ഗുരുവന്ദനം നടത്തി
കണിയാരം എ. എൽ. പി സ്കൂളിലെ അധ്യാപകദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗുരുവന്ദനം ശ്രദ്ധേയമായി. മുൻവർഷങ്ങളിൽ വിദ്യാലയത്തിൽനിന്നും വിരമിച്ച അധ്യാപകരുടെ ഭവനങ്ങൾ സന്ദർശിച്ച് അവർ വിദ്യാലയത്തിനായി ചെയ്ത ആത്മാർത്ഥസേവനങ്ങൾക്ക് നന്ദി പറയുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഈ ദിനം മാറ്റിവെച്ചു. അധ്യാപകരും വിദ്യാർത്ഥികളുമൊന്നിച്ച് മുൻപേ നടന്നു വഴിതെളിച്ച അധ്യാപകർക്ക് ആദരമർപ്പിക്കുവാനായി അവരുടെ വീടുകളിലേക്ക് എത്തുകയായിരുന്നു. ഔദ്യോഗിക അധ്യാപനജീവിതത്തിൽനിന്നും വിരമിച്ച അധ്യാപകർ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുവാനും അവരെ ആദരിക്കുവാനും വിദ്യാർത്ഥിസമൂഹത്തെ പ്രചോദിപ്പിക്കുന്നതായിരുന്നു ഗുരുവന്ദനം എന്ന പരിപാടി. മുൻ അധ്യാപകരായ ഗ്രേസി ജോർജ്, ലാലി ജോർജ്, സെലിൻ, ബീന കെ. എം, ഷൈല ജോസ് എന്നിവരെ അധ്യാപകദിനത്തിന്റെ ഭാഗമായി ആദരിച്ചു.
ദിവസവും കാപ്പി കുടിച്ചാല്‍ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങള്‍; പഠനങ്ങള്‍ പറയുന്നത്
രാവിലെ ഒരു കപ്പ് കട്ടന്‍കാപ്പി കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങള്‍?. മധുരവും പാലും ക്രീമും ഒന്നും ചേര്‍ക്കാതെ കുടിക്കുന്ന കാപ്പി വെറും ഉന്മേഷത്തിനുള്ള പാനീയം മാത്രമല്ലെന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കരളിന്റെ ആരോഗ്യം മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വരെ, പല തരത്തിലുള്ള ഗുണങ്ങള്‍ കാപ്പി നല്‍കുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.ഓങ്കോളജിസ്റ്റ് ഡോ. വര്‍തിക വിശ്വാനി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ദിവസവും കട്ടന്‍ കാപ്പി കുടിക്കുന്നതിന്റെ ആറ് ആരോഗ്യഗുണങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കാപ്പി ഒരു 'മാജിക് ഡ്രിങ്ക്' അല്ലെന്നും, ആരോഗ്യകരമായ ഭക്ഷണത്തിനും വ്യായാമത്തിനും മതിയായ ഉറക്കത്തിനും പകരമാകില്ലെന്നും ഡോ. വര്‍തിക എടുത്തുപറയുന്നുണ്ട്.health benefits of drinking coffee dailyഅകാലമരണ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംഏകദേശം 1.71 ലക്ഷം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു ഗവേഷണത്തില്‍ ദിവസവും 1.5 മുതല്‍ 3.5 കപ്പ് വരെ കാപ്പി കുടിച്ചവരില്‍ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് മരണസാധ്യത ഏകദേശം 30 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഇത്തരം പഠനങ്ങള്‍ കാപ്പി കുടിക്കുന്നതും മരണസാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നത്. അല്ലാതെ കാപ്പി തന്നെയാണ് ആയുസ് വര്‍ധിപ്പിച്ചതെന്ന് പറയാനാവില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാംഹൃദ്രോഗം, കരള്‍രോഗം, ടൈപ്പ് 2 പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കാപ്പി കുടിക്കുന്നവരില്‍ കുറവായിരിക്കാമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 200-ലധികം മെറ്റാ അനാലിസിസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ദിവസവും ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് ചില ദീര്‍ഘകാല രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്തേക്കാംകാപ്പിയില് ആന്റിഓക്സിഡന്റുകളും വിവിധ സസ്യജന്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും കരളിനെ സംരക്ഷിക്കാനും സഹായിച്ചേക്കാം.