Advertisement

സ്വർണ വിലയിൽ വൻ ഇടിവ്; പവന് 1,920 രൂപ കുറഞ്ഞു.

Lസംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന് 92,120 രൂപയായി. 14 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 8,970 രൂപയും പവന് 71,760 രൂപയുമായി. ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 5,785 രൂപയാണ് ഇന്നത്തെ വില. പവന് 46,280 രൂപയിലെത്തി. അതേസമയം വെള്ളി വില ഗ്രാമിന് 245 രൂപയായി.

KERALA
News Image

ടെന്‍ഡര്‍

വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീ ഏജന്‍റുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍- 04936-294366

ARIYIPPU
News Image

കമ്പളനാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ ‘കമ്പളനാട്ടി’ നടീൽ ഉത്സവം സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ സജീവൻ ഞാറു നട്ട് കമ്പളനാട്ടി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ ആചാരത്തിന്റെ ഭാഗമായി തുടിയുടെയും ചീനിയുടെയും സഹായത്തോടെ വയലേലകളിൽ നൃത്തമാടി ഞാറു നടന്നതാണു കമ്പളനാട്ടി. കാർഷിക പാരമ്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു നൽകാനാണ് പരിപാടി സഘടിപ്പിച്ചത്.  വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സാലി വർഗീസ് അധ്യക്ഷനായ പരിപാടിയിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ബെറ്റി, ബ്ലോക്ക് കോ ഓർഡിനേറ്റർ ഷിഫാനത്, ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

ARIYIPPU
News Image
Advertisement

ക്ഷീര വികസന വകുപ്പ് പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.

ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ്സ് ടു ഡയറി ഡെവലപ്മെന്റ് ഇൻ വയനാട് പദ്ധതിയിലുൾപ്പെടുത്തി തൊഴുത്ത് വൈദ്യുതീകരണ പദ്ധതി, പുൽ ക്കൃഷിത്തോട്ടം സംരക്ഷിക്കാൻ വൈദ്യുതീകരണം, മിനറൽ മിക്സ്ചർ വിതരണ പദ്ധതികൾക്ക് ധനസഹായം നൽകുന്നു. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പൂരിപ്പിച്ച് മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളിലോ അതത് ക്ഷീര സംഘങ്ങളിലോ സെപ്റ്റംബർ 22 ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോണ്‍- കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് -9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700

ARIYIPPU
News Image

ഡോക്‌ടർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്‌ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ  സെപ്തംബർ 15 ന് രാവിലെ 10 ന് ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) അഭിമുഖത്തിന് എത്തണം.

ARIYIPPU
News Image

ദര്‍ഘാസ്

മാനന്തവാടി ശിശുവികസന പദ്ധതി പരിധിയിലെ 131 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം മാനന്തവാടി, തലശ്ശേരി റോഡ് മാനന്തവാടി-670645 വിലാസത്തില്‍ സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. ഫോണ്‍- 04935240324, 8086311616 കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 130 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04936 207014, 8281999315

ARIYIPPU
News Image

ടെന്‍ഡര്‍ ക്ഷണിച്ചു.

കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങള്‍ളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04936 201110,8281183213.

ARIYIPPU
News Image

കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത് യുദ്ധം മാത്രമല്ല, കൂടെ എണ്ണയും ഡോളറും

