sports

'ലോകകപ്പ് നേടികൊടുത്തിട്ടും ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി'; മനസ്സ്‌ തുറന്ന് സൂര്യകുമാർ

ഇന്ത്യൻ ടീമിന് ടി 20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടീമിൽ നിന്നുപോലും തഴയപ്പെട്ട സംഭവത്തിൽ കടുത്ത നിരാശയും മാനസിക സംഘർഷങ്ങളും നേരിട്ടതായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തുറന്നുപറഞ്ഞത്.'തന്‍റെ പേര് ടീമിൽ ഇല്ലെന്ന വാർത്ത കണ്ടപ്പോൾ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. എന്‍റെ കരിയറിൽ സമ്മർദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാൻ നേരിട്ടിട്ടുള്ളത്. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ചിന്തിക്കുന്നതും മറ്റുള്ളവർ ചിന്തിക്കുന്നതും രണ്ടാണ്.

SPORTS
News Image

എന്‍സോയെ വില്‍ക്കും, എമിയെ വാങ്ങും; ചെല്‍സിയില്‍ വമ്പന്‍ മാറ്റങ്ങള്‍

അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വില്‍ക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അനുയോജ്യമായ ട്രാന്‍സ്ഫര്‍ തുക ഓഫര്‍ ചെയ്താല്‍ താരത്തെ കൈമാറാന്‍ ലണ്ടന്‍ ക്ലബ് തയ്യാറാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2023 ജനുവരിയിലാണ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് (ഏകദേശം 121 മില്യണ്‍ യൂറോ) എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തുന്നത്. എന്നാല്‍ ക്ലബ്ബിലെ നിലവിലെ സാഹചര്യങ്ങളിലും പുതിയ തന്ത്രങ്ങളിലും അതൃപ്തനായ താരം മറ്റ് അവസരങ്ങള്‍ തിരയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍ ചെല്‍സി പരിശീലകന്‍ എന്‍സോ മരെസ്‌ക നിലവില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ചുമതലയിലുള്ളതിനാല്‍, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ എന്‍സോ ഫെര്‍ണാണ്ടസിനും താല്പര്യമുണ്ടെന്നാണ് സൂചന.മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചെസ്റ്റര്‍ സിറ്റി ഏകദേശം 120 മില്യണ്‍ പൗണ്ട് വരെ എന്‍സോയ്ക്കായി ഓഫര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകം അടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, എന്‍സോയ്ക്ക് പകരം യോഗ്യനായ മറ്റൊരു മധ്യനിര താരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ചെല്‍സി ഈ കരാറിന് പൂര്‍ണ്ണ സമ്മതം മൂളൂ. സമീപകാല മത്സരങ്ങളില്‍ ചെല്‍സിയുടെ ആദ്യ ഇലവനില്‍ നിന്ന് എന്‍സോ ഒഴിവാക്കപ്പെട്ടതും ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നുണ്ട്. വരുന്ന ദിവസങ്ങളില്‍ ഈ വന്‍ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SPORTS
News Image

ഫിഫ പ്രസിഡന്റിനെതിരെ ക്രിമിനല്‍ പരാതി നല്‍കാന്‍ യുവേഫ; കാരണം ഇതാണ്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കെതിരെ സ്വിസ് കോടതിയില്‍ ക്രിമിനല്‍ പരാതി നല്‍കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ ഒരുങ്ങുന്നു. ഭാവി ലോകകപ്പ് ലാഭത്തിന്റെ പങ്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടും വീഴ്ചയും വരുത്തിയെന്നാരോപിച്ചാണ് യുവേഫയുടെ ഈ നീക്കം. യുഎസിലെ കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലാണ് യുവേഫ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്. ഇന്‍ഫാന്റീനോയും മറ്റ് ചില ഫിഫ ഉദ്യോഗസ്ഥരും സ്വിസ് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 158 പ്രകാരം ക്രിമിനല്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തുവെന്നാണ് യുവേഫ അഭിഭാഷകരുടെ വാദം.ട്രംപിന്റെ മരുമകനായ ജാറെഡ് കുഷ്നറുടെ സഹോദരന്‍ ജോഷ് കുഷ്നര്‍ സ്ഥാപിച്ച ത്രൈവ് ക്യാപിറ്റല്‍ മാനേജ്മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഫാന്റീനോ പദ്ധതി ആസൂത്രണം ചെയ്തത്. ഫിഫയുടെ കമേഴ്സ്യല്‍ വിഭാഗത്തിലെ 20% ഓഹരി പങ്കാളിത്തം 4.2 ബില്യണ്‍ ഡോളറിന് കൈമാറാനായിരുന്നു പദ്ധതിയെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ ഈ വില തികച്ചും അപ്രായോഗികവും ഫിഫയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ കുറവുമാണെന്നും, ഇന്‍ഫാന്റീനോയ്ക്ക് വ്യക്തിപരമായ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയതെന്നും യുവേഫ കോടതിയില്‍ വ്യക്തമാക്കുന്നു.