കാപ്പി ഉപയോഗം ഫാറ്റി ലിവര്‍ രോഗം, കരളിലെ ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയുടെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്.അതുകൊണ്ടുതന്നെ മിതമായ അളവിലുള്ള കാപ്പി കരളിന്റെ ആരോഗ്യത്തിന് ഗുണകരമായേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംകാപ്പിയും പ്രമേഹസാധ്യതയും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും ഒരു അധിക കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയില്‍ ഏകദേശം 6-7 ശതമാനം കുറവുണ്ടാക്കുന്നുണ്ടെന്ന് കരുതുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകളും പോളിഫീനോളുകളും ശരീരത്തിലെ വീക്കം, ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ പ്രവര്‍ത്തനം എന്നിവയെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംകാപ്പിയും പ്രമേഹസാധ്യതയും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും ഒരു അധിക കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയില്‍ ഏകദേശം 6-7 ശതമാനം കുറവുണ്ടാക്കുന്നുണ്ടെന്ന് കരുതുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകളും പോളിഫീനോളുകളും ശരീരത്തിലെ വീക്കം, ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ പ്രവര്‍ത്തനം എന്നിവയെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യാംകാപ്പിയിലെ കഫീനും മറ്റ് ജൈവ ഘടകങ്ങളും തലച്ചോറിന്റെ ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ഗവേഷണവിധേയമാണ്. വലിയ തോതിലുള്ള നിരീക്ഷണ പഠനങ്ങളില്‍ കാപ്പി ഉപയോഗവും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള കുറഞ്ഞ അപകടസാധ്യതയും തമ്മില്‍ ബന്ധം കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലെ ചില ഘടകങ്ങള്‍ക്ക് തലച്ചോറിനെ സംരക്ഷിക്കുന്ന സ്വഭാവമുണ്ടാകാമെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.ദിവസവും ബ്ലാക്ക് കോഫി കുടിക്കാമോ?കാപ്പിക്ക് ആരോഗ്യപരമായ ചില ഗുണങ്ങള്‍ ഉണ്ടാകാമെങ്കിലും എല്ലാവരും ദിവസവും കാപ്പി കുടിക്കണമെന്നില്ല. പ്രത്യേകിച്ച് നിയന്ത്രണത്തിലല്ലാത്ത ഉത്കണ്ഠ, ചില ഹൃദയമിടിപ്പ് പ്രശ്നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ കാപ്പിയുടെ അളവ് കൂട്ടുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിദിനം ഏകദേശം 400 മില്ലിഗ്രാം വരെ കഫീന്‍ സാധാരണയായി സുരക്ഷിതമായ പരിധിയിലാണ് കണക്കാക്കുന്നത്. കാപ്പിയുടെ ശക്തിയും കപ്പിന്റെ അളവും അനുസരിച്ച് ഇത് ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ ആയിരിക്കാം. എന്നാല്‍ ഓരോ വ്യക്തിയുടെയും കഫീനോടുള്ള പ്രതികരണം വ്യത്യസ്തമാണ്.