കേരളത്തിൽ സ്വർണ വില ഉയരാൻ കാരണം യുദ്ധം മാത്രമല്ലെന്നും എണ്ണയും ഡോളറും സ്വർണ്ണവില ഉയർത്തുന്നുവെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ. എണ്ണവില ഉയരുന്നത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു വെല്ലുവിളിയാണ്. ഗതാഗതം, ഉൽപ്പാദനം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ ചെലവ് വർധിക്കുന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നതെന്നും അദ്ദേഹം പറയുന്നു.കുറിപ്പിന്റെ പൂർണ രൂപം:'മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചപ്പോൾ ആഗോള വിപണി നൽകിയ പ്രതികരണമല്ല ആറുമാസം പിന്നിടുമ്പോൾ കാണുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രധാനമായും ഭൗമരാഷ്ട്രീയ സംഘർഷമായാണ് വിപണി അതിനെ കണ്ടതെങ്കിൽ, ഇന്ന് അത് എണ്ണവിതരണ ഭീഷണി, പണപ്പെരുപ്പം, അമേരിക്കൻ പലിശനിരക്ക്, ഡോളർ, രൂപ തുടങ്ങിയ നിരവധി സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയായാണ് വിപണി കാണുന്നത്.ഇതാണ് സ്വർണ്ണവിലയിലും ക്രൂഡ് ഓയിൽ വിലയിലും രൂപയുടെ വിനിമയ നിരക്കിലും ഒരേസമയം വലിയ ചലനങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.എണ്ണവില വീണ്ടും 100 ഡോളറിലേക്ക്മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും ശക്തമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 100 ഡോളറിലേക്ക് എത്തിയിരിക്കുന്നു. എണ്ണവില ഉയരുന്നത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു വെല്ലുവിളിയാണ്. ഗതാഗതം, ഉൽപ്പാദനം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ ചെലവ് വർധിക്കുന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.എണ്ണ വില കൂടുമ്പോൾ സ്വർണ്ണത്തിന് എന്ത് സംഭവിക്കും?ഇവിടെയാണ് സ്വർണ്ണവിപണിയിൽ രണ്ട് വിരുദ്ധ ശക്തികൾ ഒരേ സമയം പ്രവർത്തിക്കുന്നത്. യുദ്ധവും ഭൗമരാഷ്ട്രീയ സംഘർഷവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നു. ഇത് സ്വർണ്ണവില ഉയരാൻ സഹായിക്കുന്ന ഘടകമാണ്. എന്നാൽ എണ്ണവില ഉയർന്ന് പണപ്പെരുപ്പം ശക്തമായാൽ അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുകയോ പലിശ ഉയർന്ന നിലയിൽ തുടരുകയോ ചെയ്യുമെന്ന പ്രതീക്ഷ ശക്തമാകും. ഉയർന്ന പലിശനിരക്ക് സാധാരണയായി പലിശ ലഭിക്കാത്ത സ്വർണ്ണത്തിന് സമ്മർദ്ദം സൃഷ്ടിക്കും. അതിനാൽ സ്വർണ്ണത്തെ ഉയർത്തുന്ന ഘടകങ്ങളും താഴേക്ക് വലിക്കുന്ന ഘടകങ്ങളും ഒരേസമയം പ്രവർത്തിക്കുന്നതാണ് ഇപ്പോഴത്തെ വിപണിയിലെ പ്രത്യേകത. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുകയാണ്. സെപ്റ്റംബർ 8ന് സ്പോട്ട് ഗോൾഡ് ഏകദേശം 4,385 ഡോളറിലും, ക്രൂഡ് ഓയിൽ ഏകദേശം 99.46 ഡോളറിലും എത്തിയിരുന്നു

KERALA
News Image

ഒടുവിൽ മടക്കാവുന്ന ഐഫോണുമായി ആപ്പിൾ; ഐഫോൺ ഡ്യൂയോവിന്റെ വില അമ്പരപ്പിക്കും

തിരുവനന്തപുരം :ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ മോഡലായ ഐഫോൺ ഡ്യൂയോ അവതരിപ്പിച്ചു. വർഷങ്ങളായി മടക്കാവുന്ന സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് ആധിപത്യം പുലർത്തുന്നതിനിടെയാണ് ആപ്പിളും പുതിയ മോഡലുമായി രംഗപ്രവേശനം ചെയ്യുന്നത്. ഒക്ടോബർ അവസാനത്തോടെ ഐഫോൺ ഡ്യൂയോ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ 2,99,900 രൂപ മുതലാണ് വില.രണ്ട് സ്ക്രീനുകളുമായി പുതിയ രൂപകൽപ്പനപുസ്തകം പോലെ തുറക്കാനും അടയ്ക്കാനും കഴിയുന്ന രൂപകൽപ്പനയാണ് ഐഫോൺ ഡ്യൂയോയുടേത്. എയ്‌റോസ്‌പേസ് നിലവാരത്തിലുള്ള ടൈറ്റാനിയം ഫ്രെയിമിനുള്ളിൽ 7.6 ഇഞ്ച് വലുപ്പമുള്ള മടക്കാവുന്ന അകത്തെ സ്ക്രീനും 5.4 ഇഞ്ച് പുറം സ്ക്രീനുമാണ് നൽകിയിരിക്കുന്നത്. ഐഫോൺ 18 പ്രോ മാക്സിലെ സ്ക്രീനിനെക്കാൾ 50 ശതമാനം വലുതാണ് അകത്തെ ഡിസ്പ്ലേ. രണ്ട് സ്ക്രീനുകളിലും യുഎസ്ബി-സി ആപ്പിൾ പെൻസിൽ പിന്തുണയുണ്ട്.ടൈറ്റാനിയം ഫ്രെയിം; മടക്കിൽ പുതിയ സാങ്കേതികവിദ്യഗ്രേഡ് 5 ടൈറ്റാനിയവും സെറാമിക് ഷീൽഡ് 2ഉം ചേർന്നാണ് ഫോണിന്റെ പുറംഭാഗം നിർമിച്ചിരിക്കുന്നത്. നൈറ്റ് സ്കൈ, സ്റ്റാർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭിക്കുക.

