Advertisement

അധ്യാപക ദിനാഘോഷം നടത്തി

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അധ്യാപക സംഘമവും പഞ്ചായത്തിലെ സിനിയർ അധ്യാപകരെയും വിവിധ അവാർഡ് ജേതാക്കളായ അധ്യാപകരെയും ആദരിക്കുകയും ചെയ്തു.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ മീനാക്ഷി രാമൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.തൊണ്ടർനാട് എം .ടി .എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടന്ന ചടങ്ങിന് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.എം.പ്രമോദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മോയിൻ മുഖ്യാഥിതി ആയിരുന്നു. മാനന്തവാടി വിദ്യഭ്യാസ ഉപജില്ല ഡയറക്ടർ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രീതാ രാമൻ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ആലികുട്ടി ആറങ്ങാടൻ, ഷെബിറ മൊയ്തു ബ്ലോക്ക്‌ മെമ്പർ മാരായ അബ്ദുള്ള കേളോത്ത്, സിനി മാണിശ്ശേരി ജനപ്രതിനിധികളായ ബിന്ദു മറിയം, ഗീത ബാബു, ബെക്സി സണ്ണി, ശംഭു, പ്രസന്ന ടീച്ചർ, ശ്രീജ രാജേഷ്,ബീന ജോസഫ്, രാമൻ പയ്യമ്പള്ളി, ഹാരിസ് വാഴയിൽ, ചന്തു മണപാട്ടിൽ, രജിഷ കേളോത്ത്, മുഹ്സിൻ മാസ്റ്റർ, പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി മൊയ്തു, കൃഷ്ണൻ മാസ്റ്റർ, മഞ്ജു ടി രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജി ജോണി, പടയൻ അബ്ദുള്ള, സത്യൻ മാഷ്, രാജേഷ് കെ എൻ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ബിജു. ടി, കെ ടി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ചന്തുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു ചടങ്ങിന് പഞ്ചായത്ത്‌ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ ബിന്ദു കെ കെ നന്ദി പറഞ്ഞു

MANANTHAVADY
News Image

അഞ്ചര പതിറ്റാണ്ടിൻ്റെ അഭിനയ വിസ്മയം: മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

കൊച്ചി: വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചകളിലൂടെ അരനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസ്സിൽ സിംഹാസനമുറപ്പിച്ച മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. ഞായറാഴ്ച രാത്രി മുതൽ തന്നെ താരത്തിന് ആശംസകളുമായി നൂറുകണക്കിന് ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. തുടർന്ന് വീഡിയോ കോളിലൂടെ നേരിട്ടെത്തി മമ്മൂട്ടി ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ചു.1971 ഓഗസ്റ്റ് 6-ന് പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിൽ ബഹദൂറിനൊപ്പമുള്ള ഒറ്റ സീനിലൂടെയാണ് മമ്മൂട്ടി സിനിമാജീവിതത്തിന് തുടക്കമിട്ടത്. 1973-ലെ ‘കാലചക്രം’ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ സംഭാഷണം പറഞ്ഞു. എം.ടി. വാസുദേവൻ നായർ ഒരുക്കിയ ‘ദേവലോകം’ എന്ന ചിത്രം പൂർത്തിയായില്ലെങ്കിലും, 1980-ൽ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ‘മേള’ മമ്മൂട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി. പിന്നീട് ഐ.വി. ശശി, ജോഷി, പി.ജി. വിശ്വംഭരൻ, സത്യൻ അന്തിക്കാട് തുടങ്ങി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ പകരംവെക്കാനില്ലാത്ത പ്രതിഭയായി വളർന്നു.ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അദ്ദേഹത്തെ ഈ 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. നേരത്തെ പദ്മശ്രീ പുരസ്‌കാരവും, നാല് ദേശീയ ചലച്ചിത്ര അവാർഡുകളും, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങളും, കേരള പ്രഭ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ കേരള, കാലിക്കറ്റ്, എം.ജി സർവ്വകലാശാലകൾ ഡി.ലിറ്റ് നൽകിയും അദ്ദേഹത്തെ ആദരിച്ചു. തന്റെ സിനിമാ യാത്രയിൽ ഇന്നും പുതിയ പരീക്ഷണ ചിത്രങ്ങളുമായി സജീവമാണ് മമ്മൂട്ടി.

