വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലുള്ള അംബേദ്കർ ട്രാൻസ്ഫോർമർ പരിധിയിലും പള്ളിക്കൽ - കൂവയിൽ റോഡ് ഭാഗത്തും നാളെ (ജൂൺ 23) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പേരാൽ, ടീച്ചർ മുക്ക്, പതിമൂന്നാം മൈൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ജൂൺ 23) രാവിലെ രാവിലെ ഒൻപത് മുതൽ വൈകീട്ട് 5:30 വരെയും മീൻമുട്ടി, സെർനിറ്റി എന്നിവിടങ്ങളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ബപ്പനമല, പന്തിപ്പൊയിൽ എന്നിവടങ്ങളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങും.
ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടക്കുന്ന രണ്ടാംഘട്ട അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു. ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കളുമാണ് രണ്ടാംഘട്ട അദാലത്തിൽ പങ്കെടുക്കുന്നത്. ജൂണ്‍ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളിൽ അദാലത്ത് നടക്കും.അദാലത്തിൽ നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ വരുന്ന മറ്റ് കുടുംബാംഗങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതര്‍ക്ക് 2024 ജൂലൈ 30 നുണ്ടായിരുന്ന ലോണ്‍ സംബന്ധിച്ച വിവരങ്ങളുടെ രേഖകള്‍ ( ബാങ്ക് ലോണ്‍ സ്റ്റേറ്റ്മെന്റ്റ്/ പാസ്സ് ബുക്ക് ) നിര്‍ബന്ധമായും കൊണ്ടുവരണം. മരണപ്പെട്ടവരുടെ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കള്‍ ലഭ്യമാക്കണം. ആധാര്‍/ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ലോണ്‍ അക്കൗണ്ട് പാസ് ബുക്ക്, ലോണ്‍ തുക രേഖപ്പെടുത്തിയ ലോണ്‍ സ്റ്റേറ്റ്മെന്റ് എന്നിവയുടെ പകര്‍പ്പ് അദാലത്തില്‍ കൊണ്ടുവരണം.
ഡോ. ഷിബു ജോസഫ് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്പേഴ്സൺ
ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ഓംബുഡ്സ്പേഴ്സണായി ഡോ. ഷിബു ജോസഫ് കൊട്ടായിൽ ചുമതലയേറ്റു. കോഴിക്കോട് ചേവായൂർ തൊട്ടിൽപ്പീടിക സ്വദേശിയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പരാതി പരിഹാരങ്ങൾക്കും അപ്പീലുകൾ തീർപ്പാക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകും. പൊതുജനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള പരാതികൾ ombudsmanwynd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.
സർവ്വജനയിൽ ലോകകപ്പ് ആരവത്തിന് തുടക്കം
സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ആരവം പരിപാടികൾക്ക് ആവേശകരമായ തുടക്കം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് മേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കായിക സംസ്കാരവും ഫുട്ബോൾ ആവേശവും വളർത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഉടമ പി.എം സഹീർ നിർവ്വഹിച്ചു.സ്കൂൾ മൈതാനത്ത് നടന്ന ആവേശകരമായ ഷൂട്ടൗട്ട് മത്സരം പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഫുട്ബോൾ നൈപുണ്യം വിളിച്ചോതിയ സ്കിൽ പ്രദർശന മത്സരം ഹെഡ് മാസ്റ്റർ ബിജി വർഗീസ് ഉദ്ഘാടനം ചെയ്തു. വലിയ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും വിവിധ മത്സരങ്ങളിൽ പങ്കാളികളായത്. കായിക അധ്യാപകരും സ്പോർട്സ് ക്ലബ് ഭാരവാഹികളുമായ അനിൽകുമാർ എൻ, ആർ.എസ് ബിനുരാജ്, വി.കെ സുനിൽകുമാർ, ജി സജിത്ത് കുമാർ, യു.പി നൗഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ലോകകപ്പിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കായിക മത്സരങ്ങൾ സ്കൂളിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്ഷന് 3,000 രൂപയാക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. പെന്ഷന് മുടങ്ങാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. 3000 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കും. 1,600 നിന്ന് 2000 രൂപയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നാലേമുക്കാല്‍ കൊല്ലത്തെ കാലതാമസം ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനര്‍ഹരായ ചിലര്‍ പെന്ഷന് വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ പറഞ്ഞത്.'മുടങ്ങാതെ പെന്ഷന് വിതരണം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ മാസത്തെ ക്ഷേമ പെന്ഷന് 24ാം തീയതി മുതല്‍ വിതരണം ചെയ്യും', വി ഡി സതീശന് പറഞ്ഞു. എന്നാല്‍ പെന്ഷന് സംബന്ധിച്ച് ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞെന്ന പ്രസ്താവന പ്രതിപക്ഷം ചോദ്യം ചെയ്തു. ലോസ്ഏഞ്ചലസില്‍ പോയയാള്‍ പെന്ഷന് വാങ്ങുന്ന അമ്മയുടെ മകനായിരിക്കും. അമ്മ മകന്റെ സംരക്ഷണത്തിലായിരിക്കില്ല. മകന് അവിടെ കഴിയുന്നതിനാല്‍ അവിടെ പോയതാകും. അതൊരു അയോഗ്യതയായി കണക്കാക്കുന്നത് ശരിയാകുമോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു.
