വയനാട്ടിലും ഷിഗെല്ല
വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികൾക്ക് ഷിഗെല്ല ആണെന്ന് സ്ഥിരീകരിച്ചു.രണ്ട് കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികളാണ് ഇവർ.സമാന ലക്ഷണങ്ങൾ ഉള്ള 337 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
കേരളത്തിൽ നാലാം ദിവസവും സ്വർണ വിലയിൽ ഇടിവ്, ഇന്ന് കുറഞ്ഞത് 760 രൂപ
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില ഇടിയുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11, 240 രൂപയാണ് വില വരുന്നത്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയാണ് വില വരുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്.
‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ പൈസ തിരികെ തരാം’; കുഞ്ഞ് റുവാനിക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: ചോർന്നൊലിക്കാത്ത, അടച്ചുറപ്പുള്ളൊരു വീടെന്ന കുഞ്ഞു റുവാനിയുടെ ആവശ്യം സഫലമാകും. മുഖ്യമന്ത്രിയോട് പുതിയ വീടിനായി അഭ്യർഥിച്ച ആറുവയസുകാരി റുവാനിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുനൽകി. വിഴിഞ്ഞം സ്വദേശിനിയായ റുവാനിയുടെ ദുരിതജീവിതം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടത്. മഴ പെയ്യുമ്പോൾ വീട്ടിനുള്ളിൽ വെള്ളം കയറുന്നതും രാത്രി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുമാണ് കുട്ടി പങ്കുവെച്ചത്. ഈ വീഡിയോ മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധയിൽപെട്ടതോടെ റുവാനിയുടെ കുടുംബത്തിന് വീടു നിർമ്മിച്ചു നൽകാനുള്ള ഇടപെടൽ നടത്തി. ഇക്കാര്യം നേരിട്ട് അറിയിക്കുകയുമായിരുന്നു, നിലവിൽ അച്ഛനും അമ്മയും സഹോദരനുമൊത്ത് വിഴിഞ്ഞത്തെ ചെറിയൊരു ചായ്പ്പിലാണ് റുവാനിയുടെ താമസം. അടച്ചുറപ്പില്ലാത്തതും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തതുമായ ഈ വീട്ടിൽ ശുചിമുറി സൗകര്യവും ലഭ്യമല്ല. വർഷങ്ങളായി ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയുന്ന കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വലിയ ആശ്വാസമായിരിക്കുകയാണ്.‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതിൽ ഞങ്ങൾക്ക് ഉറങ്ങണം. ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി പൈസ തിരികെ തരാം’ എന്ന റുവാനിയുടെ നിഷ്കളങ്കമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിന്റെ വാക്കുകൾ കേട്ട മുഖ്യമന്ത്രി കുടുംബത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും വീട് നൽകുമെന്ന വലിയ ഉറപ്പ് നൽകുകയുമായിരുന്നു.നിലവിൽ അതീവ കഷ്ടപ്പാടിലാണ് റുവാനിയും കുടുംബവും കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. അധ്യാപകർ മുൻകൈ എടുത്ത് വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും മാതാപിതാക്കളും താമസിക്കുന്നത്. ഇതിനുമുൻപ് പലതവണ വീടിനായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല
ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവിൽ രാജി. മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ, വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു.ബന്ധുവെന്ന നിലയിലല്ല, പൊതു പ്രവര്‍ത്തനത്തിലെ പരിചയ സമ്പന്നൻ എന്ന നിലയിലാണ് ബെന്നി തോമസിന്റെ നിയമനമെന്ന് കെപിസിസി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞിരുന്നു. നിയമപരമായ തടസ്സമില്ലെന്ന വാദവും ആവര്‍ത്തിച്ചു. മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദമായത്. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നായിരുന്നു വിമർശനം.
