ആനവേട്ട കേസ് പ്രതിയുടെ വീട്ടിൽ മാനിറച്ചിയും തോക്കും കണ്ടെത്തി; 4 പേർ വനംവകുപ്പിൻ്റെ പിടിയിൽ

Advertisement
Featured Image

ബത്തേരി: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ അമരക്കുനിയിൽ മാനിനെഷോക്കേൽപ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ മുൻ ആനവേട്ട കേസ് പ്രതിയുൾപ്പെടെ നാല് പേരെ വനംവകുപ്പ് വിജിലൻസ് സംഘം പിടികൂടി. അമര ക്കുനി സ്വദേശി ദേവശ്ശേരിയിൽ സോമൻ (63), പള്ളിക്കുന്ന് നിവാസികളായ അമ്പലമൂട്ടിൽ നിഖിൽ (26), പുന്നത്തനം റോഷി (54), പുന്നത്തനം ജോയൽ ജോസ് (36) എന്നിവരാണ് പിടിയിലായത്. സോമൻ്റെ വീട്ടിൽ മാനിറച്ചിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് ‌സ്റ്റേഷൻ അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.പുള്ളിമാനിനെ ഷോക്കടിപ്പിച്ചു കൊല്ലാൻ ഉപയോഗിച്ച കേബിൾ വയറുകൾ, കമ്പികൾ, മാനിൻ്റെ ശരീരഭാഗങ്ങൾ, കട്ടിംഗ് കത്തികൾ, രക്തം പുരണ്ട പ്ലാസ്റ്റിക് ഷീറ്റ് എന്നിവ സോമൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. സോമ നൊപ്പം ഇറച്ചി പങ്കിട്ടെടുത്ത നിഖിലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻ തിരത്തോക്കും കണ്ടെത്തി. തോക്ക് കമ്പളക്കാട് പോലീസിന് കൈമാറി.

Advertisement

Related News