അധ്യാപക സംഗമം നടത്തി
മലങ്കര ജാക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖലാ അധ്യാപക സംഗമം നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സംഗമം എംജെഎസ്എസ്എ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദൊ മനയത്ത്, ഫാ. സോജൻ ജോസ് വാണാക്കുടി, ഫാ. ജിബിൻ പുന്നശേരി, ഡിസ്ട്രിക് ഇൻസ്പെക്ടർ ടി.വി.സുനിൽ, അസി.ഇൻസ്പെക്ടർ കെ.എം.ഷിനോജ്, സെക്രട്ടറി ധന്യ ബിജു, പ്രാഗ്രാം കോഓർഡിനേറ്റർ എബിൻ പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി വി.സി ജോസ് വാണാക്കുടി, സെക്രട്ടറി കെ.സാലു, പി.വി സ്കറിയ, ഷിജു പാട്ടുപാള എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക കലോത്സവത്തിൽ ആതിഥേയരായ മാനന്തവാടി സെൻ്റ്. ജോർജ് സൺഡേ സ്കൂൾ ഒന്നും കോറോം സെൻ്റ്. മേരീസ് സൺഡേ സ്കൂൾ രണ്ടും സെൻ്റ് ജോൺസ് ഇരുമനത്തൂർ സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹോർമൂസിന് പിന്നാലെ ബാബ് അൽ മന്ദബും അടയ്ക്കുമോ? കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ച് ഹൂതികൾ, കരയിൽ ട്രഞ്ചുകളും; ആശങ്ക അറിയിച്ച് ഇന്ത്യ
സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങൾ ബാബ് അൽ മന്ദബ് ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാകുന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയിൽ ലോക രാജ്യങ്ങൾ. കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ മേഖലയിലെ ക്രമസമാധാന തകർച്ചയിലും കപ്പൽ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. വ്യാപാര ആവശ്യങ്ങൾക്കായി ഈ ജലപാതയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മേഖലയിലെ സംഘർഷങ്ങൾ സാമ്പത്തികമായും കപ്പൽ ഗതാഗതപരമായും വലിയ തിരിച്ചടിയാണ്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടു. ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു.
യുട്യൂബർ ‘തംബുരു ക്വീൻ ഫിഷർ’ വീട്ടിൽ മരിച്ച നിലയിൽ
കൊച്ചി: സമൂഹമാധ്യമ ഇൻഫ്ലുവൻസറും യുട്യൂബറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ മരിച്ച നിലയിൽ കണ്ടെത്തി. പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ ഇൻഫ്ലുവൻസറാണ് തംബുരു. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിലാണ് തിങ്കളാഴ്ച തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വൈകീട്ട് അഞ്ച് മണിയോടെ സ്കൂൾ വിട്ടെത്തിയ മകളാണ് മൃതദേഹം കണ്ടത്. വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു.‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് തംബുരു വിഡിയോകൾ പങ്കുവെച്ചിരുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും തംബുരുവിന് വലിയ ആരാധകരുണ്ട്.
മെസ്സി വിവാദവും സാമ്പത്തിക തട്ടിപ്പും: അഗസ്റ്റിൻ സഹോദരന്മാരുടെ സ്ഥാപനങ്ങളും വസതികളുമടക്കം 5 ഇടങ്ങളിൽ SITയുടെ മിന്നൽ റെയ്ഡ്
കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ നടപടി ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി അഞ്ച് കേന്ദ്രങ്ങളിൽ പുലർച്ചെ നാല് മണി മുതൽ എസ്ഐടി റെയ്ഡ് നടത്തി.അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വസതികൾ, കളമശ്ശേരിയിലുള്ള കമ്പനിയുടെ ആസ്ഥാനം, വയനാട്ടിലെ തറവാട്ടു വീട് എന്നിവിടങ്ങളിലാണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നത്. കോടതിയിൽ നിന്ന് വ്യക്തമായ സെർച്ച് വാറന്റ് സമ്പാദിച്ച ശേഷമാണ് പോലീസിന്റെ ഈ നിർണ്ണായക നീക്കം.മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പും നടന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. മെസ്സിയെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കാനും വലിയ തോതിൽ നികുതി വെട്ടിപ്പ് നടത്താനുമാണ് നീക്കം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മാറ്റങ്ങൾക്കുള്ള സൽബുദ്ധി നേരത്തെ തോന്നണമായിരുന്നു, തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നത്': തോമസ് ഐസക്ക്
മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയെങ്കിൽ നന്നാവുമായിരുന്നുവെന്ന് തോമസ് ഐസക്ക്. തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന തോന്നൽ വന്നതെന്ന് അഭിപ്രായപ്പെട്ട തോമസ് ഐസക്ക് പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം ഉണ്ടായി എന്നും ചൂണ്ടിക്കാട്ടി. 10 വർഷം ഭരിച്ചതിന്റെ സുഖം തോന്നി. ഭരണം മതി സമരം വേണ്ട എന്ന ചിന്ത വന്നു. അത് സംഘടനയെ ബാധിച്ചു. പാർട്ടിക്കെതിരായി വന്ന അപഖ്യാതികൾ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. തിരുത്തലുകളുടെ തുടർച്ച ഇനിയും ഉണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. പാർട്ടി സംവിധാനങ്ങളെ ഞങ്ങൾ നന്നാക്കാൻ തീരുമാനിച്ചു. ദൗർബല്യങ്ങൾ മറികടക്കാനുള്ള പരിപാടികൾക്ക് രൂപം നൽകി. ഇനി ജനങ്ങളുമായി കൂടുതൽ അടുക്കും. സംഘടന വീഴ്ചകൾ പരിഹരിക്കും. വർഗ -ബഹുജന അടിത്തറ ശക്തിപ്പെടുത്തുമെന്നും തോമസ് ഐസക്ക് വിശദമാക്കി
"മുസാബഖ' എസ് കെ ജെ എം മദ്റസാ കലാമേളക്ക് ജില്ലയിൽ ഒരുക്കം തുടങ്ങി
ഒന്നിടവിട്ട വർഷങ്ങളിൽ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മുസാബഖ - മദ്റസാ വിദ്യാർഥികളുടെ കലാ മേളക്ക് ജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഒക്ടോബറിൽ ജില്ലയിലെ 17 റെയ്ഞ്ചുകളിലും മുസാബഖ നടക്കും. നവംബർ 13, 14, 15 തീയതികളിൽ വാരാമ്പറ്റ സആദാ കോളേജിലാണ് ജില്ലാ മുസാബഖ. ഇദം പ്രഥമമായി ഈ വർഷം സ്റ്റേറ്റ് മുസാബഖയും ജില്ലയിലാണ് നടക്കുന്നത്.മുസാബഖ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ ജൂറി ശില്പശാല നടത്തി. റെയ്ഞ്ച് മുസാബഖകളിൽ വിധിനിർണ്ണയിക്കുന്നവർക്കായി കൽപ്പറ്റ സമസ്താലയത്തിൽ ജില്ലാ കമ്മിറ്റി നടത്തിയ ശില്പ ശാല മുസാബഖ സ്റ്റേറ് കൺട്രോളർ ശാഹുൽ ഹമീദ് മാസ്റ്റർ മേൽ മുറി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി എസ് തങ്ങൾ അദ്ധ്യക്ഷനായി. മുഈനുദ്ദീൻ കൊടുവള്ളി നേതൃത്വം നൽകി. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു പടം മുസാബഖ ജില്ലാ ജൂറി ശില്പ ശാല ശാഹുൽ ഹമീദ് മേൽമുറി ഉദ്ഘാടനം ചെയ്യുന്നു
CWSA ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA ) വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കൈനാട്ടിൽ ഉള്ള ഗവൺമെന്റ് ഹോസ്പിറ്റലിനടുത്തുള്ള ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സംസ്ഥാന ഖജാൻജി മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ജില്ലയുടെ സ്ഥാപക നേതാവ് അഹമ്മദ് കുട്ടി മേപ്പാടി ലോഗോ പ്രകാശനം ചെയ്തു തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സോജൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹൈദ്ര കൽപ്പറ്റ. റോബിൻസൺ ആന്റണി തുടങ്ങിയ ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്തു . യോഗത്തിൽ ഒക്ടോബർ മാസം 26ന് ജില്ലാ കൺവെൻഷനും കുടുംബ സംഗമവും നടത്താൻ തീരുമാനിച്ചു ടെക്നിക്കൽ വിഭാഗം ക്ലാസ്സ് എൻജിനീയർ അനൂപ് കുമാർ ക്ലാസ് എടുക്കുകയും ചെയ്തു. വയനാട് ജില്ലയിലെ 8 വില്ലേജുകൾ നിർമ്മാണ നിർത്തിവയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുന്നത് യോഗം ഉത്കണ്ഠയോടു കൂടി ഓർത്തു . അതിനിളവ് വരുവാൻ വേണ്ട സമര പദ്ധതിയും ആയിട്ട് മുന്നോട്ടുപോകുവാനും ഇതൊരു നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കാനും ജില്ലയിൽ ജന ബോധവൽക്കരണ വാഹന പ്രചരണ ജാഥ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു കാർഷിക മേഖല തകർന്ന തരിപ്പണമായ സാഹചര്യത്തിൽ വയനാടിന്റെ 60% സാധാരണക്കാരും ആശ്രയിക്കുന്ന നിർമ്മാണ മേഖലയ്ക്കും പ്രതിസന്ധി ഉണ്ടായാൽ അത് ജനജീവിതത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് യോഗം വിലയിരുത്തി യോഗത്തിൽ ജില്ലാ ഖജാൻജി നിഷാദ് ബത്തേരി നന്ദി പറഞ്ഞു
മൂന്ന് വർഷത്തിനിടെ 1.5 കോടി നിയമലംഘനങ്ങൾ: എ.ഐ കാമറ പിഴ ആയിരം കോടി കടന്നു; ആദ്യകാല ഭയം മാറിയതോടെ പിഴയടയ്ക്കാൻ മടി; പിരിഞ്ഞുകിട്ടിയത് 365 കോടി മാത്രം..!
സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ച എ.ഐ കാമറകൾ വഴി മോട്ടോർ വാഹന വകുപ്പ് ചുമത്തിയ ആകെ പിഴത്തുക 1,000 കോടി രൂപ പിന്നിട്ടു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനിടെ ഒന്നരക്കോടിയോളം ഗതാഗത നിയമലംഘനങ്ങളാണ് കാമറകൾ കണ്ടെത്തിയത്.എന്നാൽ, ചുമത്തിയ പിഴയിൽ 365 കോടി രൂപ മാത്രമാണ് ഇതുവരെ പിരിഞ്ഞുകിട്ടിയത്. 635 കോടി രൂപ ഇനിയും കുടിശ്ശികയായി തുടരുകയാണ്. കാമറകളെക്കുറിച്ചുള്ള ആദ്യകാല ഭയം കുറഞ്ഞതോടെ നിയമലംഘകർ പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് കുടിശ്ശിക ഉയരാൻ കാരണംകഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പുതിയ പിഴ രേഖപ്പെടുത്തി. 2023 ജൂണിൽ 220 കോടി രൂപ ചെലവഴിച്ച് 675 എ.ഐ കാമറകൾ സ്ഥാപിച്ചാണ് പദ്ധതി ആരംഭിച്ചത്. പിരിഞ്ഞുകിട്ടിയ 365 കോടി രൂപ തന്നെ പദ്ധതിയുടെ ആകെ നിർമ്മാണ ചെലവിന്റെ ഒന്നര ഇരട്ടിയിലധികമാണ്.വലിയ തുക കുടിശ്ശികയായി നിൽക്കുന്നുണ്ടെങ്കിലും, എ.ഐ കാമറകളുടെ സാന്നിധ്യം സംസ്ഥാനത്ത് റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും റോഡ് സുരക്ഷയിൽ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. കുടിശ്ശിക ഈടാക്കാൻ കർശന നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
'എങ്കെയൊളിന്താലും വിടമാട്ടെ'...!!! തമിഴ്നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്
- പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്- മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.തിരുനെല്ലി: വയനാട് ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മുങ്ങിയ മാല കവര്‍ച്ചാസംഘത്തിലെ മൂന്ന് പേരെ കൂടി പിന്തുടര്ന്ന് വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു(47), ദേവി എന്ന തിലോത്തമ(53), മധുര, മുത്തുപ്പട്ടി പൊന്നി(39) എന്നീ മൂന്ന് സ്ത്രീകളെയാണ് കര്‍ണാടകയിലെ മല്‍പേ ബീച്ചില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്നാടിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചു കിടക്കുന്ന പിടിച്ചുപറി സംഘത്തില്‍പെട്ട ഇവരെ വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ ഐപിഎസിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡാണ് (SAGOC) വലയിലാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്.
