Mananthavady
അനുശോചന യോഗം ചേര്‍ന്നു
കോറോം: പനമരം ബ്ലോക്ക് കോണ്‍സ് കമ്മറ്റി വൈസ് പ്രസിഡന്റും, തൊണ്ടര്‍നാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാനുമായ, ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് പഞ്ചായത്ത് ആസ്ഥാനമായ കോറോം ടൗണില്‍ യോഗം ചേര്‍ന്നു. കോറോത്ത് നടന്ന മൗനജാഥക്ക് ശേഷം നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദിന്റെ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ ടി.ജെ. ഐസക്ക് അനുശോചന പ്രഭാഷണം നടത്തി.
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു
തൃശ്ശിലേരി :നാഷണൽ ആയുഷ് മിഷൻ - ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ ബേഗൂർ എഫ് എച്ച് സിയുടെ കീഴിലുള്ള ചേക്കോട്ട് ഉന്നതി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. എം.എൽ.എസ്.പി. റീനാ ജോസ് സ്വാഗതം ആശംസിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ എൽസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ആരോഗ്യ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി യുടെ നേതൃത്വത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. ആയുഷ് ഗ്രാമം അറ്റൻഡർ ബിബിൻ പി.എഫ്. പരിപാടിക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി.
മാനന്തവാടി നഗരസഭ ഓഫീസ് സമുച്ചയം മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്ക് വിട്ടു നൽകും
മാനന്തവാടി നഗരസഭ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളേജ് റോഡിന് സമീപമുള്ള നഗരസഭ ഓഫീസ് സമുച്ചയം മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്കായി വിട്ടു നൽകാൻ ഭരണസമിതി യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. യോഗത്തിൽ നഗരസഭ ചെയർപോഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യഷന്മാരായ പി.വി ജോർജ്, ലേഖാ രാജീവൻ, ഷിബു കെ ജോർജ്, പി.വി എസ് മൂസ, കൗൺസിലർ വി.യു ജോയി എന്നിവർ സംസാരിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്
കുട്ട: കേരള കർണാക അതിർത്തി പ്രദേശമായ കുട്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് പരിക്ക്. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിൽ മാരക്ക (51) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ കാപ്പിത്തോട്ട ത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുക യായിരുന്നു.ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അനുശോചനയോഗം ചേര്‍ന്നു
കോറോം: പനമരം ബ്ലോക്ക് കോണ്‍സ് കമ്മറ്റി വൈസ് പ്രസിഡന്റും, തൊണ്ടര്‍നാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാനുമായ, ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് പഞ്ചായത്ത് ആസ്ഥാനമായ കോറോം ടൗണില്‍ അനുശോചനയോഗം ചേര്‍ന്നു. കോറോത്ത് നടന്ന മൗനജാഥക്ക് ശേഷം നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദിന്റെ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ ടി.ജെ. ഐസക്ക് അനുശോചന പ്രഭാഷണം നടത്തി.
