Advertisement

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സ്വർണവില വീണ്ടും കുറഞ്ഞേക്കാം: നിക്ഷേപ അവസരമെന്ന് ബാങ്ക് ഓഫ് അമേരിക്ക

ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഇടിവ് വരും മാസങ്ങളിലും തുടർന്നേക്കും. നിലവിൽ ഔൺസിന് 4,000 ഡോളറിന് താഴേക്ക് പോയ അന്താരാഷ്ട്ര വിപണിയിലെ വില, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളോടെ 3,600 ഡോളർ വരെയോ അല്ലെങ്കിൽ അതിലും താഴെയോ ഉള്ള നിരക്കുകളിലേക്ക് കൂപ്പുകുത്തിയേക്കാമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിശകലനം.2026-ലെ ശരാശരി വില പ്രവചനം ബാങ്ക് 4,360 ഡോളറായി കുറച്ചെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ 2027-ഓടെ വില 6,000 ഡോളർ എന്ന പുതിയ റെക്കോർഡിലേക്ക് ഉയരുമെന്നും അവർ വ്യക്തമാക്കുന്നുണ്ടെന്നാണ് ശ്രദ്ധേയം. ആഗോള വിപണിയിലെ ഈ വിലക്കുറവ് താല്ക്കാലിക പ്രതിഭാസമാണെന്നും, അതിനാൽ വില താഴേക്ക് പോകുമ്പോൾ ഘട്ടങ്ങളായി വാങ്ങി നിക്ഷേപം ഉറപ്പാക്കുന്ന 'ആവറേജിങ്' രീതി സ്വീകരിക്കാനുമാണ് സാമ്പത്തിക വിദഗ്ദ്ധർ നിക്ഷേപകർക്ക് നൽകുന്ന നിർദ്ദേശം.

GENERAL
News Image

മെസിയോ എംബാപ്പെയോ?, ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും; ഫിഫ നിയമം പറയുന്നത്

ഇഞ്ചോടിഞ്ച് പോരാട്ടംഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള പോരാട്ടം അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ കായികലോകം ആകാംഷയിലാണ്. അർജന്‍റീന നായകൻ ലയണൽ മെസിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും നിലവിൽ 8 ഗോളുകൾ വീതം നേടി ഗോള്‍ഡന്‍ ബൂട്ട സ്വന്തമാക്കാനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.ഗോളില്‍ മാത്രം മുന്നിലെത്തിയാല്‍ പോരാഎന്നാൽ കേവലം ഗോൾ മാത്രം അടിച്ചതുകൊണ്ട് ഒരാൾക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല. ഫിഫയുടെ കടുത്ത ചില ടൈ-ബ്രേക്കർ നിയമങ്ങളാണ് ഈ പോരാട്ടത്തെ കൂടുതൽ ത്രില്ലിംഗാക്കുന്നത്മെസി ഒന്നാമത്ഗോളുകളുടെ എണ്ണത്തിൽ തുല്യരാണെങ്കിലും ഗോൾഡൻ ബൂട്ട് പട്ടികയിൽ ലയണൽ മെസിയാണ് നിലവിൽ ഒന്നാമത്. മെസ്സി 8 ഗോളുകൾക്കൊപ്പം 4 അസിസ്റ്റുകൾ (ഗോളിലേക്ക് വഴിയൊരുക്കിയ പാസുകൾ) കൂടി നൽകിയിട്ടുണ്ട്. എന്നാൽ എംബാപ്പെയ്ക്ക് 3 അസിസ്റ്റുകൾ മാത്രമാണുള്ളത്.മെസിക്കും എംബാപ്പെക്കും അവസരംഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്‍റീന സ്പെയിനെ നേരിടുമ്പോൾ മെസിക്ക് പുരസ്കാരം ഉറപ്പിക്കാൻ സുവർണാവസരമുണ്ട്. സെമിയിൽ ഫ്രാൻസ് പുറത്തായെങ്കിലും എംബാപ്പെയ്ക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ (ലൂസേഴ്സ് ഫൈനൽ) ഗോളോ അസിസ്റ്റോ നേടി മെസിയെ മറികടക്കാൻ ഒരു അവസരം കൂടിയുണ്ട്.ഗോളും അസിസ്റ്റും തുല്യമായാൽ ആര് ജയിക്കും? ഫിഫയുടെ നിയമം ഇങ്ങനെഗോളുകളുടെ എണ്ണം തുല്യമായാൽ, കൂടുതൽ ഗോളിന് വഴിയൊരുക്കിയ (ആകെ അസിസ്റ്റുകൾ) കളിക്കാരനെയാണ് വിജയിയായി പ്രഖ്യാപിക്കുക. എന്നാൽ ഗോളും അസിസ്റ്റും ഒരുപോലെ തുല്യമായാൽ എന്ത് സംഭവിക്കും? അവിടെയാണ് അടുത്ത ട്വിസ്റ്റ് വരുന്നത്. ഗോളും അസിസ്റ്റും തുല്യമായാൽ, ടൂർണമെന്‍റിൽ ഏറ്റവും കുറവ് മിനിറ്റുകൾ കളിയിൽ സജീവമായിരുന്ന കളിക്കാരനെ വിജയിയായി പ്രഖ്യാപിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഇംപാക്ടുണ്ടാക്കുന്ന കളിക്കാരനെന്ന മാനദണ്ഡത്തിലാണ് ഈ തീരുമാനം.

