Advertisement

വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

മുംബൈ: അയര്‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തിലക് വർമ്മയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൗമാര താരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യുമെന്ന് ഉറപ്പായി. വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനും പ്രഭ്സിമ്രാൻ സിംഗും ടീമിലിടം നേടിയപ്പോൾ, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, റിങ്കു സിംഗ് എന്നിവരും ടീമിൽ ഉൾപ്പെട്ടു.

SPORTS
News Image

വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത വീടുകളുടെ കാര്യത്തിൽ മറുപടിയുമായി മന്ത്രി ടി സിദ്ദിഖ്. 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകിയിട്ടുണ്ട്. ബാക്കിയുള്ളതിന്‍റെ അനുമതിക്കായി പോവുകയാണ്. കോൺട്രാക്റ്റിംഗ് കമ്പനി നിയമപരമായ കാര്യങ്ങൾ എല്ലാം പാലിച്ച് മുന്നോട്ട് പോകുന്നുണ്ട്. ഇന്ന് ഡ്രാഫ്റ്റ് എഗ്രിമെന്‍റ് ആകുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. അത് കെപിസിസി പ്രസിഡന്‍റ് കൂടെ ഒപ്പിട്ടാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നിര്‍മാണം തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി 26നാണ്‌ രാഹുൽ ഗാന്ധിയും സ്ഥലം എംപി പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട്‌ നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ലെന്ന് വലിയ വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. 125 ദിവസങ്ങൾ പിന്നിടുമ്പോൾ ഒരു കിണര്‍ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്.അതേസമയം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി സിദ്ദിഖ്. ചെളി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുവരെ 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി. 157 വീടുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാകും. ബാക്കി 62 വീടുകള്‍ ഡിസംബര്‍ 31 നകം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ണ തോതിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത ബാധിതരുടെ ദിനബത്തയും വീട്ടുവാടകയും തുടരും. വീട് ലഭിച്ച 178 പേരുടെ വാടക നിര്‍ത്തലാക്കും. ദിന ബത്തയും ഭക്ഷ്യ കൂപ്പണും മൂന്ന് മാസത്തേക്ക് തുടരും. ദുരന്ത ബാധിതരുടെ അന്തിമ പട്ടിക ഉടന്‍ തയ്യാറാകും. ഒന്നര വര്‍ഷം ഉണ്ടായിട്ടും മുന്‍ സര്‍ക്കാരിന് അതിന് കഴിഞ്ഞില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

KALPETTA
News Image

വാഹനാപകടം യുവാവ് മരണപ്പെട്ടു.

പുൽപ്പള്ളി - നടവയൽ റൂട്ടിലെ ചണ്ണക്കൊല്ലി വനാതിർത്തിയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. പുൽപ്പള്ളിയിലെ കച്ചേരി ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ മാനന്തവാടി മാതമൂല സ്വദേശി ശിവകുമാർ (24) ആണ് മരണപ്പെട്ടത്.രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പുൽപ്പള്ളിയിൽനിന്നും നടവയൽ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.പിതാവ് ശിവദാസൻ. അമ്മ: നിർമ്മല.സഹോദരി: മേഘ.

PULPALLY
News Image
Advertisement

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ന് കാസർകോട് ജില്ലയിലെ സൂചനാ പണിമുടക്ക് പൂര്‍ണമായിരുന്നു. കാസർകോട് ജില്ലയിലെ 450 ൽ അധികം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ യാത്രക്കാർ ദുരിതത്തിൽ ആയി. വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കാളികളായി. ഒഴിഞ്ഞ ബസുമായി അണങ്കൂരിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യം.

