല്‍പ്പറ്റ, ഇ വി അബ്രഹാം, ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേര്‍ക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നല്‍കിയത്. സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍ നടന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഓണക്കോടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ഹരിതകര്‍മ്മ സേനാംഗങ്ങളും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് ഓണക്കോടികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മടി മുഹമ്മദ്, ടി എസ് ദിലീപ്കുമാര്‍, ഇ കെ ബാലകൃഷ്ണന്‍, എന്‍ സി കൃഷ്ണകുമാര്‍, ലിസി സാബു, ബിന്ദു പ്രകാശ്, ഗംഗാധരന്‍ ആത്താര്‍, എം ജി. ഇന്ദ്രജിത്ത്, ബെന്നി കൈനിക്കല്‍, ഷീജ രാജു, രാജേഷ് നമ്പിച്ചാന്‍കുടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എല്‍ പൗലോസ്, അബ്ദുള്ള മാടക്കര, കെ ഇ വിനയന്‍, അഡ്വ. കെ ടി ജോര്‍ജ്, ബൈജു ഐസക്, ഗിരീഷ് കെ ടി, ഉമ്മര്‍ കുണ്ടാട്ടില്‍, ബാബു പഴുപ്പത്തൂര്‍, മനോജ് ചന്ദനക്കാവ്, കെ ടി കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, നഗരസഭ-ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ 361 ഓണക്കോടികളാണ് വിതരണം ചെയ്തത്.
വയനാട്ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേര്‍ കൂടി വയനാട് പോലീസിന്റെ പിടിയില്‍
ബത്തേരി: ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെ കൂടി വലയിലാക്കി വയനാട് പോലീസ്. തമിഴ്‌നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി.(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന്‍(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും (SAGOC) ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. വാടകക്ക് താമസിച്ചു വന്നിരുന്ന മലപ്പുറം, ഐക്കരപടിയിലെ റൂമില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണ കേസില്‍ പിടിയിലായവരുടെ കൂട്ടാളികളാണിവര്‍. ഇതോടെ മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. 17.08.26 തിയ്യതി ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്‍ന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ എത്തിയപ്പോള്‍ വയോധിക മോഷണം നടന്നത് അറിയുകയും, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായി അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മധുരൈ സ്വദേശികളായ അളകനല്ലൂര്‍, ഈശ്വരി (47), അളകനല്ലൂര്‍, കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ(30), എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ച്് പിടികൂടി. മീനങ്ങാടിയിലെ ഫാന്‍സി കടയില്‍ നിന്നും കോസ്മറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചതും ഇവര്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്പരവിരുദ്ധമായി സംസാരിച്ചും പൂര്‍ണമായി വിവരം വെളിപ്പെടുത്താതെയും ഇവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭര്‍ത്താവായ രവിയിലേക്കും, രമ്യയുടെ ഭര്‍ത്താവായ മാരിമുത്തിലേക്കുമെത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി വീതം വെച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഈശ്വരിക്ക് പാനൂര്‍, വാടാനപ്പിള്ളി, അടൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളിലും, രമ്യക്ക് തൃശൂര്‍ വെസ്റ്റ്, കൊയിലാണ്ടി എന്നീ പോലീസ് സ്‌റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. കൂടാതെ മറ്റു പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. മാനന്തവാടിയിൽ വച്ച് അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മൂന്ന് പേര്‍ റിമാന്‍ഡില്‍ പുല്‍പ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചൊവ്വാഴ്ച പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട്, ഗണപതി കോവില്‍ തെരുവില്‍ ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്‍വി(34), സുധ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയോധിക ബസില്‍ പുല്‍പ്പള്ളിയില്‍ നിന്ന് മാനന്തവാടി പോകുന്നതിനിടെ തട്ടിപ്പ്‌സംഘത്തിലെ ഒരാള്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ സംഘം മാല കവരാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവില്‍ പീച്ചങ്കോട് വെച്ച് മൂന്ന് സ്ത്രീകളെ പിടികൂടുകയായിരുന്നു. ഇവരും മുൻപ് വിവിധ മോഷണക്കേസുകളിൽപ്പെട്ടവരാണ്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘം വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC, DANSAF കൂടാതെ മാനന്തവാടി എ.എസ്.പി കാര്‍ത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്‍, തുടങ്ങിയവരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു.
ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു;നിരവധിപ്പേർക്ക് വ്യാജ ബാധ്യതകൾ
സുൽത്താൻ ബത്തേരി: ഉപഭോക്താക്കൾ അറിയാതെ അവരുടേതല്ലാത്ത വായ്പകൾ സിബിൽ (CIBIL) സ്കോറിലും അക്കൗണ്ടുകളിലും ചേർത്ത് തട്ടിപ്പ് നടത്തുന്നതായി ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു. 6,50,000 രൂപയുടെ വായ്പയെടുത്ത ഉപഭോക്താവിന്റെ പേരിൽ 28 ലക്ഷം രൂപയുടെ കുടിശ്ശികയാണ് നിലവിൽ സിബിൽ രേഖകളിൽ കാണിക്കുന്നത്.6.5 ലക്ഷത്തിന്റെ വായ്പയ്ക്ക് പുറമെ 3 ലക്ഷം, 6.60 ലക്ഷം, 4.90 ലക്ഷം, 6.75 ലക്ഷം എന്നിങ്ങനെ ഉപഭോക്താവുമായി യാതൊരു സാമ്പത്തിക ബന്ധവുമില്ലാത്ത അഞ്ചോളം വ്യാജ വായ്പകളാണ് ഇയാളുടെ പേരിൽ കമ്പനി സിബിൽ ഡാറ്റയിൽ ചേർത്തിട്ടുള്ളത്. കമ്പളക്കാട് മേഖലയിലെ മൂന്നോളം പേരുടെ പേരിൽ സമാനമായ രീതിയിൽ അനധികൃതമായി വായ്പകൾ ചേർത്തിട്ടുണ്ടെന്ന് ബാധിതർ ആരോപിച്ചു.വ്യാജ വായ്പാ രേഖകൾ ഉയർത്തിക്കാട്ടി നിരവധി ഉപഭോക്താക്കൾ ശ്രീറാം ഫിനാൻസ് ഓഫീസിലെത്തി ശാഖാ അധികൃതരെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ അന്വേഷണവും സിബിൽ സ്കോറിലെ പിഴവുകൾ തിരുത്താനുള്ള അടിയന്തര നടപടിയും ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇരയായവർ മുന്നറിയിപ്പ് നൽകി.
കോണ്‍ഗ്രസ് മതേതര കൂട്ടായ്മയും പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു
സുല്‍ത്താന്‍ബത്തേരി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ശ്രീരാം സേനയുടെ നേതൃത്വത്തിലുള്ള സംഘപരിവാറുകാര്‍ ഗംഗാജലം കൊണ്ട് ശുദ്ധീകരണയജ്ഞം നടത്തിയത് ദളിത് സമൂഹത്തോടുള്ള അവരുടെ കാഴ്ചപ്പാടിന്റെയും ജാതിവിവേചനത്തിന്റെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി ഡി സി സിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ മതേതര കൂട്ടായ്മയും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബത്തേരി കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗാന്ധി ജംങ്ഷനിലെ മഹാത്മജിയുടെ പ്രതിമക്ക് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് മതേതരകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഹല്‍ദ്വാനിയില്‍ നടന്നത് ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഉഷാവിജയന്‍, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, പി പി ആലി, കെ ഇ വിനയന്‍, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍, വി എ മജീദ്, ഡി പി രാജശേഖരന്‍, അഡ്വ. പി ഡി സജി, എന്‍ സി കൃഷ്ണകുമാര്‍, എന്‍ യു ഉലഹന്നാന്‍, ബിനു തോമസ്, ബീന ജോസ്, ഒ വി അപ്പച്ചന്‍, സംഷാദ് മരക്കാര്‍, നജീബ് കരണി, ഉമ്മര്‍ കുണ്ടാട്ടില്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, പ്രസന്ന, ജിനി തോമസ്, അമല്‍ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
ആനവേട്ട കേസ് പ്രതിയുടെ വീട്ടിൽ മാനിറച്ചിയും തോക്കും കണ്ടെത്തി; 4 പേർ വനംവകുപ്പിൻ്റെ പിടിയിൽ
ബത്തേരി: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ അമരക്കുനിയിൽ മാനിനെഷോക്കേൽപ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ മുൻ ആനവേട്ട കേസ് പ്രതിയുൾപ്പെടെ നാല് പേരെ വനംവകുപ്പ് വിജിലൻസ് സംഘം പിടികൂടി. അമര ക്കുനി സ്വദേശി ദേവശ്ശേരിയിൽ സോമൻ (63), പള്ളിക്കുന്ന് നിവാസികളായ അമ്പലമൂട്ടിൽ നിഖിൽ (26), പുന്നത്തനം റോഷി (54), പുന്നത്തനം ജോയൽ ജോസ് (36) എന്നിവരാണ് പിടിയിലായത്. സോമൻ്റെ വീട്ടിൽ മാനിറച്ചിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.പുള്ളിമാനിനെ ഷോക്കടിപ്പിച്ചു കൊല്ലാൻ ഉപയോഗിച്ച കേബിൾ വയറുകൾ, കമ്പികൾ, മാനിൻ്റെ ശരീരഭാഗങ്ങൾ, കട്ടിംഗ് കത്തികൾ, രക്തം പുരണ്ട പ്ലാസ്റ്റിക് ഷീറ്റ് എന്നിവ സോമൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. സോമ നൊപ്പം ഇറച്ചി പങ്കിട്ടെടുത്ത നിഖിലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻ തിരത്തോക്കും കണ്ടെത്തി. തോക്ക് കമ്പളക്കാട് പോലീസിന് കൈമാറി.