GENERAL
News Image

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യയിൽ; വില 1,64,900 രൂപ മുതൽ

തിരുവനന്തപുരം :ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ അവതരിപ്പിച്ചു. ബുധനാഴ്ച നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ പരിപാടിയിലാണ് പുതിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് ക്യാമറ, പ്രകടനം, കൃത്രിമബുദ്ധി, ബാറ്ററി എന്നിവയിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഫോണുകൾ എത്തിയിരിക്കുന്നത്.ഇന്ത്യയിലെ വിലഐഫോൺ 18 പ്രോയുടെ 256 ജിബി അടിസ്ഥാന മോഡലിന് അമേരിക്കയിൽ 1,199 ഡോളറാണ് വില. ഐഫോൺ 18 പ്രോ മാക്സിന്റെ 256 ജിബി മോഡലിന് 1,299 ഡോളറാണ് വില. ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപ മുതലാണ്. ഐഫോൺ 18 പ്രോ മാക്സിന് 1,79,900 രൂപയാണ് പ്രാരംഭ വില. 256 ജിബിക്ക് പുറമെ 512 ജിബി, 1 ടിബി, 2 ടിബി സംഭരണശേഷിയുള്ള മോഡലുകളും ലഭ്യമാകും.പുതിയ നിറങ്ങളും വിൽപ്പനയുംകറുപ്പ്, വെള്ളി, ഗ്ലേഷ്യർ എന്നീ നിറങ്ങൾക്ക് പുറമെ പുതിയ ബർഗണ്ടി നിറത്തിലും ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾ ലഭിക്കും. സെപ്റ്റംബർ 12 മുതൽ മുൻകൂർ ബുക്കിങ് ആരംഭിക്കും. സെപ്റ്റംബർ 18 മുതൽ ഫോണുകൾ വിപണിയിലെത്തും.

GENERAL
News Image

പവര്‍കട്ടിനും ചൂടിനും ആശ്വാസമാകുമോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരളത്തിന് പ്രതീക്ഷ; 11, 12 തീയതികളിലായി എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം :ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 11 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത പ്രവചിച്ചു. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് നേരിടുന്നതിനിടെയാണ് മഴ സജീവമാകുമെന്ന മുന്നറിയിപ്പ്.

KERALA
News Image

ഇനി ബസുടമകൾ കുടുങ്ങും; സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി

സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി) നടപടി ശക്തമാക്കി. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ചതിനെ തുടർന്നാണ് പുതിയ നടപടി.പിസിസി ഇല്ലാത്ത ജീവനക്കാരെ ബസിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ നിരവധി സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസ് എംവിഡി റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനകളിൽ ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെയും കൈവശം പിസിസി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്. സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, യാത്രക്കാരോടും കാൽനട യാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡിലെ നിയമ ലംഘനങ്ങൾ തുടങ്ങിയ പരാതികളാണ് എംവിഡിയുടെ ഇടപെടലിന് കാരണം.

GENERAL
News Image

ലഹരി ഉറവിടം തേടി വയനാട് പോലീസ്;ലഹരി വിൽപ്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി

ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയുംപിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസു കളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം. എയുമായി പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്‌ത് നടത്തിയ തുട രന്വേഷണത്തിലാണ് ഇവർക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്.തൃശൂർ, ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ ധനൂപ് (27), ബത്തേരി, പള്ളി ക്കണ്ടി, കല്ലുവയൽ, ജാസിം അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

SULTAN BATHERY
News Image

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കല്‍പ്പറ്റ അമൃദില്‍ പി.എസ്.സി മത്സരപരീക്ഷാ പരിശീലന പദ്ധതിയിലേക്ക് ധനസഹായത്തോടെ ക്യാമ്പ് അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതി-യുവാക്കള്‍ക്കാണ് അവസരം. അപേക്ഷകര്‍ 18 നും 40 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരായിരിക്കണം. പ്രവൃത്തിപരിചയം അധിക യോഗ്യതയായി പരിഗണിക്കും. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, അമൃദ് കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, പിന്‍ 673122 വിലാസത്തില്‍ സെപ്റ്റംബര്‍ 19 ന് വൈകിട്ട് നാലിനകം നല്‍കണം. ഇ-മെയില്‍ amridwyd@gmail.com. ഫോണ്‍: 04936-202195, 7025041215

