Advertisement

കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. പുറപ്പെടാൻ ഏറെ വൈകിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. ഇന്നലെ വൈകീട്ട് 6.40-ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സർവീസ് നടത്താതെ റദ്ദാക്കിയത്. ഇതോടെ വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി.ദുബായിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ എത്താതിരുന്നതാണ് സർവീസ് തടസ്സപ്പെടാൻ കാരണമായത്. എന്നാൽ വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനോ, മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് താമസസൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഒരുക്കാനോ വിമാനക്കമ്പനി അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

KERALA
News Image

ശ്രീറാം ഫിനാൻസിനെതിരെ ഉയരുന്ന വായ്പാ തട്ടിപ്പ് ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണം — യങ് ഡെമോക്രാറ്റ്സ്

കൽപ്പറ്റ: ഉപഭോക്താക്കൾ എടുത്തിട്ടില്ലാത്ത വായ്പകൾ അവരുടെ പേരിൽ രേഖപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങൾ ജില്ലയിലുടനീളം ഉയർന്ന സാഹചര്യത്തിൽ ശ്രീറാം ഫിനാൻസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.പുതിയ വായ്പകൾക്കായി ബാങ്കുകളെ സമീപിക്കുമ്പോഴാണ് പലരും തങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം ബാധ്യതകൾ ആദ്യമായി അറിയുന്നത്. തെറ്റായ വായ്പാ വിവരങ്ങൾ CIBIL റിപ്പോർട്ടിൽ ഉൾപ്പെടുന്നത് ക്രെഡിറ്റ് സ്കോറിനെ മാത്രമല്ല, ഭവനവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.വായ്പ ക്ലോസ് ചെയ്തവരുടെയും മറ്റുള്ളവരുടെ വായ്പയ്ക്ക് ജാമ്യം നിന്നവരുടെയും പേരിൽ വരെ ലക്ഷങ്ങളുടെ വായ്പാബാധ്യത രേഖപ്പെടുത്തിയെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കൾ അറിയാതെ സൃഷ്ടിക്കപ്പെട്ട വായ്പാബാധ്യതകൾ അടിയന്തരമായി നീക്കം ചെയ്ത് CIBIL ഉൾപ്പെടെയുള്ള ക്രെഡിറ്റ് റിപ്പോർട്ടുകൾ തിരുത്തണം. ഇതുമൂലം വായ്പ നിഷേധിക്കപ്പെട്ടവർക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും അർഹമായ പരിഹാരം ഉറപ്പാക്കണം.‘സാങ്കേതിക തകരാർ’ എന്ന വിശദീകരണം നൽകി വിഷയത്തെ ലഘൂകരിക്കാനാകില്ല. ഓരോ വായ്പയുടെയും അപേക്ഷ, KYC രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വായ്പ അനുവദിച്ച രേഖകൾ, തുക കൈമാറിയ വിവരങ്ങൾ എന്നിവ പരിശോധിച്ച് യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണം.പരാതികൾക്ക് അടിയന്തര പരിഹാരം കാണാനും ബാധിതരുടെ CIBIL രേഖകൾ പൂർണമായി തിരുത്താനും ശ്രീറാം ഫിനാൻസ് തയ്യാറാകണം. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

KALPETTA
News Image

ശുദ്ധജല വിതരണം മുടങ്ങും

കേരള വാട്ടർ അതോറിറ്റിയുടെ തിരുനെല്ലി കുടിവെളള പദ്ധതിയുടെ പാൽ വെളിച്ചം പമ്പ് ഹൗസിലെ മോട്ടോർ പമ്പിന്റെ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ആഗസ്ത് 18,19,20 ദിവസങ്ങളിൽ കാട്ടിക്കുളം, ബാവലി, പാൽവെളിച്ചം, തോൽപ്പെട്ടി, തിരുനെല്ലി, എടയുർകുന്ന്, പനവല്ലി, അപ്പപ്പാറ, തൃശ്ശിലേരി ഭാഗങ്ങളിൽ പുർണമായോ ഭാഗീകമായോ കുടിവെളള വിതരണം തടസ്സപ്പെടുമെന്ന് മാനന്തവാടി കെഡബ്ലിയുഎ അസിസൻ്റ് എഞ്ചിനീയർ അറിയിച്ചു.

ARIYIPPU
News Image
Advertisement

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് കേരളത്തിൽ ഒരു പവന് വില 1,14,320 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ, ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 14,290 രൂപയും പവന് 1,14,320 രൂപയുമാണ് വിപണി വില വരുന്നത്. ഇന്നലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 12,270 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയുമായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് വില വരുന്നത്.