SPORTS
News Image
Advertisement

ടെസ്റ്റ് റാങ്കിങ്; ഗില്ലിനെ മറികടന്ന് പന്ത്; ജയസ്വാളിന് തിരിച്ചടി

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് മുന്നേറ്റം. താരം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് ഏഴാമതെത്തി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പന്തിന് തുണയായത്. ഗാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 165 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 39 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 66 റണ്‍സും പന്ത് നേടിയിരുന്നു.ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പന്ത് ആദ്യ പത്തില്‍ ഇടംപിടിച്ചത്. അതേസമയം, ശുഭ്മാന്‍ ഗില്‍ എട്ടാം സ്ഥാനത്താണ്. 2026-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടക്കാരില്‍ ഒരാളാണ് പന്ത്.മൂന്ന് ടെസ്റ്റുകളില്‍ നിന്നായി മൂന്ന് അര്‍ദ്ധശതകങ്ങളോടെ അദ്ദേഹം 249 റണ്‍സ് നേടി ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ഈ വര്‍ഷം ടെസ്റ്റില്‍ പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. 3 ഇന്നിംഗ്സുകളില്‍ നിന്ന് 328 റണ്‍സാണ് പടിക്കലിന്റെ സമ്പാദ്യം.

SPORTS
News Image

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്വേൾഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഡബ്ല്യു ടി സി പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.എന്നാൽ ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞു. 'അവര്‍ യോഗ്യത നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഡബ്ല്യു ടി സി ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇന്ത്യ അല്‍പം പിന്നിലാണ്, എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ള നിലവാരം വെച്ച് ഒരു ഘട്ടത്തിലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല. ശ്രീലങ്കയ്ക്കെതിരെ അവര്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്, അതൊരു നല്ല ആദ്യ പടിയാണ്. ന്യൂസിലന്‍ഡില്‍ പോയി കളിക്കുന്നത് എപ്പോഴും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം നാട്ടില്‍ നേരിടാന്‍ ഏറ്റവും കടുത്ത ടീമാണവര്‍', എങ്കിലും എഴുതി തള്ളരുതെന്നും ദ്രാവിഡ് പറഞ്ഞു.

SPORTS
News Image

30ാം സെക്കൻഡിൽ ഗോൾ; സാബിക്ക് കീഴിൽ ചെൽസിക്ക് വിജയത്തുടക്കം

പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2026-27 സീസണിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ചെൽസിക്ക് വിജയത്തുടക്കം.എവേ പോരാട്ടത്തിൽ ചെൽസി ഫുൾഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. കോൾ പാമർ, ജാവോ പെഡ്രോ, മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളിലാണ് ചെൽസി ജയം ഉറപ്പിച്ചത്. ഫുൾഹാമിനായി ജോഷ് കിങ്, ഗോൺസാലോ ഗാർസിയ എന്നിവർ വല ചലിപ്പിച്ചു.കളി തുടങ്ങി 30ാം സെക്കൻഡിൽ തന്നെ ഫുൾഹാമിനെ ‍ഞെട്ടിച്ച് ചെൽസിക്കായി ജാവോ പെ‍‍ഡ്രോ വല കുലുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വേഗതയേറിയ ഗോളുകളിൽ ഒന്നാണിത്.

SPORTS
News Image

ധോണിയെ പിന്തള്ളി പന്ത്; വിദേശത്ത് ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടുന്ന വിക്കറ്റ് കീപ്പർ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുതിയ റെക്കോർഡിട്ട് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ദീർഘകാല റെക്കോർഡ് മറികടന്നാണ് നേട്ടം.വിദേശത്തോ നിഷ്പക്ഷ വേദിയിലോ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് പന്ത് ചരിത്രനേട്ടത്തിലെത്തിയത്.മത്സരത്തിനിടെ 2,501 റൺസാണ് പന്തിന്റെ സമ്പാദ്യം. 41.68 ശരാശരിയിലാണ് ഈ നേട്ടം. നേരത്തെ ധോണിയുടെ പേരിലുണ്ടായിരുന്ന 2,496 റൺസിന്റെ റെക്കോർഡാണ് പന്ത് മറികടന്നത്.

SPORTS
News Image

താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി വേണം – വയനാട് ചേംബർ ഓഫ് ടൂറിസം

ഓണാവധിക്കാലത്ത് താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് വയനാട് ചേംബർ ഓഫ് ടൂറിസം ആവശ്യപ്പെട്ടു.​ഓണത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരും വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളും ചുരത്തിലെ മണിക്കൂറുകൾ നീളുന്ന ബ്ലോക്ക് കാരണം കടുത്ത ദുരിതത്തിലാണ്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.അലി ബ്രാൻ, സുനിൽ,മനു മത്തായി, വിനോദ്, രാധാകൃഷ്ണൻ, ഗോപവർമ്മ സൈഫ് മാനു തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.​വലിയ ലോറികൾ, കണ്ടെയ്നറുകൾ തുടങ്ങിയ ഭാരവാഹനങ്ങൾ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടുന്നത് താൽക്കാലികമായി നിർത്തിവെച്ച്, അവ പെരിയ ചുരം ഉൾപ്പെടെയുള്ള ഇതര ബദൽ പാതകളിലൂടെ തിരിച്ചുവിടുക. അവധിക്കാലത്തെ വലിയ തിരക്ക് പരിഗണിച്ച് അടുത്ത ഒരാഴ്ചത്തേക്ക് താമരശ്ശേരി ചുരത്തിലൂടെ യാത്രാവാഹനങ്ങൾ മാത്രം കടത്തിവിടാനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുക.​ ചുരത്തിലെ പ്രധാന വളവുകളിലും കുരുക്ക് അനുഭവപ്പെടുന്ന പോയിന്റുകളിലും ഗതാഗതം സുഗമമാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും ട്രാഫിക് വാർഡൻമാരെയും വിന്യസിക്കുക.​ഉത്സവ സീസണിൽ യാത്രക്കാർ നേരിടുന്ന ദുരിതം ഒഴിവാക്കാനും ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനത്തിനും അടിയന്തര ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കണമെന്ന് വയനാട് ചേംബർ ഓഫ് ടൂറിസം ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.

