Advertisement

യുദ്ധം, കലഹം, ദൈവത്തിന്‍റെ കൈ, വൻകരകൾ കടന്ന പകയുടെ ചരിത്രം; വീണ്ടുമൊരു അർജന്‍റീന-ഇംഗ്ലണ്ട് പോരാട്ടത്തിന് വേദി ഒരുങ്ങുമ്പോൾ

ഫുട്ബോൾ ചരിത്രത്തിൽ വൻകരകൾ കടന്ന ഒരു മഹാ വൈരമുണ്ടെങ്കിൽ അത് അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ളതാണ്. വെറുമൊരു കളി എന്നതിനപ്പുറം രാഷ്ട്രീയം, യുദ്ധം, പ്രതികാരം, മാന്ത്രിക കളിമികവ് എന്നിവയെല്ലാം ചേർന്നതാണീ ക്ലാസിക് പോരാട്ടം. ലോകകപ്പിന്‍റെ സെമി ഫൈനൽ വേദിയിൽ ബുധനാഴ്ച ഇരുടീമുകളും വീണ്ടും മുഖാമുഖം നിൽക്കുമ്പോൾ ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. കളിത്തട്ടിലെ ഈ ചോരത്തിളപ്പിന്‍റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.കാര്‍ഡുകളുടെ ഉത്ഭവംഫുട്ബോളിൽ ഇന്ന് നമ്മൾ കാണുന്ന മഞ്ഞ, ചുവപ്പ് കാർഡുകളുടെ ജനനത്തിന് പിന്നിൽപ്പോലും ഒരു അർജന്‍റീന-ഇംഗ്ലണ്ട് മത്സരത്തിന്‍റെ കഥയുണ്ട്. 1966 ലോകകപ്പ് ക്വാർട്ടറിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ അർജന്‍റീന കളിക്കുന്നു. അന്ന് കളത്തിൽ കാർഡുകൾ കാണിക്കുന്ന രീതിയില്ല, റഫറിക്ക് നേരിട്ട് പുറത്താക്കാം. ഫൗളിന്‍റെ പേരിൽ അർജന്‍റീന നായകൻ അന്തോണിയോ റാറ്റിനെ റഫറി പുറത്താക്കി. എന്നാൽ കളംവിടാൻ റാറ്റിൻ കൂട്ടാക്കിയില്ല. അയാൾ റഫറിയോട് തർക്കിച്ചു, കോർണർ ഫ്ലാഗ് തകർത്തു, ഒടുവിൽ എലിസബത്ത് രാജ്ഞിക്ക് വേണ്ടി വിരിച്ച രാജകീയ പരവതാനിയിൽ പ്രതിഷേധിച്ചു കുത്തിയിരുന്നു. പ്രകോപിതരായ ഇംഗ്ലീഷ് കാണികൾ റാറ്റിന് നേരെ കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. ഈ നാടകീയ രംഗങ്ങളാണ് കളിക്കാരെ നിയന്ത്രിക്കാൻ മഞ്ഞ, ചുവപ്പ് കാർഡുകൾ വേണമെന്ന ചിന്തയിലേക്ക് ഫിഫയെ എത്തിച്ചത്. വർഷങ്ങൾക്ക് ശേഷം സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കാനിറങ്ങിയപ്പോൾ ലിയോണൽ മെസിയുടെ കൈയിലെ കറുത്ത ആം ബാൻഡിലുണ്ടായിരുന്നത് ഈ റാറ്റിൻ എന്ന പത്താം നമ്പറിന്‍റെ ഓർമ്മയായിരുന്നു.