KERALA
News Image

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലേക്ക് പ്രിന്റർ കൈമാറി

കോട്ടത്തറ: സെന്റ് ആന്റണീസ് യു.പി. സ്കൂളിലേക്ക് പി.ടി.എയുടെയും അധ്യാപകരുടെയും സഹകരണത്തോടെ പുതിയ പ്രിന്റർ കൈമാറി. പ്രിന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.മൈക്കിൾ വടക്കേമുളഞ്ഞിനാൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വിൻസെന്റ് പാറയിൽ , മദർ പിടിഎ പ്രസിഡന്റ് രാധിക, പിടിഎ വൈസ് പ്രസിഡന്റ് ജീംസൺ , സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ , സീനിയർ അസിസ്റ്റന്റ് വിനയ എൻ .ടി, ജീനീഷ് എന്നിവർ നേത്വത്വം നൽകി.

KALPETTA
News Image

നിലപാട് കൂടുതൽ കടുപ്പിച്ച് ട്രംപ്; ഇറാൻ കീഴടങ്ങണം; ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നും ഭീഷണി

ഇറാൻ - അമേരിക്ക യുദ്ധം പരിഹാരമില്ലാതെ ആറാം മാസത്തിലേക്ക് നീങ്ങുന്നതിനിടെ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന അസാധാരണ മുന്നറിയിപ്പും ട്രംപ് നൽകി. ഫോണിലൂടെ നടത്തിയ അഭിമുഖത്തിനിടെ ആണ് ട്രംപ് ഭീഷണി മുഴക്കിയതെന്നാണ് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിൻ്റെ കാലാവധി അവസാനിക്കാനിരിക്കെ, തുടർ ചർച്ചകൾ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ധാരണാപത്രത്തിൻ്റെ കാലാവധി നീട്ടാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

GENERAL
News Image

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടലില്‍ ഇറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല.കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 8.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

KERALA
News Image

അമിത വിമാന ടിക്കറ്റ് നിരക്ക്; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും, രൂക്ഷവിമർശനവുമായി സുപ്രീംകോടതി

  യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് സുപ്രീംകോടതി താകീത് നൽകി. സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ​കേന്ദ്ര സർക്കാർ മാർഗ്ഗരേഖകൾ പോലും വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാർഗ്ഗരേഖകൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ​ഹർജി സെപ്റ്റംബർ ഏഴിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.അതേസമയം, വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്‌കൂളുകൾ തുറക്കാനിരിക്കെ, കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബർ ആദ്യവാരത്തിലും പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്താൻ ശ്രമിക്കുന്നതാണ് ടിക്കറ്റ് നിരക്കിൽ വൻ വർധനവുണ്ടാക്കിയത്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ നിലനിന്നിരുന്നതിനാൽ പല പ്രവാസികളും ഉയർന്ന നിരക്ക് കാരണം വൺവേ ടിക്കറ്റെടുത്താണ് അവധിക്കാലത്ത് നാട്ടിലേക്ക് പോയത്. എന്നാൽ തിരിച്ചുവരുന്ന സമയത്ത് ഇത്രയും വലിയ തുകയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് ഇരട്ടി ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ARIYIPPU
News Image

വയനാട്ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ

മീനങ്ങാടി: വയനാട്ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി @അർച്ചന @രമ്യ(30), തിരുപ്പരകോൻഡ്രം ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പോലീസ് പിടികൂടിയത്. ഇവർ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലമോഷണങ്ങൾ നടത്തി വന്നവരായിരുന്നു. പ്രായമായവരെ പിന്തുടർന്ന് അവരറിയാതെ കവർച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളിൽ പലയിടങ്ങളിൽ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളിൽ താമസിച്ചും കുറ്റ കൃത്യങ്ങൾ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്. പല പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC കൂടാതെ മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുൾ കരീം, ടി.എ അഗസ്റ്റിൻ, തുടങ്ങിയവരുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുട നീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. അടുത്തിടെ വാവ്ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നതിനെ തുടർന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ആയി മാധ്യമങ്ങൾ മുഖേനയും, സാമൂഹിക മാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിച്ചിരുന്നു.  മീനങ്ങാടിയിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മോഷ്ടാക്കളെ വലയിലാക്കാൻ സഹായിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുനെല്ലി, അമ്പലവയൽ, കമ്പളക്കാട് , ബത്തേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മാലമോഷണങ്ങൾ നടന്നിരുന്നു. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇവർ സംശയസാഹചര്യത്തിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ മുൻപ് പോലീസ് സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.ഇന്ന് ഇവർ മീനങ്ങാടിയിലെ 'ഔറ കളക്ഷൻ' ഫാൻസി കടയിൽ നിന്നും ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മോഷണ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഘത്തിലെമറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