പാന്‍കാർഡും ആധാറുമൊക്കെ വാട്സാപ്പിൽ അയച്ച് നല്‍കാറുണ്ടോ: സൂക്ഷിക്കാന്‍ ഏറെയുണ്ട്
വായ്പകൾക്കായി അപേക്ഷിക്കുമ്പോഴോ, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോഴോ, എന്തിനേറെ ഒരു വീട് വാടകയ്ക്കെടുക്കുമ്പോൾ പോലും തിരിച്ചറിയൽ രേഖകൾ വാട്സാപ്പിൽ അയച്ചു നൽകുന്നത് ഇന്ന് സർവസാധാരണമാണ്. "പാന്‍കാർഡും ആധാറും ബാങ്ക് സ്റ്റേറ്റ്മെന്റും വാട്സാപ്പ് ചെയ്യുമോ" എന്ന ചോദ്യം ഒരു സാധാരണ കാര്യമായി നമ്മളില്‍ പലരും കാണുന്നു. എന്നാൽ, അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല ഇതെന്നാണ് വിദഗ്ധർക്ക് പറയാനുള്ളത്.ബാങ്കുകളുടെയോ സ്ഥാപനങ്ങളുടെയോ ഔദ്യോഗിക സംവിധാനങ്ങൾക്ക് പകരം ഇടനിലക്കാരുടെയും ജീവനക്കാരുടെയും സ്വകാര്യ ഫോണുകളിലേക്കാണ് ഇത്തരം അതീവ സുരക്ഷിത രേഖകൾ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ അപകടം. നാം അയക്കുന്ന ഈ രേഖകൾ അവരുടെ വ്യക്തിഗത ഫോണുകളിലും ലാപ്ടോപ്പുകളിലും ക്ലൗഡ് ബാക്കപ്പുകളിലും വർഷങ്ങളോളം യാതൊരു സുരക്ഷയുമില്ലാതെ കിടക്കും. രേഖകൾ കൈപ്പറ്റുന്ന വ്യക്തി തികച്ചും വിശ്വസ്തനായിരുന്നാൽ പോലും, അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത് ഇത്തരം രേഖകൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ, അവയുടെ ഒന്നിലധികം പകർപ്പുകൾ പലയിടങ്ങളിലായി ശേഖരിക്കപ്പെടുകയും ഇത് വഴി വ്യാജ വായ്പകൾ എടുക്കുന്നതിനും വ്യക്തിത്വം മോഷ്ടിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്കും വഴിതുറക്കുകയും ചെയ്യുന്നു.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയൽ വിവരങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യ വാട്സാപ്പ് നമ്പറുകളിലേക്ക് ഡോക്യുമെന്റുകൾ അയക്കുന്നതിന് പകരം, സ്ഥാപനങ്ങളുടെ സുരക്ഷിതമായ ഔദ്യോഗിക പോർട്ടലുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ മാത്രം വിവരങ്ങൾ സമർപ്പിക്കുക.
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്പാൻക്രിയാസിൽ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ വികസിക്കുന്നത്. ആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ സ്രവിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഇത് നിറവേറ്റുന്നുആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്.ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഇത് ഉൽപ്പാദിപ്പിക്കുന്നു. പാങ്ക്രിയാറ്റിക് ക്യാൻസറുകളിൽ ഏറ്റവും സാധാരണമായത് 'പാങ്ക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ' (pancreatic ductal adenocarcinoma) ആണ്.പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല.പാങ്ക്രിയാസിൽ നിന്ന് ദഹനരസങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്ന നാളികളുടെ ഉൾഭിത്തിയിലുള്ള കോശങ്ങളിൽ നിന്നാണ് ഈ തരം ക്യാൻസർ ആരംഭിക്കുന്നത്. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില സൂചനകളും ലക്ഷണങ്ങളും പ്രകടമാകും. പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചറിയാം.മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം.ചർമ്മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം. മഞ്ഞനിറത്തിലുള്ള വർണ്ണവസ്തുവായ ബിലിറൂബിന്റെ അളവ് അമിതമാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. വയറിന്റെ മുകൾഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടുനിൽക്കുന്നതുമായ വേദന വരാംപാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാംവിവിധ കാരണങ്ങൾ കൊണ്ട് ചൊറിച്ചിൽ ഉണ്ടാകാം. അതിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാം. മഞ്ഞപ്പിത്തവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ചർമ്മത്തിൽ ചൊറിച്ചിൽ വരാംശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്ഭക്ഷണക്രമത്തിലോ വ്യായാമരീതിയിലോ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്. പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ദഹനവ്യവസ്ഥയുടെ ശേഷിയെ തടസ്സപ്പെടുത്തുന്നതും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.അമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകഅമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകയോ ചെയ്യുന്നത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാകാം. ട്യൂമർ ആമാശയത്തിൽ സമ്മർദ്ദം ചെലുത്തുന്നതോ ശരീരത്തിന്റെ മെറ്റബോളിസത്തിലുണ്ടാകുന്ന മാറ്റങ്ങളോ ആണ് പലപ്പോഴും ഇതിന് കാരണമാകുന്നത്