പ്രകൃതിയെ സംരക്ഷിക്കുന്നത് തൈകള്‍ നടന്നതില്‍ മാത്രമല്ല,. അവ സംരക്ഷിക്കപ്പെടുമ്പോഴാണ് പൂര്‍ണ്ണമാവുന്നത് ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോ മനുഷ്യരും പ്രതിജ്ഞാബന്ധമാണെന്നും, പ്രകൃതിയെ സ്നേഹിക്കുന്നത് പിരിസ്ഥിതിദിനാചരണത്തില്‍ മാത്രമായി ഒതുങ്ങരുത് എന്നും, മുന്‍ തലമുറ നട്ട് വളര്‍ത്തിയ വൃക്ഷങ്ങളുടെ തണലിലാണ് നാം ജീവിക്കന്നത് എന്നും മലങ്കര കാത്തലിക്ക് അസോസിയേഷന് സഭാതലസമിതി മാനന്തവാടി സെന്റ് തോമസ് ദേവാലയത്തില്‍ നടത്തിയ ഗ്ലോബല്‍ പരിസ്ഥിതി ദിനാചരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണത്തിലൂടെ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭാതല സമിതി ഗ്ലോബല്‍ പ്രസിഡണ്ട് ബൈജു എസ്.ആര്. അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഉഷ വിജയന് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ മലങ്കര കാത്തലിക്ക് അസോസിയേഷന് ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃക പരമാണെന്നും, സഹജീവികളെ സ്നേഷിക്കുന്നതിന് തുല്ല്യമാണ് ഒരു തൈ നട്ട് വളര്‍ത്തുന്നതിലൂടെ പ്രകടമാവുന്നത് എന്നും, എം.സി.എ. സഭാതലസമിതി ഇന്ത്യയൊട്ടാകെ ചെയ്യുന്ന ജീവകാരുണ്യ പദ്ധതികള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും എം.എല്‍. ഉഷ വിജയന് പറഞ്ഞു. തെരഞ്ഞെടുത്ത 100 നിര്‍ദ്ദനകുടുംബങ്ങള്‍ക്ക് 500 ഹൈബ്രീഡ് തെങ്ങിന് തൈകള്‍ ചടങ്ങില്‍ വിതരണം ചെയ്തു, കൂടാതെ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും തെങ്ങിന് തൈകള്‍ നല്കി. മാനന്തവാടി നഗരസഭ അദ്ധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബത്തേരി രൂപതാ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.ജെയിംസ് മലേപറമ്പില്‍, ഫാ.വര്‍ഗ്ഗീസ് മറ്റമന, ഫാ. തോമസ് തുണ്ടിയില്‍, സഭാതല വൈസ് പ്രസിഡണ്ട് ഷാജി കൊയിലേരി, ബത്തേരി രൂപതാ പ്രസിഡണ്ട് പ്രിന്‍സ് എബ്രാഹം, ലാലി ജോസ്, ചാക്കോ നരിമറ്റത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബേബി നീര്‍ക്കുഴി, മുനിസ്സിപ്പല്ല്‍ കൗണ്‍സിലര്‍ സബിത ഷെറി, മാനന്തവാടി മേഖല പ്രസിഡണ്ട് ജോയിം തെങ്ങുംതോട്ടം, സല്‍ജു ജോബ്, ഷിന്ദു ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നവഗതരായ എം.സി.എ. അംഗങ്ങള്‍ക്ക് സ്വീകരണം നല്കി.
യുദ്ധം കടുക്കുന്നു, ഇറാൻ നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്തി ഇസ്രയേൽ, ബെയ്റൂട്ടിലും ആക്രമണം, വ്യോമപാതകൾ അടച്ചു.
പശ്ചിമേഷ്യ വീണ്ടും അശാന്തം. യുദ്ധം കടുക്കുന്നു. ഇസ്രയേലിന് നേരെ ഇറാൻ അതിശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച ഇസ്രയേൽ, ഇറാൻ നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ ടെഹറാൻ, തബ്റീസ്, ഇസ്ഫഹൻ, കറാജ് എന്നീ നഗരങ്ങളിൽ തുടർ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെയാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ആൾനാശത്തെക്കുറിച്ചോ ആക്രമണം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ല.അതേ സമയം, ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത അനവധി മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.