KALPETTA
News Image

ശ്രീറാം ഫിനാൻസ് തട്ടിപ്പ്: മൂന്ന് ദിവസത്തിനകം പരിഹാരം കാണണം യൂത്ത് ലീഗ്

കൽപ്പറ്റ:ശ്രീറാം ഫിനാൻസ് തട്ടിപ്പ് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷമീർ ഒടുവിൽ, നഗരസഭ കൗൺസിലർ ബാപ്പു എന്നിവർ ഓഫീസ് മാനേജരുമായി ചർച്ച നടത്തി. പ്രശ്നത്തിന് മൂന്ന് ദിവസത്തിനകം പരിഹാരം കാണുമെന്ന് ശ്രീറാം ഫിനാൻസ് അധികൃതർ രേഖാമൂലം ഉറപ്പ് നൽകി.

KALPETTA
News Image

തട്ടികൂട്ട് പണികൊണ്ട് രക്ഷപെടില്ല, ഇന്ന് മുതൽ വാഹന ഫിറ്റ്‌നെസ് ഓട്ടോമേറ്റഡാണ്, വിജയശതമാനത്തിൽ ആശങ്ക

വാഹന ഫിറ്റ്നസ് പരിശോധന യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വിജയശതമാനത്തിൽ ആശങ്ക. 60 ശതമാനം വാഹനങ്ങളും പരാജയപ്പെടാനാണ് സാധ്യത. നിലവിൽ വാഹനങ്ങളുടെ ക്ഷമത വിലയിരുത്തിയിരുന്നത് ഉദ്യോഗസ്ഥരായിരുന്നു.എന്നാൽ യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വാഹനത്തിന്റെ സസ്‌പെൻഷൻ, ബ്രേക്ക്, സ്റ്റിയറിങ്, ലൈറ്റുകൾ തുടങ്ങി സർവഘടകങ്ങളും കംപ്യൂട്ടർ നിയന്ത്രിത യന്ത്രസംവിധാനങ്ങളിലൂടെ വിലയിരുത്തപ്പെടും. നല്ലരീതിയിൽ പരിപാലിക്കുന്ന വാഹനമേ ടെസ്റ്റ് പാസാകുകയുള്ളൂ."കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളിലേക്ക് സംസ്ഥാനവും നീങ്ങുന്നത്. ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാത്ത സംസ്ഥാനങ്ങളിൽ ഫിറ്റ്നസ് ഫീസ് സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു. സംസ്ഥാനത്ത് ഒരോ ജില്ലയിലും രണ്ട് വാഹനപരിശോധനാ കേന്ദ്രങ്ങൾ വീതമാണ് വരുന്നത്.ആദ്യത്തേത് കൊല്ലം പൂയപ്പള്ളിയിൽ തിങ്കളാഴ്ച മുതൽ തുടങ്ങും. ആറുമാസത്തിനുള്ളിൽ സംസ്ഥാനം പൂർണമായും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സംവിധാനത്തിലേക്ക് നീങ്ങും. ടെസ്റ്റ് പാസാകുമ്പോൾ സിസ്റ്റം സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. പരിശോധനാഫലം തത്സമയം വാഹൻ സോഫ്റ്റ്വേറിലേക്കെത്തും."ഇൻസ്‌പെക്ടർമാരുടെ ജോലിഭാരം കുറയും :ടെസ്റ്റിങ് കേന്ദ്രങ്ങൾ വരുന്നതോടെ വെഹിക്കിൾ ഇൻസ്‌പെക്ടർാരുടെ ജോലിഭാരം കുറയും. ഫിറ്റ്നസ് പരിശോധനയ്ക്കാണ് ഏറെ സമയം ചെലവിട്ടിരുന്നത്. ഇവരെ ഡ്രൈവിങ് ടെസ്റ്റിനും, റോഡ് സുരക്ഷാ പരിപാടികൾക്കും വാഹന പരിശോധനയ്ക്കും വിന്യസിക്കാനാകും.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണത്തിന് ഇൻസ്‌പെക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സംഘടന കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ നിഷേധിച്ചു.