KERALA
News Image

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ

സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്.തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.ജില്ല, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം/ഒഴിവുകൾതിരുവനന്തപുരം: 30315/7481കൊല്ലം: 25170/6012പത്തനംതിട്ട: 10365/4337ആലപ്പുഴ 19710/4599കോട്ടയം: 17528/4536ഇടുക്കി: 9798/2041എറണാകുളം: 28619/8140തൃശൂർ: 30615/7706പാലക്കാട്: 30517/5140കോഴിക്കോട്: 35502/7600മലപ്പുറം: 64393/14348വയനാട്: 10035/1318കണ്ണൂർ: 30727/4988കാസർകോട് 16596/3129അതേസമയം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ല. ശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഈ മാസം 13 മുതലാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം ആരംഭിക്കുക.

KERALA
News Image

കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യും; ഗതാഗത മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സര്‍വീസ് മൂലം സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി പ്രത്യേക കമ്മിറ്റിയെ ഉടന്‍ നിയോഗിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് കണ്‍സെന്‍ഷന്‍ കൂടുതലായി പിരിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പത്തുവര്‍ഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഇളവ് യുഡിഎഫ് സര്‍ക്കാര്‍ ആണ് പ്രഖ്യാപിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.പ്രിയദര്‍ശിനി പദ്ധതി വന്നതോടെ കടുത്ത പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല നേരിടുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍ഗോഡ് സ്വകാര്യ ബസുകള്‍ പണിമുടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

KERALA
News Image

കെ-ടെറ്റ് സ‍ർട്ടിഫിക്കറ്റ് പരിശോധന മൂന്ന് ദിവസം കൂടി

2025 ഡിസംബ‍ർ വരെ നടന്ന കെ ടെറ്റ് പരീക്ഷകൾ പാസായവരുടെ സ‍ർട്ടിഫിക്കറ്റ് പരിശോധന ജൂലൈ എട്ട്, ഒൻപത്, 10 തീയതികളിലും നടക്കും. ഇതുവരെ നടന്ന സർട്ടിഫിക്കറ്റ് പരിശോധനകളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഈ ദിവസങ്ങളിൽ കളക്ടറേറ്റിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി പരിശോധന പൂർത്തിയാക്കാം. സർട്ടിഫിക്കറ്റിന്റെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പക‍‍ർപ്പ്, റിസൾട്ട് ഡൗൺലോഡ് ചെയ്ത ഷീറ്റ്, ഹാൾടിക്കറ്റിന്റെ അസ്സൽ, പകർപ്പ് എന്നിവയുമായി എത്തണം.