വയനാട്ജി ല്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ല;വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗബാധയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണെന്നും പരിശോധനാ ഫലങ്ങൾ വരാതെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ വ്യക്തമാക്കി. രോഗം ബാധിച്ച വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച വിസർജ്ജ്യ സാമ്പിളുകൾ (Stool samples) കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ, വൈറൽ പാനൽ പരിശോധനയ്ക്കായി അഞ്ച് സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വി (NIV)-ലേക്കും അയച്ചു. സ്കൂൾ പരിസരത്ത് നിന്നും ശേഖരിച്ച മൂന്ന് ജല സാമ്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്കായി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്കും അയച്ചിട്ടുണ്ട്.രോഗത്തിന്റെ ഉറവിടവും കാരണക്കാരായ രോഗാണുവിനെയും കൃത്യമായി കണ്ടെത്താൻ കൂടുതൽ എപ്പിഡെമിയോളജിക്കൽ, ലബോറട്ടറി പരിശോധനകൾ നടന്നുവരികയാണ്. ഈ പരിശോധനകളുടെ അന്തിമ ഫലം ചൊവ്വാഴ്ചയോടെ മാത്രമേ ലഭ്യമാകുകയുള്ളൂ. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടി
രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ 42 രൂപ വർധിപ്പിച്ചിരുന്നു.പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു. വാണിജ്യ സിലിണ്ടറിൻ്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഗാർഹിക എൽപിജിയുടെ വിലയിലും വർധനയുണ്ടായിരിക്കുന്നത്.
മൈസൂരുവിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു.
മൈസൂരു: കർണാടകയിലെ മൈസൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടു (Malayali nursing student death). പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.മൈസൂരു സർവീസ് റോഡിൽ ഇന്തുവാലു എന്ന സ്ഥലത്തുവെച്ച് അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലീന സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കർണാടക മണ്ഡ്യയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു അലീന. അപകടത്തിന് ശേഷം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (MIMS) ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം നിലവിൽ നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.
കാർ സർവീസ് വൈകിയെന്ന് ആരോപണം; നാദാപുരത്ത് സർവ്വീസ് സെന്ററിലെ ജീവനക്കാർക്ക് മർദ്ദനം
കാര്‍ സർവീസ് വൈകിയെന്ന് ആരോപിച്ച് പേരോട് കടയില്‍ കയറി അക്രമം. ജീവനക്കാര്‍ക്ക് അക്രമത്തിൽ പരുക്കേറ്റു. നാദാപുരം പേരോട് മുക്കം ടയേഴ്സില്‍ ഇന്നലെ രാവിലെ പതിനൊന്നര മണിയ്ക്ക് ആണ് സംഭവംകാര് സര്‍വീസിന് കൊണ്ടുവന്ന അനസ് എന്ന വ്യക്തി ആണ് ആക്രമണത്തിന് പിന്നിൽ. മുക്കം ടയേഴ്സിലെ ജീവനക്കാരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി കൃഷ്ണ, സൗരവ് സുരേന്ദ്രൻ എന്നിവരെ ആക്രമിച്ചതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഇന്ധന വില വർധനയിൽ ന്യായീകരണവുമായി കേന്ദ്രം, 'സമീപ രാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ', പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം
രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധനയിൽ വീണ്ടും ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം. അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ന്യായീകരണം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ഇതിന്റെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം.