GENERAL
News Image

തട്ടികൂട്ട് പണികൊണ്ട് രക്ഷപെടില്ല, ഇന്ന് മുതൽ വാഹന ഫിറ്റ്‌നെസ് ഓട്ടോമേറ്റഡാണ്, വിജയശതമാനത്തിൽ ആശങ്ക

വാഹന ഫിറ്റ്നസ് പരിശോധന യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വിജയശതമാനത്തിൽ ആശങ്ക. 60 ശതമാനം വാഹനങ്ങളും പരാജയപ്പെടാനാണ് സാധ്യത. നിലവിൽ വാഹനങ്ങളുടെ ക്ഷമത വിലയിരുത്തിയിരുന്നത് ഉദ്യോഗസ്ഥരായിരുന്നു.എന്നാൽ യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വാഹനത്തിന്റെ സസ്‌പെൻഷൻ, ബ്രേക്ക്, സ്റ്റിയറിങ്, ലൈറ്റുകൾ തുടങ്ങി സർവഘടകങ്ങളും കംപ്യൂട്ടർ നിയന്ത്രിത യന്ത്രസംവിധാനങ്ങളിലൂടെ വിലയിരുത്തപ്പെടും. നല്ലരീതിയിൽ പരിപാലിക്കുന്ന വാഹനമേ ടെസ്റ്റ് പാസാകുകയുള്ളൂ."കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളിലേക്ക് സംസ്ഥാനവും നീങ്ങുന്നത്. ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാത്ത സംസ്ഥാനങ്ങളിൽ ഫിറ്റ്നസ് ഫീസ് സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു. സംസ്ഥാനത്ത് ഒരോ ജില്ലയിലും രണ്ട് വാഹനപരിശോധനാ കേന്ദ്രങ്ങൾ വീതമാണ് വരുന്നത്.ആദ്യത്തേത് കൊല്ലം പൂയപ്പള്ളിയിൽ തിങ്കളാഴ്ച മുതൽ തുടങ്ങും. ആറുമാസത്തിനുള്ളിൽ സംസ്ഥാനം പൂർണമായും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സംവിധാനത്തിലേക്ക് നീങ്ങും. ടെസ്റ്റ് പാസാകുമ്പോൾ സിസ്റ്റം സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. പരിശോധനാഫലം തത്സമയം വാഹൻ സോഫ്റ്റ്വേറിലേക്കെത്തും."ഇൻസ്‌പെക്ടർമാരുടെ ജോലിഭാരം കുറയും :ടെസ്റ്റിങ് കേന്ദ്രങ്ങൾ വരുന്നതോടെ വെഹിക്കിൾ ഇൻസ്‌പെക്ടർാരുടെ ജോലിഭാരം കുറയും. ഫിറ്റ്നസ് പരിശോധനയ്ക്കാണ് ഏറെ സമയം ചെലവിട്ടിരുന്നത്. ഇവരെ ഡ്രൈവിങ് ടെസ്റ്റിനും, റോഡ് സുരക്ഷാ പരിപാടികൾക്കും വാഹന പരിശോധനയ്ക്കും വിന്യസിക്കാനാകും.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണത്തിന് ഇൻസ്‌പെക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സംഘടന കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ നിഷേധിച്ചു.

GENERAL
News Image

DYFI നേതൃത്വത്തിലേക്ക് ആരെല്ലാം? ഭാരവാഹി പട്ടികയില്‍ മാറ്റത്തിന് സാധ്യത

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ഭാരവാഹി പട്ടികയില്‍ മാറ്റം വന്നേക്കും. നിലവില്‍ ഭാരവാഹികളായി തീരുമാനിച്ചിരിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ മാറുമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍, രാഹുല്‍ എന്നിവരെയാണ് ഭാരവാഹികളായി ഫ്രാക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്.ഭാരവാഹികളാകുന്നവര്‍ക്ക് 38 വയസ്സ് എന്ന പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണമെന്ന ആവശ്യം പാര്‍ട്ടിക്ക് മുന്നിലുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്ത ജെറോം, സെക്രട്ടറിയായി എം വിജിന്‍, ട്രഷറര്‍ സ്ഥാനത്തേക്ക് ആര്‍ രാഹുല്‍ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഒരാളുടെ പേരില്‍ മാറ്റം വന്നേക്കുമെന്നാണ് വിവരം.ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2022ല്‍ പത്തനംതിട്ടയില്‍ വെച്ച്‌ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വി കെ സനോജും വി വസീഫും ചുമതലയേറ്റത്.