അമൃതംപൊടിയിൽ ഇനി പഞ്ചസാരയില്ല, പകരം ശർക്കര!; നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്
അമൃതംപൊടിയിൽ മുഴുവൻ പഞ്ചസാരയാണല്ലോ എന്ന പരാതി ഇനി വേണ്ട. സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന 'അമൃതംപൊടി'യിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം നൽകി വനിതാ ശിശുവികസന വകുപ്പ്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ഈ അടിയന്തര നടപടി. നിലവിൽ തയാറാക്കുന്ന ബാച്ച് കഴിഞ്ഞാൽ അടുത്ത ബാച്ച് നിർമാണം മുതൽ മധുരത്തിനായി കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക." എന്നാൽ, കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ചില വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സമയപരിധി ഗണ്യമായി കുറയുമെന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കുന്നതിനോടും ആരോഗ്യ വിദഗ്ധർ പൂർണമായി യോജിക്കുന്നില്ല.രണ്ടു വയസിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ കേന്ദ്ര സർക്കാരും നൽകുന്ന കർശന മാർഗനിർദേശം. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മധുരം നൽകാം എങ്കിലും അത് ആകെ കലോറിയുടെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കുന്നതാണ് ഉചിതം. ഈ സാഹചര്യത്തിൽ ശർക്കര ഉപയോഗത്തെക്കുറിച്ചും അമൃതംപൊടിയുടെ പോഷകഘടനയിൽ ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ ഒരു പ്രത്യേക സമിതിയെ രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
ഗതാഗത നിയന്ത്രണം
പൂതാടി, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഒരപ്പുവയല്‍ -താഴേമുണ്ട- നെല്ലിക്കര ഗ്രാമീണ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പണി പൂര്‍ത്തിയാകുന്നതുവരെ ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത ബാര്‍ബര്‍ ഷോപ്പ്/ യൂണിസെക്സ് സലൂണ്‍ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ഒ.ബി.സി വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.bwin.kerala.gov.in ല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. *
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ഇറാന്റെ പികാക്സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് 'പികാക്സ് മൗണ്ടന്‍' സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്.ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക എന്നതാണെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന് ആണവായുധം സ്വന്തമാക്കില്ല. അവര്‍ക്ക് അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ അധികനേരം ഇവിടെ ജീവനോടെ നില്‍ക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ പിഴ
20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം സംബന്ധിച്ച കേസിൽ, ടാങ്കർലോറി ഉടമ തമിഴ്നാട് നാമക്കൽ സേലം റോഡിലെ ഡി.കൺമണിക്ക് (59) കേന്ദ്ര മോട്ടർവാഹന നിയമലംഘനത്തിന് 1000 രൂപ പിഴ വിധിച്ച് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.രാജേഷ്. നാഷനൽ പെർമിറ്റ് ലോറികളിൽ 2 ഡ്രൈവർമാർ വേണം, ലോറിയുടെ കാബിനകത്ത് ഒരു ഡ്രൈവർക്ക് ഉറങ്ങാനുള്ള സൗകര്യമുണ്ടാകണം എന്നീ ചട്ടങ്ങൾ ലംഘിച്ചതിനാണ് 500 രൂപ വീതം പിഴയിട്ടത്.കേസിലെ ഒന്നാം പ്രതി, ലോറിഡ്രൈവർ കണ്ണയ്യൻ വിചാരണയ്ക്കിടെ മരിച്ചു. 2012 ഓഗസ്റ്റ് 27ന് രാത്രി 11ന് ആയിരുന്നു അപകടം. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ടാങ്കർലോറി ചാല അമ്പലം സ്റ്റോപ്പിലെ ഡിവൈഡറിൽ കയറി മറിഞ്ഞ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിൽ അൻപതോളം പേർക്കു പരുക്കേറ്റു. ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.രേഷ്മ ഹാജരായി.