ARIYIPPU
News Image

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

യുവജനങ്ങളുടെ സര്‍ഗ്ഗാത്മകത ആശയങ്ങള്‍ ഭാരതത്തിന്റെ വികസന കുതിപ്പിനായി പ്രയോജനപ്പെടുത്തുന്ന 'വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2027'-ലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലെ 'മൈ ഭാരത്' പ്ലാറ്റ്‌ഫോമിലൂടെയാണ് അപേക്ഷിക്കേണ്ടത്. 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ആറ് പ്രമുഖ ട്രാക്കുകളിലാണ് മത്സരങ്ങള്‍. ക്വിസ്, ഉപന്യാസം, പി.പി.ടി പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി വികസിത് ഭാരത് ചലഞ്ച്, നാടോടി നൃത്തം, നാടന്‍പാട്ട്, ചിത്രരചന, പ്രസംഗം, കവിതാരചന ഇനങ്ങളിലായി നടക്കുന്ന കള്‍ച്ചറല്‍ ട്രാക്ക്, ഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറുമായി സഹകരിച്ച് നടത്തുന്ന ഡിസൈന്‍ ഫോര്‍ ഭാരത്, ഐ.ഐ.ടി ബോംബെയുമായി സഹകരിച്ച് നടത്തുന്ന സാങ്കേതിക കണ്ടുപിടുത്ത മത്സരം ഹാക്ക് ഫോര്‍ സോഷ്യല്‍ കോസ്, ഐ.ഐ.ടി കാണ്‍പൂര്‍ നോളജ് പാര്‍ട്ണറായ യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ചലഞ്ച്, യൂത്ത് പാര്‍ലമെന്റ് എന്നിവയാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

ARIYIPPU
News Image

ലേലം

സുല്‍ത്താന്‍ ബത്തേരി എം.ഐ സെക്ഷന്‍ രണ്ടിന് കീഴിലുള്ള ബട്ടുവാടി ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം പമ്പ് ഹൗസില്‍ ഉപയോഗ ശൂന്യമായ ജി ഐ പൈപ്പുകള്‍ സെപ്റ്റംബര്‍ 18 ന് രാവിലെ 11 ന് പമ്പ് ഹൗസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍- 9656203039

ARIYIPPU
News Image

കുട്ടികളുടെ ബയോഡൈവേഴ്സിറ്റി കോൺഗ്രസ് 26 ന്

​വിദ്യാർഥികളിൽ ജൈവവൈവിധ്യ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന ബയോഡൈവേഴ്സിറ്റി കോൺഗ്രസിന്റെ 19 ാമത് പതിപ്പ് സെപ്റ്റംബർ 26 ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നടക്കും. പരിപാടിയുടെ ഭാഗമായി ​വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പ്രൊജക്റ്റ് അവതരണം, ഹോം സ്റ്റെഡ് ബയോഡൈവേഴ്സിറ്റി എന്നീ മത്സരങ്ങള്‍ നടത്തും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. ജില്ലാതല മത്സര വിജയികൾക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാം. ​ഫോൺ: 9656863232.

ARIYIPPU
News Image

എം.ബി.എ അഡ്മിഷന്‍

തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ ബാച്ചില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9496366741, 8547618290.

ARIYIPPU
News Image

ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാർ യൂണിവേഴ്സിറ്റി പരീക്ഷയിൽ വീണ്ടും റാങ്ക് തിളക്കം