KERALA
News Image

പാന്‍കാർഡും ആധാറുമൊക്കെ വാട്സാപ്പിൽ അയച്ച് നല്‍കാറുണ്ടോ: സൂക്ഷിക്കാന്‍ ഏറെയുണ്ട്

വായ്പകൾക്കായി അപേക്ഷിക്കുമ്പോഴോ, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോഴോ, എന്തിനേറെ ഒരു വീട് വാടകയ്‌ക്കെടുക്കുമ്പോൾ പോലും തിരിച്ചറിയൽ രേഖകൾ വാട്സാപ്പിൽ അയച്ചു നൽകുന്നത് ഇന്ന് സർവസാധാരണമാണ്. "പാന്‍കാർഡും ആധാറും ബാങ്ക് സ്റ്റേറ്റ്‌മെന്റും വാട്സാപ്പ് ചെയ്യുമോ" എന്ന ചോദ്യം ഒരു സാധാരണ കാര്യമായി നമ്മളില്‍ പലരും കാണുന്നു. എന്നാൽ, അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല ഇതെന്നാണ് വിദഗ്ധർക്ക് പറയാനുള്ളത്.ബാങ്കുകളുടെയോ സ്ഥാപനങ്ങളുടെയോ ഔദ്യോഗിക സംവിധാനങ്ങൾക്ക് പകരം ഇടനിലക്കാരുടെയും ജീവനക്കാരുടെയും സ്വകാര്യ ഫോണുകളിലേക്കാണ് ഇത്തരം അതീവ സുരക്ഷിത രേഖകൾ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ അപകടം. നാം അയക്കുന്ന ഈ രേഖകൾ അവരുടെ വ്യക്തിഗത ഫോണുകളിലും ലാപ്ടോപ്പുകളിലും ക്ലൗഡ് ബാക്കപ്പുകളിലും വർഷങ്ങളോളം യാതൊരു സുരക്ഷയുമില്ലാതെ കിടക്കും. രേഖകൾ കൈപ്പറ്റുന്ന വ്യക്തി തികച്ചും വിശ്വസ്തനായിരുന്നാൽ പോലും, അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത് ഇത്തരം രേഖകൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ, അവയുടെ ഒന്നിലധികം പകർപ്പുകൾ പലയിടങ്ങളിലായി ശേഖരിക്കപ്പെടുകയും ഇത് വഴി വ്യാജ വായ്പകൾ എടുക്കുന്നതിനും വ്യക്തിത്വം മോഷ്ടിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്കും വഴിതുറക്കുകയും ചെയ്യുന്നു.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയൽ വിവരങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യ വാട്സാപ്പ് നമ്പറുകളിലേക്ക് ഡോക്യുമെന്റുകൾ അയക്കുന്നതിന് പകരം, സ്ഥാപനങ്ങളുടെ സുരക്ഷിതമായ ഔദ്യോഗിക പോർട്ടലുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ മാത്രം വിവരങ്ങൾ സമർപ്പിക്കുക.

KALPETTA
News Image

ദിവസവും കാപ്പി കുടിച്ചാല്‍ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങള്‍; പഠനങ്ങള്‍ പറയുന്നത്