SPORTS
News Image

റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കാനെത്തുന്നു; കളിക്കുക ഇറ്റാലിയന്‍ സീരി സി ക്ലബ്ബായ റാവെന്നയില്‍

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് താരം. ഇറ്റാലിയന്‍ മൂന്നാം ഡിവിഷന്‍ (സീരി സി) ക്ലബ്ബായ റാവെന്ന എഫ്.സിയില്‍ ചേരുന്നതിനായി താരം ഇറ്റലിയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.46-കാരനായ മുന്‍ ബ്രസീലിയന്‍ അന്താരാഷ്ട്ര താരം, ഇറ്റാലിയന്‍ ക്ലബ്ബിനായി കളക്കളത്തിലേക്ക് തിരിച്ചെത്താന്‍ സമ്മതിച്ചിട്ടുണ്ട്. 2015-ല്‍ ഫ്‌ലുമിനെന്‍സ് ക്ലബ്ബിനായാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡിഞ്ഞോ, 2002-ല്‍ ബ്രസീലിനൊപ്പം ഫിഫ ലോകകപ്പും 2006-ല്‍ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഉയര്‍ത്തിയിട്ടുണ്ട്.1998 മുതല്‍ 2015 വരെ ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായിരുന്ന റൊണാള്‍ഡിഞ്ഞോ, തന്റെ കരിയറിന്റെ മികച്ച സമയത്ത് പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍, ബാഴ്‌സലോണ, എ.സി മിലാന്‍ തുടങ്ങിയ മുന്‍നിര ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നിരവധി ടീം, വ്യക്തിഗത ബഹുമതികള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

SPORTS
News Image

ചരിത്രം കുറിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; തുടർച്ചയായ 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ഇതിഹാസതാരം

തുടർച്ചയായ ഇരുപത്തി അഞ്ചാം സീസണിൽ ഗോൾ നേടി ചരിത്രം കുറിച്ചു പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ റിയാദിനെതിരെ സ്വന്തം ടീമായ അൽ നാസറിന്റെ ഗോൾ നേടിയതോടെയാണ് താരം ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരൻ ആയി എത്തിയ താരം നേടിയ ഗോൾ അടക്കം എതിരില്ലാത്ത നാല് ഗോളുകൾക്ക് ആയിരുന്നു അൽ നാസറിന്റെ വിജയം.ഈ ഗോളോടെ റൊണാൾഡോയുടെ പ്രൊഫഷണൽ ഫുട്ബോളിലെ ഗോളുകളുടെ എണ്ണം 977 ആയി മാറി. ആയിരം ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്ക് താരം ഇനി വെറും 23 ഗോളുകൾ മാത്രം അകലെ ആണ്. 2002-2003 ലെ തന്റെ അരങ്ങേറ്റ സീസണിൽ സ്പോർട്ടിങ് ലിസ്ബണിനായി ഗോളുകൾ നേടിയത് മുതൽ താരം എല്ലാ സീസണുകളിലും താരം ഗോളുകൾ നേടിയിട്ടുണ്ട്.

SPORTS
News Image

ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഫിഫ്റ്റികള്‍: സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരമെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് ബാറ്റിങ് താരം ജോ റൂട്ട്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് റൂട്ട് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത റൂട്ട്, തന്റെ ടെസ്റ്റ് കരിയറിലെ 68-ാമത് അര്‍ധ സെഞ്ചുറി തികച്ചു. 112 പന്തില്‍ 10 ഫോറുകളടക്കം 66 റണ്‍സെടുത്താണ് താരം പുറത്തായത്.തന്റെ 68-ാമത് ടെസ്റ്റ് ഫിഫ്റ്റിയോടെ, ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ സച്ചിനൊപ്പം (68 ഫിഫ്റ്റികള്‍) ഒന്നാമതെത്താന്‍ റൂട്ടിനായി. വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (66), മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ (63), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (63) എന്നിവരാണ് റൂട്ടിന് തൊട്ടുപിന്നിലുള്ളത്. (സെഞ്ചുറികള്‍ ഒഴികെയുള്ള അര്‍ധ സെഞ്ചുറികളുടെ കണക്കാണിത്). കൂടാതെ, ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ 50-ലധികം റണ്‍സ് നേടുന്ന ഇന്നിങ്‌സുകളുടെ എണ്ണത്തിലും റൂട്ട് (42 തവണ) അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

SPORTS
News Image

പിതാവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി, ഇന്‍റർ മയാമിക്ക് സമനില

പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിനു ശേഷമുള്ള തന്‍റെ ആദ്യ ഗോളുമായി അർജന്‍റീന നായകൻ ലയണൽ മെസി. യുഎസ് മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഇന്‍റർ മയാമി 2-2 സമനില വഴങ്ങിയ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയാണ് മെസി തിളങ്ങിയത്.സൂബാറു പാർക്കിൽ നടന്ന പോരാട്ടത്തിന്‍റെ 21-ാം മിനിറ്റിൽ ഡാനിയൽ പിന്‍റെറിലൂടെ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസി നൽകിയ മനോഹരമായ ക്രോസ് ലൂയിസ് സുവാരസ് തലകൊണ്ട് പിന്‍ററിലേക്ക് മറിച്ചുനൽകുകയും താരം അത് ഗോളാക്കി മാറ്റുകയുമായിരുന്നു. തൊട്ടുപിന്നാലെ 26-ാം മിനിറ്റിൽ മെസിയിലൂടെ മയാമി വീണ്ടും വലകുലുക്കി. പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് തന്‍റെ പ്രിയപ്പെട്ട ഇടങ്കാലുകൊണ്ട് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് പോസ്റ്റിന്‍റെ ഇടതു മൂലയിലേക്ക് തുളച്ചുകയറി. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവിനുള്ള ആദരവായി ആകാശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് മെസി ഈ ഗോൾ ആഘോഷിച്ചത്.