ഓപ്പറേഷൻ തൂഫാൻ ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ
ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന(21)എന്നിവരാണ് പിടിയിലായത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 ബി.ബി 2213 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ റസീലിന്റെ പാൻ്റിന്റെ പോക്കറ്റിൽ നിന്നും 41.56 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
യാത്രാസൗജന്യത്തില്‍ പൂന്തോട്ടക്കാഴ്ച: ഗുണ്ടല്‍പേട്ടിലേക്ക് വനിതകളുടെ വൻ തിരക്ക്
ബത്തേരി: സ്ത്രീകള്‍ക്ക് ഏർപ്പെടുത്തിയ യാത്രാസൗജന്യത്തിന്റെ ആനുകൂല്യം തേടി കർണാടകയിലെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലേക്ക് വനിതകളുടെ കുത്തൊഴുക്ക്.ബത്തേരി ഡിപ്പോയിലെ പ്രിയദർശിനി ബസുകളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. വയനാടിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളാണ് ബത്തേരിയിലെത്തി ഗുണ്ടല്‍പേട്ടിലേക്ക് യാത്ര തിരിക്കുന്നത്. ബത്തേരിയില്‍ വണ്ടിയിറങ്ങിയ ശേഷം ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ കയറി പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ പോകുന്നവരും. യാത്ര തുടങ്ങിയാല്‍ തിരികെ വരും വരെ ബസില്‍ നിന്ന് ഇറങ്ങാത്തവരുമുണ്ട്.140 പേർ വരെ പലപ്പോഴും ബസില്‍ കയറുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. തങ്ങള്‍ പലപ്പോഴും 'എയറി'ലാണെന്നാണ് കണ്ടക്ടർമാരുടെ പരാതി. തിങ്ങിനിറഞ്ഞ യാത്രക്കാർ നിമിത്തം കനം തൂങ്ങിയോടുന്ന ബസിനു വർക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാൻ നേരമില്ലെന്ന് കണ്ടക്ടർ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ബസ് ടയർ പൊട്ടി വഴിയില്‍ കിടന്നു. പല ബസുകളുടെയും ജോയിന്റും പൊട്ടുകയാണ്.കാല്‍ ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഓരോ ബസിന്റെയും കലക്ഷൻ. എന്നാല്‍ കയ്യില്‍ കിട്ടുന്നത് ശരാശരി 4000 രൂപ മാത്രം. ബാക്കിയെല്ലാം സൗജന്യയാത്രയുടെ തുകയാണ്. അത് സർക്കാരില്‍ നിന്ന് കിട്ടേണ്ട പണമാണ്. 50 പേരെ ഇരുത്തിയും 20 പേരെ നിർത്തിയും കൊണ്ടുപോകാവുന്നിടത്താണ് ഇരട്ടിയാളുകള്‍ കയറുന്നത്. എതിർപ്പു പറഞ്ഞാലും പലരും ഗൗനിക്കാറില്ല. ഇത്രയും ആളെ കയറ്റി പോകുന്നത് അപകട സാധ്യതയും വർധിപ്പിക്കും.ആകെ 3 ബസുകളാണ് ബത്തേരിയില്‍ നിന്ന് ഗുണ്ടപേട്ടിന് ഓടുന്നത്. രാവിലെ 6, 7, 9,10.20,12, ഉച്ചയ്ക്ക് 1, 2.20, വൈകിട്ട് 4.20 എന്നീ സമയങ്ങളിലാണ് ബത്തേരിയില്‍ നിന്ന് ട്രിപ്പുകളുള്ളത്. ബത്തേരിയില്‍ നിന്ന് പുറപ്പെട്ട് 13 കിലോമീറ്റർ പിന്നിട്ടാല്‍ മുത്തങ്ങയെത്തും. പിന്നെ 7 കിലോമീറ്റർ വയനാട് വന്യജീവി സങ്കേതവും 19.5 കിലോമീറ്റർ ബന്ദിപ്പൂർ കടുവാ സങ്കേതവുമാണ് കാടു കഴിഞ്ഞാല്‍ ഗുണ്ടല്‍പേട്ട ടൗണ്‍ വരെയുള്ള 15 കിലോമീറ്റർ പൂപ്പാടങ്ങളും മറ്റും നിറഞ്ഞ കൃഷിയിടങ്ങളാണ്. ഇപ്പോള്‍ ട്രെൻഡായ മുന്തിരിത്തോട്ടവുമുണ്ട്. ഈ 15 കിലോമീറ്ററില്‍ 6 സ്റ്റോപ്പുകളാണുള്ളത്. ഈ സ്റ്റോപ്പുകളിലൊക്കെ ഇറങ്ങി തിരികെ കയറിയാണ് യാത്ര ആസ്വദിക്കുന്നത്. എന്നാല്‍ ചിലർ ബസില്‍ നിന്ന് ഇറങ്ങാറേയില്ല. കാഴ്ച കണ്ട് സീറ്റില്‍ തന്നെ ഇരിക്കും. കഴിഞ്ഞ ദിവസം യാത്രക്കാരില്‍ 35 പേർ ബസില്‍ തന്നെ ഇരുന്നെന്നും ഗുണ്ടല്‍പേട്ട ബസ് സ്റ്റാൻഡില്‍ ഇറങ്ങാതെ തിരികെ ബത്തേരി വരെ യാത്ര തുടർന്നെന്നും കണ്ടക്ടർ പറയുന്നു. ഗുണ്ടല്‍പേട്ടിനുള്ള യാത്ര സുഗമമാകണമെങ്കില്‍ ഒരു 100 ട്രിപ്പെങ്കിലും ഓടിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.