പഞ്ചസാരയ്ക്ക് പകരം ചായയില്‍ ശര്‍ക്കര ഇടാറുണ്ടോ? ആരോഗ്യത്തിന് ഇത് എത്രത്തോളം ഗുണം ചെയ്യും?
പലരും ആരോഗ്യത്തെക്കുറിച്ച് കരുതി പഞ്ചസാര ഒഴിവാക്കി പകരം ശര്‍ക്കര ഉപയോഗിക്കുന്നത് പതിവാണ്. വണ്ണം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും പഞ്ചസാരയേക്കാള്‍ നല്ലത് ശര്ക്കരയാണെന്ന ധാരണയാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്.എന്നാല്‍ ശര്‍ക്കര ശരിക്കും ആരോഗ്യകരമാണോ എന്നത് പലപ്പോഴും സംശയമുണ്ടാക്കുന്ന കാര്യമാണ്.ശുദ്ധീകരിച്ച പഞ്ചസാരയെ അപേക്ഷിച്ച് ആന്റിഓക്സിഡന്റുകളും ധാതുക്കളും കൂടുതലായി അടങ്ങിയ ഒന്നാണ് ശര്‍ക്കരയെന്ന് 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് അപ്ലൈഡ് ഹോം സയന്‍സ്' ചൂണ്ടിക്കാട്ടുന്നു. പഞ്ചസാര അമിതമായി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും ശരീരത്തില്‍ കൊഴുപ്പ് അടിയാനും സാധ്യതയുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ശര്‍ക്കരയില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, ഇവ രണ്ടും ശരീരത്തില്‍ കലോറി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഏറെക്കുറെ തുല്യമാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.ശര്‍ക്കരയിലെയും വെളുത്ത പഞ്ചസാരയിലെയും കലോറിയുടെ അളവ് പരിശോധിച്ചാല്‍, അവയില്‍ ഏകദേശം തുല്യമായ അളവാണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം ശര്‍ക്കരയില്‍ 383 കലോറിയും വെളുത്ത പഞ്ചസാരയില്‍ 387 കലോറിയുമാണുള്ളത്. എങ്കിലും ഇവയുടെ പോഷക ഘടന ശരീരത്തില്‍ വ്യത്യസ്തമായ സ്വാധീനമാണ് ചെലുത്തുന്നത്. ശര്‍ക്കര കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കുമെങ്കിലും ശര്‍ക്കര മാത്രം കഴിക്കുന്നത് ഒരിക്കലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. ശര്‍ക്കര അമിതമായി ഉപയോഗിച്ചാലും ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏത് മധുരവും മിതമായ അളവില്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചത്.
കാലവർഷം ചതിച്ചു; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവർഷത്തിൽ
തിരുവനന്തപുരം: സെപ്റ്റംബർ മാസമായപ്പോഴേക്കും കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവർഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാൽ മഴ ദുർബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടിയത്. വേനൽക്കാലമാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളപ്പോൾ മഴക്കാല സീസണിൽ തന്നെ ചൂട് കൂടിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നിരിക്കുകയാണ്. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്.തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, എല്ലാം തെറ്റി. എൽനിനോ പ്രിതഭാസമാണ് വില്ലനായതെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ മഴക്കുറവ് 64 ശതമാനമാണ്. ഈ കാലയളവിൽ 76.2 മി. മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 27.4 മി. മീറ്റർ മാത്രമാണ്. ജൂൺ മുതൽ ഇതുവരെ 1769.9 മി.മീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്ററേ പെയ്തുള്ളൂ. കാലവർഷം നിരാശപ്പെടുത്തി പിൻവാങ്ങാനൊരുമ്പോൾ പ്രതീക്ഷ തുലാവർഷത്തിലാണ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബർ വരെയാണ് തുലാവർഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.തുലാവർഷം തെക്കൻ, മദ്ധ്യകേരളത്തിലാണ് കൂടുതൽ കിട്ടാറാള്ളത്. മഴ മാറിയതോടെ വൈദ്യുതി ഉപഭോഗത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 94 ദശലക്ഷം യൂണിറ്റ് കടന്നു. കാലവർഷം സജീവമായ സമയത്ത് ഇത് 80 ദശലക്ഷത്തിൽ താഴെയായിരുന്നു. 4850 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയ ഉപയോഗം. 4000 മെഗാവാട്ടിൽ താഴെ നിൽക്കേണ്ട സ്ഥാനത്താണ് ഈ വർധന.