SPORTS
News Image

ഒരു ഇന്ത്യൻ താരത്തിനുമില്ലാത്ത നേട്ടം!; ടെസ്റ്റിലെ സിക്സർ നേട്ടത്തിൽ സെഞ്ച്വറിയുമായി പന്ത്

ടെസ്റ്റ് ക്രിക്കറ്റിലെ സിക്സർ നേട്ടത്തിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പന്ത്.ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാലാം ദിനം ലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ പന്ത് സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സുകളുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ബാറ്ററുമാണ് റിഷഭ് പന്ത്.

SPORTS
News Image

ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ കുതിപ്പുമായി ബംഗ്ലാദേശ്, ഇന്ത്യക്കും ശ്രീലങ്കക്കും തിരിച്ചടി

ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ചരിത്ര ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ വൻ കുതിപ്പുമായി ബംഗ്ലാദേശ്. ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ച ബംഗ്ലാദേശ്, പോയിന്‍റ് ശതമാനം കുത്തനെ ഉയർത്തിയാണ് നാലാം സ്ഥാനം സുരക്ഷിതമാക്കിയത്. ഡാർവിനിലെ മർറാര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. ഒന്നാം ഇന്നിങ്സിൽ 228 റൺസിന്‍റെ കൂറ്റൻ ലീഡ് വഴങ്ങിയ ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ 284 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 57 റൺസ് വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.ഡാർവിനിലെ ചരിത്ര വിജയത്തോടെ 40 പോയിന്‍റും 66.67പോയിന്‍റ് ശതമാനവുമായാണ് ബംഗ്ലാദേശ് നാലാം സ്ഥാനം സുരക്ഷിതമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 5 ടെസ്റ്റില്‍ 3 ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ബംഗ്ലാദേശിനുള്ളത്. അതേസമയം, സ്വന്തം നാട്ടിൽ നാണംകെട്ട തോല്‍വി വഴങ്ങിയെങ്കിലും 84 പോയിന്‍റും 77.78 പോയിന്‍റ് ശതമാനവുമായി ഓസ്ട്രേലിയ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്തത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ഓസ്ട്രേലിയയുടെ പോയിന്‍റ് ശതമാനം 87.50-ൽ നിന്ന് 77.78 ആയി ഇടിഞ്ഞു. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻപ്പിൽ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ ഓസീസിന്‍റെ രണ്ടാമത്തെ മാത്രം തോൽവിയാണിത്. രണ്ടു തോല്‍വികളും സ്വന്തം നാട്ടിലായിരുന്നു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സാധ്യതകൾ.

SPORTS
News Image

ലയണല്‍ മെസി തന്നെ വലിയ ഉദാഹരണം'; കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷനുള്ള മാനദണ്ഡമാകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശാരീരികക്ഷമതയും ഫോമും നിലനിര്‍ത്തുകയാണെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് ടീമില്‍ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് എത്തുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോലിക്ക് 39 വയസുമാകും. എങ്കിലും പ്രായം ഒരിക്കലും ഒരു തടസമാകരുതെന്നാണ് ഹര്‍ഭജന്റെ പക്ഷം.അര്‍ജന്റീനയെ കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോള്‍ ലയണല്‍ മെസിക്ക് 39 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനത്തിലൂടെ കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ മെസിക്ക് കഴിഞ്ഞിരുന്നു... ''ആരായാലും ശരി, സെലക്ഷനുള്ള മാനദണ്ഡം പ്രായമല്ല, പ്രകടനമായിരിക്കണം. വിരാട് കോലിക്ക് 39 വയസ്സായേക്കാം, പക്ഷേ കളിക്കളത്തില്‍ കോലി ഇപ്പോഴും 20 വയസുള്ള യുവതാരങ്ങളെ ഓടിച്ചു തോല്‍പ്പിക്കുന്നുണ്ടെങ്കില്‍ പിന്നെ പ്രായം ഒരു വിഷയമേയല്ല. മെസ്സിയെ നോക്കൂ. 39-ാം വയസിലും അഞ്ച് പേര്‍ വിചാരിച്ചാലും അദ്ദേഹത്തെ തടയാനാവില്ല. അത്രയധികം ഫിറ്റ്നസും കഴിവും ഒരു കളിക്കാരനുണ്ടെങ്കില്‍ അവിടെ കഴിവ് തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.'' ഹര്‍ഭജന്‍ വ്യക്തമാക്കി.