ARIYIPPU
News Image

ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല'; തുറന്നുപറഞ്ഞ് റൊണാൾഡോ

ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന് തുറന്നു പറഞ്ഞ് ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ന് സ്പെയിനിനെ നേരിടിനിറങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. എന്നാൽ, കരിയർ അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് മാധ്യമങ്ങളോ വിമർശകരോ തീരുമാനിക്കേണ്ടതില്ലെന്നും പോര്‍ച്ചുഗലിനായുള്ള തന്‍റെ അവസാന മത്സരമായിരിക്കില്ല ഇന്നത്തേതെന്നും സ്പെയിനിനെതിരായ പോരാട്ടത്തിന് മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ റൊണാള്‍ഡോ പറഞ്ഞു. താൻ ഈ ലോകകപ്പിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും റൊണാള്‍ഡോ വ്യക്തമാക്കിലോകകപ്പ് നേടിയില്ലെങ്കിലും എന്‍റെ മഹത്വം കുറയില്ലതന്‍റെ കരിയറിൽ ഇനിയൊരു ലോകകപ്പ് കിരീടം നേടാനായില്ലെങ്കിൽ പോലും ഫുട്ബോൾ ചരിത്രത്തിൽ താൻ എഴുതിച്ചേർത്ത മഹത്വത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് 41-കാരനായ റൊണാള്‍ഡോ ഓർമ്മിപ്പിച്ചു. ആദ്യ ഇലവനിൽ ഇല്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നാൽ പോലും ടീമിലുള്ള തന്‍റെ സ്വാധീനവും പങ്കും കുറയുകയില്ലെന്നും റൊണാൾഡോ വ്യക്തമാക്കി. 41-ാം വയസ്സിൽ ഞാൻ കളിക്കുന്നതിനെ വിമർശിക്കുന്ന ഒട്ടനവധി പേരുണ്ട്. കഴിഞ്ഞ 23 വർഷമായി ഇതേ വേട്ടയാടൽ ഞാൻ നേരിടുന്നു. എന്നെ വിമർശിച്ച് ആരും വെറുതെ സമയം കളയരുത്- റൊണാൾഡോ പറഞ്ഞു.നിങ്ങൾ എപ്പോഴും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നത്. ഇത് നിങ്ങളുടെ അവസാനത്തെ ലോകകപ്പാണോ?'എന്ന്. അത് നമുക്ക് കാണാം. കഴിഞ്ഞ 23 വർഷമായി നിങ്ങൾ എന്നെ തകർക്കാൻ നോക്കുന്നു, എന്നാൽ അതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അത് വെറും സമയനഷ്ടമാണ്. ഞാൻ ഇതിനെല്ലാം ശീലിച്ചുകഴിഞ്ഞു. 40 വയസ്സ് തികഞ്ഞിട്ടും എനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. കാരണം, ആ വിമർശനങ്ങളാണ് എന്നെ വളർത്തിയത്- റൊണാൾഡോ വ്യക്തമാക്കിമത്സരത്തിന്റെ ഫലം എന്തുതന്നെയായാലും തനിക്ക് യാതൊരു സമ്മർദ്ദവുമില്ലെന്ന് താരം കൂട്ടിച്ചേർത്തു. ഞാൻ തികച്ചും ആത്മാർത്ഥമായി പറയുകയാണ്, മത്സരത്തിൽ എന്ത് സംഭവിച്ചാലും ക്രിസ്റ്റ്യാനോ 100 ശതമാനം തെളിഞ്ഞ മനസാക്ഷിയോടെ മാത്രമേ കളം വിടൂ. ഫുട്ബോളിനായി എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. ഇത്രയും വർഷം കളിക്കാൻ കഴിഞ്ഞത് ഫുട്ബോളിനോടുള്ള എന്‍റെ അഭിനിവേശം കൊണ്ടാണ്. പണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടിയല്ല ഞാൻ കളിക്കുന്നത്. എന്‍റെ ജീവിതം ഇപ്പോൾ വളരെ സുരക്ഷിതമാണ്. എനിക്ക് എന്‍റെ രാജ്യത്തിനായി കളിക്കാൻ ഇഷ്ടമാണ്-റൊണാള്‍ഡോ പറഞ്ഞു.ഞാൻ പഴയ റൊണാൾഡോ അല്ല, പക്ഷേ ഇപ്പോഴും ഗോളടിക്കുന്നുണ്ട്പ്രായം കളിയിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയാണ് റൊണാൾഡോ മറുപടി നൽകിയത്. ഞാൻ ആ പഴയ റൊണാൾഡോ അല്ലെന്ന യാഥാർത്ഥ്യം എനിക്കറിയാം. പക്ഷേ ഇപ്പോഴും എനിക്ക് ടീമിനായി ഗോളടിക്കാൻ കഴിയുന്നുണ്ട്. അത് ഇനിയും തുടരാൻ സാധിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. യുവതലമുറയിലെ പ്രതിഭകളെക്കുറിച്ചുള്ള ചോദ്യത്തിന്, സ്പെയിനിന്‍റെ കൗമാര വിസ്മയം ലമീൻ യമാലിനെ റൊണാൾഡോ പ്രത്യേകം പ്രശംസിച്ചു. യമാൽ ഫുട്ബോളിൽ വലിയ ഭാവിയുള്ള മികച്ചൊരു താരമാണെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടു. ടെക്സസിലെ സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ സഹതാരങ്ങൾക്കൊപ്പം പരിശീലനം പൂർത്തിയാക്കിയ റൊണാൾഡോ, റോബർട്ടോ മാർട്ടിനെസിന്‍റെ കീഴിലുള്ള പോർച്ചുഗൽ സംഘത്തിന് സ്പെയിനെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്പെയിനിനെതിരെ കളിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും മുൻ റയൽ മാഡ്രിഡ് താരം കൂടിയായ റൊണാള്‍ഡോ പറഞ്ഞു. സ്പെയിനിനെതിരെ താരം കളത്തിലിറങ്ങുകയാണെങ്കിൽ അത് പോർച്ചുഗൽ ജേഴ്സിയിലെ റൊണാൾഡോയുടെ 233-ാം മത്സരമാകുംസ്പെയിൻ എപ്പോഴും ശക്തരായ ടീമാണ്. ഈ മത്സരത്തിൽ അവർക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ചെറിയ പിഴവുകളാകും കളിയുടെ ഫലം നിർണ്ണയിക്കുക. എങ്കിലും നമ്മൾ ജയിക്കുമെന്ന ശക്തമായ തോന്നൽ എനിക്കുണ്ട്. ഇത് എന്‍റെ അവസാന ലോകകപ്പാണെങ്കിൽ പോലും ഇത് എന്‍റെ അവസാന മത്സരമാകില്ല. കാരണം എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്- റൊണാൾഡോ പറഞ്ഞു നിർത്തി. തന്‍റെ ആറാമത്തെ ലോകകപ്പിൽ പോർച്ചുഗലിനായി ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, കിരീടത്തോടെ തന്നെ തന്‍റെ അവസാന ലോകകപ്പ് വേദി മനോഹരമാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