നെല്ലിമാളം :നെല്ലിമാളം യൂണിറ്റിലെ പുലരി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന ദേവസ്യ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് വൈസ് പ്രസിഡന്റ് ചാമി,സി ഡി ഒ സെലീന സാബു,മിനി എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എയുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ, ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ സംയുക്തമായി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ് തു. പാലക്കാട് ചെറുപ്പുളശ്ശേരി തെക്കുംമുറി മഞ്ജുളി പറമ്പിൽ വീട്ടിൽ ജിഥുൻ എം.സി (26) ആണ് 50 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. പരിശോ ധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ആനന്ദ്, അമൽ ജിഷ്‌ണു, മഹേഷ് കെ.എം, ഷാഫി.ഒ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും പങ്കെടുത്തു.
'കൂടെ' പദ്ധതി റിപ്പോർട്ട് എം.എൽ.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'കൂടെ' പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് എം.എൽ.എ ഐ.സി. ബാലകൃഷ്ണന്‍ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സമർപ്പിച്ചു. റിപ്പോർട്ടിലുള്ള നിർദേശങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കുറയ്ക്കുന്നതിനും സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. വയനാട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം മുതൽ പഠനം പൂർത്തിയാക്കുന്നതുവരെ നേരിടുന്ന വെല്ലുവിളികൾ, വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യം, പഠനം മുടങ്ങാൻ ഇടയാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ, ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ ബുദ്ധിമുട്ടുകൾ, അക്കാദമിക പിന്തുണയുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ടിൽ വിശകലനം ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള പരിഹാര നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വിജയകരമായി നടപ്പാക്കി വരുന്ന 'കൂടെ' പദ്ധതി പട്ടികവർഗ വിദ്യാർത്ഥികളെ കണ്ടെത്തി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക, പഠനം ഉപേക്ഷിക്കാതിരിക്കാൻ തുടർച്ചയായ പിന്തുണ നൽകുക, രക്ഷിതാക്കളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. മണ്ഡലത്തിൽ ഇതിനകം നിരവധി വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിലൂടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലേക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ ഇത്തരം മാതൃകാപരമായ ഇടപെടലുകൾ വ്യാപിപ്പിക്കുന്നതിനും വയനാട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.വിദ്യാഭ്യാസം തന്നെയാണ് പട്ടികവർഗ സമൂഹത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള ഏറ്റവും ശക്തമായ മാർഗമെന്നും 'കൂടെ' പദ്ധതിയിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്നും എം.എൽ.എ വ്യക്തമാക്കി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൻ.സി കൃഷ്ണകുമാര്‍, പദ്ധതിയുടെ കോ ഓർഡിനേറ്റർ ഷിവി കൃഷ്ണന്‍ എന്നിവര്‍ എം.എൽ.എക്കൊപ്പം സന്നിഹിതരായിരുന്നു.
വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി
സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ച് തീ അണയ്ക്കുകയായിരുന്നു.ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, മാർട്ടിൻ, മുകേഷ്, സുധീഷ്, ശ്യാം കുരിയൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ
ബത്തേരി: വയനാട് ജില്ലയിൽ നടക്കുന്ന 'ഓപ്പറേഷൻ തണ്ടർ', ഓണം സ്പെഷ്യൽ ഡ്രൈവ് എന്നിവയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 200 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി. കാര്യമ്പാടി ചൂതുപാറ എളമ്പില ക്കാട്ടിൽ വീട്ടിൽ നിൻസൺ വർഗ്ഗീസിനെയാണ് (28) വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കല്ലൂർകുന്ന് വാകേരി റോഡിൽ കല്ലൂർ കുന്ന് ഭാഗത്ത് വെച്ചാണ് ഇയാളെ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. നിരവധി പോലീസ്, എക്സൈസൈസ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവെൻ്റീവ് ഓഫീ സർ വിജിത്ത് കെ.ജി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീബ്.ബി, സുധീഷ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യഭായ് ടി.പി എന്നിവരും പങ്കെടുത്തു.
ട്രിപ്പിള്‍ അടിച്ചു സ്‌കൂട്ടറില്‍ വന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടികൂടി
ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം, പുതിയോട്ടില്‍ വീട്ടില്‍, മുഹമ്മദ് സിരേഷ്(23), കാരന്തൂര്‍, മേലരങ്ങാട്ട് വീട്ടില്‍, എം. ജിതേന്ദ്രദാസ്(25), കാരിക്കണ്ടി മീത്തല്‍, പി. അജുല്‍(22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് കെ.എല്‍. 57 എ.ഡി. 9903 നമ്പര്‍ സ്‌കൂട്ടറില്‍ ട്രിപ്പിള്‍ അടിച്ചു വന്ന ഇവരെ പോലീസ് കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരുന്ന മൊബൈല്‍ ഹോള്‍ഡറില്‍ ഒസിബി പേപ്പര്‍ ശ്രദ്ധയിൽപ്പെട്ടതോടെ ഇവരുടെ ദേഹപരിശോധന നടത്തുകയും 3.67 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുമായിരുന്നു. എസ്.ഐ. ജസ്‌വിന്‍ ജോയ്, എ.എസ്.ഐമാരായ ശ്യാം ലാല്‍, വിപിന്‍ കുമാര്‍, ഡ്രൈവര്‍ എസ്.സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ റോബിന്‍ പൗലോസ്, നിത്യ തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ
മുത്തങ്ങ : ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി പഴേരി സ്വദേശി മുഹമ്മദ് അൻസിൽ (21), വെള്ളമുണ്ട നാരോക്കടവ് സ്വദേശി സി.എസ്. അമൽ (33) എന്നിവർക്കൊപ്പമാണ് പ്രായപൂർത്തിയാകാത്ത ബാലനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വിഷ്ണുവിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിലാണ് മാരക ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെടുത്തത്. ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അജികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു, രാജു, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഫാഷൻ ഡിസൈനിങ് കോഴ്സിന് അപേക്ഷിക്കാം
സുൽത്താൻ ബത്തേരി ഗവ ടെക്നിക്കൽ ഹൈസ്കൂളിലെ ജി.ഐ.എഫ്.ഡി ഫാഷൻ ഡിസൈനിങ് ആന്‍ഡ ഗാർമെന്റ്സ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ www.polyadmission.org/gifd വെബ്‍സൈറ്റ് മുഖേന ഓഗസ്റ്റ് 12 നകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 9747994663, 9656061030, 04936 220147.