SPORTS
News Image

ഇനി കുറച്ചുകാലം കുടുംബത്തോടൊപ്പം'; ഫുട്ബാളിൽ നിന്ന് ഇടവേളയെടുക്കാൻ മെസി

അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെത്തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു ജോര്‍ജ് മെസി

SPORTS
News Image

ലോകകപ്പിനിടെ മെസിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കാൻ നീക്കം?; കളിക്കളത്തെ നടുക്കിയ വൻ സുരക്ഷാ ഭീഷണി പുറത്ത്

2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ അർജന്‍റീന നായകൻ ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎസ് സുരക്ഷാ ഏജൻസികളും എഫ്.ബി.ഐയും മറ്റ് രാജ്യങ്ങളിലെ പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'ഇൻഫോർമേഷൻ.എസ്' ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ടൂർണമെന്‍റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരം മെസിയാണെന്ന് സുരക്ഷാ ഏജൻസികളുടെ രേഖകൾ വ്യക്തമാക്കുന്നു.അർജന്‍റീനയും ജോർദാനും തമ്മിൽ ഡാള്ളസിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡാള്ളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച ഒരു സന്ദേശമാണ് സുരക്ഷാ ഏജൻസികളെ ആദ്യ ഘട്ടത്തിൽ ഞെട്ടിച്ചത്. താനും മറ്റ് രണ്ടുപേരും നാടൻ ബോംബുകളും മാരകശേഷിയുള്ള 'എആര്‍ 15' തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുകയാണെന്നും മെസിയെയും ഇരു ടീമുകളിലെയും കളിക്കാരെയും ആക്രമിക്കുമെന്നുമായിരുന്നു വിളിച്ചയാൾ അവകാശപ്പെട്ടത്.

SPORTS
News Image

യൂറോപ്പിൽ എതിർപ്പ് ശക്തമാകുന്നതിനിടെ ഇൻഫാന്‍റിനോയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അർജന്‍റീന; ഭരണം സുതാര്യമെന്ന് എഎഫ്എ

ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫഎ). ഇൻഫാന്‍റിനോയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ലോക ഫുട്ബോളിന്‍റെ വികസനത്തിനും സ്ഥാപനപരമായ സുതാര്യതയ്ക്കും വലിയ സംഭാവനകൾ നൽകിയതായി അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു.ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള 'ഫിഫ ഫോർവേഡ് എന്‍റർപ്രൈസ്' (എഫ്എപ്ഇ) പദ്ധതിക്കെതിരെ യുവേഫ അടക്കമുള്ള പ്രമുഖ കോൺഫെഡറേഷനുകൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പദ്ധതി പിൻവലിക്കുകയും വീഴ്ച സംഭവിച്ചതിൽ 211 അംഗ ഫെഡറേഷനുകളോട് ഫിഫ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഫുട്ബോൾ സമൂഹത്തിനിടയിൽ വ്യക്തതയേക്കാളേറെ ആശങ്കകൾ സൃഷ്ടിച്ച പദ്ധതി പിൻവലിക്കാനും, പിഴവ് പരസ്യമായി അംഗീകരിച്ച് 211 അംഗരാജ്യങ്ങൾക്കും മാപ്പപേക്ഷ അയക്കാനും ഫിഫ തയാറായത് ഭരണപരമായ ജനാധിപത്യത്തിനും സുതാര്യതയ്ക്കും തെളിവാണെന്ന് എഎഫ്എ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഇൻഫാന്‍റിനോയുടെ നേതൃത്വത്തിൽ ഫിഫയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. എല്ലാ ഫെഡറേഷനുകൾക്കും തുറന്ന സംവാദത്തിനുള്ള അവസരം ഒരുക്കാൻ ഇന്‍ഫാന്‍റിനോയുടെ ഭരണത്തിന് സാധിച്ചതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

SPORTS
News Image

റൊണാള്‍ഡോയുടെ വിവാഹ ക്ഷണക്കത്ത് ചോര്‍ന്നു; മെസ്സി പങ്കെടുക്കുമോ?

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കായിക ലോകത്തെ ചര്‍ച്ച. ഇവരുടെ വിവാഹത്തിന്റെതെന്ന് പറയപ്പെടുന്ന ക്ഷണക്കത്ത് ചോര്‍ന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഫുട്‌ബോള്‍ രംഗത്തെയും വിനോദലോകത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന അതിഥി പട്ടികയില്‍ ലയണല്‍ മെസ്സിയുടെ പേരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കായിക-വിനോദ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി വന്‍ ആഘോഷം സംഘടിപ്പിക്കാനാണ് റൊണാള്‍ഡോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയോ ഫെര്‍ഡിനാന്‍ഡ്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, വിന്‍ ഡീസല്‍, റിഹാന, ജെന്നിഫര്‍ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്‌കോട്ട് തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ പ്രചരിക്കുന്ന അതിഥി പട്ടികയിലുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ലയണല്‍ മെസ്സിയെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മൈതാനത്തെ ദീര്‍ഘകാല വൈരികളായ ഇരുവരും ഒന്നിക്കുന്ന അപൂര്‍വ്വ നിമിഷത്തിന് ഇത് വഴിയൊരുക്കിയേക്കാം

SPORTS
News Image

രോഹിത്തിനെ പുറത്താക്കാൻ നോക്കി, പണി കിട്ടിയത് അഗാർക്കർക്ക്; ചീഫ് സെലക്ടറെ പുറത്താക്കാൻ ബിസിസിഐ; പകരക്കാരനായി ആ താരം

ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ മുന്‍ നായകന്‍ രോഹിത് ശർമയുടെ ഭാവിയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ അഗാർക്കറെ മാറ്റി പകരം മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വി.വി.എസ് ലക്ഷ്മണെ പുതിയ ചീഫ് സെലക്ടറായി ബി.സി.സി.ഐ നിയമിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) സെന്റർ ഓഫ് എക്സലൻസ് തലവനാണ് ലക്ഷ്മൺ. ചീഫ് സെലക്ടര്‍ സ്ഥാനത്ത് അജിത് അഗാർക്കറുടെ കരാർ കാലാവധി കഴിഞ്ഞെങ്കിലും മൂന്ന് മാസത്തേക്ക് ബിസിസിഐ നീട്ടി നൽകിയിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹം തുടരുമെന്നാണ് കരുതിയെങ്കിലും രോഹിത് ശർമയെ പുറത്താക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും തര്‍ക്കങ്ങളും തിരിച്ചടിയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ രോഹിത് ശർമയുടെ ഏകദിന കരിയർ അവസാനിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പരിശീലകൻ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്‍റും അഗാർക്കറുടെ സെലക്ഷൻ കമ്മിറ്റിയും ചേർന്ന് രോഹിതിനെ വരാനിരിക്കുന്ന പരമ്പരകളിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തിയതായി ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിരാശപ്പെടുത്തിയ രോഹിത് ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയതോടെ സെലക്ടർമാരുടെയും മാനേജ്‌മെന്‍റിന്‍റെയും കണക്കുകൂട്ടലുകൾ തെറ്റി. ഇതിന് തൊട്ടുപിന്നാലെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, സെലക്ടർമാരോട് ആലോചിക്കാതെ തന്നെ രോഹിതിന് പരസ്യ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

SPORTS
News Image

ചരിത്ര പ്രഖ്യാപനം വന്നു; സാൾട്ട് ലേക്കിൽ ഇന്ത്യ-ബ്രസീൽ പോരാട്ടം

കാത്തിരുന്ന ചരിത്ര പ്രഖ്യാപനമെത്തി. ബ്രസീൽ ദേശീയ ടീം ഇന്ത്യയിലെത്തും. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരവും കളിക്കും.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ആകെ മൊത്തം കളിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുന്നത്.മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയിൽ വച്ചുള്ള മത്സരങ്ങൾ.അതേ സമയം ബ്രസീൽ ടീമിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ടീമിൽ ആരൊക്കെയാണെങ്കിലും ബ്രസീൽ ആരാധകർ ഏറെയുള്ള ഇന്ത്യൻ മണ്ണിൽ ഫുട്ബോൾ പ്രേമികൾക്ക് ഇത് ഒന്നൊന്നര വിരുന്നായിരിക്കും

SPORTS
News Image

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

ലോകകപ്പ് ഫുട്‌ബോള്‍ മത്സരിത്തിനിടെയുണ്ടായ സംഭവങ്ങളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനറിലും, ഫൈനലിലെ അടിപിടികളിലുമാണ് അന്വേഷണം.കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി റോഡ്രിയോട് കയര്‍ത്തു. നിന്റെ കരച്ചില്‍ ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെന്‍ഡിയുടെ പരിഹാസ ചോദ്യം. പിന്നീട് കൂട്ടത്തിലെ ഇടിക്കാരനെത്തി. ലിയനാര്‍ഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാര്‍ഡ് നല്‍കിയിട്ടും റഫറിയുടെ കയ്യില്‍ ഒതുങ്ങാതിരുന്നോതടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്.സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഫോക്ക്ലാന്‍ഡ് ബാനര്‍ വിവാദത്തിലാണ് അടുത്ത അന്വേഷണം. സ്‌പോര്‍ട്‌സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തിയതിന് അര്‍ജന്റീനയെ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ വിലക്കണമെന്നടക്കം അന്ന് ആവശ്യമുയര്‍ന്നിരുന്നു. ‘ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ്’ എന്ന് എഴുതിയ ബാനര്‍ പിടിച്ച് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദമായത്. ‘ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്’ എന്നാണ് ഈ വാചകത്തിന്റെ അര്‍ഥം.

SPORTS
News Image

എങ്ങനെ നന്ദി പറയും ലോകം! ആരാധകരെ ഞെട്ടിച്ച് മഞ്ഞക്കുപ്പായത്തിൽ ഇനി ഇല്ല എന്ന് പ്രഖ്യാപിച്ച് നെയ്മർ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പടിയെറങ്ങുന്നു. 2026ലെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത് തട്ടാനില്ലെന്ന് താരം ഏതാണ്ട് ഉറപ്പിച്ചുപറഞ്ഞു. ചൊവ്വാഴ്ച കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിന് ശേഷമാണ് 34കാരനായ നെയ്മർ മനസ് തുറന്നത്. നോർവേയ്ക്കെതിരെയേറ്റ പരാജയത്തിന് പിന്നാലെ താരം സൂചന നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.ദേശീയ ടീമിനൊപ്പമുള്ള തന്‍റെ സമയം അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ഞക്കുപ്പായത്തിനായി സർവ്വസ്വവും നൽകി പോരാടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അതിൽ ഏറെ സന്തോഷവാനാണെന്നും കൂട്ടിച്ചേർത്ത താരം, എന്നാൽ ഇനി ദേശീയ കുപ്പായത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി. ലോകകപ്പിൽ നോർവേയ്ക്കെതിരായ തോൽവിക്ക് ശേഷം വൈകാരികമായി പ്രതികരിച്ച നെയ്മർ, താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഇനി എല്ലാം അവസാനിച്ചുവെന്നും പറഞ്ഞിരുന്നു.

SPORTS
News Image

ലോകകപ്പിന്‍റെ താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ്, സ്പാനിഷ് ക്യാപ്റ്റനെ ടീമിലെത്തിക്കാൻ മുന്നോട്ടുവെച്ചത് വമ്പൻ ഓഫര്‍

മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിയെ ടീമിലെത്തിക്കാനുള്ള ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്‌മെന്‍റുമായി റയൽ മാഡ്രിഡ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. റയൽ പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ് പച്ചക്കൊടി കാണിച്ചതോടെയാണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗം കൂടിയത്.സ്പെയിനിനായുള്ള ലോകകപ്പ് വിജയം ഉൾപ്പെടെയുള്ള മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ റോഡ്രിയെ ക്ലബ്ബിലെത്തിക്കുക എന്നത് റയൽ മാഡ്രിഡിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മാറിയിരിക്കുകയാണ്. 50 ദശലക്ഷം യൂറോയിലധികം (ഏകദേശം 450 കോടിയിലധികം രൂപ) തുക വാഗ്ദാനം ചെയ്ത് കരാർ ഉറപ്പിക്കാനാണ് റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നത്.