KERALA
News Image

'ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവന്‍ വിലപ്പെട്ടത്, അത് സംരക്ഷിക്കപ്പെടണം'; ഡൽഹി അപകടത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവന്‍ വിലപ്പെട്ടതാണെന്നും എന്തുവിലകൊടുത്തും അത് സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോളേജുകളിലും സര്‍വകലാശാലകളിലും നല്ല ഹോസ്റ്റലുകളുടെ അഭാവം കാരണം വിദ്യാര്‍ത്ഥികള്‍ പിജികളില്‍, 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി താമസിക്കുന്നു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ താമസിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

GENERAL
News Image
Advertisement

'അമൽ അടക്കമുള്ളവരുടെ പ്രളയ രക്ഷാപ്രവർത്തനത്തിന് അനുമോദനം, 50,000 രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകർ അടയ്ക്കും'

പത്തനംതിട്ട: ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആറന്മുളയില്‍ ഓഫ് റോഡ് വാഹനത്തിന് എംവിഡി ചുമത്തിയ അന്‍പതിനായിരം രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകര്‍ അടയ്ക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ആറന്മുളയില്‍ വള്ളസദ്യ നേര്‍ച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ് പിഴത്തുക അടയ്ക്കുക.അമല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബിന്‍ വര്‍ക്കി ഇക്കാര്യം പറഞ്ഞത്. അഭിഭാഷകര്‍ക്ക് അബിന്‍ വര്‍ക്കി നന്ദി പറയുകയും ചെയ്തു.

KERALA
News Image

ചുട്ടുപൊള്ളും; സംസ്ഥാനത്ത് രണ്ട്ദി വസം ഉയര്‍ന്ന താപനിലക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വ വരെ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ നിര്‍ദ്ദേ ശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

KERALA
News Image

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം, ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധിയെന്ന നിലയില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായിട്ടുള്ള ആരോഗ്യ സ്ഥാപനമാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-26 സാമ്പത്തിക വര്‍ഷത്തെ തുക വിനിയോഗിച്ച് കുടുംബാരാഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് 62,44,000 രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവ ഇ-മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടല്‍ മുഖേന ആശുപതിയില്‍ ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അവറാന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് എം.കെ ജയ, വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെന്നി കൈനിക്കല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി ദാഹര്‍ മുഹമ്മദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

MANANTHAVADY
News Image

വായ്പാ മേള 7 ന് വാളാട്

മാനന്തവാടി: വയനാട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7ന് വാളാട് സാംസ്കാരിക നിലയത്തിൽ വായ്പാ മേള നടത്തും. മേള തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.ജി.ബിജു ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് പി വി സഹദേവൻ അധ്യക്ഷത വഹിക്കും . ഭവന വായ്പ, വാഹന വായ്പ, കാർഷിക വായ്പ, സംരംഭകത്വ വായ്പ എന്നിവ മേളയിൽ ലഭ്യമാക്കും. ലളിതമായ വ്യവസ്ഥകളും സുതാര്യമായ പലിശ സംവിധാനവും ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ലാത്ത സേവനവുമാണ് വായ്പാ മേളയുടെ പ്രത്യേകതയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: 8606 584756, 9961 005536.

MANANTHAVADY
News Image

തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രം; സർവ്വൈശ്വര്യ പൂജ നടത്തി

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നാലമത് സർവ്വേശ്വര്യ പുജയും അന്നദാനവും നടത്തി.അഡ്വക്കറ്റ് പി.ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു .ട്രസ്റ്റി ബോർഡ് ചെയർമാൻ സി.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മറ്റിയംഗവും മുപ്പൈനാട് ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റുമായ വി കേശവനെയും , നീറ്റ് പരിക്ഷയിൽ ഉന്നത വിജയം നേടി എം ബി ബി എസിന് പ്രവേശനം ലഭിച്ച പി എസ് അഹല്യയേയും ചടങ്ങിൽ അനുമോദിച്ചു. പ്രസിഡൻ്റ് ഏ ബി മധു. സെക്രട്ടറി മോഹനചന്ദ്രൻ , ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ.കെ ഗോപി, കെ.ജി ധനപാലൻ, കെ. എ രാധാകൃഷ്ണൻ കമ്മറ്റി അംഗം എ വി മനോജ്, പ്രസന്ന പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു . എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യപുജയും അന്നദാനവും നടക്കും. പൂജാവിധികൾക്കും അന്നദാനത്തിനും ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.

