വാഹനം ആവശ്യമുണ്ട്
സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസിലെ ആവശ്യത്തിന് സെമി സെഡാൻ എസ്.യു.വി മോഡൽ എ.സി കാർ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഡ്രൈവറില്ലാതെയാണ് വാഹനം ആവശ്യം. താത്പര്യമുള്ളവർ സെപ്റ്റംബ്ർ എട്ട് ഉച്ചയ്ക്ക് രണ്ടിനകം ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 205307.
ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് നിയമനം
മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. 52,000 രൂപയാണ് ഏകകൃത പ്രതിമാസ ശമ്പളം. എം.ബി.ബി.എസും ടി.സി.എം.സി അല്ലെങ്കിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് സെപ്റ്റംബർ ഒൻപത് ഉച്ചയ്ക്ക് ശേഷം രണ്ടിന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. എസ്.എസ്.എൽ.സി മുതലുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ എന്നിവ കൊണ്ടുവരണം. ഫോൺ: 04935 299424
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുതിയ ലൈൻ വലിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ തെങ്ങുംമുണ്ട, ചിറ്റലകുന്ന്, പുഞ്ചവയൽ, പാണ്ടംകോഡ്, സ്പിൽവേ, മാടത്തുംപാറ, കാപ്പുണ്ടിക്കൽ, വൈശാലി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ഓഗസ്റ്റ് 21) രാവിലെ 8:30 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, മാരമല തൊപ്പിപ്പാറ പ്രദേശങ്ങളിൽനാളെ (ഓഗസ്റ്റ് 21) രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും.
കാന്തൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ചീരാൽ സ്വദേശി അമ്മൽ വിഷ്ണു (32 )ആണ് മരിച്ചത്.മേപ്പടി, കാന്തംപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആണ് യുവാവ് ഒഴുക്കിൽ പെട്ടത്. ഏറെ നേരത്തെ തിരച്ചിൽ ഒടുവിൽ രാത്രി 7: 30 യാണ് കൽപ്പറ്റ ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നു.
ഹോണേഴ്സ് ഡിഗ്രി പ്രവേശനം
മലപ്പുറം ഗവ. കോളേജിൽ ഈ അക്കാദമിക വർഷം മുതൽ ആരംഭിക്കുന്ന ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ഹോണേഴ്സ്, ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് ഹോണേഴ്സ് എന്നീ കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. കാലിക്കറ്റ് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത അപേക്ഷയും മറ്റ് രേഖകളും സഹിതം ഓഗസ്റ്റ് 22 മുതൽ 29ന് വൈകുന്നേരം നാല് മണി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ കോളേജ് ഓഫീസിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ കോളേജ് വെബ്സൈറ്റ് വഴിയോ സമർപ്പിക്കാം. ഓഗസ്റ്റ് 31ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സെപ്റ്റംബർ ഒന്ന് മുതൽ പ്രവേശന നടപടികൾ ആരംഭിക്കുകയും ചെയ്യും.
പി.ജി സീറ്റ് ഒഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ ഇക്കണോമിക്സ് കോഴ്സിന് ഇ.ഡബ്യു.എസ്, ഇ.ടി.ബി, ഒ.ബി.എച്ച്, എസ്.ടി കാറ്റഗറികളിലും എം.കോം കോഴ്സിന് എസ്.ടി കാറ്റഗറിയിലും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 21ന് ഉച്ചക്ക് 12 മണിക്കുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206. ഫോൺ: 9061734918
റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി
എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത് നിന്ന് രാവിലെ അഞ്ചരയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. കൊല്ലം - ആലപ്പുഴ വഴി രാവിലെ 9.45 ബസ് എറണാകുളത്ത് എത്തും. വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസില്‍ സജ്ജീകരിച്ചിട്ടുള്ളത്. വൈകുന്നേരം അഞ്ചരയ്ക്ക് എറണാകുളത്ത് നിന്നും തിരിയ്ക്കുന്ന ബസ് രാത്രി 9.45ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാകും സര്‍വീസ് ഉണ്ടാവുക. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭം മുഴുവനായും ബിസിനസ് ക്ലാസ് വിഭാഗത്ത് പെട്ടതാണ്. എല്ലാവിധ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടും കൂടിയാണ് ബസ് നിരത്തിലിറങ്ങുന്നത്.തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിച്ച് കൊല്ലം അയത്തില്‍ , ആലപ്പുഴ കോമാടി, ഹൈക്കോടതി വഴിയാണ് ബസ് എറണാകുളത്ത് എത്തുക. കൊല്ലം ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപ്പുണ്ട്. ഇതേ സര്‍വീസ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഗുരുവായൂരിലേക്ക് നീട്ടാനുള്ള ഒരു ആലോചനയും കെഎസ്ആര്‍ടിസിക്കുണ്ട്.