SPORTS
News Image

ഒടുവില്‍ പൂട്ട്; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് തിരിച്ചടി. യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.നിഹാദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

GENERAL
News Image

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ SIR വിവരങ്ങളും നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇനി മുതല്‍ മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ വോട്ടര്‍മാര്‍ക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇത് ബാധകമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള ഫോം ആറ് പൂരിപ്പിക്കുമ്പോള്‍ ഈ വിവരങ്ങളും ചേര്‍ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഫോം ആറ് പൂരിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നല്‍കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിയില്ല. മാതാപിതാക്കളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കൃത്യമായി വോട്ടര്‍മാരെ മാപ്പ് ചെയ്യാന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് പുറമേ പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായകമാകും. ഇരട്ട വോട്ടുകളുള്ളവരെയും താമസം മാറിയവരെയും അടക്കം പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ഇത് ഫലപ്രദമാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സില്‍ ഔദ്യോഗികമായി മാറ്റങ്ങള്‍ വരുത്താതെയാണ് കമ്മീഷന്‍ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്

GENERAL
News Image
Advertisement

കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി; സംഭവം വിവാഹ റിസപ്ഷനിടെ

കൊല്ലം: കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹശേഷം നടന്ന റിസപ്ഷനിലാണ് അടിയുണ്ടായത്. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും അത് കൂട്ട അടിയില്‍ കലാശിക്കുകയുമായിരുന്നു.

KERALA
News Image

ലോകകപ്പ് ചരിത്രം തിരുത്തിക്കുറിക്കാനുള്ള വമ്പൻ പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്‍റ്, അടുത്ത ലോകകപ്പില്‍ 64 ടീമുകള്‍

ഫുട്ബോൾ ലോകത്തെ വീണ്ടും ആവേശത്തിലാഴ്ത്തി ലോകകപ്പ് വിപുലീകരിക്കുമെന്ന സൂചനകൾ ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. ആദ്യമായി 48 ടീമുകളെ ഉള്‍പ്പെടുത്തി അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലായി നടത്തിയ ലോകകപ്പ് വൻ വിജയമാണെന്ന് വിലയിരുത്തിയ ജിയാനി ഇൻഫാന്‍റിനോ, 2030-ലെ നൂറാം വാർഷിക പതിപ്പിൽ ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്ന കാര്യം സജീവമായി ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.2026 ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി, അർജന്‍റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് ടീമുകള്‍ സെമി ഫൈനലിൽ ഇടംപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻഫാന്‍റിനോയുടെ ഈ നിർണായക പ്രതികരണം. ലോകകപ്പ് ഏതാനും രാജ്യങ്ങൾക്ക് മാത്രമുള്ളതല്ലെന്ന് സ്വിസ് മാധ്യമമായ 'ബ്ലൂവിൻ'-ന് നൽകിയ അഭിമുഖത്തിൽ ഇൻഫാന്‍റിനോ വ്യക്തമാക്കി.നിലവിലെ 48 ടീമുകളുടെ ഫോർമാറ്റിനെ '100 ശതമാനം വിജയം' എന്നാണ് ഇന്‍ഫാന്‍റിനോ വിശേഷിപ്പിച്ചത്. ലോകകപ്പ് എന്നത് മുഴുവൻ ലോകത്തിനും വേണ്ടിയുള്ളതാണ്, അല്ലാതെ യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും മാത്രമുള്ളതല്ല. ലോകകപ്പിൽ കളിക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും സ്വപ്നമാണ്. ചെറിയ രാജ്യങ്ങൾക്ക് നമ്മൾ അവസരം നൽകിയില്ലെങ്കിൽ, അവരുടെ ഫുട്ബോൾ നിലവാരം മെച്ചപ്പെടുത്താനുള്ള പ്രചോദനം അവർക്ക് നഷ്ടമാകും. ഈ ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട കമ്മിറ്റികൾ 64 ടീമുകളുടെ ഫോർമാറ്റിലേക്ക് മാറുന്ന കാര്യം വിശദമായി ചർച്ച ചെയ്യും-ഇൻഫാന്‍റിനോ പറഞ്ഞു.

SPORTS
News Image

ആഴ്ചയുടെ തുടക്കം കലക്കി; സ്വർണവിലയിൽ ഇടിവ്; കുറഞ്ഞത് ആയിരത്തിലേറെ രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ആയിരത്തിലേറെ രൂപയാണ് കുറഞ്ഞത്. 1040 രൂപ കുറഞ്ഞ് 1,04,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. 13,100 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിനും സമാനമായ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. 1136 രൂപ കുറഞ്ഞ് 1,14,328 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 142 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഉയർച്ച താഴ്ചകൾ പതിവായിരിക്കുകയാണ്. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു ഒരു പവന്റെ വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് രണ്ട് ദിവസമായി ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്നത്.