യോഗാ ക്ലാസ്സ് സംഘടിപ്പിച്ചു.
കുപ്പാടിത്തറ : അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കുറുമ്പാല ഗവണ്മെന്റ് ഹൈസ് സ്കൂളിൽ വച്ച് വിദ്യാർഥികൾക്കായി യോഗാ ക്ലാസ്സ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. സിബി സ്വാഗതം ആശംസിച്ചു.. ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പതിനാറാം മൈൽ ആയുർവേദ ഹോസ്പിറ്റലിലെ യോഗാ ഇൻസ്ട്രക്ടർ ഡോ. ഫിദ ഫർഹത്ത് ക്ലാസ്സ് നയിച്ചു.
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷിക്കാം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വ്വീസിങ് എന്നീ കോഴ്സുകള്‍ക്ക് പുറമെ മിതമായ നിരക്കില്‍ ടു വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിങ് പരിശീലനം നല്കി ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്യാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റും ലഭിക്കും. ഫോണ്‍: 9744134901, 9847699720.
ആശ വര്‍ക്കര്‍ നിയമനം
മാനന്തവാടി നഗരസഭ 29-ാം ഡിവിഷനിലേക്ക് (ക്ലബ് കുന്ന്) കരാര്‍ അടിസ്ഥാനത്തില്‍ ആശ വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്കാണ് അവസരം. അപേക്ഷകര്‍ ക്ലബ് കുന്ന് ഡിവിഷനിലെ താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുമായി ജൂണ്‍ 29ന് രാവിലെ 11ന് കുറുക്കന്മൂല പി.എച്ച്.സിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 294949
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാനന്തവാടി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ എസ് എസ്, എൻ സി സി യൂണിറ്റുകൾ ചേർന്ന് ജ്യോതിർഗമയുടെയും, ബ്ലഡ് ബാങ്കിൻ്റെയും സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ തോമസ് മോണോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ എം. കെ. അനുപ്രിയ, ഡോ. എം. കെ. സാജിത എന്നിവർ നേതൃത്വം നൽകി. ജ്യോതിർഗമയയുടെ പ്രതിനിധിയായ കെ. എം. ഷിനോജ് ആശംസകൾ നേർന്നു. തുടർന്ന് മെഡിക്കൽ സംഘം സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി.കോളേജ് അസ്സോസിയേറ്റ് മാനേജർ റവ ഫാ സിബിച്ചൻ ചേലക്കാപ്പിള്ളിൽ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ്സ് വിതരണം ചെയ്തു. റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഇ ക്യാമ്പിൽ രക്തദാനം ജീവത്യാഗമാക്കിയ കെ. എം. ഷിനോജ്നെ പൊന്നാട അണിയിച് കോളേജ് പ്രിൻസിപ്പൽ ആദരിക്കുകയും ചെയ്തു. പരിപാടിയിൽ ഡോ. എം. ജെ സിസ്റ്റർ എലിസബത്ത് കെ എ ക്രിസ്റ്റീന എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച മാതൃകയായി.
എടപ്പെട്ടി സ്കൂളിൽ യോഗാപരിശീലനം നടത്തി
എടപ്പെട്ടി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗാപരിശീലനം സംഘടിപ്പിച്ചു. മുട്ടിൽ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറും സംസ്ഥാനതല യോഗാ റഫറിയുമായ വി ശ്യാമിലി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. സീനിയർ അസിസ്റ്റൻ്റ് എം എച്ച് ഹഫീസ് റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ നേതൃത്വം നല്കി.
ശ്രേയസ് തൈകൾ വിതരണം ചെയ്തു.
ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം"പരിപാടിയുടെ ഭാഗമായി കവുങ്ങിൻ തൈകൾ വിതരണം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.പുതിയ യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണം നൽകി.പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വയനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ ബിന്ദു വിൽസൺ,ബൈജു,ജിനി രഞ്ജു എന്നിവർ സംസാരിച്ചു.