പൊലീസുകാർക്ക് 'ഓണസമ്മാനം'; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവന്‍സ് ഇരട്ടിയാക്കി
ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. 500 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി.അതേസമയം, ഇത്തവണ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്.
മുണ്ടക്കൈ-ചൂരൽമല ഉപജീവന പദ്ധതി ധനസഹായ വിതരണോദ്ഘാടനം നാളെ
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കുടുംബശ്രീ മുഖേന ഉപജീവന പദ്ധതി പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം നാളെ (ഓഗസ്റ്റ് 21) കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവഹിക്കും. ദുരന്ത ബാധിത കുടുംബങ്ങളുടെ ഉപജീവന മാർഗങ്ങൾ പുനഃസ്ഥാപിക്കാൻ സ്വയംതൊഴിൽ-സംരംഭക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ. ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട 150 ഓളം കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം മന്ത്രി ഇന്ന് വിതരണം ചെയ്യും. മൈക്രോ പ്ലാൻ പദ്ധതിയിൽ ദുരന്ത മേഖലയിലെ 433 കുടുംബങ്ങൾക്കാണ് സാമ്പത്തിക പിന്തുണ നൽകുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3,61,66,000 രൂപയും കുടുംബശ്രീ പ്ലാൻ ഫണ്ട് വിഹിതത്തിൽ നിന്നും 1,65,05,000 രൂപയും കാർഷികേതര മേഖലയിലെ സംരംഭ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് 305 കുടുംബങ്ങൾക്ക് 4,19,88,000 രൂപ വിതരണം ചെയ്തിരുന്നു. ഇതിൽ 36 കുടുംബങ്ങൾക്കാണ് നിലവിൽ രണ്ട് ലക്ഷം രൂപ വീതം നൽകിയത്. ബാക്കിയുള്ള 269 കുടുംബങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5.11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി മുഖേന തുക അനുവദിച്ച് ഗുണഭോക്താക്കൾ സംരംഭകരുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകി ജില്ലക്ക് അകത്തും പുറത്തുമായി നൂതന സംരംഭങ്ങൾ ആരംഭിച്ചു. കൽപ്പറ്റയിൽ നടക്കുന്ന ധനസഹായ വിതരണത്തിൽ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനാവും. എം.എൽ.എ ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി.വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഇറാനുമായി വ്യാപാര ബന്ധം പാടില്ല, ഒരു തരത്തിലും സഹായിക്കരുത്; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപിന്റെ ഭീഷണി
യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു രാജ്യത്തിനെതിരെയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക സമ്മർദ്ദ തന്ത്രമായിരിക്കും പ്രയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ധാരണയിലെത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
ഗൾഫ് മേഖലയിലെ സംഘർഷം; യുഎഇയിൽ വിമാന സർവീസുകൾ മുടങ്ങി, യാത്രക്കാർ ദുരിതത്തിൽ
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് എന്നീ പ്രമുഖ യുഎഇ വിമാനക്കമ്പനികളും നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയും ചിലത് സമയം പുനഃക്രമീകരിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും അമേരിക്ക-ഇറാൻ പോര് കടുക്കുന്നതുമാണ് വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണം.യുഎഇ വിമാനക്കമ്പനികളുടെ പുതിയ വിവരങ്ങൾഇത്തിഹാദ് എയർവേസ്: പെഷവാറിലേക്കുള്ള എസ്വൈ 276 (EY276), മടക്ക സർവീസായ എസ്വൈ 277 (EY277) എന്നിവ വൈകും. ബഹ്റൈനിലേക്കുള്ള പല സർവീസുകളും ഓഗസ്റ്റ് 21 വരെ റദ്ദാക്കി.എമിറേറ്റ്സ്: ബഹ്റൈനിലേക്കുള്ള ബഹുഭൂരിപക്ഷം സർവീസുകളും റദ്ദാക്കി. ഓഗസ്റ്റ് 10 മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത ദുബായിലേക്കുള്ള യാത്രക്കാർക്ക് തീയതി മാറ്റുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു.
പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കണം
കൽപ്പറ്റ നഗരസഭയിൽ നിന്ന് 2025 ഡിസംബർ 31 വരെ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്റ്റംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണം. 2025 വർഷത്തെ വാർഷിക മസ്റ്ററിങ് കഴിഞ്ഞ ജൂലൈ 16 വരെ ചെയ്തിട്ടുള്ള ഗുണഭോക്താക്കളും ഇപ്പോഴത്തെ കാലയളവിനുള്ളിൽ 2026 വർഷത്തെ മസ്റ്ററിങ് പൂർത്തിയേക്കണ്ടതുണ്ട്. ഇ-മസ്റ്ററിങ് പരാജയപ്പെടുന്ന സാഹചര്യത്തിൽ നഗരസഭ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഫോൺ: 04936 202349
റിസർച്ച് മെത്തഡോളജി ആന്റ് ഡാറ്റാ അനാലിസിസ് കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെത്തഡോളജി ആന്റ് ഡാറ്റാ അനാലിസിസ് പ്രോഗ്രാമിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ആറ് മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി ക്ലാസുകൾ ഓൺലൈനായി ക്രമീകരിക്കും. കോഴിക്കോട് ആസ്ഥാനമായുള്ള മീഡിയ അനാലിസിസ് ആന്റ് റിസർച്ച് സെന്ററാണ് പ്രോഗ്രാമിന്റെ പങ്കാളി. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. ഫോൺ: 0471 2325101, 8281114464, 7624962294
ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ നാളെ
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ എസ്.സി വിഭാഗത്തിന് ഡീസൽ മെക്കാനിക്ക് ട്രേഡിൽ ഒഴിലുള്ള ഏതാനും സീറ്റുകളിലേക്കും ജനറൽ വിഭാഗത്തിന് വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഓഗസ്റ്റ് 21ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ അസൽ രേഖകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഈ വർഷം ഓൺലൈൻ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി അപേക്ഷ നൽകാനും അവസരമുണ്ടാകും. ഫോൺ: 04936 205519, 9961702406, 9995914652.