KERALA
News Image

ആർടിഒ ഓഫീസിൽ എസ്എഫ്ഐ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു

ആർടിഒ ഓഫീസിൽ എസ്എഫ്ഐ നടത്തിയ ഉപ രോധസമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പ രാതിയുണ്ടെങ്കിൽ കേസെടുക്കാമെന്ന് ആർടിഒ ഉറപ്പുനൽകി. ഇതേ തുടർന്നാണ് ഉപരോധം അവസാ നിപ്പിച്ചത്.

KALPETTA
News Image

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുൽത്താൻ ബത്തേരി പാളാക്കരവയലിൽ താമസിക്കുന്ന സഫിയ (73) യെയാണ് വീട്ടിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സെൻസസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയാണ് ഇവരെകണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

SULTAN BATHERY
News Image

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; കുവൈറ്റിലെ യുഎസ് കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാന്റെ തിരിച്ചടി

ഇറാൻ :ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഖെഷാം, സിരിക്, ജാസ്‌ക്, ബന്ദര്‍ അബ്ബാസ്, ഖന്ദാബ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഹോര്‍മുസ് കടലിലുടിക്കിലെ അധികാര തര്‍ക്കമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഹോര്‍മുസിലൂടെ കടത്തിവിടില്ല എന്നതാണ് ഇറാന്റെ നിലപാട്. ഹോര്‍മുസ് നിയന്ത്രിക്കാനുളള ഇറാന്റെ ശക്തി കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണമുണ്ടായത്.തുടര്‍ച്ചയായി ഉണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ വൈദ്യുതി ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കുവൈറ്റില്‍ ആക്രമണ നടത്തിയാണ് ഇറാന്‍ അമേരിക്കന്‍ ആക്രമണത്തിന് മറുപടി നല്‍കിയത്. കുവൈറ്റിലെ അമേരിക്കയുടെ സൈനിക കേന്ദ്രത്തിലും മിസൈല്‍ ലോഞ്ചിംഗ് സെന്ററിലും എണ്ണ പര്യവേഷണ കേന്ദ്രത്തിലുമാണ് ഇറാന്‍ ആക്രമണം നടത്തിയത്.ഇറാന്‍- അമേരിക്ക സംഘര്‍ഷം എണ്ണവിപണയില്‍ പ്രകടമാണ്. എണ്ണ വില ബാരലിന് 78 ഡോളര്‍ കടന്നു. മൂന്ന് ശതമാനത്തിലേറെ വര്‍ധനവാണ് ഒറ്റ രാത്രി കൊണ്ട് എണ്ണ വിപണിയിലുണ്ടായത്.

GENERAL
News Image

എസ് കെ ജെ എം കാംപയിന് പ്രൗഢ സമാപനം

പൊഴുതന : മുഹറ മാസം കേവലം കലണ്ടർ മാറ്റമല്ലവിശ്വാസിക്ക്ശിഷ്ടജീവിതത്തിന്വേണ്ടിയുള്ള ഊർജ്ജസംഭരണമാണെന്നുംപാരത്രികമായ യഥാർഥ ജീവിതത്തിനുവേണ്ടിയുള്ളപാഥേയമൊരുക്കാനുള്ളഓർമപ്പെടുത്തലാണ് ഓരോപുതുവർഷമെന്നുംകോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയജമലുല്ലൈലിതങ്ങൾപറഞ്ഞു. എസ് കെ ജെ എം ജില്ലാ കമ്മിറ്റി ആചരിച്ച മുഹറം കാംപയിൻ്റെ സമാപനം പൊഴുതനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രസിഡണ്ട് കെ വി എസ്ഇമ്പിച്ചിക്കോയതങ്ങൾഅദ്ധ്യക്ഷനായിപ്രത്യാശയുടെ പുതു വർഷം എന്ന പ്രമേയത്തെ ആസ്പദമാക്കി ശൗഖത്തലി മൗലവിവെള്ളമുണ്ടമുഖ്യപ്രഭാഷണം നടത്തി പി അബ്ദുള്ളക്കുട്ടി ദാരിമി, മുസ്തഫ ൽ ഫൈസി, മഹല്ല് ട്രഷറർ വി .പി സൈതലവി , കെ അലി മാസ്റ്റർ , നജ്മുദ്ദീൻ ഫൈസി , ഹനീഫ ദാരിമി , കുഞ്ഞിമുഹമ്മദ് ദാരിമി സംസാരിച്ചു എസ് കെ ജെ എം ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും പൊഴുതന മഹല്ല് സെക്രട്ടറി എം.വി സാജിദ് മൗലവി നന്ദിയും പറഞ്ഞു 