പദ്മ പുരസ്കാരത്തിന് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന 2027ലെ പദ്മ പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം, ശാസ്ത്രം, എഞ്ചിനീയറിങ്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് പദ്മ പുരസ്കാരങ്ങള്‍ നല്‍കുന്നത്. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരം ജൂലൈ 31 വരെ ഓണ്‍ലൈനായി നോമിനേഷനുകള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.awards.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അയ്യങ്കാളി സ്കോളര്‍ഷിപ്പ്.
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026-27 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. പട്ടികജാതി ദുര്‍ബല വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ബി ഗ്രേഡ് വരെയുള്ളവര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, പ്രധാനാധ്യാപകന് സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് എന്നിവയും സമര്‍പ്പിക്കണം. സ്കൂള്‍ തലത്തിലോ സ്കൂളിന്റെ അംഗീകാരത്തോടെയോ ഉള്ള കലാ കായിക മത്സരങ്ങള്‍, ശാസ്ത്രമേള, പ്രശ്നോത്തരി എന്നിവയില്‍ ഗ്രേഡുകള്‍ ലഭിച്ച വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നല്‍കണം. മത്സര പരീക്ഷയുടെയും മുന്‍ഗണനാ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പിനായി കുട്ടികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും മറ്റ് രേഖകളും ജൂലൈ 15ന് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 203824
അധ്യാപക ഒഴിവ്
പേരാല്‍ ഗവ. എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 24ന് രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ എത്തണം.
ജനനായകൻ ഓഡിയോ ഗാനം പ്രകാശനം ചെയ്തു
മേപ്പാടി: മുഖ്യമന്ത്രി വിഡി സതീശനും സർക്കാരിനും അഭിവാദ്യവുമായി കെ.പി.സി.സി സംസ്ക്കാരസാഹിതി ജില്ലാ വൈസ് ചെയർമാൻ സലീം താഴത്തൂർ ഗാനരചനയും എൻ അബ്ദുൾ മജീദ് സംവിധാനവും നിർവഹിച്ച് കണ്ണൂർ മമ്മാലി,ഹസീന ബീഗം എന്നിവർ പാടിയ ജനനായകൻ ഓഡിയോ ഗാനം കെപിസിസി സംസ്ക്കാര സാഹിതിജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ സിനിമ തിരക്കഥാകൃത്ത് എം.ആർ ജോസിന് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് ഒ വി റോയ്,ഒ ഭാസ്ക്കരൻ ,ജില്ലാ കൺവീനർ സി കെ ജിതേഷ് ,സലിം താഴത്തൂർ, നോറിസ് എം.,വന്ദന ഷാജു, ടി മുഹമ്മദ്, രാജു ഹെജമാടി , എ രാംകുമാർ ശ്രീജ ബാബു, സുജാത മഹാദേവൻ, ഷീജ അരപ്പറ്റ , ഹൈദർ അലി,റീന, സതീശൻ കല്ലായി, സെയ്ത് മണലടി ,മൻസൂർ പി.എം എന്നിവർ സംസാരിച്ചു.
DAWF വയനാട് ജില്ലാ സമ്മേളനം നടത്തി
ഭിന്നശേഷിക്കാരായ ആളുകളുടെ കൂട്ടായ്മയായ ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം ബത്തേരി ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്നു.DAWF സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.എൻ പ്രഭാകരൻ , വി വി ബേബി, കെ വി മോഹനൻ,ടി. ജയകുമാർ, കെ.യു ഐസക് , എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി.കെ വി മത്തായി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി കെ രാമചന്ദ്രൻ സ്വാഗതവും ടി കെ നൗഫൽ നന്ദിയും പറഞ്ഞു. മുതിർന്ന അംഗം വർഗീസ്സ് ബത്തേരിയാണ് സമ്മേളനത്തിന്റെ പതാക ഉയർത്തിയത്. സമ്മേളനത്തിൽ 25 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു ടി യു ജോസഫ് (പ്രസിഡണ്ട് ), കെ എൻ ഇന്ദ്രൻ (സെക്രട്ടറി ), എം ആർ രാജൻ ബാവ കമ്പളക്കാട് , കെ ഡി കുരിയാച്ചൻ, വിനീത , ഷൈനി കോട്ടത്തറ ( വൈസ് പ്രസിഡണ്ടുമാർ )കെ വി മത്തായി, കെ ടി.നൗഫൽ , കെ പി ജോർജ്ജ്( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും കെ എസ് ആർ ടി സി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻമിനിമം 5000 രൂപയാക്കി ഉയർത്തണമെന്നും വയനാട് ജില്ലയിലെ സർക്കാർ ഓഫീസുകളും പൊതു സ്ഥാപനങ്ങളും ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ കയറിച്ചെല്ലുവാൻ കഴിയുന്ന വിധത്തിലും ശുചി മുറികളടക്കം ശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന സൗകര്യമുള്ള വിധത്തിലും ക്രമീകരിച്ചുകൊണ്ട് ഭിന്നശേഷി സൗഹൃദമാക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ വയനാട് ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
തുടക്കത്തിലേ എൽനിനോ ചതിച്ചു; സംസ്ഥാനത്ത് 28% മഴക്കുറവ്; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. അതെസമയം ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ,എറണാങ്കുളം, മലപ്പുറം, തൃശ്ശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ഈ വർഷം കാലവർഷം പരക്കെ ദുർബലമാണ്.കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്.സംസ്ഥാനത്തെ മറ്റു പത്തു ജില്ലകളിലും ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഈ മാസം അവസാനത്തോടേ കാലവർഷം മെച്ചപ്പെടാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിൽക്കുന്നുണ്ട്.