KALPETTA
News Image

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ അധ്യാപകർക്കും അങ്കണവാടി ജീവനക്കാർക്കും ആദരം

പടിഞ്ഞാറത്തറ: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾക്കും അങ്കണവാടി ജീവനക്കാർക്കുമായി ആദരവ് ചടങ്ങുകൾ സംഘടിപ്പിച്ചു.സ്‌കൂളുകൾക്കും അധ്യാപകർക്കും ഉപഹാരസമർപ്പണം.ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾക്കും അധ്യാപകർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്തിന് കരുത്തേകുന്നതിൽ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പങ്ക് നിസീമമാണെന്ന് മന്ത്രി പറഞ്ഞു.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മറ്റൊരു ചടങ്ങിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിലെ അധ്യാപകരെ ആദരിച്ചു. പ്രാഥമിക ശിശുവിദ്യാഭ്യാസ രംഗത്തും കുരുന്നുകളുടെ പരിചരണത്തിലും നൽകുന്ന മികച്ച സേവനങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യാപകർക്ക് ആശംസാപത്രവും ഉപഹാരങ്ങളും കൈമാറി. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനും സാമൂഹിക വളർച്ചയ്ക്കും അടിത്തറയിടുന്നതിൽ അങ്കണവാടി അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.ലഭിച്ച അംഗീകാരം വരുംദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ പ്രചോദനമാകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. അധ്യാപക ദിനാഘോഷ ചടങ്ങുകളിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സാജിത നൗഷാദ്, ഹാരിസ് കണ്ടിയൻ, അമ്പിളി യു സി, ശ്രീജിത്ത്,നജ്‌മത്,സുഹറ,ശാന്ത,ബീന തുടങ്ങിയവർ പങ്കെടുത്തു..

KALPETTA
News Image

അധ്യാപക ദമ്പതികൾക്ക് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സ്നേഹാദരവ്

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം വിപുലമായി ആചരിച്ചു. എം സുധാകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപക ദമ്പതിമാരായ എം.കെ വാസുദേവൻ മാസ്റ്ററെയും ശാരദ ടീച്ചറെയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതിക.എം പൊന്നാട അണിയിച്ച് ആദരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി.റ്റി സുഗതൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ, ത്രേസ്യ എം.ജെ, ബാബുരാജ് എൻ.കെ, എ.കെ.രമണി, ശാരദ എൻ.ജി, മംഗലശ്ശേരി നാരായണൻ, ശ്രീവിദ്യ കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്‌ഠൻ എം സ്വാഗതവും സുരേഷ് കെ.കെ നന്ദിയും പറഞ്ഞു

MANANTHAVADY
News Image

വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം; എക്യൂമെനിക്കൽ ഫോറം

സുൽത്താൻ ബത്തേരി: വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു.കാർഷിക പ്രാധാന്യമുള്ളതും മികച്ച ടൂറിസം കേന്ദ്രവുമായ വയനാട്ടിൽ നിലവിൽ യാത്രാസൗകര്യങ്ങൾ വളരെ പരിമിതമാണ്. പുറംലോകവുമായി ബന്ധപ്പെടാൻ കുറ്റ്യാടി, പാൽച്ചുരം, പേര്യ, നാടുകാണി, താമരശ്ശേരി, ദിമ്പം ഉൾപ്പെടെയുള്ള ദുർഘടം പിടിച്ച ചുരങ്ങളെയാണ്ജില്ലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത്. ഗുണ്ടൽപേട്ട് വഴി ചുരമില്ലാത്ത പാതയുണ്ടെങ്കിലും രാത്രികാല യാത്രാ നിരോധനം മൂലം രാത്രി 9 മണിക്ക് ശേഷം ഇതുവഴി സഞ്ചരിക്കാനാകില്ല. കനത്ത മഴ പെയ്യുമ്പോൾ ചുരങ്ങൾ മിക്കപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. താമരശ്ശേരി ചുരത്തിലുണ്ടാകുന്ന അതിരൂക്ഷമായ ബ്ലോക്ക് കാരണം വിദേശത്തു പോകുന്നവർക്ക് വിമാനങ്ങൾ നഷ്ടപ്പെടുകയും, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നത് പതിവാണ്.മരണം, വിവാഹം, ചികിത്സാ സഹായം തുടങ്ങി അടിയന്തര ഘട്ടങ്ങളിൽ ജില്ലയ്ക്ക് പുറത്തേക്ക്സുഗമമായി സഞ്ചരിക്കാൻ തുരങ്കപാത നിർമ്മാണം പൂർത്തിയാകേണ്ടത് അത്യാവശ്യമാണ്.അതുകൊണ്ട് തന്നെ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തുരങ്കപാതയുടെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എക്യൂമെനിക്കൽ ഫോറം പ്രസിഡന്റ് ഫാദർ മത്തായി അതിരംപുഴ, സെക്രട്ടറി ഫാദർ അനീഷ് പൂമല, ഫാദർ തോമസ് മണക്കുന്നേൽ, ഫാദർ സാം പ്രകാശ്, ബില്ലി ഗ്രഹാം, ഫാദർ വിപിൻ, ഫാദർ അനീഷ് ജോർജ്, ഫാദർ സെബാസ്റ്റ്യൻ കീപുള്ളി, ഫാദർ അഖിൽ തോമസ്, വി.പി. തോമസ്, പ്രൊഫസർ തര്യത്, വിൻസന്റ് വട്ടപ്പറമ്പിൽ, ജോജി മൂലങ്കാവ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