KALPETTA
News Image

കള്ളാടി മണ്ണിടിച്ചിൽ അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദ്ദേശം നൽകി : മന്ത്രി ടി സിദ്ദീഖ്

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദ്ദേശം നൽകിയതായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തിൽ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിർദ്ദേശം നൽകിയത്. അതേസമയം അപകടമേഖലയിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയിൽ, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ആശ്വാസ ധനസഹായമായി സർക്കാർ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് കമ്പനി അധിക തുക നൽകും. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര-സ്ഥിരമായ സാമ്പത്തിക സഹായം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ 10 ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നൽകാൻ നിർദ്ദേശം നൽകി. ചൂരൽമലയിൽ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ എത്തിക്കുന്നതിന് സ്കൂൾ ബസ്, കെ.എസ്.ആർ.ടി.സി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമെ ചൂരൽമല ഭാഗത്ത് നിന്ന് ജീപ്പ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്നിശമന സേന - പോലീസ് ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി. മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകർന്നതിനാൽ ഉടമസ്ഥർക്ക് പകരം വീട് കണ്ടെത്താൻ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാവുന്ന സാഹചര്യങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിർദ്ദേശം നൽകി. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകും. അപകടത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ട സാഹചര്യത്തിൽ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴൽ കിണർ, അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വരെ വാട്ടർ അതോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് കൃത്യമായ ഏകോപനം നടത്താൻ പഞ്ചായത്തിനും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികൾ നടത്താൻ ജലസേചന വകുപ്പിന് ചുമതല നൽകി. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, എ.ഡി. എം കെ അജീഷ്, സബ് കലക്ടർ അതുൽ സാഗർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.തിരച്ചിൽ അവസാനിപ്പിച്ചുമണ്ണിടിച്ചിൽ അപകടത്തെ തുടർന്ന് കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തിയതിനാൽ പ്രദേശത്തെ തിരച്ചിൽ അവസാനിപ്പിച്ചു. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മികച്ച ഏകോപനത്തോടെയുള്ള തീവ്രമായ തിരച്ചിലാണ് ആറ് ദിവസങ്ങളിലായി മേഖലയിൽ നടന്നതെന്ന് അവലോകന യോഗത്തിൽ മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.

KALPETTA
News Image

ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്

മീനങ്ങാടി:മീനങ്ങാടി 53ൽ പെട്രോൾ പമ്പിന് മുമ്പിൽ ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ബുള്ളറ്റ് യാത്രക്കാരിൽ ഒരാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഓട്ടോറിക്ഷയിലുണ്ടായിരുന്ന മുക്കം സ്വദേശികളായ രണ്ട് പേരെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

KALPETTA
News Image

ആഗസ്റ്റ് 22 ന് പാണ്ടിക്കടവ് സ്കൂളിന് മുമ്പിൽ സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധ ധർണ