പോക്സോ കേസിൽ പ്രായം നിർണയിക്കാൻ എസ്എസ്എൽസി ബുക്ക് മതി; പ്രായം 18ൽ താഴെയെങ്കിൽ ഉഭയസമ്മത പ്രകാരമെന്ന വാദത്തിന് പ്രസക്തിയില്ലെന്ന് കോടതി
പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിലും താഴെയാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ എസ്എസ്എൽസി ബുക്ക്, സ്കൂൾ അഡ്മിഷൻ രജിസ്റ്റർ എന്നിവ മതിയായ തെളിവ് അല്ലെന്നായിരുന്നു പ്രതിയുടെ വാദം.എന്നാൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള രേഖയാണെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞതായും കോടതി ചൂണ്ടിക്കാണിച്ചു. കുട്ടിയുടെ പ്രായം 18ൽ താഴെയായിരുന്നതിനാൽ, ഉഭയസമ്മത പ്രകാരം ഉണ്ടായ ബന്ധമാണെന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നും കോടതി വ്യക്തമാക്കി.
കരയിപ്പിച്ച് കടന്ന് പോയ ചിരിക്കാലം; നടൻ സലിം കുമാര്‍ വിടവാങ്ങി
മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന് സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാർ അർഹനായി. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് സലിം കുമാറായിരുന്നു.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്താല്‍, ആസൂത്രണം ഉണ്ടായിട്ടില്ല; പ്രതികളുടെമൊഴി പുറത്ത്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ നല്കിയ മൊഴി പുറത്ത്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ആക്രമണമെന്നായിരുന്നു കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയത്. ആക്രമണത്തിന് ആസൂത്രണം ഉണ്ടായിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തിരിച്ചറിഞ്ഞത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥയും ബാങ്ക് ജീവനക്കാരിയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം പൊലീസ്. കേസിന്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറിയിരുന്നു.
ആർബിഐ വായ്പാനയം നയം നമ്മളെ ബാധിക്കുമോ? പ്രവാസികൾക്ക് 'ലോട്ടറി'; എന്തൊക്കെ ശ്രദ്ധിക്കണം?
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തെ വായ്പപ്പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി ഐകകണ്ഠ്യേനയാണ് 'ന്യൂട്രല്‍ സ്റ്റാന്‍സോടെ' തീരുമാനം കൈക്കൊണ്ടത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന വിലക്കയറ്റവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിലയിരുത്തിയാണ് കേന്ദ്ര ബാങ്കിന്റെ നടപടി.ഇത് സാധാരണക്കാരെ എങ്ങനെ ബാധിക്കും?ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പകളുടെ പലിശനിരക്കായ റിപ്പോ റേറ്റില്‍ മാറ്റമില്ലാത്തതിനാല്‍ സാധാരണക്കാരുടെ പോക്കറ്റിനെ ഇത് ബാധിക്കില്ല. പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.ഭവന വായ്പകള്‍: റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകളുടെ ഇഎംഐയില്‍ ഉടനടി വര്ധനവുണ്ടാകില്ലകാര്, വ്യക്തിഗത വായ്പകള്‍: ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ കാര്‍ വായ്പകളും പേഴ്സണല്‍ ലോണുകളും നിലവിലുള്ള നിരക്കില്‍ തന്നെ തുടരും.ബിസിനസ് വായ്പകള്‍: വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള വായ്പച്ചെലവുകളും കൂടില്ലസ്ഥിര നിക്ഷേപങ്ങള്‍: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ നിലവിലെ നിരക്കില്‍ തന്നെ തുടരാനാണ് സാധ്യത.സേവിങ്സ് അക്കൗണ്ട്: സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.സര്‍ക്കാര്‍ വായ്പകള്‍: ബോണ്ട് യീല്‍ഡുകളില്‍ കാര്യമായ വര്‍ധനവുണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ വായ്പച്ചെലവുകളും സുരക്ഷിതമായിരിക്കും.പ്രവാസികള്‍ക്ക് പുതിയ ഇളവ്സെബിയുടെ രജിസ്ട്രേഷന് ഇല്ലാതെ തന്നെ പ്രവാസി ഭാരതീയര്‍ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള പരിധി ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്.
വൈബിനായി ഈ മോഡിഫിക്കേഷനുകൾ ചെയ്യരുത്; എട്ടിന്റെ പണി ഉറപ്പ്!