SPORTS
News Image

യൂണിഫോം വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു.

നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ ഹയ‍ർ സെക്കന്ററി സ്കൂളിലെ 41 എസ്.പി.സി കേഡറ്റുകൾക്ക് ആവശ്യമായ കാക്കി യൂണിഫോം, ആക്സസറീസ് ഫുൾ കിറ്റ്, പി.ഇ.ടി ഡ്രസ്, ഷൂസ് എന്നിവ അടക്കമുള്ള സാധനങ്ങൾ എത്തിച്ചുനൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 20 ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ: 9744595111.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള മൊതക്കര - ഒരപ്പ് റോഡ്, മല്ലിശ്ശേരികുന്ന് റോഡ്, ഒഴുക്കൻമൂല - മീനോട്ട്പടി റോഡ്, വെള്ളമുണ്ട താനിച്ചുവട് ഭാഗങ്ങളിൽ നാളെ (ജൂലൈ 7) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ARIYIPPU
News Image

മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിങ്, ആര്‍.ജെ ട്രെയിനിങ്, ഡബ്ബിങ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ചേരാം. രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന്റെ ഫീസ് 25000 രൂപയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്ലാസ്. പ്രായപരിധിയില്ല. അടിസ്ഥാനയോഗ്യത പ്ലസ് ടു. അപേക്ഷ https://forms.gle/LeRpMN7Xvje8S9pVA എന്ന ലിങ്കിലൂടെ നല്‍കാം. ലിങ്ക് അക്കാദമി വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 15. വിശദവിവരത്തിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484-2422275, 6282919398 (കൊച്ചി), 9744844522 (തിരുവനന്തപുരം).