SULTAN BATHERY
News Image

ഗുരുവന്ദനം നടത്തി

കണിയാരം എ. എൽ. പി സ്കൂളിലെ അധ്യാപകദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗുരുവന്ദനം ശ്രദ്ധേയമായി. മുൻവർഷങ്ങളിൽ വിദ്യാലയത്തിൽനിന്നും വിരമിച്ച അധ്യാപകരുടെ ഭവനങ്ങൾ സന്ദർശിച്ച് അവർ വിദ്യാലയത്തിനായി ചെയ്ത ആത്മാർത്ഥസേവനങ്ങൾക്ക് നന്ദി പറയുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഈ ദിനം മാറ്റിവെച്ചു. അധ്യാപകരും വിദ്യാർത്ഥികളുമൊന്നിച്ച് മുൻപേ നടന്നു വഴിതെളിച്ച അധ്യാപകർക്ക് ആദരമർപ്പിക്കുവാനായി അവരുടെ വീടുകളിലേക്ക് എത്തുകയായിരുന്നു. ഔദ്യോഗിക അധ്യാപനജീവിതത്തിൽനിന്നും വിരമിച്ച അധ്യാപകർ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുവാനും അവരെ ആദരിക്കുവാനും വിദ്യാർത്ഥിസമൂഹത്തെ പ്രചോദിപ്പിക്കുന്നതായിരുന്നു ഗുരുവന്ദനം എന്ന പരിപാടി. മുൻ അധ്യാപകരായ ഗ്രേസി ജോർജ്, ലാലി ജോർജ്, സെലിൻ, ബീന കെ. എം, ഷൈല ജോസ് എന്നിവരെ അധ്യാപകദിനത്തിന്റെ ഭാഗമായി ആദരിച്ചു.

KALPETTA
News Image

ദിവസവും കാപ്പി കുടിച്ചാല്‍ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങള്‍; പഠനങ്ങള്‍ പറയുന്നത്