ഗ്രാമസഭ 12 മുതല്‍
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് 2026-2027 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത/ ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നത് സെപ്റ്റംബര്‍ 12 മുതല്‍ 21 വരെ വിവിധ വാര്‍ഡുകളില്‍ ഗ്രാമസഭ ചേരും. എല്ലാ ഗ്രാമസഭാംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അഭിമുഖം 10 ന്
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നം 167/2025, ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍) ) വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്കൂള്‍ ഡ്രോയിംഗ് ടീച്ചര്‍ (കാറ്റഗറി നം 589/2025, ഫസ്റ്റ് എന്‍.സി.എ എസ്ഐയുസി നാടാര്‍), പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നം. 607/2025, സാന്‍സ്ക്രിറ്റ്, ഫസ്റ്റ് എന്‍.സി.എ മുസ്ലീം) തസ്തികകളിലേക്ക് സെപ്റ്റംബര്‍ 10 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം, വിദ്യാഭ്യാസ യോഗ്യത സസര്ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസലുമായി നിശ്ചിത തിയതിയിലും സമയത്തും എത്തണം.
സീറ്റൊഴിവ്
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഡിഗ്രി കോഴ്സുകളില്‍ സീറ്റൊഴിവ്. ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് ബി.എസ്.സി കെമിസ്ട്രി, ബി.എ ഹിസ്റ്ററി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും എസ്.ടി വിഭാഗത്തിന് ബി.എസ്.സി കെമിസ്ട്രി, ബി.എ ഹിസ്റ്ററി, ബി.എ ഇക്കണോമിക്സ്, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ബി.എസ്.സി കെമിസ്ട്രി വിഷയത്തിലേക്ക് ഒ.ബി.എച്ച്, എസ്.സി, ഈഴവ, മുസ്ലീം, എല്‍.സി വിഭാഗകാര്‍ക്കും ഒ.ബി.എസി വിഭാഗകാര്‍ക്ക് ബി കോം, ബി.എ ഹിസ്റ്ററി വിഷയങ്ങളിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9188900206
അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്
സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. നിലവിലെ ബാച്ചിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അടുത്ത ബാച്ച് മുതൽ കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക.എന്നാൽ, നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഉയരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുന്നത് അമൃതംപൊടി കേടുകൂടാതെ ഇരിക്കുന്ന സമയപരിധി കുറയ്ക്കുമെന്നതാണ് പ്രധാന ആശങ്ക. കൂടാതെ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ നിർദേശം.
രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി: കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ടീം ജ്യോതിർഗമയയുടെ സഹകരണത്തോടെ നടത്തിയ ക്യാംപ് വികാരി ഫാ. സോജൻ ജോസ് വാണാക്കുടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ ജോണി ലീലാഭവനം, സൺഡേസ്കൂൾ ഇൻസ്പെക്ടർ സുനിൽ തൊട്ടിയിൽ, ഭദ്രാസന കൗൺസിൽ അംഗം ബൈജു തൊണ്ടങ്ങൽ, എൽദോ വാഴക്കാട്ടിൽ, ബേസിൽ വാഴക്കാട്ടിൽ, ബേസിൽ കുഴിവേലി എന്നിവർ പ്രസംഗിച്ചു. വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാംപിൽ നിരവധി ആളുകൾ രക്തദാനം നടത്തി.