രാവിലെ ഒരു കപ്പ് കട്ടന്‍കാപ്പി കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങള്‍?. മധുരവും പാലും ക്രീമും ഒന്നും ചേര്‍ക്കാതെ കുടിക്കുന്ന കാപ്പി വെറും ഉന്മേഷത്തിനുള്ള പാനീയം മാത്രമല്ലെന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കരളിന്റെ ആരോഗ്യം മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വരെ, പല തരത്തിലുള്ള ഗുണങ്ങള്‍ കാപ്പി നല്‍കുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.ഓങ്കോളജിസ്റ്റ് ഡോ. വര്‍തിക വിശ്വാനി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ദിവസവും കട്ടന്‍ കാപ്പി കുടിക്കുന്നതിന്റെ ആറ് ആരോഗ്യഗുണങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കാപ്പി ഒരു 'മാജിക് ഡ്രിങ്ക്' അല്ലെന്നും, ആരോഗ്യകരമായ ഭക്ഷണത്തിനും വ്യായാമത്തിനും മതിയായ ഉറക്കത്തിനും പകരമാകില്ലെന്നും ഡോ. വര്‍തിക എടുത്തുപറയുന്നുണ്ട്.health benefits of drinking coffee dailyഅകാലമരണ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംഏകദേശം 1.71 ലക്ഷം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു ഗവേഷണത്തില്‍ ദിവസവും 1.5 മുതല്‍ 3.5 കപ്പ് വരെ കാപ്പി കുടിച്ചവരില്‍ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് മരണസാധ്യത ഏകദേശം 30 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഇത്തരം പഠനങ്ങള്‍ കാപ്പി കുടിക്കുന്നതും മരണസാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നത്. അല്ലാതെ കാപ്പി തന്നെയാണ് ആയുസ് വര്‍ധിപ്പിച്ചതെന്ന് പറയാനാവില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാംഹൃദ്രോഗം, കരള്‍രോഗം, ടൈപ്പ് 2 പ്രമേഹം, സ്‌ട്രോക്ക് തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കാപ്പി കുടിക്കുന്നവരില്‍ കുറവായിരിക്കാമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 200-ലധികം മെറ്റാ അനാലിസിസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ദിവസവും ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് ചില ദീര്‍ഘകാല രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്‌തേക്കാംകാപ്പിയില്‍ ആന്റിഓക്സിഡന്റുകളും വിവിധ സസ്യജന്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും കരളിനെ സംരക്ഷിക്കാനും സഹായിച്ചേക്കാം.കാപ്പി ഉപയോഗം ഫാറ്റി ലിവര്‍ രോഗം, കരളിലെ ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയുടെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്.അതുകൊണ്ടുതന്നെ മിതമായ അളവിലുള്ള കാപ്പി കരളിന്റെ ആരോഗ്യത്തിന് ഗുണകരമായേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംകാപ്പിയും പ്രമേഹസാധ്യതയും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും ഒരു അധിക കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയില്‍ ഏകദേശം 6-7 ശതമാനം കുറവുണ്ടാക്കുന്നുണ്ടെന്ന് കരുതുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകളും പോളിഫീനോളുകളും ശരീരത്തിലെ വീക്കം, ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ പ്രവര്‍ത്തനം എന്നിവയെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംകാപ്പിയും പ്രമേഹസാധ്യതയും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും ഒരു അധിക കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയില്‍ ഏകദേശം 6-7 ശതമാനം കുറവുണ്ടാക്കുന്നുണ്ടെന്ന് കരുതുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകളും പോളിഫീനോളുകളും ശരീരത്തിലെ വീക്കം, ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ പ്രവര്‍ത്തനം എന്നിവയെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യാംകാപ്പിയിലെ കഫീനും മറ്റ് ജൈവ ഘടകങ്ങളും തലച്ചോറിന്റെ ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ഗവേഷണവിധേയമാണ്. വലിയ തോതിലുള്ള നിരീക്ഷണ പഠനങ്ങളില്‍ കാപ്പി ഉപയോഗവും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള കുറഞ്ഞ അപകടസാധ്യതയും തമ്മില്‍ ബന്ധം കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലെ ചില ഘടകങ്ങള്‍ക്ക് തലച്ചോറിനെ സംരക്ഷിക്കുന്ന സ്വഭാവമുണ്ടാകാമെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.ദിവസവും ബ്ലാക്ക് കോഫി കുടിക്കാമോ?കാപ്പിക്ക് ആരോഗ്യപരമായ ചില ഗുണങ്ങള്‍ ഉണ്ടാകാമെങ്കിലും എല്ലാവരും ദിവസവും കാപ്പി കുടിക്കണമെന്നില്ല. പ്രത്യേകിച്ച് നിയന്ത്രണത്തിലല്ലാത്ത ഉത്കണ്ഠ, ചില ഹൃദയമിടിപ്പ് പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ കാപ്പിയുടെ അളവ് കൂട്ടുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിദിനം ഏകദേശം 400 മില്ലിഗ്രാം വരെ കഫീന്‍ സാധാരണയായി സുരക്ഷിതമായ പരിധിയിലാണ് കണക്കാക്കുന്നത്. കാപ്പിയുടെ ശക്തിയും കപ്പിന്റെ അളവും അനുസരിച്ച് ഇത് ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ ആയിരിക്കാം. എന്നാല്‍ ഓരോ വ്യക്തിയുടെയും കഫീനോടുള്ള പ്രതികരണം വ്യത്യസ്തമാണ്.

HEALTH
News Image

ശ്രീറാം ഫൈനാൻസ് ലോൺ തട്ടിപ്പ് യൂത്ത് കോൺഗ്രസ്‌ ബാങ്ക് ഉപരോധിച്ചു.