തുടക്കത്തിലേ എൽനിനോ ചതിച്ചു; സംസ്ഥാനത്ത് 28% മഴക്കുറവ്; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. അതെസമയം ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ,എറണാങ്കുളം, മലപ്പുറം, തൃശ്ശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ഈ വർഷം കാലവർഷം പരക്കെ ദുർബലമാണ്.കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്.സംസ്ഥാനത്തെ മറ്റു പത്തു ജില്ലകളിലും ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഈ മാസം അവസാനത്തോടേ കാലവർഷം മെച്ചപ്പെടാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിൽക്കുന്നുണ്ട്.
വിമാനയാത്രക്കാർ കാത്തിരുന്ന നിർദ്ദേശമെത്തി, ഡിജിസിഎ ഉത്തരവ്, എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം
വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണമെന്ന് ഡിജിസിഎ നിർദേശം നൽകി. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക. മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. ഇന്ത്യൻ വ്യോമയാന സേവനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ 28 എയർ ഇന്ത്യ വിമാനത്തിൽ മാത്രമാണ് സൗകര്യം നൽകുന്നത്.
ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയില്‍വേ; ഇനിമുതല്‍ 500 രൂപ
ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയില്‍വേ. അനധികൃത യാത്രകള്‍ തടയുന്നതിനും ട്രെയിൻ സർവീസുകള്‍ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയില്‍വേ ഇരട്ടിയാക്കി വർധിപ്പിച്ചു. ജൻ വിശ്വാസ് ആക്ട് പ്രകാരമുള്ള പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു.ടിക്കറ്റില്ലാ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധനവാണ് സമീപകാലത്ത് റെയില്‍വേ നേരിടുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ മാത്രം സെൻട്രല്‍ റെയില്‍വേ സോണ്‍ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്നായി 40.85 കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് നടപടികള്‍ കടുപ്പിക്കാൻ റെയില്‍വേ തീരുമാനിച്ചത്.പിഴ 250 രൂപയില്‍ നിന്ന് 500 രൂപയായി ഉയർത്തി1989-ലെ റെയില്‍വേ ആക്ട് 137, 138 വകുപ്പുകള്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതല്‍ 500 രൂപയായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. റെയില്‍വേ നിയമങ്ങള്‍ പാലിച്ച്, കൃത്യമായ ടിക്കറ്റുകള്‍ കൈവശം വെച്ച് മാത്രം യാത്ര ചെയ്യണമെന്ന് യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു. ജൂണ്‍ 19-ന് പുറത്തിറക്കിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പുതിയ ഭേദഗതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ എന്ത് സംഭവിക്കും?പുതിയ നിയമ ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ, റെയില്‍വേയെ വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെ പഴയ ടിക്കറ്റുകളോ പാസുകളോ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്താല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും.ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാരൻ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ യാത്രാക്കൂലിക്ക് പുറമെ, അതിന് തുല്യമായ തുക അധിക ചാർജായും നല്‍കണം. ഈ അധിക ചാർജ് കുറഞ്ഞത് 500 രൂപയായിരിക്കും. യാത്രക്കാരൻ ഏത് സ്റ്റേഷനില്‍ നിന്നാണ് കയറിയതെന്ന് വ്യക്തതയില്ലെങ്കില്‍, ട്രെയിൻ പുറപ്പെട്ട ആദ്യ സ്റ്റേഷൻ മുതലോ അല്ലെങ്കില്‍ ഒടുവില്‍ ടിക്കറ്റ് പരിശോധന നടന്ന സ്റ്റേഷൻ മുതലോ ഉള്ള ചാർജ് ഈടാക്കും.റെയില്‍വേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പിഴയും യാത്രാക്കൂലിയും അടയ്ക്കാൻ യാത്രക്കാരൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍, റെയില്‍വേ അധികൃതർക്ക് കോടതിയെ സമീപിക്കാം. കുറ്റം തെളിയിക്കപ്പെട്ടാല്‍ 6 മാസം വരെ തടവോ, 500 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാൻ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