നാൽപത് വർഷം സർവീസുള്ള പാചക തൊഴിലാളിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ട സ്കൂൾ അധികൃതരുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) പാണ്ടിക്കടവ് പിആർഎം എൽപി സ്കൂളിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും. കൽപ്പറ്റ എംജിടി ഹാളിൽ ചേർന്ന യൂണിയൻ്റെ ജില്ലാ കൺവൻഷൻ ആണ് സമരം നടത്താൻ തീരുമാനിച്ചത്. എഐടിയുസി യുടെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും.യൂണിയൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി മോഹനൻ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കോറോ ഹെൽത്തിലെ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ കർശനമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോറോ ഹെൽത്ത് തൊഴിലാളികൾക്ക് കൺവൻഷൻ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ തരുവണ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ ടി യു സി ജില്ലാ പ്രസിഡൻറ് വിജയൻ ചെറുകര തൊഴിലാളികൾക്ക് ഐഡൻ്റിറ്റി കാർഡുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി സെലീന സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ഉപജില്ല ഭാരവാഹികളായ ഗീത കൃഷ്ണദാസ്, അന്ന ഇ ഡി, ജെസ്സി ദേവൻ എന്നിവർ സംസാരിച്ചു.

KALPETTA
News Image

മലബാർ ഭദ്രാസനം ജെ.എസ്.ഒ.വൈ.എ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി

ജെ.എസ്.ഒ.വൈ.എ മലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്മ്പോൾ ടൂർണ്ണമെൻ്റെ് JSOYA ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.എൽദോ പനച്ചിയിൽ ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രസിഡൻ്റ് ഫാ. എൽദോ അതിരംപുഴയിൽ,JSOYA ഭദ്രാസന സെക്രട്ടറി കെ.പി.എൽദോസ്, എൽദോസ് , സീന ചാർളി, ജിൻസി ബെന്നി, ഷനു വർഗ്ഗീസ്. മനു അബ്രാഹം,ടോംസ്, ബേസിൽ, ആൻസി എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു

ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്‌പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) യുടെ നിർദേശപ്രകാരമാണ് ജില്ലയിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച പോലീസ് സ്റ്റേഷനുകളിലും ഓഫീസുകളിലും 'ശുചീകരണ ദിനം' ആചരിച്ച് ശുചിത്വ പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പാക്കും.

KALPETTA
News Image

സപ്പോർട്ട് ഓപ്പറേഷൻ 'തൂഫാൻ'; SKSSF വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ

ലഹരിക്കെതിരായ ബോധവൽക്കരണവും സാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സപ്പോർട്ട് ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ജില്ലാതല ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ സംഘടിപ്പിക്കും.വിദ്യാർത്ഥികൾ, യുവജനങ്ങൾ, മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകർ എന്നിവർ അണിനിരക്കുന്ന റാലിയിലൂടെ ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം സമൂഹത്തിന് കൈമാറുക എന്നതാണ് ലക്ഷ്യം.ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും പൊതുജനങ്ങളും റാലിയിൽ പങ്കെടുക്കും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുമായി വിവിധ ബോധവൽക്കരണ പരിപാടികളും റാലിയോടനുബന്ധിച്ച് സംഘടിപ്പിക്കും.പരിപാടി വിജയിപ്പിക്കുന്നതിനായി മുഴുവൻ യൂണിറ്റ്, മേഖലാ കമ്മിറ്റികളും സജീവമായി രംഗത്തിറങ്ങണമെന്നും മുഴുവൻ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ജൂലൈ 31 ന് വെള്ളിയാഴ്ച അസർ നിസ്കരാനന്തരം എസ് കെ എം ജെ പള്ളി പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും.ലഹരി വിരുദ്ധ വിഖായാ സംഗമം,പ്രതിജ്ഞ ,മഹല്ല് ബോധവത്കരണം ,മേഖലാ സംഗമം തുടങ്ങിയവയെല്ലാം പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കും.യോഗത്തിൽ ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.അയ്യൂബ് മുട്ടിൽ,മുഹ്യുദ്ദീൻകുട്ടി യമാനി,ശിഹാബ് റിപ്പൺ,അബ്ദുലത്വീഫ് വാഫി, അബ്ബാസ് വാഫി ,അഷ്റഫ് വെള്ളിലാടി,ശംസുദ്ദീൻ വാഫി,ജാഫർ മില്ലുമുക്ക്,ജുബൈർ ദാരിമി വാരാമ്പറ്റ ,റാഷിദ് പാലമുക്ക്,റബീബ് പിണങ്ങോട് ,സ്വാദിഖുൽ അമീൻ ഫൈസി ,മുജീബ് അഞ്ചുകുന്ന്, നൗഷാദ് ഗസ്സാലി, സലീം അസ്ഹരി,മുസ്തഫ മാടക്കര,ശിഹാബ് ഫൈസി വാളത്തൂർ,റംഷീദ് ചെറ്റപ്പാലം ,മുഹമ്മദ്‌ റഹ്മാനി തരുവണ, ഫൈസൽ മുട്ടിൽ,സലാം എടപ്പാറ ,മുനീർ വടകര,നൗഷാദ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോട് നന്ദി