മാനന്തവാടി:ശ്രീറാം ഫൈനാൻസിന്റെ ലോൺ തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ശാഖയിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രധിഷേധ സമരം സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.അസിസ് വാളാട് ആദ്യക്ഷത വഹിച്ചു.പ്രിയേഷ് തോമസ്,ആഷിക് മൻസൂർ,ജിനു സെബാസ്റ്റ്യൻ,ബിബിൻ ജോൺസൺ,സലീം പള്ളിതൊടി,ജിജേഷ് ഗോപി,ബഷീർ ചക്ക,കബീർ ഒണ്ടയങ്ങാടി,തുടങ്ങിയവർ നേതൃത്വo നൽകി

MANANTHAVADY
News Image

വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി ഉദ്‌ഘാടനം ചെയ്തു

പള്ളിക്കുന്ന് :കമ്പളക്കാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഉഷ വിജയന്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഓസ്റ്റിൻ കടമല അധ്യക്ഷത വഹിച്ചു. ലയൺസ് റീജണൽ ചെയർപഴ്സൺ ജോബിൻ ജോസ് സ്വാഗതം ആശംസിച്ചു. പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി വികാരി ഫാ.ഡോ.ജെറോം ചിങ്ങന്തറ, ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.അനിൽ മൂഞ്ഞനാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിനീസ് ജോർജ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. പി.ജെ.സണ്ണി നന്ദി പറഞ്ഞു.

KALPETTA
News Image

സമസ്ത സെന്റിനറി കോൺക്ലേവുകൾക്ക് പ്രൗഢമായ സമാപനം

കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അഞ്ച് സോണുകളിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്ന കോൺക്ലേവുകൾ സമാപിച്ചു.ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അബൂഹനീഫൽ ഫൈസി തെന്നല നിർവ്വഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസൻ മൗലവി ബാഖവി ഏറ്റുവാങ്ങി. വെള്ളമുണ്ട സോൺ കോൺക്ലേവ് തരുവണയിലും മാനന്തവാടി സോൺ മാനന്തവാടി മുഅസ്സസയിലും കൽപ്പറ്റ സോൺ ദാറുൽ ഫലാഹിലും മേപ്പാടി സോൺ ഓടത്തോട് സുന്നി സെന്ററിലും ബത്തേരി സോൺ മർക്കസുദ്ദഅ്‌വയിലുമാണ് നടന്നത്.വിവിധ സോണുകളിലായി നടന്ന പരിപാടികളിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ, കെ.ടി. ത്വാഹിർ സഖാഫി മഞ്ചേരി, റശീദ് സഖാഫി പത്തപ്പിരിയം, അലി മുസ്‌ലിയാർ വട്ടത്തൂർ, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ്. ഷറഫുദ്ദീൻ, ഹംസ അഹ്‌സനി, കെ.എ. സലാം ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, കെ.കെ. മുഹമ്മദ് അലി ഫൈസി, എസ്. അബ്ദുല്ല, പി.സി. അബൂ ശദ്ദാദ്, സി.എച്ച്. നാസർ മാസ്റ്റർ, ഇ.പി. അബ്ദുല്ല സഖാഫി, അന്ത്രുഹാജി ആലാൻ, ഉമർ സഖാഫി കല്ലിയോട്, അബ്ദുറഷീദ് അൽ ഹസനി, ബഷീർ സഅദി നെടുങ്കരണ, ലത്തീഫ് കാക്കവയൽ, റംഷാദ് ബുഖാരി, ബഷീർ കുഴിനിലം, ഹാരിസ് ഇർഫാനി, സലാം മുസ്‌ലിയാർ, അലി സഖാഫി, മൊയ്തു ആർവാൾ, അബ്ദുൽ ഗഫൂർ സഅദി, അഷ്കർ ചറ്റപ്പാലം, മൂസ മൈലാടി, ഉബൈദ് സഅദി പരിഹാരം, മുഹമ്മദലി സഖാഫി പുറ്റാട്, പി.സി. ഹനീഫ, അബ്ദുൽ ഖാദർ സഖാഫി പത്തേരി, അബൂബക്കർ സഖാഫി എന്നിവർ സംബന്ധിച്ചു.