ARIYIPPU
News Image

പുസ്തക മധുരവുമായി പ്ലസ് വൺ പ്രവേശനോത്സവം

ജിഎച്ച്എസ്എസ് കാക്കവയലിൽ "വരവേൽപ്പ് 2026" ടീം ആകാം പുതുയുഗ സ്വപ്നങ്ങൾക്കായി.."പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് മെമ്പർ പ്രജിത വിവിധ ക്ലാസുകളിലെ വിദ്യാർത്ഥി പ്രതിനിധികൾക്ക് പുസ്തകങ്ങൾ നൽകി കൊണ്ട് നിർവഹിച്ചു.പി ടി എ പ്രസിഡന്റ് റിയാസ്.എൻ  അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി വി കുര്യാക്കോസ്, തോമസ് മാസ്റ്റർ, സോമൻ പി കെ, എന്നിവർ സംസാരിച്ചു.  "മക്കളെ അറിയാൻ " എന്ന വിഷയത്തിൽ " സൗഹൃദ കോർഡിനേറ്റർ ഷൈനിതോമസും " വിദ്യാർത്ഥികളുടെ കരിയർ നിർണ്ണയത്തിൽ രക്ഷിതാക്കളുടെ പങ്ക് " എന്ന വിഷയത്തിൽ കരിയർ ഗൈഡ് കെ എൻ ഇന്ദ്രനും രക്ഷിതാക്കൾക്കായി ക്ലാസുകൾ എടുത്തു. പ്രിൻസിപ്പൽ ടി എം ബിജു സ്വാഗതവും കെ എൻ ഇന്ദ്രൻ നന്ദിയും പറഞ്ഞു. എൻഎസ്എസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ നവാഗതരായ വിദ്യാർഥികൾക്ക് ആശംസാകാർഡുകളും മധുരവും വിതരണം ചെയ്തു.

KALPETTA
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു.

വിനോദസഞ്ചാര വകുപ്പ് വയനാട് ജില്ലാ ഓഫീസിന്‍റെ ഔദ്യോഗിക യാത്രാ ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്തയില്‍ സര്‍ക്കാര്‍ നിരക്കിലോ അതില്‍ കുറഞ്ഞ നിരക്കിലോ വാഹനം ഓടിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം മലയോര യാത്രക്ക് അനുയോജ്യമായതും എ.സി സൗകര്യം ഉള്ളതുമായ 7 സീറ്റര്‍ വാഹനമായിരിക്കണം. വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്സ് റെസിപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ക്വട്ടേഷനുകള്‍ ജൂലൈ 22ന് രാവിലെ 11നകം സിവില്‍ സ്റ്റേഷനിലുള്ള ടൂറിസം വകുപ്പിന്‍റെ ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍-04936204441

ARIYIPPU
News Image

സ്‍പെയ‍ർ പാർട്ടുകൾ ലേലം ചെയ്യുന്നു.

ജില്ലാ പൊലീസ് സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും 2023 മുതൽ 2025 വരെയുള്ള കാലയളവിൽ പൊലീസ് വാഹനങ്ങളിൽ നിന്ന് മാറ്റിയ ഉപയോഗയോഗ്യമല്ലാത്തതുമായ സ്‍പെയ‍ർ പാർട്ടുകൾ ജൂലൈ എട്ട് രാവിലെ 11 മുതൽ വൈകുന്നേരം 4.30 വരെ ഓൺലൈനായി ലേലം ചെയ്യുന്നു. www.mstcecommerce.com എന്ന വെബ്‍സൈറ്റ് വഴിയാണ് ലേലം. താത്പര്യമുള്ളവർക്ക് വെബ്‍സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ-ലേലത്തിൽ പങ്കെടുക്കാം. ജൂലൈ ഏഴ് വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ സാധനങ്ങൾ പരിശോധിക്കാനും അവസരമുണ്ട്. ഫോൺ: 04936 202525

ARIYIPPU
News Image

ലേലം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വേദ ഡിസ്പെന്‍സറി വളപ്പിലെ ഉപയോഗ യോഗ്യമല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ലേലം ജൂലൈ 14ന് രാവിലെ 11ന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. ഫോണ്‍- 7994465003