രാവിലെ ഒരു കപ്പ് കട്ടന്‍കാപ്പി കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങള്‍?. മധുരവും പാലും ക്രീമും ഒന്നും ചേര്‍ക്കാതെ കുടിക്കുന്ന കാപ്പി വെറും ഉന്മേഷത്തിനുള്ള പാനീയം മാത്രമല്ലെന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കരളിന്റെ ആരോഗ്യം മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വരെ, പല തരത്തിലുള്ള ഗുണങ്ങള്‍ കാപ്പി നല്‍കുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.ഓങ്കോളജിസ്റ്റ് ഡോ. വര്‍തിക വിശ്വാനി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ദിവസവും കട്ടന്‍ കാപ്പി കുടിക്കുന്നതിന്റെ ആറ് ആരോഗ്യഗുണങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കാപ്പി ഒരു 'മാജിക് ഡ്രിങ്ക്' അല്ലെന്നും, ആരോഗ്യകരമായ ഭക്ഷണത്തിനും വ്യായാമത്തിനും മതിയായ ഉറക്കത്തിനും പകരമാകില്ലെന്നും ഡോ. വര്‍തിക എടുത്തുപറയുന്നുണ്ട്.health benefits of drinking coffee dailyഅകാലമരണ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംഏകദേശം 1.71 ലക്ഷം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു ഗവേഷണത്തില്‍ ദിവസവും 1.5 മുതല്‍ 3.5 കപ്പ് വരെ കാപ്പി കുടിച്ചവരില്‍ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് മരണസാധ്യത ഏകദേശം 30 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഇത്തരം പഠനങ്ങള്‍ കാപ്പി കുടിക്കുന്നതും മരണസാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നത്. അല്ലാതെ കാപ്പി തന്നെയാണ് ആയുസ് വര്‍ധിപ്പിച്ചതെന്ന് പറയാനാവില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാംഹൃദ്രോഗം, കരള്‍രോഗം, ടൈപ്പ് 2 പ്രമേഹം, സ്‌ട്രോക്ക് തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കാപ്പി കുടിക്കുന്നവരില്‍ കുറവായിരിക്കാമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 200-ലധികം മെറ്റാ അനാലിസിസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ദിവസവും ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് ചില ദീര്‍ഘകാല രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്‌തേക്കാംകാപ്പിയില്‍ ആന്റിഓക്സിഡന്റുകളും വിവിധ സസ്യജന്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും കരളിനെ സംരക്ഷിക്കാനും സഹായിച്ചേക്കാം.കാപ്പി ഉപയോഗം ഫാറ്റി ലിവര്‍ രോഗം, കരളിലെ ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയുടെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്.അതുകൊണ്ടുതന്നെ മിതമായ അളവിലുള്ള കാപ്പി കരളിന്റെ ആരോഗ്യത്തിന് ഗുണകരമായേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംകാപ്പിയും പ്രമേഹസാധ്യതയും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും ഒരു അധിക കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയില്‍ ഏകദേശം 6-7 ശതമാനം കുറവുണ്ടാക്കുന്നുണ്ടെന്ന് കരുതുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകളും പോളിഫീനോളുകളും ശരീരത്തിലെ വീക്കം, ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ പ്രവര്‍ത്തനം എന്നിവയെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംകാപ്പിയും പ്രമേഹസാധ്യതയും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും ഒരു അധിക കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയില്‍ ഏകദേശം 6-7 ശതമാനം കുറവുണ്ടാക്കുന്നുണ്ടെന്ന് കരുതുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകളും പോളിഫീനോളുകളും ശരീരത്തിലെ വീക്കം, ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ പ്രവര്‍ത്തനം എന്നിവയെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യാംകാപ്പിയിലെ കഫീനും മറ്റ് ജൈവ ഘടകങ്ങളും തലച്ചോറിന്റെ ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ഗവേഷണവിധേയമാണ്. വലിയ തോതിലുള്ള നിരീക്ഷണ പഠനങ്ങളില്‍ കാപ്പി ഉപയോഗവും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള കുറഞ്ഞ അപകടസാധ്യതയും തമ്മില്‍ ബന്ധം കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലെ ചില ഘടകങ്ങള്‍ക്ക് തലച്ചോറിനെ സംരക്ഷിക്കുന്ന സ്വഭാവമുണ്ടാകാമെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.ദിവസവും ബ്ലാക്ക് കോഫി കുടിക്കാമോ?കാപ്പിക്ക് ആരോഗ്യപരമായ ചില ഗുണങ്ങള്‍ ഉണ്ടാകാമെങ്കിലും എല്ലാവരും ദിവസവും കാപ്പി കുടിക്കണമെന്നില്ല. പ്രത്യേകിച്ച് നിയന്ത്രണത്തിലല്ലാത്ത ഉത്കണ്ഠ, ചില ഹൃദയമിടിപ്പ് പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ കാപ്പിയുടെ അളവ് കൂട്ടുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിദിനം ഏകദേശം 400 മില്ലിഗ്രാം വരെ കഫീന്‍ സാധാരണയായി സുരക്ഷിതമായ പരിധിയിലാണ് കണക്കാക്കുന്നത്. കാപ്പിയുടെ ശക്തിയും കപ്പിന്റെ അളവും അനുസരിച്ച് ഇത് ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ ആയിരിക്കാം. എന്നാല്‍ ഓരോ വ്യക്തിയുടെയും കഫീനോടുള്ള പ്രതികരണം വ്യത്യസ്തമാണ്.