KALPETTA
News Image

തളരാത്ത പോരാളികൾ, എക്സ്ട്രാ ടൈമിൽ 2 ഗോളുകൾ; സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ

ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ. പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയാണ് അർജൻറ്റീന തങ്ങളുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിയുടെ കോർണർ കിക്കിൽ നിന്നും മക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻ ൻഡോയെ സമനില ഗോൾ നേടി.എന്നാൽ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് താരം ബ്രീത് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ പുറത്തുപോവേണ്ടിവന്നു. തുടർന്ന് പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡ് പൂർണ്ണമായും പ്രതിരോധത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ വിജയഗോളിന് വേണ്ടി അർജന്റീനയ്ക്ക് 112 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

SPORTS
News Image

ചില്ലറയില്ലേ, എന്നാൽ ഇറങ്ങിക്കോ...; ഗതാഗത മന്ത്രിയെ ബസിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടു

ബെംഗളൂരു∙ നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടറിഞ്ഞു. പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനായി രഹസ്യമായാണ് മന്ത്രി യാത്ര ചെയ്തത്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. തന്റെ കയ്യിലും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് പറഞ്ഞു. മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.നാഗഷെട്ടിഹള്ളിയിൽ നിന്ന് അൽപദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, മീറ്റർ ഉടൻ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങിയത്.

GENERAL
News Image

വാട്‍സ്ആപ്പ് ടിക്കറ്റും സ്ക്രീൻഷോട്ടുമായി ഇനി ട്രെയിനിൽ കയറേണ്ട! കർശന മുന്നറിയിപ്പുമായി റെയിൽവേ

ട്രെയിൻ യാത്രകൾക്കായി വാട്‍സാപ്പിൽ ലഭിച്ച ടിക്കറ്റ് ചിത്രമോ സ്ക്രീൻഷോട്ടോ മാത്രം കൈവശമുള്ളവർ ഇനിമുതൽ ശ്രദ്ധിക്കണം. വാട്‍സാപ്പിലൂടെ ഫോർവേഡ് ചെയ്ത ടിക്കറ്റുകളുടെയോ സ്ക്രീൻഷോട്ടുകളുടെയോ അടിസ്ഥാനത്തിൽ ഇനിമുതൽ യാത്ര അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ടിക്കറ്റ് പരിശോധനയ്ക്കിടെ ഇത്തരം ചിത്രങ്ങൾ സാധുവായ യാത്രാരേഖയായി അംഗീകരിക്കില്ലെന്നാണ് റെയിൽവേയുടെ മുന്നറിയിപ്പ്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പലരും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുകയോ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വാട്സ്ആപ്പിലൂടെ അയയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ ഈ വിശദീകരണം.റെയിൽവേ വ്യക്തമാക്കുന്നത് എന്ത്? ടിക്കറ്റ് പരിശോധന നടത്തുന്ന ടിടിഇമാർ വാട്‍സാപ്പിൽ ലഭിച്ച ടിക്കറ്റ് ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ ഫോട്ടോകളോ അംഗീകരിക്കില്ല. യാത്രക്കാർ അംഗീകൃത റെയിൽവേ ബുക്കിങ് പ്ലാറ്റ്ഫോമിലൂടെ ലഭിച്ച യഥാർഥ ഇ-ടിക്കറ്റോ റെയിൽവേ കൗണ്ടറിൽ നിന്ന് വാങ്ങിയ അച്ചടിച്ച ടിക്കറ്റോ ഹാജരാക്കണം. വാട്‍സാപ്പിൽ ലഭിച്ച ടിക്കറ്റിന്റെ ചിത്രം കാണിക്കുന്നത് മാത്രം സാധുവായ യാത്രാരേഖയായി കണക്കാക്കില്ലെന്നും റെയിൽവേ വ്യക്തമാക്കി.എന്തുകൊണ്ടാണ് സ്ക്രീൻഷോട്ടുകൾ അംഗീകരിക്കാത്തത്? റെയിൽവേയുടെ വിശദീകരണമനുസരിച്ച്, സ്ക്രീൻഷോട്ടുകളോ ഫോർവേഡ് ചെയ്ത ചിത്രങ്ങളോ എളുപ്പത്തിൽ തിരുത്താനും വ്യാജമായി നിർമ്മിക്കാനും കഴിയും. ഒരേ ചിത്രം പലർക്കും കൈമാറി ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. കൂടാതെ, അവയുടെ ആധികാരികത തൽസമയം പരിശോധിക്കുന്നതും ബുദ്ധിമുട്ടാണ്. ഇത്തരം തട്ടിപ്പുകൾ തടയാനാണ് ടിക്കറ്റ് പരിശോധനക്കാർ യഥാർഥ ബുക്കിങ് രേഖകളുമായി വിവരങ്ങൾ പരിശോധിക്കുന്നത്