ARIYIPPU
News Image

ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം നടക്കുന്ന 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 178 വീടുകളാണ് ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചതായും കളി സ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസ ഗുണഭോക്തക്കളുടെ ഫേസ്-1, ഫേസ്-2എ, ഫേസ്-2ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കായി 5.58 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ അദാലത്തിലൂടെ വായ്പാ വിവരങ്ങള്‍ ശേഖരിച്ചാണ് പണം നല്‍കിയത്. വാണിജ്യ വായ്പകള്‍ ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് നല്‍കുന്ന ദിനബത്ത, വീട്ടുവാടക മൂന്ന് മാസത്തേക്ക് കൂടി തുടരും. ടൗണ്‍ഷിപ്പിലേക്ക് താമസം മാറിയ കുടുംബങ്ങള്‍ വീട്ടു വാടക നല്‍കില്ല. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശാസ്ത്രീയ പഠനം നടത്തി ബൃഹദ് പദ്ധതി തയ്യാറാക്കും. ദുരന്ത നിവാരണ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ കാര്‍ഷിക ഭൂമി പുനഃക്രമീകരിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രദേശത്തെ മണ്ണ് പരിശോധിച്ച് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത പടവെട്ടികുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പുത്തുമല ദുരന്ത ബാധിതതര്‍ക്കായി ഒരുക്കിയ ഹര്‍ഷം പദ്ധതി ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തങ്ങള്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു. ടൗണ്‍ഷിപ്പിലെ പൊതു സൗകര്യങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍, കളി സ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രം തുടങ്ങിയ പൊതു കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ തുടര്‍ന്ന് പ്രദേശത്തും കല്‍പ്പറ്റ നഗരത്തിലും ഉണ്ടാവുന്ന വെള്ളക്കെട്ടുകള്‍ക്ക് ശാസ്ത്രീയ പരിഹാരം നിദേശിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട ഏജന്‍സികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ബൃഹദ് പദ്ധതി തയ്യാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പിലെ റോഡില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്തതായും മഴ ശക്തിപ്രാപിക്കുമ്പോള്‍ ആവശ്യമെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിച്ച് ചെളി നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ചൂരല്‍മലയില്‍ പാലം നിര്‍മ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായതായും സര്‍ക്കാര്‍ അനുമതി ആവശ്യമെങ്കില്‍ പ്രത്യേകം പരിഗണന നല്‍കി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. പുഞ്ചിരിമട്ടത്തെ പാലം നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  സാസ്‌കി പദ്ധതിക്ക് കീഴില്‍ നിര്‍മ്മാണം നടക്കുന്ന റോഡ്, പാലം, സ്‌കൂള്‍, ഫയര്‍ സ്റ്റേഷനുകള്‍, സ്‌കില്‍ പാര്‍ക്ക്, ഷെല്‍ട്ടര്‍ ഹോം, മറ്റ് കെട്ടിടങ്ങള്‍, ജലവിഭവ-ജലസേചന വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും പദ്ധതി നടത്തിപ്പില്‍ സര്‍ക്കാറിന്റെ അംഗീകാരം ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

KALPETTA
News Image

കിരീട വരൾച്ചയ്ക്ക് 24 വയസ്; ആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ബ്രസീലിന്‍റെ തകർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ

ബ്രസീലിന് പിഴച്ചത് എവിടെപ്രതാപത്തിന്‍റെയും വൻ പ്രതീക്ഷകളുടെയും ഭാരവുമായി ഈ ലോകകപ്പിനുമെത്തിയ ബ്രസീലിന് പിഴച്ചത് എവിടെയാണ്?. കിരീടം നേടാൻ സാധ്യത കൽപ്പിച്ചവർ കുറവായിരുന്നെങ്കിലും അഞ്ചുവട്ടം ലോക ചാമ്പ്യന്മാരുടെ മടക്കം ഇത്ര നേരത്തെയാകുമെന്ന് ആരാധകർ പോലും കരുതിയിരുന്നില്ല. ബ്രസീൽ തോറ്റു പുറത്തായിരിക്കുന്നു. എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഉത്തരങ്ങൾ തേടി ബ്രസീലിന് അധികം തലപുകയ്ക്കേണ്ടി വരില്ല. ഭൂതകാലത്തിന്‍റെ പ്രതാപം മാത്രം കൊണ്ട് ആരും ബൂട്ടുകെട്ടി വന്ന് ഗോളടിക്കില്ലെന്ന യാഥാർഥ്യം കാനറികൾ തിരിച്ചറിഞ്ഞേ മതിയാകൂ.പ്രതാപകാലത്തെ ബ്രസീലല്ല ഇത്സാന്‍റോസിലെയും സാവോപോളോയിലെയും ഫുട്ബോൾ മ്യൂസിയങ്ങളിൽ വിശ്രമിക്കുന്ന അഞ്ച് ലോകകിരീടങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേർത്തുവെക്കാൻ പോന്ന ഒരു സംഘവുമായാണോ ബ്രസീൽ ഇത്തവണ എത്തിയത്?. ഏത് പൊസിഷനിലും ലോകത്തിലെ ഏത് വമ്പൻ ടീമും കൊതിക്കുന്ന ലോകോത്തര കളിക്കാരുണ്ടായിരുന്ന ഒരു സുവർണ്ണ കാലമുണ്ടായിരുന്നു ബ്രസീലിന്. ആ പഴയ കാലത്തുനിന്ന് ഇന്നത്തെ ബ്രസീലിയൻ നിരയിലേക്കുള്ള ദൂരം വളരെ വലുതാണ്.മുടന്തി നീങ്ങിയ യോഗ്യതാ റൗണ്ട്ഇത്തവണ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തന്നെ ബ്രസീൽ മുടന്തിയാണ് നീങ്ങിയത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നില്ലെങ്കിൽ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്ന് ബ്രസീൽ പുറത്താകേണ്ടി വരുമായിരുന്ന അവസ്ഥയായിരുന്നു. ലോകം ജയിക്കാൻ കാത്തിരിപ്പിന്‍റെ ഇടവേള കൂടുന്നതിന്‍റെ മുഷിപ്പ് ബ്രസീൽ എന്ന രാജ്യത്ത് പ്രകടമായിരുന്നുആഞ്ചലോട്ടിക്കും രക്ഷിക്കാനായില്ല24 വർഷത്തിന്‍റെ ആ കപ്പ് വരൾച്ചയുടെ നഷ്ടചരിത്രം തിരുത്താൻ ഒടുവിൽ ചരിത്രത്തിലാദ്യമായി ഒരു നാട്ടുകാരനല്ലാത്ത വിദേശി പരിശീലകനെപ്പോലും അവർക്ക് കൂടെക്കൂട്ടേണ്ടി വന്നു- തന്ത്രജ്ഞനായ കാർലോ ആഞ്ചലോട്ടി.59 വന്‍താരനിര പക്ഷെImage Credit : Gettyവന്‍താരനിര പക്ഷെവിനിഷ്യസ് ജൂനിയറും റഫീഞ്ഞയും മുതൽ ഗബ്രിയേൽ മഗല്ലെസും മാർക്വീഞ്ഞോയും വരെയുളള വൻ നിരയുമായാണ് ആഞ്ചലോട്ടി എത്തിയത്. പരിക്കിന്‍റെ പിടിയിലായിട്ടും സൂപ്പർ താരം നെയ്മറിനെയും കൂടെക്കൂട്ടി ആഞ്ചലോട്ടി ആരാധകരെ തൃപ്തരാക്കിയിരുന്നു. എങ്കിലും ഇത്തവണ ഫേവറിറ്റുകളായി ബ്രസീലിനെ ആരും കണ്ടിരുന്നില്ല. ടൂർണമെന്‍റിൽ 'എവിടെ വരെ എത്തും?' എന്ന് മാത്രമായിരുന്നു ചോദ്യം.പരിക്ക് വില്ലനായിആഞ്ചലോട്ടിയുടെ പ്ലാനിലുണ്ടായിരുന്ന റോഡ്രിഗോയും വണ്ടർ കിഡ് എസ്താവോയും പരിക്കിൽപ്പെട്ട് പുറത്തായതോടെ പകരക്കാരെ തേടേണ്ടി വന്നത് ആദ്യ തിരിച്ചടിയായി. ടൂർണമെന്‍റിൽ മൊറോക്കോയോട് കളിച്ചപ്പോൾ തന്നെ ബ്രസീലിന്‍റെ പരിമിതികൾ വെളിച്ചത്തായിരുന്നു. ഹെയ്തിയോടും സ്കോട്‍ലൻ‍ഡിനോടും ജയിച്ചപ്പോൾ മികവിന്‍റെ ചില മിന്നലാട്ടങ്ങൾ കണ്ടു. ജപ്പാനോട് പിന്നിൽപ്പോയ ശേഷം രണ്ടാം പകുതിയിലെ ഗംഭീര കളി വിന്‍റേജ് ബ്രസീലിനെ ഓർമിപ്പിക്കുകയും ചെയ്തു. പക്ഷേ, നോക്കൗട്ടിൽ നോർവേയുടെ യൂറോപ്യൻ ഫുട്ബോൾ ബുദ്ധിക്ക് മുന്നിൽ കാനറികൾക്ക് മറുപടിയില്ലായിരുന്നു.79വ്യക്തിഗത മികവുകളിലെ അമിതവിശ്വാസംImage Credit : ChatGPTവ്യക്തിഗത മികവുകളിലെ അമിതവിശ്വാസംവ്യക്തി മികവുകളിൽ മാത്രം ഊന്നിയ ബ്രസീലിന്‍റെ തന്ത്രങ്ങൾ പാളുന്നതാണ് പിന്നീട് കണ്ടത്. വിനിഷ്യസിന്‍റെയോ മാറ്റിയൂസ് കുഞ്ഞയുടെയോ ഒരു 'ഓഫ് ഡേ' മതി ബ്രസീലിനെ ആർക്കും തോൽപ്പിക്കാമെന്ന് ലോകകപ്പ് വേദിയിൽ വീണ്ടും തെളിഞ്ഞു. പ്രതീക്ഷിക്കാത്തത്ര പിഴവുകളാണ് പ്രതിരോധത്തിലും മധ്യനിരയിലും സംഭവിച്ചത്.