മാനന്തവാടിയിൽ മാതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ
മാനന്തവാടി: മദ്യലഹരിയിൽ വയോധികയായ അമ്മയെ വീട്ടിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മകനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്‌തു. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് പിടിയിലായത്.കഴിഞ്ഞ ഓഗസ്റ്റ് 1ന് വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ശുചിമുറി യിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന വയോധികയെ തടഞ്ഞു നിർത്തിയ പ്രതി, ക്രൂരമായി മർദ്ദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈ കൾ തിരിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് കൊലപ്പെടുത്തണ മെന്ന ഉദ്ദേശത്തോടെ കഴുത്തിൽ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമി ച്ചെന്നും, വിഷം തന്നാൽ കുടിക്കുമോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെ ന്നുമാണ് കേസ്. മർദ്ദനമേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേ ജിൽ ചികിത്സയിൽ കഴിഞ്ഞ വയോധിക നൽകിയ മൊഴിയുടെ അടിസ്ഥാ നത്തിലാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച് ക്രമസമാധാന ലംഘനം, ക്രൂരമായ മർദ്ദനം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കൾ; പോലീസ് മേധാവിക്ക് പരാതി നൽകി
മാനന്തവാടി: 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പോലീസെടുത്ത കേസ് തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന ആരോപ ണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്ത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് ഗൂഢാലോചന നടത്തിയതാണെന്ന് ആരോപിച്ച് കേസിൽ പ്രതിയായ അജിത് കുമാറിൻ്റെ അമ്മ പോലീസ് മേധാവി ക്ക് പരാതി നൽകി. കഴിഞ്ഞ ജൂലൈ 12ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയിൽ മാനന്തവാടി പോലീസ് (ക്രൈം നമ്പർ 721/2026) കേസ് രജിസ്റ്റർ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യുക യും ചെയ്തിരുന്നു. എന്നാൽ അന്നേദിവസം അത്തരം കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ജൂലൈ 12ന് രാത്രി 9 മണിക്ക് സുഹൃ ത്തായ ജനീലിയക്കൊപ്പം രക്ഷിതാക്കളുടെ അറിവോടെയും സമ്മതത്തോടെയു മാണ് പെൺകുട്ടി ഭക്ഷണം കഴിക്കാൻ ഇറങ്ങിയത്. ജനീലിയ മുൻപും ഈ വീട്ടിൽ താമസിച്ചിട്ടുള്ള അടുത്ത സുഹൃത്താണ്. തട്ടിക്കൊണ്ടുപോയെന്നോ ഭീഷ ണിപ്പെടുത്തിയെന്നോ തെളിയിക്കുന്ന സന്ദേശങ്ങളൊന്നും മൊബൈൽ ഫോണു കളിൽനിന്ന് ലഭിച്ചിട്ടില്ല. പെൺകുട്ടിക്ക് നേരെ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ല. അപകടം നടന്ന വിവരം 13ന് തന്നെ വീട്ടുകാർ അറിഞ്ഞിട്ടും കേസ് കൊടുത്തിരുന്നില്ല. എന്നാൽ അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ ബന്ധം ആരോ പിച്ച് വാർത്തകൾ വന്നതോടെ, പെൺകുട്ടിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന ഭയത്താലാണ് അച്ഛൻ വ്യാജ പരാതി നൽകിയതെന്നും പ്രതിഭാഗം ആരോപിക്കുന്നു.
കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു
പള്ളിക്കൽ: പള്ളിക്കൽ രണ്ടേനാൽ എള്ളുമന്ദം റോഡിൽ ഇസായിൽറസീന ദമ്പതികളുടെ വീടിന്റെ പരിസരത്തിലേക്ക് സമീപത്ത് നിർമാണ ത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി മറിഞ്ഞു വീണു. ഇന്ന് പുലർച്ചെ 3 മണിക്ക് ശബ്ദം കേട്ട് ഉണർന്ന റസീനയും മകളും ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്റെ മുന്നിൽ നിർത്തിയ കാർ ഭാഗികമായി തകർന്നു. ഇവരുടെ വീടിന് വിള്ളലുമുണ്ടായിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം ഇസ്‌മാഈലും കുടുംബവും വാടക വീട്ടിലേക്ക് മാറാൻ ഒരുങ്ങുകയാണ്.