പി ജയരാജന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍
കോഴിക്കോട്: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പി ജയരാജന്, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്. പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ തിരുത്തല്‍ തീരുമാനമെന്ന നിലയിലാണ് പി ജയരാജന് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചതിനെ വിലയിരുത്തുന്നത്
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നെന്മേനി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
യോഗം ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു. ഷമീർ മാളിക അധ്യക്ഷനായിരുന്നു. ചടങ്ങിൽ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും ക്ഷേമനിധി എന്നിവയെ പറ്റിയും വിശദമായി സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റായി ഷമീർ മാളിക, വൈസ് പ്രസിഡന്റ്മാരായി സിന്ധു ജോയ്, സൈദ് അലവി എന്നിവരെയും ജന :സെക്രട്ടറിയായി ഷീല പ്രദീപിനെയും, ട്രഷററായി ജോയ് അതിർത്തിമുക്കിനേയും തിരഞ്ഞെടുത്തു. പോൾ സൻ ,രാജേഷ് നബിചാൻ കുടി,ഷമീർ മാണിക്യം, ഷാജു കീച്ചേരി, വാർഡ് മെമ്പർമാരായ ദീപ ബാബു ഷീന എടക്കൽ, പൗലോസ് ചെറിയാൻ, വിത്സൻ ബത്തേരി, ജോയ് കരടി പാറ,ടി.ടി. സുലൈമാൻ,ഷീല പ്രദീപ് എന്നിവർ സംസാരിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
കൽപ്പറ്റ: എൻ.എം.എസ്.എം ഗവ. കോളേജിലെ ലഹരിവിരുദ്ധ സെല്ലും എക്സൈസ് വകുപ്പും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കോളേജ് തല പ്രസംഗ മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ പി ആര് ജിനോഷ് പരിപാടിയിൽ പങ്കെടുത്ത് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. യുവതലമുറയിൽ ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലഹരിക്കെതിരായ ബോധവത്കരണത്തിൽ വിദ്യാർഥികൾക്ക് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ലഹരിവിരുദ്ധ സെൽ കോ-ഓർഡിനേറ്റർ ശിഖ എൻ. അധ്യക്ഷത വഹിച്ചു. പ്രസംഗ മത്സരത്തിൽ അസിൻ പി. ജോയ് (ഒന്നാം വർഷ ബി.എ. ഹിസ്റ്ററി) ഒന്നാം സ്ഥാനവും ലാമിയ ഷിൻഷ (രണ്ടാം വർഷ ബി.എ. മാസ് കമ്മ്യൂണിക്കേഷൻ) രണ്ടാം സ്ഥാനവും ആദി നാരായണൻ (രണ്ടാം വർഷ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്) മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ അസിൻ പി. ജോയ് ജില്ലാതല മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിക്കും. യൂണിയൻ ജോയിൻ്റ് സെക്രട്ടറി ഫാത്തിമ ഹർഷ നന്ദി രേഖപ്പെടുത്തി.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പള്ളിക്കൽ, പാലമുക്ക്, കാരക്കുനി, കമ്മോം, കല്ലോടി, ഒരപ്പ് എള്ളുമന്ദം, അയിലമൂല, മൂളിത്തോട്, വാളേരി, തേറ്റമല, വെള്ളിലാടി, കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിലും ഒഴുക്കൻമൂല- പുന്നോലിൽ റോഡ്, തരുവണ-തൊണ്ണമ്പറ്റ കുന്ന്, പീച്ചങ്കോട് - പാലേരി ഉസ്താദ് അക്കാദമി റോഡ് ഭാഗങ്ങളിലും നാളെ (സെപ്റ്റംബര്‍ 16) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
ലീഗൽ മെട്രോളജി പുന: പരിശോധനാ ക്യാമ്പ്
പൂതാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ അളവ് തൂക്ക ഉപകരണങ്ങൾ പുന:പരിശോധന നടത്തി മുദ്ര വെക്കുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പ് സെപ്റ്റംബര്‍ 19 ന് രാവിലെ 10 മുതൽ കേണിച്ചിറ പൂതാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുമെന്ന് ലീഗൽ മെട്രോളജി സുൽത്താൻ ബത്തേരി ഇൻസ്പെക്ടർ അറിയിച്ചു
ആരോഗ്യ കേരളത്തില്‍ നിയമനം
ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, എം.എല്‍.എസ്.പി, ജെ.എച്ച്.ഐ, ടെന്റല്‍ ഹൈജനിസ്റ്റ്, ഡയറ്റീഷ്യന്, ഡെവലപ്പ്മെന്റല്‍ തെറാപ്പിസ്റ്റ്, എപ്പിഡെമോളജിസ്റ്റ്, കൗണ്‍സിലര്‍, ടിബിഎച്ച് വിതസ്തികകളില് നിയമനം നടത്തുന്നു. സെപ്തംബർ 26 ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
ജില്ലയിലെ വി ബി ജി റാം ജി പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്തു മുൻ പരിചയമുള്ള അംഗീകൃത ചാർട്ടേഡ് അക്കൗണ്ടൻ്റമാരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സെപ്റ്റംബര്‍ 17 ന് വൈകുന്നേരം മൂന്നിനകം കൽപ്പറ്റ വി ബി ജി റാം ജി പദ്ധതി ജില്ലാ ഓഫീസിൽ ലഭിക്കണം. ഫോണ്‍- 04936 296959
ക്യാമ്പ് ഫോളോവർ നിയമനം
വയനാട് ജില്ലാ പൊലീസ് ക്യാമ്പിൽ ഒഴിവുള്ള ധോബി, കുക്ക്, വാട്ടർ കാരിയർ, സ്വീപ്പർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ആകെ ആറ് ഒഴിവുണ്ട്. പ്രതിദിനം 750 രൂപ നിരക്കിലാണ് വേതനം. താൽപര്യമുള്ളവ അസൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സെപ്റ്റംബർ 17-ന് രാവിലെ 10 ന് പുത്തൂർവയല്‍ എ.ആർ. ക്യാമ്പിൽ അഭിമുഖത്തിന് എത്തണം.
വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു
മാനന്തവാടി: വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ യിൽനിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഡ്രൈവർ ഉടൻ വാഹനം നിർ ത്തുകയും വിദ്യാർത്ഥികളടക്കം എല്ലാവരും പുറത്തിറങ്ങുകയും ചെയ് തു. ഇതോടെ തീയാളിപ്പടരുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും, നാട്ടുകാരും തീ അണച്ചു. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പോഷൺ മാ- 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകൾക്ക് ജില്ലയിൽ തുടക്കമായി
പോഷണ്‍ അഭിയാൻ 2.0 പദ്ധതിയുടെ ഭാഗമായി പോഷൺ മാ- 2026, ആരോഗ്യ- വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബാല്യ സ്പന്ദനം, ജില്ലയിലെ അങ്കണവാടികളിൽ നടപ്പിലാക്കുന്ന നോ മിഠായി ക്യാമ്പയിൻ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി ഉന്നതിയിൽ നടന്ന പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ അധ്യക്ഷയായി. ഭക്ഷണ വൈവിധ്യവും മാംസ്യ ലഭ്യതയും എന്ന വിഷയത്തിൽആലാറ്റിൽ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സി റിനു ക്ലാസെടുത്തു. നോ മിഠായി ക്യാമ്പയിൻ എന്ന ആശയം അവതരിപ്പിച്ച കൽപ്പറ്റ ഐസിഡിഎസ് സൂപ്പർവൈസർ ഷംന യെ ഉപഹാരം നൽകി ആദരിച്ചു. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെയും ഗോദാവരി ഉന്നതിയിലെ കൗമാര പ്രായക്കാരായ പെൺകുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസർ എം.ജി ഗീത, ജില്ലാ ആര്‍സിഎച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, ജില്ലാ മാസ് മീഡിയ ഓഫിസർ കെ.എം മുസ്തഫാ, ഡെപ്യൂട്ടി മീഡിയ ഓഫിസർ പി.എം. ഫസൽ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് സുബൈറത്ത്, ഊരു മൂപ്പൻ സി.പി രാജന്, ഐസിഡിഎസ് സെല്‍ സീനിയർ സൂപ്രണ്ട് കെ.പി സുനിത്ത്, ഐസിഡിഎസ് മാനന്തവാടി സിഡിപിഒ കെ.പി സിന്ധു, ഐസിഡിഎസ് മാനന്തവാടി അഡീഷണൽ സിഡിപിഒ അഞ്ജു കൃഷ്ണ എന്നിവർ സംസാരിച്ചു.
സൽമാനുൽ ഫാരിസിനെ അനുമോദിച്ചു.
നാഷണൽ അസിസ്റ്റന്റ് റഫറിയായി പ്രമോഷൻ ലഭിച്ച തേറ്റമല സ്വദേശി സൽമാനുൽ ഫാരിസിനെ സംഘചേതനാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. GHS കല്ലൂർ അധ്യാപകനും SSA മുൻ BPC യുമായ കെകെ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ ശംഭു അധ്യക്ഷത വഹിച്ചു.എട്ടാം വാർഡ് മെമ്പർ പ്രസന്ന ടീച്ചർ ഉപഹാര സമർപ്പണം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി കെ അൻവർ. കുഞ്ഞികൃഷ്ണൻ ആർ വി, പി കെ സുരേഷ് മാസ്റ്റർ, കെ പി ഹാരിസ്, വിനീത് തുടങ്ങിയവർ നേതൃത്വം നൽകി