SPORTS
News Image

സ്വിറ്റ്‌സര്‍ലന്‍ഡിനെ റഫറി ചതിച്ചോ?, അർജന്‍റീനയെ തുണച്ച 'റെഡ് കാർഡ്'; വൻ വെളിപ്പെടുത്തലുമായി ഐഎഫ്എബി

ലോകകപ്പ് ഫുട്ബോളിൽ അർജന്‍റീനയ്ക്ക് റഫറിമാരിൽ നിന്നും ഫിഫയിൽ നിന്നും വഴിവിട്ട ആനുകൂല്യങ്ങൾ ലഭിച്ചെന്ന ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്‌സർലന്‍ഡ് ഫോർവേഡ് ബ്രീൽ എംബോളോയ്ക്ക് വാര്‍ (VAR) പരിശോധനയ്ക്ക് ശേഷം ചുവപ്പ് കാർഡ് നൽകിയ നടപടി തികച്ചും തെറ്റായിരുന്നുവെന്ന് ഫുട്ബോൾ നിയമനിർമ്മാണ സമിതിയായ ഐഎഫ്എബി (IFAB) വ്യക്തമാക്കി.സ്പെയ്നിനോട് ഫൈനലിൽ പരാജയപ്പെടുന്നതിന് മുൻപ്, ടൂർണമെന്‍റിലുടനീളം ലയണൽ മെസിയുടെ അർജന്‍റീനയ്ക്ക് അനുകൂലമായി നിരവധി വിവാദ റഫറിയിംഗ് തീരുമാനങ്ങൾ വന്നിരുന്നു. ഈജിപ്ത്, സ്വിറ്റ്‌സർലന്‍ഡ് തുടങ്ങിയ ടീമുകൾ പരസ്യമായി റഫറിയിംഗ് പക്ഷപാതിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് താരത്തെ പുറത്താക്കിയ സംഭവം വാര്‍ പ്രോട്ടോക്കോളിന്‍റെ തെറ്റായ വിനിയോഗമായിരുന്നുവെന്ന് സമിതി അംഗീകരിച്ചത്.

SPORTS
News Image

അതാണ് ഞങ്ങൾക്ക് കിട്ടിയ യഥാർത്ഥ കിരീടം'; ലോകകപ്പ് തോൽവിക്ക് ആരാധകരോട് മാപ്പ് ചോദിച്ച് സ്കലോണി

ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ അർജന്‍റീന ആരാധകരോട് ക്ഷമാപണം നടത്തി പരിശീലകൻ ലയണൽ സ്കലോണി. ഫൈനൽ പോരാട്ടത്തിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ ഒരു ആഴ്ച സമയമെടുത്ത ശേഷമാണ് സ്കലോണി ഇൻസ്റ്റഗ്രാമിലൂടെ വികാരാധീനനായ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് മറ്റൊരു ലോകകപ്പ് കിരീടം ആരാധകർക്ക് സമ്മാനിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ അർജന്‍റീനയുടെ കളിക്കാർ തങ്ങളുടെ സർവ്വസ്വവും കളിക്കളത്തിൽ നൽകിയാണ് മടങ്ങിയതെന്നും സ്കലോണി കുറിച്ചു.സങ്കടവും സന്തോഷവും കണ്ണീരും പുഞ്ചിരിയും കലർന്ന ഒരു വാരത്തിന് ശേഷമാണ് താൻ ഇത് എഴുതുന്നതെന്ന് സ്കലോണി കുറിച്ചു. നിങ്ങൾക്ക് മറ്റൊരു കിരീടം കൂടി നൽകാനും കുറച്ചു ദിവസത്തേക്കെങ്കിലും ജീവിതത്തിലെ വിഷമതകൾ മറന്ന് സന്തോഷിപ്പിക്കാനും സാധിക്കാത്തതിന്‍റെ പേരില്‍ ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ എന്‍റെ കളിക്കാർ, അഥവാ ഞാൻ ഭാര്യയോട് എപ്പോഴും പറയാറുള്ളത് പോലെ 'എന്‍റെ യോദ്ധാക്കൾ', ഗ്രൗണ്ടിൽ എന്താണ് ചെയ്തതെന്ന് നിങ്ങൾ ഓർക്കണം. അസാധ്യമെന്ന് തോന്നുമ്പോഴും വിട്ടുകൊടുക്കാതിരിക്കുക, തളർന്നു വീഴുമ്പോഴും തോൽവി സമ്മതിക്കാതിരിക്കുക, അറിയാത്തവരുടെ വിമർശനങ്ങൾ കേൾക്കുമ്പോഴും ഒന്നിച്ചുനിൽക്കുക, മനസ്സ് പറയുന്നത് ശരീരത്തിന് ചെയ്യാൻ കഴിയാത്തത്ര ക്ഷീണിക്കുമ്പോഴും അവസാന നിമിഷം വരെ പോരാടുക... അത് മാത്രമാണ് അവർ ചെയ്തത്. ആ പോരാട്ടവീര്യമാണ് ഞങ്ങളുടെ യഥാർത്ഥ കിരീടം.