KALPETTA
News Image

കർഷക റാലിയും ആദരവും നടത്തി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

ചിങ്ങം ഒന്ന് കേരള സംസ്ഥാന ആകെ കർഷക ദിനമായി ആചരിക്കുന്ന പരിപാടികളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക റാലിയും ആദരവ് ചടങ്ങും നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമ്മിശ്ര കർഷകരും മികച്ച യുവകർഷകൻ,വനിതാ കർഷക,മുതിർന്ന കർഷകൻ,എസ് ടി കർഷകൻ. ക്ഷീര കർഷകൻ,മത്സ്യ കർഷകൻ,പച്ചക്കറി കർഷകൻ,എസ് സി കർഷകൻ. തേനീച്ച കർഷകൻ,വിദ്യാർത്ഥി കർഷകൻ എന്നിവരെയും. സംസ്ഥാന കർഷക അവാർഡിനെ കർഷക ജ്യോതി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത കർഷകനെയും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ആദരിച്ചു. യുപി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച കർഷക റാലി പടിഞ്ഞാറത്തറ ടൗൺ ചുറ്റി സാംസ്കാരിക നിലയത്തിൽ സമാപിച്ചു. ചടങ്ങ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ കെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലു മാരിയിൽ.ജില്ലാ പഞ്ചായത്ത് മെമ്പർ കമലരാമൻ. ബ്ലോക്ക് മെമ്പർമാരായ ബുഷ്‌റ വൈശ്യൻ ബിന്ദു ചുണ്ടക്കണ്ടി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍. ചെയർപേഴ്സൺമാരായ സാജിത നൗഷാദ്. അമ്പിളി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മമ്മൂട്ടി പി സി. സുഹറ പാലോളി. ഷിബു കരിപ്പാൽ. രമ്യ പ്രശോഭ. ശ്രീജിത്ത് പി എസ്. ശാന്ത ബാബു. സൗമ്യ റിനീഷ്. ജോണി എം വി. ബീന മനോജ് മുഹമ്മദ് പോള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം മുഹമ്മദ് ബഷീർ. നന്നാട്ട് ജോണി. എം ടി അനിൽകുമാർ. രാജീവൻ സി. റഷീദ് ചക്കര. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ എൻ ബി ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ആര്യ പിജെ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ വിനോദ് നന്ദിയും പറഞ്ഞു

KALPETTA
News Image

ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു;നിരവധിപ്പേർക്ക് വ്യാജ ബാധ്യതകൾ

സുൽത്താൻ ബത്തേരി: ഉപഭോക്താക്കൾ അറിയാതെ അവരുടേതല്ലാത്ത വായ്പകൾ സിബിൽ (CIBIL) സ്കോറിലും അക്കൗണ്ടുകളിലും ചേർത്ത് തട്ടിപ്പ് നടത്തുന്നതായി ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു. 6,50,000 രൂപയുടെ വായ്പയെടുത്ത ഉപഭോക്താവിന്റെ പേരിൽ 28 ലക്ഷം രൂപയുടെ കുടിശ്ശികയാണ് നിലവിൽ സിബിൽ രേഖകളിൽ കാണിക്കുന്നത്.6.5 ലക്ഷത്തിന്റെ വായ്പയ്ക്ക് പുറമെ 3 ലക്ഷം, 6.60 ലക്ഷം, 4.90 ലക്ഷം, 6.75 ലക്ഷം എന്നിങ്ങനെ ഉപഭോക്താവുമായി യാതൊരു സാമ്പത്തിക ബന്ധവുമില്ലാത്ത അഞ്ചോളം വ്യാജ വായ്പകളാണ് ഇയാളുടെ പേരിൽ കമ്പനി സിബിൽ ഡാറ്റയിൽ ചേർത്തിട്ടുള്ളത്. കമ്പളക്കാട് മേഖലയിലെ മൂന്നോളം പേരുടെ പേരിൽ സമാനമായ രീതിയിൽ അനധികൃതമായി വായ്പകൾ ചേർത്തിട്ടുണ്ടെന്ന് ബാധിതർ ആരോപിച്ചു.വ്യാജ വായ്പാ രേഖകൾ ഉയർത്തിക്കാട്ടി നിരവധി ഉപഭോക്താക്കൾ ശ്രീറാം ഫിനാൻസ് ഓഫീസിലെത്തി ശാഖാ അധികൃതരെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ അന്വേഷണവും സിബിൽ സ്കോറിലെ പിഴവുകൾ തിരുത്താനുള്ള അടിയന്തര നടപടിയും ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇരയായവർ മുന്നറിയിപ്പ് നൽകി.

SULTAN BATHERY
News Image