ഇടിച്ച വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും ഹിറ്റ് ആൻഡ് റൺ കേസുകളിൽ കോമ്പൻസേഷൻ ലഭിക്കും; അപേക്ഷിക്കേണ്ടത് എവിടെ, എങ്ങനെ?

ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആൻഡ് റണ്‍) റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവർക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും അപേക്ഷകർ തീരെക്കുറവ്. രാജ്യത്ത് ഒരുവർഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ് ആൻഡ് റണ്‍ റോഡപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവർ മൂവായിരത്തോളം മാത്രമാണ്. ഇതുസംബന്ധിച്ച ബോധവത്കരണത്തിന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുകയാണ്.

കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും അറിയിപ്പെത്തി. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നാണിത്. ഹിറ്റ് ആൻഡ് റണ്‍ അപകടമരണവും പരിക്കുമുണ്ടായാല്‍ അപേക്ഷിക്കേണ്ടതെങ്ങനെ, ഏതൊക്കെ രേഖകളാണു ചേർക്കേണ്ടത്, എങ്ങനെ പണം ലഭിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ബോധവത്കരിക്കേണ്ടത്.

ഇത്തരം അപകടത്തില്‍പ്പെടുന്നവർക്ക് എം.എ.സി.ടി. (മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍) വഴി നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യാൻ സാധിക്കാത്തതിനാലാണ് ഹിറ്റ് ആൻഡ് റണ്‍ മോട്ടോർ ആക്സിഡന്റ് സ്കീം-2022 പ്രകാരം നഷ്ടപരിഹാരം നല്‍കുന്നത്. ജനറല്‍ ഇൻഷുറൻസ് കൗണ്‍സിലാണ് പണം നല്‍കുന്നത്.

അപേക്ഷ എങ്ങനെ ?hitandrunschemeclaims@gicouncil.in എന്ന ഇമെയിൽ വിലാസത്തിലേക്കാണ് നിർദ്ദിഷ്ട ഫോമിൽ മരിച്ചവരുടെ അനന്തരാവകാശികൾ ഗുരുതരമായി പരിക്കേറ്റവരോ അപേക്ഷകൾ സമർപ്പിക്കേണ്ടത്. വക്കീല്‍ വഴിയും അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ https://www.gicouncil.in/insurance-education/hit-and-run-motor-accidents/ എന്ന ലിങ്കില്‍ ലഭിക്കും.

ആവശ്യമുള്ള രേഖകള്‍: തിരിച്ചറിയല്‍ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരം, ചികിത്സാരേഖകള്‍, എഫ്.ഐ.ആറിന്റെ പകർപ്പ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് (മരണം സംഭവിച്ചെങ്കില്‍), മരണസർട്ടിഫിക്കറ്റ് / പരിക്കേറ്റതിന്റെ രേഖ.

നടപടിക്രമം: ഒരു മാസത്തിനുള്ളില്‍ അപേക്ഷിക്കണം. അപകടംനടന്ന സ്ഥലവുമായി ബന്ധപ്പെട്ട തഹസില്‍ദാർ/ആർ.ഡി.ഒ. ആണ് അപേക്ഷ പരിശോധിക്കുക. ഇവരുടെ റിപ്പോർട്ടനുസരിച്ച്‌ കളക്ടർ ക്ലെയിം തീർപ്പാക്കും. രേഖകള്‍ കൃത്യമാണെങ്കില്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ ലഭിക്കും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.