മാനന്തവാടി നഗരത്തിൽ വാഹനങ്ങളുടെ വൺവേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീർഘിപ്പിച്ചു
മാനന്തവാടി നഗരത്തില്‍ വാഹനങ്ങളുടെ വണ്‍വേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീര്‍ഘിപ്പിച്ചു. നഗരസഭ ചെയര്മാന് ജോക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം. നഗരത്തിൽ രാത്രി കാലങ്ങളിൽ വാഹന തിരക്ക് മൂലം ആംബുലൻസുകള്‍ പോലും പോകാനാവാത്ത വിധം വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ പത്ത് മുതല്‍ സമയ ക്രമീകരണം പ്രബല്യത്തില്‍ വരും. വൺവേ സമയം ക്രമീകരിക്കുന്നതിന് പോലീസിൻ്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു. സെപ്റ്റംബര്‍ 14 മുതൽ ക്ലബ്ബ് കുന്നിലുള്ള പുതിയ കെട്ടിടത്തിൽ നഗരസഭ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ തിരക്കേറിയതും വീതീ കുറഞ്ഞതുമായ പച്ചക്കറി മാർക്കറ്റ് റോഡിൽ താത്ക്കാലികമായി വൺവേ സംവിധാനവും ഏർപ്പെടുത്തും. വാഹനങ്ങൾ ഗാന്ധി പാർക്കിൽ നിന്നും പ്രവേശിച്ച് ചൂട്ടക്കടവ് റോഡിലേക്ക് ഇറങ്ങി പോകണം. കൂടാതെ ക്ലബ് കുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുംനഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീജ ഫ്രാൻസിസ്, പി.വി ജോർജ്, പി വി എസ് മൂസ, ഷിബു കെ ജോർജ്, കൗൺസിലർമാരായ എം.ആർ രജനീഷ്, എം.പി ശശികുമാർ, എം.എം സജ്ന, വി.യു ജോയ്, പി.കെ ഹംസ, ഡെപ്യൂട്ടി തഹസിൽദാർ കെ എസ് സാലു, ട്രാഫിക് എസ് ഐ റോയ്, എ എസ് ഐ എ കെ വിജയൻ, എ എം വി ഐ എ ടി സുമേഷ്, വിവിധ ട്രേഡ് യൂണിയൻ- രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ ജയേന്ദ്രൻ, കെ.എം വർക്കി, വ്യാപാരി പ്രതിനിധികളായ കെ ഉസ്മാൻ, കെ.പി ശ്രീധരൻ, പി.വി മഹേഷ്, ട്രേഡ് യൂണിയൻ ഭാരവാഹികളായ സന്തോഷ് ജി നായർ, അഡ്വ. റഷീദ് പടയൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
മണ്‍പാത്ര നിര്‍മ്മാണം ധനസഹായത്തിന് 20 വരെ അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്കുന്ന ധനസഹായ പദ്ധതിലേക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത, മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.bwin.kerala.gov.in ല്‍ മുഖേന നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ, കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
കോടതികളില്‍ നിയമനം- അപേക്ഷ തിയതി നീട്ടി
വയനാട് ജില്ലാ കോടതിയില്‍ ജില്ലാ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കും സുല്‍ത്താന്‍ ബത്തേരി സബ് കോടതി, കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി I, ആന്‍ഡ് II കോടതികളിലേക്ക് അഡീഷണല്‍ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചു. നിശ്ചിത യോഗ്യതയുള്ള, ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്ത അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തത്പരരായിരിക്കണം. അപേക്ഷയോടൊപ്പം പേര്, വിലാസം, വയസ്, ജനന തിയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, പോലീസ് സ്റ്റേഷന് എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും ജനന തിയതി, ബിരുദം, പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍, തിയതി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നേരിട്ടോ, ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്, നോര്‍ത്ത് കല്‍പ്പറ്റ പി.ഒ, 673122 വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 04936 202251
അഭിഭാഷക ധനസഹായ പദ്ധതിയുടെ അപേക്ഷ തിയതി നീട്ടി
നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിലേക്ക് അപേക്ഷ നല്‍കുന്നതിന് സെപ്റ്റംബര്‍ 20 വരെ തിയതി ദീര്‍ഘിപ്പിച്ചു. ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാത്ത കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31 നും ഇടയില്‍ എന്റോള്‍ ചെയ്ത് കേരളത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്ന നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.bwin.kerala.gov.in മുഖേന അപേക്ഷിക്കണം.