ശ്രേയസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
പാമ്പള :പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.അമ്പലവയൽ സബ് ഇൻസ്‌പെക്ടർ എൽദോ സാർ ക്ലാസ്സിന് നേതൃത്വം നൽകി.യൂണിറ്റ് സി ഡി ഒ സുനി ജോബി,ആൻസി,ജിൻസി എന്നിവർ സംസാരിച്ചു.
വാർഡൻ നിയമനം
സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫിസിൻ്റെ പരിധിയിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ വാർഡൻ തസ്തികകളിൽ ഈ വർഷം വന്നേക്കാവുന്ന ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പട്ടിക വർഗ വിഭാഗത്തിൽപെട്ട ബി എഡ് യോഗ്യതയുള്ളവര്‍ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടിക വർഗ വികസന ഓഫിസിൽ ജൂണ്‍ 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ബി എഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രായപരിധി 25നും 50 നും മദ്ധ്യേ. ഫോണ്‍- 04936-221074
നമ്പ്യാർകുന്ന് ശ്രേയസ് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി മീര ഐ ട്രസ്റ്റ് കണ്ണാശു പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും,തിമിര നിർണ്ണയ ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ടി.യു.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിനെക്കുറിച്ച് മീര ഐ ട്രസ്റ്റിലെ അമ്പിളി വിശദീകരിച്ചു.ഡോക്റ്റേഴ്സ് ദിനാചരണ ത്തിന്റെ ഭാഗമായി ഡോ.അമൃതയെ ആദരിച്ചു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധ പ്രസാദ്,ഷൈല എന്നിവർ സംസാരിച്ചു.
മുത്തങ്ങയിൽ വൻ ലഹരി വേട്ട 17.188 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
ബത്തേരി: വാണിജ്യ അളവിൽ സ്കൂട്ടറിൻ്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ.ഫഹദ് (25) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എൽ 84 ഇ 6609 നമ്പർ സ്‌കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിന്റെ വൈസറി നുള്ളിൽ തുണി സഞ്ചിയിൽ നിന്ന് 17.188 ഗ്രാം എം.ഡി.എം.എ യും സ്മോ ക്കിങ് ഗ്ലാസ് ട്യൂബും കണ്ടെടുത്തത്. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കോട്ടൂർ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിൽ 124.39 ഗ്രാം എം.ഡി. എം.എയുമായി അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെയും പിടികൂടിയിരുന്നു.
ശ്രേയസ് സ്വാശ്രയ സംഘ വാർഷികവും,കുടുംബ സംഗമവും നടത്തി.
കാര്യമ്പാടി യൂണിറ്റിലെ നവനിതം സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ടി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ലിയ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സി ഡി ഒ ലെയോണ ബിജു മുഖ്യസന്ദേശം നൽകി.പുഷ്പ, ഗിരിജ സുകുമാരൻ,ഗിരിജ പ്രകാശൻ,മോളി ജോസഫ് എന്നിവർ സംസാരിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും,സമ്മാന വിതരണവും നടത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.
അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ബത്തേരി :പ്രവാസി കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് കമ്മിറ്റി അംഗത്വ ക്യാമ്പയിൻ ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് പി. സി.അസൈനാർ അധ്യക്ഷത വഹിച്ചു. ജലീൽ അമ്പലവയൽ മുഖ്യ പ്രഭാഷണം നടത്തി.ടി. ടി. സുലൈമാൻ, അബ്ദുൽ റഷീദ്, ഷാജു കീഴച്ചേരി, പൗലോസ് ചെറിയാൻ, സൈദ് ബാവ, രാജീവൻ കലൂർ, ഹാരിസ് സി. കെ, എന്നിവർ സംസാരിച്ചു. 20വർഷം പ്രവാസ ജീവിതം നയിച്ച ബഷീർ ഊരാളിങ്കൽ ആദ്യ അംഗത്വം സ്വീകരിച്ചു.
ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയിൽ തുടക്കം
ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, സുൽത്താൻ ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ബോധവൽക്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം.മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ സന്ദേശ പ്രഭാഷണവും നsത്തി. ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി.പി.കൃഷ്ണകുമാർ, ഡി.വി.സി. യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു എന്നിവർ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍, ഉറവിട നശീകരണ മാർഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവൽക്കരണ ക്ലാസെടുത്തു.പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനത്തിൽ നിന്നും ആരംഭിച്ച ബഹുജന ബോധവൽക്കരണ വിളംബര റാലി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റാലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ സ്‌കിറ്റും ജനശ്രദ്ധയാകർഷിച്ചു. സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രമോദ് പാളാക്കര, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.ഷംസാദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലീല പാൽപത്ത്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷിഫാനത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷറീന അബ്ദുള്ള, പി.എസ്.ഡിവിഷൻ കൗൺസിലർ സുലഭി, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോകെ. വി. സിന്ധു, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജു അശോകൻ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, വയനാട് ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ പി.എം. ഫസൽ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ പി.എസ്.സന്തോഷ് കുമാർ, സി.ഡി.പി.ഒ. ഭാഗ്യലക്ഷ്മി, കടുംബശ്രീ സി.ഡി.എസുമാരായ പ്രസന്നകുമാരി, രാജലക്ഷ്മി, ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഡെങ്കിപ്പനി: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പ്രധാനമായും പകൽ സമയങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദനയും കണ്ണിനു പിന്നിലെ വേദനയും പേശികളിലും സന്ധികളിലും കഠിനമായ വേദന, ശരീരത്തിൽ ചുവന്ന തടുപ്പുകൾ, വിറയൽ, കടുത്ത ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം. ചികിത്സ നീട്ടി വെക്കുന്നതും സ്വയം ചികിത്സയും രോഗം ഗുരുതരമാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമായേക്കാം. കൊതുക് കടി ഏൽക്കാതിരിക്കാൻ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവല, കൊതുക് തിരികൾ, ക്രീമുകൾ എന്നിവ ഉപയോഗിക്കുക . എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ഫ്രിഡ്ജിന്റെ വാട്ടർ ട്രേ, വാട്ടർ കൂളറുകൾ, അലങ്കാരച്ചെടികളുടെ ചട്ടികൾ, മടലുകൾ, ടെറസ്സ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉപയോഗശൂന്യമായ പാത്രങ്ങളും ആക്രി വസ്തുക്കളും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി 'ഡ്രൈ ഡേ' ആചരിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം.
ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.
പാമ്പള യൂണിറ്റിലെ വിന്നേഴ്‌സ് സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി എഫ്.ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബുഷറ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെമീറ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് സി ഡി ഒ സുനി ജോബി മുഖ്യസന്ദേശം നൽകി.സുഫൈറ സ്വാഗതവും,ജംഷിദ നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.
ശ്രേയസ് ദുരന്ത നിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
കാര്യമ്പാടി യൂണിറ്റിൽ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന ക്ലാസ് യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സജി ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.കൽപ്പറ്റ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ടോണി,മഹേഷ്,ജിഷ എന്നിവർ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.ടി.യു.പൗലോസ്, വിമല എം.എസ്.എന്നിവർ സംസാരിച്ചു.
ശ്രേയസ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു." പകർച്ച വ്യാധികളും പ്രതിരോധ മാർഗങ്ങളും"എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് ക്ലാസെടുത്തു. ബ്ലഡ് പ്രഷർ,പ്രമേഹം ടെസ്റ്റുകൾ നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ലിജി ജോർജ്,ഗിരിജ പീതാംബരൻ,വത്സല വിജയൻ എന്നിവർ സംസാരിച്ചു.
ഭക്ഷ്യ കമ്മീഷന്‍ ബോധവത്കരണ ക്ലാസ് നടത്തി
സുൽത്താൻ ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ പ്രധാനാധ്യാപകർക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർക്കുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗവ. സർവജന സ്കൂളിൽ നടന്ന ക്ലാസിന് ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ നേതൃത്വം നൽകി. ഭക്ഷ്യഭദ്രത നിയമം, ഭക്ഷ്യവിതരണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ക്ലാസിൽ വിശദീകരിച്ചു.