SPORTS
News Image

സ്റ്റെല്ല മാത്യുവിൻ പെണ്മണങ്ങൾക്ക് അക്ഷരമിത്ര പുരസ്ക്കാരം

ഫാർമേഴ്സ്അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കവിത രചന മത്സരത്തിൽ സ്റ്റെല്ല മാത്യുവിൻ്റെ കവിത ഒന്നാം സ്ഥാനം നേടി. ജൂലൈ 24 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കൈരളി തീയേറ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കും. നടവയൽ സെൻ്റ് തോമസ് ഹൈസ്‌കൂൾ അധ്യാപികയാണ് സ്റ്റെല്ല

ARIYIPPU
News Image
Advertisement

പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി

മാനന്തവാടി മൈസൂർ റോഡിലെ സൂര്യ ബേക്കറിയിൽ നിന്നും റൊട്ടി, മാവ് എന്നിവയും, തലശ്ശേരി റോഡിലെ ഹോട്ടൽ ലിബർട്ടിയിൽ നിന്ന് ചെറുകടിയും പിടികൂടി പിഴ ചുമത്തി. ക്ലിൻ സിറ്റി മാനേജർ ഇൻ ചാർച്ച് എസ് ഷൈജു, ജെഎച്ച്ഐപിഎ അശ്വിൻ, ജീവനക്കാരൻ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

MANANTHAVADY
News Image

പട്ടികവർഗ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ തീരുമാനം

സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ പട്ടികവർഗ്ഗ ഉന്നതികളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ എം എൽ എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പത്താം ക്ലാസ് വിജയിച്ച ഒരു വിദ്യാർത്ഥിയുടെ പോലും പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'കൂടെ' പദ്ധതിയുടെ അവലോകനത്തിലാണ് തുടർനടപടികൾ തീരുമാനിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ പ്രവേശനം നേടാൻ കഴിയാത്ത 46 വിദ്യാർത്ഥികളെയും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാനാകാത്ത മൂന്ന് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളോടൊപ്പം ജൂലൈ 25, 26 തീയതികളിൽ അതത് പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നേരിൽ കേൾക്കും. തുടർന്ന് ആവശ്യമായ സർക്കാർതല ഇടപെടലുകൾ നടത്തി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നൽകിയിട്ടില്ലാത്ത 142 വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കുന്നതിനായി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം പ്രത്യേക തുടർനടപടികൾ സ്വീകരിക്കാനും തീരുമാനമായി.ഒരു പട്ടികവർഗ്ഗ വിദ്യാർത്ഥി പോലും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറത്താകരുത് എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ 'കൂടെ' പദ്ധതി മുന്നോട്ടുപോകുന്നത്. വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഏകോപിതമായ പ്രവർത്തനം തുടരാനും യോഗത്തിൽ തീരുമാനമായി.തഹസിൽദാർമാരായ വി.ആര്‍ ജയപ്രകാശ്, ബി. പ്രശാന്ത്, ഹയർസെക്കൻഡറി കോ-ഓർഡിനേറ്റർ ഷിവി കൃഷ്ണൻ, എ.സി.എഫ് അജിത് കെ രാമൻ, ടി.ഡി.ഒ കെ മോഹൻദാസ്, എ.ഇ.ഒ എച്ച്.ബി ഷിജിത എന്നിവർ പങ്കെടുത്തു.