ഇന്ത്യയിൽ കാർ മോഡിഫിക്കേഷനോടുള്ള ഭ്രമം അതിവേഗം വളരുകയാണ്. പലരും തങ്ങളുടെ കാറുകളെ വേറിട്ടു നിർത്താൻ വേണ്ടി വിവിധ മാറ്റങ്ങൾ വരുത്തുന്നു. മോഡിഫൈ ചെയ്ത സൈലൻസറുകൾ, ഡിസൈനർ നമ്പർ പ്ലേറ്റുകൾ, കറുത്ത വിൻഡോകൾ എന്നിവയുള്ള കാറുകൾ ഇപ്പോൾ റോഡുകളിൽ സാധാരണമാണ്. എന്നാൽ എല്ലാ മോഡിഫിക്കേഷനുകളും നിയമപരമല്ല. പല ജനപ്രിയ മോഡിഫിക്കേഷനുകളും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും കനത്ത പിഴ ഈടാക്കുന്നതിന് കാരണമാകുന്നതുമാണ്. നിങ്ങളുടെ കാർ മോഡിഫിക്കേഷൻ ചെയ്യാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഇതിനകം മോഡിഫിക്കേഷൻ ചെയ്ത കാർ ഓടിക്കുകയാണെങ്കിൽ, ഈ നിയമങ്ങൾ അറിയേണ്ടത് പ്രധാനമാണ്.1. സൈലൻസറിലെ മാറ്റങ്ങൾപലരും കാറുകളിൽ കൂടുതൽ സ്പോർട്ടിയും ഉച്ചത്തിലുള്ള ശബ്ദവും ഉണ്ടാക്കാൻ സൈലൻസറുകൾ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, അനുവദനീയമായ ശബ്ദ പരിധി കവിയുന്ന സൈലൻസറുകൾ നിയമവിരുദ്ധമാണ്. അത്തരം സന്ദർഭങ്ങളിൽ ട്രാഫിക് പോലീസിന് പിഴ ചുമത്താം.2. ഫാൻസി നമ്പർ പ്ലേറ്റുകൾപല കാർ ഉടമകൾക്കും സ്റ്റൈലിഷ് ഫോണ്ടുകൾ, നിറമുള്ള പശ്ചാത്തലങ്ങൾ, അല്ലെങ്കിൽ ഡിസൈനർ നമ്പർ പ്ലേറ്റുകൾ എന്നിവ ആസ്വദിക്കാൻ ഇഷ്ടമാണ്. എന്നിരുന്നാലും, സർക്കാർ മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ഒരു നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണ്, അത് പിഴയ്ക്ക് കാരണമാകും.3. ഉച്ചത്തിലുള്ള ഹോണുകൾപലരും കാറുകളിൽ പ്രഷർ ഹോണുകൾ, എയർ ഹോണുകൾ, മ്യൂസിക്കൽ ഹോണുകൾ എന്നിവ സ്ഥാപിക്കുന്നു. എന്നിരുന്നാലും, ഈ ഹോണുകൾ ശബ്ദമലിനീകരണത്തിന് കാരണമാകുന്നതിനാൽ നിയമം മൂലം ഇവ നിരോധിച്ചിരിക്കുന്നു. ഇത്തരം ഹോണുകൾ സ്ഥാപിക്കുന്ന വാഹന ഉടമകൾക്ക് നിയമനടപടി നേരിടേണ്ടിവരും.4. കറുത്ത ഗ്ലാസുകളും സൺ ഫിലിമുംസ്വകാര്യതയ്ക്കും സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണത്തിനുമായി പലരും കാറിന്റെ ജനാലകളിൽ നിശ്ചിത അളവിൽ കൂടുതൽ ബ്ലാക്ക്ഔട്ട് ഫിലിം സ്ഥാപിക്കുന്നു. എങ്കിലും, പല കേസുകളിലും ഇത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. പരിശോധനയ്ക്കിടെ പിടിക്കപ്പെട്ടാൽ പിഴ ചുമത്താം.5. ബുൾ ബാറും ക്രാഷ് ഗാർഡുംഎസ്യുവി ഉടമകൾ പലപ്പോഴും തങ്ങളുടെ വാഹനങ്ങൾ കൂടുതൽ ശക്തമാണെന്ന് തോന്നിപ്പിക്കാൻ ബുൾ ബാറുകളോ ക്രാഷ് ഗാർഡുകളോ സ്ഥാപിക്കാറുണ്ട്. എന്നിരുന്നാലും, സുരക്ഷാ ചട്ടങ്ങൾ പ്രകാരം ഈ പരിഷ്കാരങ്ങൾ അനുവദനീയമല്ല. അവ അപകട സാധ്യത വർദ്ധിപ്പിക്കും, അതിനാൽ പൊതു റോഡുകളിൽ അവയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
എനർജി ഡ്രിങ്കുകൾ നിത്യവും കുടിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ അപകടം