HEALTH
News Image

പാന്‍കാർഡും ആധാറുമൊക്കെ വാട്സാപ്പിൽ അയച്ച് നല്‍കാറുണ്ടോ: സൂക്ഷിക്കാന്‍ ഏറെയുണ്ട്

വായ്പകൾക്കായി അപേക്ഷിക്കുമ്പോഴോ, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോഴോ, എന്തിനേറെ ഒരു വീട് വാടകയ്‌ക്കെടുക്കുമ്പോൾ പോലും തിരിച്ചറിയൽ രേഖകൾ വാട്സാപ്പിൽ അയച്ചു നൽകുന്നത് ഇന്ന് സർവസാധാരണമാണ്. "പാന്‍കാർഡും ആധാറും ബാങ്ക് സ്റ്റേറ്റ്‌മെന്റും വാട്സാപ്പ് ചെയ്യുമോ" എന്ന ചോദ്യം ഒരു സാധാരണ കാര്യമായി നമ്മളില്‍ പലരും കാണുന്നു. എന്നാൽ, അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല ഇതെന്നാണ് വിദഗ്ധർക്ക് പറയാനുള്ളത്.ബാങ്കുകളുടെയോ സ്ഥാപനങ്ങളുടെയോ ഔദ്യോഗിക സംവിധാനങ്ങൾക്ക് പകരം ഇടനിലക്കാരുടെയും ജീവനക്കാരുടെയും സ്വകാര്യ ഫോണുകളിലേക്കാണ് ഇത്തരം അതീവ സുരക്ഷിത രേഖകൾ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ അപകടം. നാം അയക്കുന്ന ഈ രേഖകൾ അവരുടെ വ്യക്തിഗത ഫോണുകളിലും ലാപ്ടോപ്പുകളിലും ക്ലൗഡ് ബാക്കപ്പുകളിലും വർഷങ്ങളോളം യാതൊരു സുരക്ഷയുമില്ലാതെ കിടക്കും. രേഖകൾ കൈപ്പറ്റുന്ന വ്യക്തി തികച്ചും വിശ്വസ്തനായിരുന്നാൽ പോലും, അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത് ഇത്തരം രേഖകൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ, അവയുടെ ഒന്നിലധികം പകർപ്പുകൾ പലയിടങ്ങളിലായി ശേഖരിക്കപ്പെടുകയും ഇത് വഴി വ്യാജ വായ്പകൾ എടുക്കുന്നതിനും വ്യക്തിത്വം മോഷ്ടിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്കും വഴിതുറക്കുകയും ചെയ്യുന്നു.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയൽ വിവരങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യ വാട്സാപ്പ് നമ്പറുകളിലേക്ക് ഡോക്യുമെന്റുകൾ അയക്കുന്നതിന് പകരം, സ്ഥാപനങ്ങളുടെ സുരക്ഷിതമായ ഔദ്യോഗിക പോർട്ടലുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ മാത്രം വിവരങ്ങൾ സമർപ്പിക്കുക.

GENERAL
News Image

പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്പാൻക്രിയാസിൽ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ വികസിക്കുന്നത്. ആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ സ്രവിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഇത് നിറവേറ്റുന്നുആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്.ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഇത് ഉൽപ്പാദിപ്പിക്കുന്നു. പാങ്ക്രിയാറ്റിക് ക്യാൻസറുകളിൽ ഏറ്റവും സാധാരണമായത് 'പാങ്ക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ' (pancreatic ductal adenocarcinoma) ആണ്.പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല.പാങ്ക്രിയാസിൽ നിന്ന് ദഹനരസങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്ന നാളികളുടെ ഉൾഭിത്തിയിലുള്ള കോശങ്ങളിൽ നിന്നാണ് ഈ തരം ക്യാൻസർ ആരംഭിക്കുന്നത്. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില സൂചനകളും ലക്ഷണങ്ങളും പ്രകടമാകും. പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചറിയാം.മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം.ചർമ്മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം. മഞ്ഞനിറത്തിലുള്ള വർണ്ണവസ്തുവായ ബിലിറൂബിന്റെ അളവ് അമിതമാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. വയറിന്റെ മുകൾഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടുനിൽക്കുന്നതുമായ വേദന വരാംപാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാംവിവിധ കാരണങ്ങൾ കൊണ്ട് ചൊറിച്ചിൽ ഉണ്ടാകാം. അതിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാം. മഞ്ഞപ്പിത്തവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ചർമ്മത്തിൽ ചൊറിച്ചിൽ വരാംശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്ഭക്ഷണക്രമത്തിലോ വ്യായാമരീതിയിലോ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്. പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ദഹനവ്യവസ്ഥയുടെ ശേഷിയെ തടസ്സപ്പെടുത്തുന്നതും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.അമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകഅമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകയോ ചെയ്യുന്നത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാകാം. ട്യൂമർ ആമാശയത്തിൽ സമ്മർദ്ദം ചെലുത്തുന്നതോ ശരീരത്തിന്റെ മെറ്റബോളിസത്തിലുണ്ടാകുന്ന മാറ്റങ്ങളോ ആണ് പലപ്പോഴും ഇതിന് കാരണമാകുന്നത്