GENERAL
News Image

ചരിത്രത്തിൽ ആദ്യം, ആദ്യ നാല് റാങ്കുകാർ തമ്മിൽ സെമി ഫൈനൽ; ആവേശത്തിൽ ഫുട്ബോൾ ലോകം

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ സെമി ഫൈനൽ മത്സരങ്ങൾ വരുന്നു. യഥാക്രമം ഫ്രാൻസ്, അർജന്റീന, സ്‌പെയിൻ, ഇംഗ്ലണ്ട് എന്നിങ്ങനെയാണ് നിലവിലെ ഫിഫ റാങ്കിങ്. ഇന്ന് നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ തോൽപിച്ച് അർജന്റീന സെമി പ്രവേശനം നേടിയത്‌ഡോടെയാണ് ലോകകപ്പിലെ അപൂർവമായ സെമിഫൈനലുകൾക്ക് ഫുട്‍ബോൾ ലോകം സാക്ഷിയാവാൻ പോവുന്നത്.ഫ്രാൻസ് സ്പെയിനിനെയും, ഇംഗ്ലണ്ട് അർജന്റീനയെയുമാണ് സെമിയിൽ നേരിടുന്നത്. ഇന്ന് നടന്ന ഇംഗ്ലണ്ട്- നോർവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ജൂഡ് ബെല്ലിങ്ങ്ഹാം ആളാണ് ഇംഗ്ലണ്ടിന് വേണ്ടി ഇരട്ടഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിലൂടെ നോർവേക്ക് ലീഡ് നേടാൻ സാധിച്ചെങ്കിലും മിനിട്ടുകൾക്കകം തന്നെ ജൂഡ് ബെല്ലിങ്ങ്ഹാം സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഡെക്ലൻ റൈസിനെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് പിന്നാലെ മധ്യനിരയുടെ താളം നഷ്ടമായ ഇംഗ്ലണ്ടിനെയാണ് കാണാൻ കഴിഞ്ഞത്.പിന്നീട് ആക്രമിച്ച് കളിച്ച നോർവേക്കെതിരെ പലപ്പോഴും ഗോൾ വഴങ്ങുമെന്ന് ഘട്ടങ്ങൾ വരെ ഇംഗ്ലണ്ട് നേരിട്ടിരുന്നു. എന്നാൽ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിന്റെ കൃത്യംകായ ഇടപെടലുകൾ പല മുന്നമേറ്റങ്ങളും നിർവീര്യമാക്കി. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വിജയഗോൾ നേടുന്നത്. ഇന്നത്തെ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിൽ ആറ് ഗോളുകൾ നേട്ടം കൈവരിക്കാനും ജൂഡ് ബെല്ലിങ്‌ഹാമിനായി.

SPORTS
News Image