വിദ്യാലയാങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് - വിദ്യാർഥികൾ
ബത്തേരി:കേരള സർക്കാരിന്റെ തൂഫാൻ 2026 - ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിഅസംപ്ഷൻ എ യു പി സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാർദ്ധം -2026 എന്ന പേരിൽ സുൽത്താൻബത്തേരി പഴയ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എക്സൈസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ രാജേഷ് എം നിർവഹിച്ചു. സുൽത്താൻബത്തേരി പോലീസ് ഓഫീസർ അഖിൽ മുഖ്യ സന്ദേശം നൽകി.ലഹരിയിലേക്ക് ഒഴുകി തീരാനുള്ളതല്ല പുതു തലമുറ എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. തൂഫാൻ 2026 ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഒരു പരിപാടിയല്ല മറിച്ച് ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് തെളിയിക്കുന്ന, ലഹരി വിരുദ്ധ ഗാനം, നൃത്തം,ഫ്ലാഷ് മോബ്, കവിത, പ്രസംഗം... തുടങ്ങി ഒട്ടേറെ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ഷോജി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ലഹരിവിരുദ്ധ കോർഡിനേറ്റർമാരായ ജസ്റ്റിന റ്റി പീറ്റർ, ജെന്നി കെ എൽ,ഷീബ ഫ്രാൻസിസ് അദ്ധ്യാപകരായ ലിബിൻ, അമൽ ബെന്നി, സി.പ്രിയ തോമസ്, പി ടി എ പ്രസിഡന്റ് ആന്റോ,സ്കൂൾ ലീഡർ പി എസ് ഫൈഹ എന്നിവർ സംസാരിച്ചു.
അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയിൽ.
വയനാട് ഹിൽസ് ഫാർമർ പ്രോഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അവക്കാഡോ ദിനത്തോടനുബന്ധിച്ച് ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ ദേശീയ സെമിനാർ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.അവക്കാഡോ കൃഷി, മൂല്യവർദ്ധനവ്, വിപണന സാധ്യതകൾ വയനാട് ഇൻവേസ്റ്റേഴ്സ് മീറ്റ് എന്നിവ ചർച്ച ചെയ്യുന്ന ഈ ദേശീയ സെമിനാറിൽ ഇന്ത്യയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരും നയാസൂത്രകരും പങ്കെടുക്കും.അന്തർദേശീയ അവക്കോഡ ദിനമായ ജൂലായ് 31 ന് കൃഷി മന്ത്രി ടി.സിദീഖ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഹിൽ ഫാർമേഴ്സേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.ആർ സുനിൽ കുമാർ, എക്സ് ചീഫ് സയന്റിസ്റ്റ് പി. മണിലാൽ, ഡോ എ.ടി. സുരേഷ്, പി.പത്മരാജ് എന്നിവർ പങ്കെടുത്തു.
ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി
മലങ്കര യൂണിറ്റിലെ ജനശക്തി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ചുള്ളിയോട് യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സെക്രട്ടറി അനു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.സാബു പി.വി,ഷീജ മനു, ജയശ്രീ,രജിത രാജേഷ് എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.
ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലൂർ സ്വദേശിയായ ബാലൻ എന്ന 'ഉപ്പുമാവ് ബാലൻ' ആണ് 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറസ്റ്റിലായത്.പണം നൽകി ആളുകളെ അയച്ച് ലിറ്ററുകണക്കിന് മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ച ശേഷം, ഉയർന്ന വിലയ്ക്ക് പെഗ്ഗ് കണക്കായും ചെറിയ കുപ്പികളിലായും ആവശ്യക്കാർക്ക് വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.ആദിവാസി കോളനികൾ കേന്ദ്രീകരിച്ചായിരുന്നു ഉപ്പുമാവ് ബാലന്റെ അനധികൃത മദ്യക്കച്ചവടം ഏറെയും നടന്നിരുന്നത്. നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്നാണ് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഘം ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചത്. മുൻപും അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് ബാലൻ.ഇയാളുടെ പേരിന് പിന്നിലുള്ള കൗതുകകരമായ കഥയും പുറത്തുവന്നിട്ടുണ്ട്. പണ്ട് കുപ്രസിദ്ധ കുറ്റവാളി വീരപ്പന്റെ സംഘത്തിൽ ചന്ദനക്കടത്ത് സംഘത്തിലുണ്ടായിരുന്ന കാലത്ത് സ്ഥിരമായി ഉപ്പുമാവ് മാത്രം കഴിച്ചിരുന്ന ഇയാൾ അങ്ങനെയാണ് 'ഉപ്പുമാവ് ബാലൻ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.