SPORTS
News Image

'ഞങ്ങളുദ്ദേശിച്ചത് അതല്ല!'; സ്‌പെയ്ൻ കിരീടമുയർത്തിയപ്പോൾ പുറം തിരഞ്ഞുനിന്ന സംഭവത്തിൽ ലിസാൻഡ്രോ

ലോകകപ്പ് ഫൈനലിൽ സ്‌പെയ്ൻ കിരീടം ഏറ്റുവാങ്ങുമ്പോൾ അർജന്‍റീന താരങ്ങൾ പുറം തിരിഞ്ഞുനിന്ന സംഭവത്തിൽ വിശദീകരണവുമായി മാർട്ടിനസ്. ചാമ്പ്യന്മാരായ സ്പെയിനോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും, തോൽവിയിലും തങ്ങളെ പിന്തുണച്ച ആരാധകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക മാത്രമാണ് ആ നിമിഷത്തിൽ ചെയ്തതെന്നും മാർട്ടിനസ് വ്യക്തമാക്കി.ഫൈനലിൽ പരാജയപ്പെട്ടിട്ടും അർജന്‍റീന ആരാധകർ സ്റ്റേഡിയത്തിൽ പാട്ടുപാടി ടീമിനെ ആവേശത്തോടെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ നിമിഷത്തിൽ നിരാശയിലായിരുന്ന ടീമിന് വലിയ കരുത്തായത് ആരാധകരുടെ ആ പിന്തുണ മാത്രമായിരുന്നുവെന്നും, അതാണ് അവരിലേക്ക് ശ്രദ്ധ തിരിക്കാൻ കാരണമായതെന്നും മാർട്ടിനസ് പറഞ്ഞു.

SPORTS
News Image

ജീവിതശൈലിയാണ് പ്രധാനമെന്ന് കോഹ്ലി പറഞ്ഞു' -വിരാടിന്റെ ഉപദേശത്തെക്കുറിച്ച് സഞ്ജു സാംസണ്‍

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയില്‍ നിന്ന് ലഭിച്ച ഫിറ്റ്നസ്, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ഉപദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ ജിം സെഷനിടെ വിരാട് കോഹ്ലിയോട് അന്താരാഷ്ട്ര തലത്തില്‍ വിജയകരമായ ഒരു കരിയര്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ഉപദേശം ചോദിച്ചതിനെക്കുറിച്ചാണ് സഞ്ജു ഓര്‍ത്തെടുത്തത്. 'ജീവിതശൈലിക്ക് വലിയ പങ്കുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു അന്താരാഷ്ട്ര ക്രിക്കറ്ററാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്യത്യസ്തമായൊരു ജീവിതശൈലി തന്നെ നിങ്ങള്‍ പാലിക്കണം. തന്റെ കരിയറിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ഭക്ഷണം നിങ്ങളുടെ ശരീരത്തിന് വേഗത്തില്‍ റിക്കവറി നല്‍കും, ഇത് നല്‍കില്ല. അടുത്ത 10 വര്‍ഷത്തേക്ക് ഈ അച്ചടക്കം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ചൊരു കരിയര്‍ ഉണ്ടാകും' -വിരാട് ഉപദേശിച്ചു.

SPORTS
News Image

സിംബാബ്‌വെയെ തൂത്തുവാരി ഇന്ത്യ; മായങ്കിന് മൂന്ന് വിക്കറ്റ്, അവസാന ടി20യില്‍ 35 റണ്‍സ് ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. ഇഷാന്‍ കിഷന്‍ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂര്‍ എന്നിവാരണ് സിംബാബ്‌വെയെ തകര്‍ത്തത്.43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കറോറര്‍. വെസ്ലി മധെവേരെ (28), ബെന്‍ കറന്‍ (20), ഡിയോണ്‍ മെയേഴ്‌സ് (19), ബ്രാഡ് ഇവാന്‍സ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തത് കണ്ടാണ് മൂന്നാം ടി20 മത്സരം തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി. രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വൈഭവ് - ഇഷാന്‍ കിഷന്‍ (26 പന്തില്‍ 29) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.എന്നാല്‍ കിഷന്‍ 11-ാം ഓവറില്‍ മടങ്ങി. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ വൈഭവും പവലിയനില്‍ തിരിച്ചെത്തി. 49 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കാവട്ടെ (18 പന്തില്‍ 27) അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. പിന്നീട് തിലക് വര്‍മ (11) - റിങ്കു സിംഗ് (25) സഖ്യം കൂട്ടിചേര്‍ത്ത 28 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സിംബാബ്‌വെക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

SPORTS
News Image

പരമ്പര പിടിക്കാൻ ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 മത്സരം ഇന്ന്

ഇന്ത്യ - സിംബാബ്‌വെ ആദ്യ ടി20 പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയതിന് ആത്മവിശ്വാസത്തിൽ വീണ്ടും ഇന്ത്യ കളത്തിലിറങ്ങുന്നു. ഇന്ന് വൈകീട്ട് 4:30 നാണ് പോരാട്ടം നടക്കുന്നത്. ഹരാരേ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം നടക്കുക.ആദ്യ മത്സരം സ്വന്തമാക്കിയതോടെ രണ്ടാം ടി20യും സ്വന്തമാക്കി പരമ്പര പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം, പരമ്പര സമനിലപിടിച്ച് ആവേശം മൂന്നാം മത്സരത്തിലേക്ക് നീട്ടാനാകും സിംബാബ്‌വെയുടെ ശ്രമം

SPORTS
News Image