എനർജി ഡ്രിങ്ക് നിത്യവും ഉപയോഗിക്കുന്നവരാണ് യുവാക്കളിൽ അധിക പേരും. തെരക്കുപിടിച്ച ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് പലരും എനർജി ഡ്രിങ്കുകളെ ആശ്രയിക്കാറ്. എന്നാൽ താത്കാലിക എനർജിക്കു വേണ്ടി കുടിക്കുന്ന ഈ ഡ്രിങ്കുകൾ ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഹൃദയ മിടിപ്പ് കൂട്ടുക, അസ്വസ്ഥത, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഡ്രിങ്കുകൾ കുടിക്കുമ്പോൾ അധിക എനർജി തോന്നുന്നത് ശരീരം വലിയ അളവിൽ കഫീനിനോട് പ്രതികരിക്കുന്നത് കൊണ്ടാകാം.മറ്റു സോഫ്റ്റ് ഡ്രിങ്കുകൾ പോലെ തന്നെയാണ് എനർജി ഡ്രിങ്കുകളും എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തെറ്റിധാരണ. എന്നാൽ എനർജി ഡ്രിങ്കുകളിൽ വലിയ രീതിയിലാണ് കഫീൻ അടങ്ങിയിട്ടുള്ളത്. ഏകദേശം 100 മില്ലിഗ്രാം കഫീൻ മാത്രമാണ് കൗമാരക്കാരക്കാരായ ആളുകൾക്ക് പ്രതിദിനം കഴിക്കാൻ പറ്റുക. എന്നാൽ, 200 മുതൽ 300 മില്ലിഗ്രാം വരെ കഫീൻ, എനർജി ഡ്രിങ്കുകളുടെ ഒരു ക്യാനിൽ തന്നെ അടങ്ങുന്നുണ്ട്. വളർന്നു വരുന്ന കാലഘട്ടത്തിൽ ഇത്രയും അധികം കഫീൻ കഴിക്കുന്നത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കും.മണിക്കൂറുകളോളമാണ് ഈ കഫീൻ ശരീരത്തിൽ നിലനിൽക്കുക. ഉച്ചകഴിഞ്ഞ് ഇത്തരം എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് രാത്രിയിലെ ഉറക്കത്തെയും സാരമായി ബാധിക്കാൻ കാരണമാകും. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതോടെ ഇത് പലപ്പോഴും ക്ഷീണം, ഏകാഗ്രതക്കുറവ്, ഊർജ്ജക്കുറവ് എന്നിവക്ക് കാരണമാകുന്നു.എനർജി ഡ്രിങ്കുകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നത് കൊണ്ട് തന്നെ നിത്യവും എന്ന പോലെ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം; തിരിച്ചടി ഹോര്‍മുസിലെ കപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന് ഡ്രോണുകള്‍ അയച്ചതിന് പിന്നാലെ
ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന് ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം പറഞ്ഞു.ഇറാന് -അമേരിക്ക സമാധാന ചര്‍ച്ച പ്രതിസന്ധിയിലാണെന്നും യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് മൊഹ്സിന്‍ റെസായ് പറഞ്ഞു. അമേരിക്ക മരവിപ്പിച്ച 2400 കോടി രൂപയുടെ ആസ്തികള്‍ വിട്ടുനല്‍കാന്‍ തയാറായാല്‍ മാത്രമേ സമാധാന കരാര്‍ സാധ്യമാകുകയുള്ളുവെന്നാണ് ഇറാന്റെ വാദം. ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തണമെന്ന ട്രംപിന്റെ നിര്‍ദ്ദേശവും ഇറാന് തള്ളി. ചര്‍ച്ചകള്‍ വഴിമുട്ടിയതിന് മറുപടി നല്‍കേണ്ടത് ട്രംപ് ആണെന്നും യുദ്ധം പുനരാരംഭിക്കുന്നപക്ഷം അമേരിക്ക ഇരുണ്ട ഇടനാഴിയിലേക്ക് പ്രവേശിക്കുമെന്നും റെസായി മുന്നറിയിപ്പ് നല്കി. ട്രംപ് യഥാര്‍ത്ഥ ലോകത്തല്ല ജീവിക്കുന്നതെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചു.അതേസമയം അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന് ലെബനോണിനെ വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ലെബനോണ് പ്രസിഡന്റ് ജോസഫ് ഔന് കുറ്റപ്പെടുത്തി.ലബനോണ്‍ പരമാധികാര രാഷ്ട്രമാണെന്നും ലെബനോണിന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ജോസഫ് ഔന് പറഞ്ഞു.
സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ 7 ലക്ഷം! വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലൻസ് വലയില്‍
സർക്കാർ സർവീസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ വൻ തുകയ്ക്ക് പ്രാക്ടീസ് നടത്തിവന്ന മെഡിക്കല്‍ കോളേജ് ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി.വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് വിജിലൻസിന്റെ പിടിയിലായത്. രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം ഡോക്ടറെ തന്ത്രപരമായി കുടുക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മിന്നല്‍ പരിശോധന.കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പരിശോധന നടത്തിയത്. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തുവരവെയാണ് ശിവപ്രസാദ് വിജിലൻസിന്റെ പിടിയിലായത്.വയനാട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മാസ ശമ്പളം കൈപ്പറ്റുന്ന ശിവപ്രസാദ് സ്വകാര്യ ആശുപത്രിയില്‍നിന്ന് ഏഴ് ലക്ഷം രൂപയാണ് മാസ ശമ്പളമായി വാങ്ങിയിരുന്നതെന്ന് വിജിലൻസ് അറിയിച്ചു. സ്വകാര്യ പ്രാക്ടീസിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഇയാള്‍ നടപടി നേരിട്ടിരുന്നതായി ആക്ഷേപമുണ്ട്.സർക്കാർ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തിവരുന്ന ഡോക്ടർമാർക്കെതിരെ തുടർന്നും നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ ശംഭുനാഥ്. കെ സബ്ഇൻസ്പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർ അബ്ദുല്‍സലാം, സിവില്‍ പോലീസ് ഓഫീസർ ശോജി, രാഹുല്‍ എന്നിവർ അടങ്ങുന്ന സംഘമാണ് ഡോ.ശിവപ്രസാദിനെ പിടികൂടിയത്.
ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.
ചുള്ളിയോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ബത്തേരി മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് ചെരിവുപുരയിടം അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "അണയാത്ത ദീപം" മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടന്നു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി കോട്ടയിൽ മുഖ്യസന്ദേശം നൽകി .യൂണിറ്റ് പ്രസിഡന്റ് ഒ.ജെ ബേബി,ഇടവക സെക്രട്ടറി റോബിൻസ് ആടുപാറയിൽ,ലിസി ജോർജ്,പി.പി.സ്കറിയ,സി ഡി ഒ മാരായ ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