SULTAN BATHERY
News Image

ഇത് കലക്കൻ പോറ്റി; മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി, അംഗീകാരം തേടിയെത്തുന്നത് നാലാംതവണ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ. ഭ്രമയുഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. കൂടാതെ ഭ്രമയുഗം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

GENERAL
News Image

ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള എ.സി സംവിധാനങ്ങൾക്ക് വാർഷിക പരിപാലന കരാർ ഏർപ്പെടുത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 04936 206768.

ARIYIPPU
News Image

ലോകകപ്പ് ഫുട്ബോൾ ഫൈനൽ; സ്കൂളുകൾക്ക് അവധി ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് മന്ത്രി ഷംസുദ്ദീൻ, 'നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല'

ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അധ്യായന ദിവസങ്ങൾ കുറയുന്നത് പ്രയാസമാണ്. അതിന് പകരം ദിവസം നൽകേണ്ടിവരും. അക്കാര്യത്തിൽ ഒരു തീരുമാനം പറയാനാവില്ലെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

KERALA
News Image

ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

മാനന്തവാടി : കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അനുസ്മരണവും രക്തദാന ക്യാമ്പും മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയെ മാതൃകയാക്കി അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തിൽ സഹജീവികളെ സഹായിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വലിയ മാതൃകയാണെന്ന് അവർ ഓർമ്മപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വൈഗ സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേറ്റർമാരായ ജിജി വർഗീസ്, ശശികുമാർ വി.എസ്, ഷിനു വടകര, സുമേഷ് നെൻമേനി, ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ. എം.ഷിനോജ്, ജില്ലാ ഭാരവാഹികളായ നിവേദ് നാരായണൻ, അശ്വന്ത് വി.എസ്, എൽന സജി,ശ്രേയ സുമേഷ്, ജസ്‌വിൻ തവിഞ്ഞാൽ, അന്ന വർഗീസ്, ശ്രീനന്ദ സി.വി എന്നിവർ പ്രസംഗിച്ചു.

MANANTHAVADY
News Image

ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

കൽപ്പറ്റ: എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി അനുസ്മരണ പ്രഭാക്ഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് റ്റി. പരമേശ്വരൻ അധ്യഷത വഹിച്ചു. ജില്ല ഭാരവാഹികളായ ലൈജു ചാക്കോ, പി.റ്റി.സന്തോഷ്,ഇ.വി ജയൻ,സി.കെ.ജിതേഷ്, പി.എസ് ഷാജി എന്നിവർ സംസാരിച്ചു. ഗ്ലോറി സെക്വീറ, പി.ജെ. ഷിജു, ടി.മുരളി,രജീസ് കെ.തോമസ്, ഇ.ടി. രതീഷ്, റോബിൻസൺ, എ.പി.ജിനി,പി.വി.ഇന്ദു,റസിയ ബീവി പി എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image

ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം

എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  രജിസ്റ്റർ ചെയ്ത വിധവകൾ, ഏഴ് വർഷത്തിലധികമായി ഭർത്താവിനെ കാണാതാവുകയോ ഭർത്താവ് ഉപേക്ഷിക്കുകയോ ചെയ്തവർ, വിവാഹമോചനം നേടിയ സ്ത്രീകൾ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾ, പട്ടിക വർഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ എന്നിവർക്കായാണ് പദ്ധതി. പ്രായപരിധി 18 മുതൽ 55 വയസ് വരെ. 50,000 രൂപയാണ് വായ്പ ലഭിക്കുക. വായ്പാ തുകയുടെ 50 ശതമാനം വരെ സബ്‍സിഡിയായിരിക്കും. താത്പര്യമുള്ളവർ ജൂലൈ 30 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ ലഭിക്കും. ഫോണ്‍: 04936 202534

ARIYIPPU
News Image

സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷ നൽകാം

സാമൂഹ്യനീതി വകുപ്പിന്റെ കേന്ദ്രാവിഷ്കൃത പദ്ധതികളായ എൻ.എ.പി.ഡി.ആർ, ഡി.ഡി.ആർ.എസ്, ഡി.ഡി.ആർ.സി, സ്‍മൈൽ പദ്ധതികളിലേക്ക് എൻ.ജി.ഒകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇ-അനുദാൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04936 205307.

ARIYIPPU
News Image

കോഴ്സുകളില്‍ പ്രവേശനം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് സർക്കാർ നിബന്ധനകൾ പ്രകാരമുള്ള ഫീസ് ഇളവ് ലഭിക്കും. ഫോണ്‍- 8547005077 , 04936 246446

KALPETTA
News Image

മേപ്പാടി മുണ്ടക്കൈ ദുരന്തത്തിൽ ഭൂമി നഷ്ടപ്പെട്ടവരുടെ വായ്പ പ്രമാണങ്ങൾ തിരികെ നൽകി

വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്ന മേപ്പാടി മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട 13 പേരുടെ വായ്പകൾ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിന്റെ സഹകരണത്തോടെ എടുത്ത വായ്പകൾ പൂർണമായും എഴുതി തള്ളി.23 ലക്ഷം രൂപയാണ് എഴുതി തള്ളിയത്. വായ്പ എഴുതിത്തള്ളിയവരുടെ പ്രമാണങ്ങൾ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് തിരികെ നൽകി.വയനാട് ജില്ല ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ റഫീഖ് വിതരണം ചെയ്തു. ചടങ്ങിൽ ബാങ്കിന്റെ പ്രസിഡണ്ട് കെ സുഗതൻ അധ്യക്ഷനായി. പി അശോക് കുമാർ ,ഒ.ഇ കാസിം,ദുരന്തത്തിൽ ഇരയായ അഷ്റഫ് എന്നിവർ സംസാരിച്ചു.  ചടങ്ങിലെ ബാങ്കിന്റെ സെക്രട്ടറി ശ്യാംജിത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് വി യൂസഫ് നന്ദിയും രേഖപ്പെടുത്തി.

KALPETTA
News Image

രേഖകളില്ലാതെ കടത്തിയ 84.5 ലക്ഷം രൂപ പിടികൂടി

മുത്തങ്ങ:മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 84.5 ലക്ഷം രൂപ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് പേപ്പർ റോളുകളുമായി വരികയായിരുന്ന ലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കോഴിക്കോട് പുതുപ്പാടി സ്വദേ ശികളായ തെക്കുംപാടം വീട്ടിൽ റഹ്‌മാൻ (36), വള്ളിക്കെട്ടുമ്മൽ വീട്ടിൽ റെമീഷ് (33) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

SULTAN BATHERY
News Image

ഹിറ്റ്‌മാൻ യുഗം അവസാനിക്കുന്നില്ല' ലോർഡ്സിലേത് രോഹിത്തിന്‍റെ അവസാന മത്സരമല്ല; വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ

ലണ്ടൻ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിരമിക്കലിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ. ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നാളെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്‍റെ കരിയറിലെ അവസാന ഏകദിനമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഞായറാഴ്ച നടക്കുന്ന പരമ്പര നിർണ്ണായക മത്സരത്തോടെ രോഹിത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ സൈകിയ പൂർണ്ണമായും തള്ളി.രോഹിത് ശർമയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ഒട്ടനവധി ചർച്ചകൾ നടക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്സിൽ രോഹിത് തന്‍റെ അവസാന മത്സരം കളിക്കുമെന്ന തരത്തിൽ യാതൊരു ചർച്ചയും ബിസിസിഐയിൽ നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ടീമിലെ സജീവ അംഗമാണെന്ന് ബിസിസിഐ സെക്രട്ടറി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.എന്നാൽ ലോർഡ്സ് ഏകദിനം രോഹിത്തിന്‍റെ അവസാന മത്സരമല്ലെന്ന് വ്യക്തമാക്കിയ സൈകിയ, പക്ഷെ 2027 ലോകകപ്പിൽ താരം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ തയ്യാറായില്ല. ടീമിന്‍റെ പദ്ധതികളിൽ ഉൾപ്പെടുന്നിടത്തോളം കാലം രോഹിത് ഇന്ത്യക്കായി കളിക്കുമെന്നാണ് ബിസിസിഐ നിലപാട്. എഡ്ജ്ബാസ്റ്റണിലും കാർഡിഫിലും നടന്ന മത്സരങ്ങൾക്ക് ശേഷം 1-1 എന്ന നിലയിൽ തുല്യത പാലിക്കുന്ന പരമ്പരയിലെ ഫൈനൽ പോരാട്ടം ജൂലൈ 19 ഞായറാഴ്ച ലോർഡ്സിൽ നടക്കും

SPORTS
News Image

ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവ്; വെള്ളി വിലയും കൂടി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലെ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 560 രൂപയും വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,135 രൂപയും പവന് 1,05,080 രൂപയുമായി വില നിലവാരം. ദിവസങ്ങളായി സ്വർണ വില കുറയുന്നതായിരുന്നു ട്രെന്റ്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും വർധിച്ചിട്ടുണ്ട്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.

KERALA
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിൻ്റെ കീഴിൽ സുൽത്താൻ ബത്തേരി ട്രൈബൽ ഡവലപ്മെന്റ്റ് ഓഫീസിൻ്റെ നിയന്ത്രണത്തിലുള്ള ആറ് മോഡൽ പ്രീ സ്ക്‌കൂളുകളിലെ മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള 75 വിദ്യാർത്ഥികൾക്ക് ചെരുപ്പും, രണ്ട് ജോഡി യൂണിഫോം (പരമാവധി ഒരു ജോഡിയ്ക്ക് 500 രൂപ നിരക്കിൽ) വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ സുൽത്താൻ ബത്തേരി വിലാസത്തില്‍ ജൂലൈ 20 ഉച്ചക്ക് ശേഷം മൂന്ന് വരെ ക്വട്ടേഷൻ സമര്‍പ്പിക്കാം. ഫോൺ- 04936 221074

ARIYIPPU
News Image

അഗ്നിവീർവായു റിക്രൂട്ട്മെന്റ്

അഗ്നിവീർവായു റിക്രൂട്ട്മെന്റിനായി ജൂലൈ 26ന് രാത്രി 11 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്റ്റേർഡ് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. https://iafrecruitment.edcil.co.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷന്‍ നടത്താം. സെപ്റ്റംബർ 22, 23 തീയതികളിൽ ഓൺലൈൻ പരീക്ഷ നടത്തും. ഫോണ്‍- 9513253233, 0484-2427010/ 9188431093. ഇ-മെയില്‍ -iafrecruitment@edcil.co.in

ARIYIPPU
News Image

കോഴ്സുകളില്‍ പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ മീനങ്ങാടി മോഡല്‍ കോളേജില്‍ ബി.എസ് സി കമ്പ്യൂട്ടർ സയന്‍സ്, ബി.കോം കന്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 04936 246446, 854705077

ARIYIPPU
News Image