SPORTS
News Image

മുട്ട, പാൽ വിതരണത്തിന് ടെണ്ട‍ർ ക്ഷണിച്ചു.

പനമരം അഡീഷണൽ ഐ.സി.ഡി.എസ് പദ്ധതി ഓഫീസിന് കീഴിലുള്ള പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മുട്ട വിതരണം ചെയ്യുന്നതിനും പുൽപ്പള്ളി പഞ്ചായത്തിലെ അങ്കണവാടികളിൽ പാൽ വിതരണം ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലൈ 10ന് രാവിലെ 11.45ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ അതത് ഐ.സി.ഡി.എസ് സൂപ്പർ‍വൈസർമാരിൽ നിന്ന് ലഭിക്കും. ഫോൺ: 9497210809 (പൂതാടി), 04936 240062 (പുൽപ്പള്ളി), 7511104517 (മുള്ളൻകൊല്ലി).

ARIYIPPU
News Image

ബഷീർ ദിനാഘോഷം സംഘടിപ്പിച്ചു

പോരൂർ: പോരൂർ ഗവ.എൽ.പി സ്കൂളിൽ ബഷീർ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് ചടങ്ങിൽ അധ്യക്ഷനായി. കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഡോക്യുമെൻററി പ്രദർശനം, സ്കിറ്റ് അവതരണം, ബഷീർ നോവലുകളുടെ പ്രദർശനം എന്നിവ നടത്തി. സൗമ്യ തോമസ്, സുധ കെ.എസ് , പി അനുപ്രിയ, ഷീല ആൻറണി, ഷൈന, സ്കൂൾ ലീഡർ ബേസിൽ പി സനീഷ് എന്നിവർ സംസാരിച്ചു.

MANANTHAVADY
News Image

ക്യാഷ് അവാർഡിന് അപേക്ഷിക്കാം

കെട്ടിട നിർ‍മാണ തൊഴിലാളി ക്ഷേമ ബോ‍ർഡ് അംഗങ്ങളുടെ മക്കൾക്കുള്ള എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ‍ർ അറിയിച്ചു. ഫോൺ: 04936 204490.

ARIYIPPU
News Image