"ഇതാ പുരോഹിതൻ" പുസ്തക പ്രകാശനം
കോഴിക്കോട് അർച്ച്ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ അന്നക്കുട്ടി പീറ്റർ രചിച്ച "ഇതാ പുരോഹിതൻ" എന്ന ആത്മീയ ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു.റവ. ഡോ. അലോഷ്യസ് കുളങ്ങര സ്വാഗതം ആശംസിച്ചു. സഭയും പൗരോഹിത്യവും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പൗരോഹിത്യത്തിന്റെ മഹത്വവും മാന്യതയും തുറന്നുകാട്ടുന്ന അനുഭവക്കുറിപ്പുകളുടെ ഈ സമാഹാരം വലിയ പ്രത്യാശ നൽകുന്നതാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ, കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത, പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി പ്രശസ്ത എഴുത്തുകാരി ഷീല ടോമി ഏറ്റുവാങ്ങി. ഗ്രന്ഥകാരിയായ അന്നക്കുട്ടി പീറ്റർ മറുപടി പ്രസംഗത്തിൽ, ഈ ഗ്രന്ഥത്തിന്റെ രചനയ്ക്ക് പിന്നിലെ ആത്മീയാനുഭവങ്ങളും പ്രചോദനവും പങ്കുവെച്ചു.പി. എം. ജോൺ നന്ദിപ്രസംഗം നടത്തി. സിഎംഎസ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ മലയാളം അധ്യാപികയായിരുന്ന അന്നക്കുട്ടി പീറ്റർ ഇന്നലെകളിലൂടെ, പോറ്റുമ്മ,കർഷക ജീവിതത്തിന്റെ കാണാപ്പുറങ്ങളിൽ എന്നീ പ്രശസ്ത കൃതികളുടെയും രചയിതാവാണ്. കോഴിക്കോട് ആകാശവാണിയിൽ നിരവധി പ്രഭാഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി ലഹരി നല്‍കിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായിഅഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി അജിത്ത് (23) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.ഇന്നലെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടില്‍, റോബിന്‍ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമല്‍ കൃഷ്ണ(20), കുറ്റിമൂല, കള്ളമ്പറമ്പില്‍, കെ.വി. ജിതിന്‍(22), എടവക, ചാമാടിപൊയില്‍, ചിറക്കല്‍ സി. അജിത്കുമാര്‍(23) എന്നിവര്‍ അറസ്റ്റിലായിരുന്നു. 12.07.2026 തീയതി അര്‍ദ്ധരാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയത്. നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കുട്ടിയെ അമലിനൊപ്പം കണ്ടെത്തി. പിന്നീട് കേസെടുത്ത മാനന്തവാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖ്, എസ്‌ഐമാരായ കെ.കെ. സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സി.പി.ഒമാരായ നിസാര്‍, എം.ആര്‍. രമേഷ്, കെ.ആര്‍. അനീഷ്, ഷിന്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ
മാനന്തവാടി : റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്പെക്ടർ റഫീക്ക്, നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ,സി.എം നിസാർ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
ജെ.ആര്‍.എഫ് അഭിമുഖം
മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഐ.എസ്.ആര്‍.ഒ റസ്‌പോണ്ട് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയിലേക്ക് പുനർഅഭിമുഖം നടത്തുന്നു. മൈക്രോവേവ് ഇലക്ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോടെ എം.എസ്.സി അല്ലെങ്കില്‍ എം.ടെക് ഇലക്ട്രോണിക്‌സ് ബിരുദത്തോടൊപ്പം യു.ജി.സി നെറ്റ്, ഗേറ്റ്, കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയ മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം. സി.എസ്.ടി/എച്ച്.എഫ്.എസ്.എസ് സോഫ്റ്റ്‌വെയറുകള്‍, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും രേഖകളുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9447959305, 8848629527. കൂടുതല്‍ വിവരങ്ങള്‍ http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf ല്‍ ലഭിക്കും.
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി സർക്കാർ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എന്‍ജിനീയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോൺ: 04935 293024.