HEALTH
News Image

അമൃതംപൊടിയിൽ ഇനി പഞ്ചസാരയില്ല, പകരം ശർക്കര!; നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്

അമൃതംപൊടിയിൽ മുഴുവൻ പഞ്ചസാരയാണല്ലോ എന്ന പരാതി ഇനി വേണ്ട. സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന 'അമൃതംപൊടി'യിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം നൽകി വനിതാ ശിശുവികസന വകുപ്പ്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ഈ അടിയന്തര നടപടി. നിലവിൽ തയാറാക്കുന്ന ബാച്ച് കഴിഞ്ഞാൽ അടുത്ത ബാച്ച് നിർമാണം മുതൽ മധുരത്തിനായി കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക." എന്നാൽ, കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ചില വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സമയപരിധി ഗണ്യമായി കുറയുമെന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കുന്നതിനോടും ആരോഗ്യ വിദഗ്ധർ പൂർണമായി യോജിക്കുന്നില്ല.രണ്ടു വയസിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ കേന്ദ്ര സർക്കാരും നൽകുന്ന കർശന മാർഗനിർദേശം. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മധുരം നൽകാം എങ്കിലും അത് ആകെ കലോറിയുടെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കുന്നതാണ് ഉചിതം. ഈ സാഹചര്യത്തിൽ ശർക്കര ഉപയോഗത്തെക്കുറിച്ചും അമൃതംപൊടിയുടെ പോഷകഘടനയിൽ ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ ഒരു പ്രത്യേക സമിതിയെ രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

GENERAL
News Image

ഗതാഗത നിയന്ത്രണം

പൂതാടി, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഒരപ്പുവയല്‍ -താഴേമുണ്ട- നെല്ലിക്കര ഗ്രാമീണ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പണി പൂര്‍ത്തിയാകുന്നതുവരെ ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ARIYIPPU
News Image

ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത ബാര്‍ബര്‍ ഷോപ്പ്/ യൂണിസെക്‌സ് സലൂണ്‍ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ഒ.ബി.സി വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.bwin.kerala.gov.in ല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. *

ARIYIPPU
News Image

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്‌സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

ഇറാന്റെ പികാക്‌സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് 'പികാക്‌സ് മൗണ്ടന്‍' സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്.ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക എന്നതാണെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ല. അവര്‍ക്ക് അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ അധികനേരം ഇവിടെ ജീവനോടെ നില്‍ക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

GENERAL
News Image

20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ പിഴ

20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം സംബന്ധിച്ച കേസിൽ, ടാങ്കർലോറി ഉടമ തമിഴ്നാട് നാമക്കൽ സേലം റോഡിലെ ഡ‍ി.കൺമണിക്ക് (59) കേന്ദ്ര മോട്ടർവാഹന നിയമലംഘനത്തിന് 1000 രൂപ പിഴ വിധിച്ച് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.രാജേഷ്. നാഷനൽ പെർമിറ്റ് ലോറികളിൽ 2 ഡ്രൈവർമാർ വേ‌ണം, ലോറിയുടെ കാബിനകത്ത് ഒരു ഡ്രൈവർക്ക് ഉറങ്ങാനുള്ള സൗകര്യമുണ്ടാകണം എന്നീ ചട്ടങ്ങൾ ലംഘിച്ചതിനാണ് 500 രൂപ വീതം പിഴയിട്ടത്.കേസിലെ ഒന്നാം പ്രതി, ലോറിഡ്രൈവർ കണ്ണയ്യൻ വിചാരണയ്ക്കിടെ മരിച്ചു. 2012 ഓഗസ്റ്റ് 27ന് രാത്രി 11ന് ആയിരുന്നു അപകടം. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ടാങ്കർലോറി ചാല അമ്പലം സ്റ്റോപ്പിലെ ഡിവൈഡറിൽ കയറി മറിഞ്ഞ‌് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിൽ അൻപതോളം പേർക്കു പരുക്കേറ്റു. ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.രേഷ്മ ഹാജരായി.

KERALA
News Image