നീലഗിരി:ഭാരതിയാർ യൂണിവേഴ്സിറ്റി 2023-26 ബാച്ച് പരീക്ഷാഫലം വന്നപ്പോൾ ഉജ്ജ്വല നേട്ടവുമായി നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. ഓട്ടോണമസ് പദവി ലഭിക്കുന്നതിന് മുൻപുള്ള അവസാന യൂണിവേഴ്സിറ്റി ബാച്ചിലെ വിദ്യാർത്ഥികളുടെ ഫലം പുറത്തുവന്നപ്പോൾ ഒരു ഗോൾഡ് മെഡൽ ഉൾപ്പെടെ 14 റാങ്കുകളാണ് കോളേജിനെ തേടിയെത്തിയത്.ഇതോടെ ഭാരതിയാർ യൂണിവേഴ്സിറ്റിയുമായുള്ള നീലഗിരി കോളേജിന്റെ അക്കാദമിക് യാത്രയിൽ 7 ഗോൾഡ് മെഡലുകൾ ഉൾപ്പെടെ ആകെ റാങ്കുകളുടെ എണ്ണം 72 ആയി ഉയർന്നു. മുൻ ബാച്ചുകളിലായി 6 ഗോൾഡ് മെഡലുകൾ ഉൾപ്പെടെ 58 യൂണിവേഴ്സിറ്റി റാങ്കുകൾ കോളേജ് കരസ്ഥമാക്കിയിരുന്നു.ബി.എസ്.സി മൾട്ടിമീഡിയ & വെബ് ടെക്നോളജി വിഭാഗത്തിലെ ഷഹല റഹ്ഷിമ എ ഒന്നാം റാങ്കോടെ സ്വർണ്ണപ്പതക്കം കരസ്ഥമാക്കി നീലഗിരിയുടെ തിലകക്കുറിയായി.*മറ്റ് പ്രധാന റാങ്ക് ജേതാക്കൾ:*ബി.കോം ഫിനാൻസ് വിഭാഗത്തിൽ: ആയിഷ പി ടി (രണ്ടാം റാങ്ക്), സഫിയ എം (മൂന്നാം റാങ്ക്), ആധ്യ മണികണ്ഠൻ (നാലാം റാങ്ക്), ധനമാൽ ആർ (അഞ്ചാം റാങ്ക്).ബി.എസ്.സി മൾട്ടിമീഡിയ & വെബ് ടെക്നോളജി വിഭാഗത്തിൽ: അൻസാർ അഹമ്മദ് എ (രണ്ടാം റാങ്ക്), നിരഞ്ജൻ എ ആർ (മൂന്നാം റാങ്ക്), ഷാഹിൻ അനസ് ടി (നാലാം റാങ്ക്), ഫിസ ഫാത്തിമ കെ പി (അഞ്ചാം റാങ്ക്).ബി.എസ്.സി സൈക്കോളജി വിഭാഗത്തിൽ: ധനലക്ഷ്മി എം (മൂന്നാം റാങ്ക്), സെമിഹ സി കെ (പത്താം റാങ്ക്).ബി.ബി.എ ഐ.ബി വിഭാഗത്തിൽ: ശിവാനി ബി (നാലാം റാങ്ക്), ദേവിക ഇ (ഏഴാം റാങ്ക്).ബി.സി.എ വിഭാഗത്തിൽ: ഷിബില ഷെറിൻ (ആറാം റാങ്ക്), ഭാരതിയാർ യൂണിവേഴ്സിറ്റിക്ക് കീഴിലെ അഫീലിയേറ്റഡ് സിസ്റ്റത്തിലെ അവസാന അക്കാദമിക് ബാച്ചിലും ഉന്നത വിജയം നൽകി ചരിത്രം കുറിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് കോളേജ് മാനേജിങ് ഡയറക്ടർ ഡോ. റാഷിദ് ഗസ്സാലി വ്യക്തമാക്കി. ഇനി വരാനിരിക്കുന്ന ഓട്ടോണമസ് ബാച്ചുകളിലും ഈ മികച്ച വിജയം തുടർന്നു കൊണ്ടുപോകാൻ സ്ഥാപനത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും കോളേജ് മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.

KALPETTA
News Image

വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പിന്റെ സവാള വിത്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും

കൃഷി വകുപ്പ് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോര്‍ട്ടികോര്‍പ് മുഖേന ജില്ലയില്‍ കുറഞ്ഞ നിരക്കില്‍ സവാള വിത്പന ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഹോര്‍ട്ടികോര്‍പ് മൊബൈല്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. വിപണിയില്‍ കിലോ ഗ്രാമിന് 65.75 രൂപയോളം വില നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പിലൂടെ പൊതുജനങ്ങള്‍ക്ക് കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നാഷണല്‍ കോ-ഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്) സംഭരിച്ച രണ്ട് ടണ്‍ സവാളയാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത്. നിലവില്‍ രണ്ട് വാഹനങ്ങളിലായാണ് വിത്പന ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ വാഹനങ്ങളെത്തും. കൃഷി-ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പകളുടെ സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടണ്‍ സവാള അടിയന്തരമായി കേരളത്തിലെത്തിക്കും. ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ നല്‍കിയ 30 ടണ്ണില്‍ 20 ടണ്‍ ഇതിനകം കേരളത്തിലെത്തി. ഇതില്‍ 10 ടണ്‍ മലബാര്‍ മേഖലയിലേക്കും 10 ടണ്‍ തെക്കന്‍ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടണ്‍ സവാള വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ശേഷിക്കുന്ന സവാളയ്ക്കായുള്ള ഓര്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നാഷണല്‍ കോ-ഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ എ.ആര്‍ ചിത്ര, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ലാല്‍സുന, ഹോര്‍ട്ടികോര്‍പ് അസി. മാനേജര്‍ സിബി ചാക്കോ, ഹോര്‍ട്ടികോര്‍പ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KALPETTA
News Image