അറ്റൻഡർ നിയമനം
മാനന്തവാടി സർക്കാർ പോളിടെക്നിക് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ലാബുകളിലേക്ക് നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത സര്‍ട്ടിഫിക്കറ്റിന്‍റെ അസലുമായി പങ്കെടുക്കണം. ഫോൺ: 04935 293024
പതിനാറുകാരിയെ തട്ടികൊണ്ടുപോയെന്ന കേസ്: നാല് പേർ അറസ്റ്റിൽ
മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്നപരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്‌ത കിഡ്‌നാ പ്പിംഗ് കേസിലെ പ്രതികളായനാല് പേരെ അറസ്റ്റു ചെയ്തു. തൃശ്ശിലേരി മുത്തു മാരി കണ്ണഞ്ചിറ വീട് റോബിൻ കെ ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജു നിവാസ് അമൽ കൃഷ്‌ണ (19),കുറ്റിമൂല കള്ളമ്പറം ജിതിൻ കെ എസ് (22), എടവക കൊണിയൻമുക്ക് ചിറക്കൽ അജിത് കുമാർ സി(22) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ജൂലൈ 12ന് രാത്രിയിലാണ് മാനന്തവാടി ടൗ ണിൽനിന്നും 12 കിലോമീറ്ററോളം മാറിയുള്ള സ്ഥലത്തെ വീട്ടിൽ നിന്നും കുട്ടിയെകൂട്ടികൊണ്ടു പോയതെന്നാണ് പരാതി. പിന്നീട് അന്നേ ദിവസം അർധരാത്രിയിൽ മാനന്തവാടികണിയാരത്ത് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ നിലയിൽ അമലിനോടൊപ്പം കുട്ടിയെകണ്ടെത്തുകയായിരുന്നു. കാലിനും മുഖത്തും സാരമായി പരിക്കേറ്റ കുട്ടി നിലവിൽകോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് വ്യക്തമാക്കി.പോലീസ് ഇൻസ്പെക്ടർ പി റഫീഖ്, എസ് ഐമാരായ കെ. കെസോബിൻ, മുഹമ്മദ് അലി, സുനിൽ കുമാർ, സി പി ഒ മാരായ നിസാർ, രമേഷ് എം ആർ, അനീഷ് കെ.ആർ,ഷിൻ്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
രൂക്ഷമായ വേനലിൽപോലും 10 വർഷം വൈദ്യുത വിതരണം ഉറപ്പാക്കിയ സംസ്ഥാനത്തെ, യുഡിഎഫ് സർക്കാർ ഇരുട്ടിൽ നിർത്തുന്നതിനെതിരെ പ്രതിഷേധ വെളിച്ചം തീർത്ത് സിപിഐഎം. വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാതെ നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ് നയത്തിനെതിരെ ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും മെഴുകിതിരി തെളിയിച്ച് പ്രതിഷേധിച്ചു. വീടുകളിലും പ്രതിഷേധാഗ്നി ജ്വലിച്ചു. യുഡിഎഫ് നേതൃത്വവും സർക്കാരും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് ഉത്തരം പറയണമെന്നും വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ജില്ലാതല ഉദ്‌ഘാടനം വെള്ളമുണ്ട എട്ടേനാലിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവഹിച്ചു. പി സി ബെന്നി അധ്യക്ഷനായി. എം മുരളീധരൻ, കെ വിജയൻ, എം പി പ്രകാശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ഗഗാറിൻ വൈത്തിരി ലോക്കലിലും, പി വി സഹദേവൻ മാനന്തവാടി ടൗൺ, രുഗ്‌മിണി സുബ്രഹ്മണ്യൻ കേണിച്ചിറ, എ എൻ പ്രഭാകരൻ, എം മധു എന്നിവർ ഏച്ചോം ലോക്കലിലും പങ്കെടുത്തു.
വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് മാനന്തവാടി രൂപത വൊക്കേഷൻ പ്രമോട്ടർ ഫാ. അഭിഷേക് കണ്ടത്തിൻകര മുഖ്യകാർമികനായി. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. തുടർന്ന് നേർച്ചഭക്ഷണവും ഒരുക്കി. തിരുനാളിനോടനുബന്ധിച്ച് മുതിരേരി ശാഖ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദൈവവിളി–വ്യക്തിത്വ വികസന സെമിനാറും സംഘടിപ്പിച്ചു. ഫാ. അഭിഷേക് കണ്ടത്തിൻകരയും മാനന്തവാടി പ്രൊവിൻസിലെ എഫ്.സി.സി. സിസ്റ്റേഴ്സും സെമിനാറിന് നേതൃത്വം നൽകി. ഉച്ചയോടെ പരിപാടികൾ സമാപിച്ചു.
മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി
ലഹരിസംഘമെന്ന സംശയത്തിൽ പൊലീസ്വ്യാജ സൗഹൃദം സ്ഥാപിച്ച് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായാണ് പരാതി. ഇപ്പോൾപെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പെൺകുട്ടിയുമായി പോകുന്നവഴിയിൽ കണിയാരത്ത് വച്ച് വാഹനം അപകടത്തിൽപ്പെട്ടിരുന്നു.
പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി
എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾ അടച്ച് പൂട്ടുകയും പഴകിയ ഭക്ഷണങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. മാനന്തവാടി പാണ്ടിക്കടവിലെ ഹോട്ടലുകളാണ് അടപ്പിച്ചത്. രോഗ പ്രതിരോധം ഊർജ്ജിതപ്പെടുത്താനുള്ള കർമ്മപരിപാടിയുടെ ഭാഗമായിരുന്നു പരിശോധന. ഹെൽത്ത് ഇൻസ്പെക്ടർ കെ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ, രാജീവൻ, ഫെബ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ്മോബ് അവതരണം
മാനന്തവാടി ജനമൈത്രി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണിയാരം എ. എൽ. പി സ്കൂളും എരുമത്തെരുവ് A2 റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബ് പ്രത്യേക ജനശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. വിദ്യാലയത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എരുമത്തെരുവിൽവെച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബിന്റെ ഉദ്ഘാടനം മാനന്തവാടി എക്സ്സൈസ് വിമുക്തി സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ. ടി നിർവഹിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റർ റെസ്റ്റോറന്റിൽ പതിപ്പിക്കുന്നതിനായി ജാഷി വയനാട് ഏറ്റുവാങ്ങി. അധ്യാപകരായ അബ്ദുൾ നാസർ, നിഷ സെബാസ്റ്റ്യൻ, ജിൽജ കെ. പി., രാജലക്ഷ്മി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു
ചിക്കൻ കടയുടെ മറവിൽ ഹാൻസ് വിൽപ്പന 17 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.
മാനന്തവാടി നാലാം മൈൽ മലബാർ ചിക്കൻ കടയിൽ നിന്നാണ് ഹാൻസ് കണ്ടെടുത്തത്. കട നടത്തിപ്പുകാരനായ നാലാംമൈൽ സ്വദേശി അബ്ദുള്ളയെ മാനന്തവാടി പോലീസ് അറസ്റ്റുചെയ്‌തു.
വയനാട്ടിൽ വീണ്ടും ഷിഗെല്ല ; നാല് വിദ്യാർഥികൾ ചികിത്സയിൽ
മാനന്തവാടി : ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയനാട് ഗവണ്മെമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്ക്ക് മുമ്പ് മാനന്തവാടി മെഡിക്കൽ കോളേജില് ചികിത്സ തേടിയെത്തിയ വിദ്യാർഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളേജിലെ നാലു വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഉർ ജിതമാക്കി.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മലബാർ ഭദ്രാസനം മാനന്തവടി മേഖലയിലെ കൊറോം സെൻറ് മേരിസ് സൂനോറോ പള്ളിയിലെ യുവജന പ്രസ്ഥാനമായ സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ചീപ്പാട് CNC ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഇടവക വികാരി ഫാ. സോജൻ ഉദ്ഘാടനം ചെയ്തു.നിരവധി ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ഡോ പ്രമിഷ(ഫിസിഷൻ സി.എൻ.സി ഹോസ്പിറ്റൽ )യൂത്ത് അസോസിയേഷൻ സെക്രട്ടറി ഷിൻസ്, പള്ളി ട്രസ്റ്റി ജോസഫ് നെടുവേലിൽ, പള്ളി സെക്രട്ടറി സിനി,ജോ. സെക്രട്ടറി ഷിനോജ് എന്നിവർ നേതൃത്വം നൽകി ,യൂത്ത് അസോസിയേഷൻ പ്രവർത്തകരായ ധാൻ ബേസിൽ, മഞ്ജു ബേസിൽ,ബേസിൽ ജോസ്,ആൽബിൻ ജോസ്,എൽദോ പോൾ,അലൻ മാത്യു,അനിറ്റ വിൽസൺ,റിനു സന്തോഷ് എന്നിവർ പങ്കെടുത്തു.
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാക്കള്‍ വയനാട് പോലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് മേലെ നറുക്കില്‍ വീട്ടില്‍, എം.എന്‍. നന്ദു(27), പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ഐക്കാരന്‍ വീട്ടില്‍ എ.കെ. സുബൈര്‍(34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെള്ളമുണ്ട പോലീസും ചേർന്ന് പിടികൂടിയത്. ലക്കിടി ഓറിയന്റൽ കോളേജിലെ ജീവനക്കാരനായ നന്ദുവിനെതിരെ വിദ്യാർഥികളിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് ഇയാളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്. പടിഞ്ഞാറത്തറയിലും സമീപ പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്നയാളാണ് സുബൈർ. അഞ്ചാംമൈലില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. മാനന്തവാടി ഭാഗത്ത് നിന്നും വരുകയായിരുന്ന കെ.എല്‍ 12 ക്യൂ 3207 നമ്പര്‍ കാറില്‍ സഞ്ചരിച്ച ഇവരില്‍ നിന്ന് 22.18 ഗ്രാം കഞ്ചാവും, 0.2 ഗ്രാം എം.ഡി.എം.എയും, 13.95 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും പാന്റിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റില്‍ നിന്നുമാണ് ലഹരി കണ്ടെടുത്തത്. എസ്.ഐമാരായ പി.സി. റോയി, ജോഫി പി. ജോണ്‍, എസ്.സി.പി.ഒ സജിത്ത്, സി.പി.ഒമാരായ അനീഷ്, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
വെറ്ററിനറി സർജൻ നിയമനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ വെറ്ററിനറി സേവനം നൽകുന്നതിന് വെറ്ററിനറി സർജനെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, പകർപ്പ് സഹിതം ജൂലൈ 28 രാവിലെ 11.30 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9495620851
ലോകകപ്പ് ഫുട്ബോൾ ആവേശം:ഫൈനൽ കാണാൻ പീച്ചംകോട് ബിഗ് സ്ക്രീൻ ഒരുങ്ങി
പീച്ചംകോട്:ലോകകപ്പ് ഫുട്ബോളിൻ്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിൽ പീച്ചംകോടും ഒരുങ്ങി.മയക്കുമരുന്നിന് എതിരെകായിക ലഹരി എന്ന സന്ദേശത്തോടെ എക്സൈസ് വകുപ്പ് ,വയനാട് ജില്ല വിമുക്തി മിഷൻ,ഫന്റാസ്റ്റിക്ക് സ്പോർട്സ് ക്ലബ്ബ് പീച്ചംകോട് എന്നിവർ സംയുക്തമായാണ് ഫുട്ബോൾ ലോകകപ്പ്ഫൈനൽ മത്സരപ്രദർശനം കായിക പ്രേമികൾക്ക് ഫ്രീ ആയി ബിഗ് സ്ക്രീനിൽ കാണുവാൻ പീച്ചംകോട് ക്ലബ്ബിൽ അവസരം ഒരുക്കുന്നത്.
പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി
മാനന്തവാടി മൈസൂർ റോഡിലെ സൂര്യ ബേക്കറിയിൽ നിന്നും റൊട്ടി, മാവ് എന്നിവയും, തലശ്ശേരി റോഡിലെ ഹോട്ടൽ ലിബർട്ടിയിൽ നിന്ന് ചെറുകടിയും പിടികൂടി പിഴ ചുമത്തി. ക്ലിൻ സിറ്റി മാനേജർ ഇൻ ചാർച്ച് എസ് ഷൈജു, ജെഎച്ച്ഐപിഎ അശ്വിൻ, ജീവനക്കാരൻ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
മാനന്തവാടി : കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അനുസ്മരണവും രക്തദാന ക്യാമ്പും മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയെ മാതൃകയാക്കി അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തിൽ സഹജീവികളെ സഹായിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വലിയ മാതൃകയാണെന്ന് അവർ ഓർമ്മപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വൈഗ സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേറ്റർമാരായ ജിജി വർഗീസ്, ശശികുമാർ വി.എസ്, ഷിനു വടകര, സുമേഷ് നെൻമേനി, ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ. എം.ഷിനോജ്, ജില്ലാ ഭാരവാഹികളായ നിവേദ് നാരായണൻ, അശ്വന്ത് വി.എസ്, എൽന സജി,ശ്രേയ സുമേഷ്, ജസ്‌വിൻ തവിഞ്ഞാൽ, അന്ന വർഗീസ്, ശ്രീനന്ദ സി.വി എന്നിവർ പ്രസംഗിച്ചു.
ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
മാനന്തവാടിപൊരുതുന്ന യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം. പൊതുസമ്മേളന നഗരിയായ പുഷ്‌പൻ നഗറിൽ (മാനന്തവാടി ഗാന്ധിപാര്‍ക്ക്) സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ പുഷ്‌പന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.പാടിച്ചിറ രവി-–ശശി രക്തസാക്ഷി മണ്ഡപത്തില്‍ ഷിജി ഷിബു ക്യാപ്റ്റനായ കൊടിമരജാഥ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം രുഗ്‌മിണി സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്‌തു. സി ഷംസുദ്ദീൻ വൈസ് ക്യാപ്‌റ്റനും ജോബിസൺ ജെയിംസ് മാനേജരുമായ ജാഥയ്‌ക്ക് പുൽപ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.കെ ആര്‍ ജിതിന്‍ ക്യാപ്റ്റനായ പതാക ജാഥ പൊഴുതന കുട്ടിപ്പ രക്തസാക്ഷി മണ്ഡപത്തില്‍ മുൻ ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കെ മുഹമ്മദാലി വൈസ് ക്യാപ്‌റ്റനും പി ജംഷീദ് മാനേജരുമായ ജാഥയ്‌ക്ക് ആറാംമൈൽ, കാവുംമന്ദം, പടിഞ്ഞാറത്തറ, തരുവണ, നാലാംമൈൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.വടുവഞ്ചാല്‍ ഷാജി രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് വ്യാഴം വൈകിട്ട് ആരംഭിച്ച കപ്പി–-കയര്‍ ജാഥയ്‌ക്ക് മേപ്പാടി, കൽപ്പറ്റ, കമ്പളക്കാട്, പനമരം, കൊയിലേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.വൈകിട്ട് ആറരയോടെ മാനന്തവാടി എല്‍എഫ് കവലയില്‍ സംഗമിച്ച ജാഥകൾ പ്രകടനമായി പൊതുസമ്മേളന നഗരിയിലേക്കെത്തി.പതാക സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവനും കൊടിമരം സംഘാടകസമിതി ചെയര്‍മാന്‍ ടി കെ പുഷ്‌പനും കപ്പി–കയര്‍ സംഘാടകസമിതി ട്രഷറര്‍ പി ടി ബിജുവും ഏറ്റുവാങ്ങി. ചടങ്ങില്‍ വി ബി ബബീഷ് സ്വാഗതം പറഞ്ഞു. കെ റഫീഖ്, കെ എം ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ശനി രാവിലെ എന്‍ വി ബിനീഷ് നഗറിൽ(അമ്പുകുത്തി സെന്റ് തോമസ് ഹാൾ) പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളില്‍നിന്നായി 243 പ്രതിനിധികളും പ്രൊഫഷണല്‍ വിഭാഗത്തില്‍ അഞ്ചും തമിഴ്നാട് നീലഗിരിയില്‍നിന്നുള്ള അഞ്ച് സൗഹാര്‍ദ പ്രതിനിധികളുമുണ്ടാകും. ഞായർ വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടത്തും.
പോക്സോ കേസ്; പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കൾ പിടിയിൽ
മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാ ണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ പിടിച്ചു കയറ്റി ലൈംഗീ കാതിക്രമം നടത്തുകയായിരുന്നു. ഇവർ രണ്ടു പേരും മുൻപ് ലഹരിക്കേ സുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീക്കിൻ്റെ നിർ ദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.കെ സോബിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