ഹൃദയാഘാതം ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ഹൃദയാഘാതം ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദ്രോഗം.അമേരിക്കയിൽ 60 ദശലക്ഷത്തിലധികം സ്ത്രീകൾ (44%) ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗവുമായി ജീവിക്കുന്നുണ്ടെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കുന്നു. കൊറോണറി ആർട്ടറി ഡിസീസ് ആണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഹൃദ്രോഗം. ഹൃദ്രോഗത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.വിട്ടുമാറാത്തതും കാരണം വ്യക്തമല്ലാത്തതുമായ ക്ഷീണം അനുഭവപ്പെടാം.ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ടതും എന്നാൽ അസാധാരണവുമായ ലക്ഷണങ്ങളിലൊന്നാണ് വിട്ടുമാറാത്തതും കാരണം വ്യക്തമല്ലാത്തതുമായ ക്ഷീണം. ദൈനംദിന പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന സാധാരണ ക്ഷീണത്തിൽ നിന്ന് വ്യത്യസ്തമായി, വിശ്രമിച്ചാലും ഈ ക്ഷീണം മാറാതെ നിൽക്കാറുണ്ട്. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാകാം ഇത്. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, സ്ത്രീകൾക്ക് കടുത്ത തളർച്ച അനുഭവപ്പെടാം.താടിയെല്ല്, കഴുത്ത്, അല്ലെങ്കിൽ തോളുകൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന വേദനതാടിയെല്ല്, കഴുത്ത്, അല്ലെങ്കിൽ തോളുകൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. പലരും ഇതിനെ പല്ലുമായി ബന്ധപ്പെട്ട പ്രശ്നമായോ മാനസിക സമ്മർദ്ദം മൂലമുള്ള അസ്വസ്ഥതയായോ കരുതി അവഗണിക്കാറുണ്ട്. ഈ ലക്ഷണത്തെ അവഗണിക്കുന്നത് കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം.തുടർച്ചയായ ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ ദഹനക്കേടിന് സമാനമായ വയറുവേദന എന്നിവ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാംതുടർച്ചയായ ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ ദഹനക്കേടിന് സമാനമായ വയറുവേദന എന്നിവ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ഹൃദയവുമായി ബന്ധപ്പെട്ട 'വേഗസ്' നാഡിയിലുണ്ടാകുന്ന അസ്വസ്ഥതയാണ് ഇത്തരം ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പല സ്ത്രീകളിലും വയറിന്റെ മുകൾഭാഗത്ത് സമ്മർദ്ദമോ ഗ്യാസ് മൂലമുള്ള വേദനയോ അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇതിനെ അസിഡിറ്റി (acid reflux) അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ എന്ന് അവർ തെറ്റിദ്ധരിക്കാറുണ്ട്. ഹൃദയത്തിൽ നിന്നുള്ള രക്തപ്രവാഹത്തിൽ ഉണ്ടാകുന്ന കുറവ് ആമാശയത്തിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.കണങ്കാൽ, കാല്, പാദം എന്നിവിടങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന നീര്കണങ്കാൽ, കാല്, പാദം എന്നിവിടങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന നീര് ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയുന്നതുമൂലം ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിന്റെ ലക്ഷണമാണ്. സ്ത്രീകളിലെ ഹൃദ്രോഗം പലപ്പോഴും ഹൃദയത്തിന്റെ വലതുഭാഗത്തിന്റെ പ്രവർത്തനത്തകരാറിലേക്ക് നയിക്കുകയും, അതുവഴി സിരകളിൽ രക്തം കെട്ടിക്കിടന്ന് ശരീരഭാഗങ്ങളിൽ നീര് വരികയും ചെയ്യുന്നു. ദിവസത്തിന്റെ അവസാനത്തിലോ ഉപ്പ് കൂടുതലായി കഴിക്കുമ്പോഴോ ഈ അവസ്ഥ കൂടുതൽ വഷളാകുന്നു.തണുത്ത വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാംതലകറക്കം/തലവേദന അനുഭവപ്പെടുന്നത് അല്ലെങ്കിൽ തണുത്ത വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിനെ ബാധിക്കുന്നതിനാൽ സ്ത്രീകളിൽ തളർച്ചയും ക്ഷീണവും അനുഭവപ്പെടാം.
യുവാവിനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി
കൈനാട്ടി: കൽപ്പറ്റ കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കാരനായെത്തിയ യുവാവിനെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി.പുളിയാർമല ഊരിലെ മണിയുടെ മകൻ മഹേഷ് (21) ആണ് മരിച്ചത്. സുഹൃത്തുക്കളോ ടൊപ്പം ജോലിക്കെത്തിയതായിരുന്നു മഹേഷ്. ജോലിക്കിടെ വെള്ളം കുടി ക്കാനായി പോയതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായ തോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് മഹേഷി നെ ഗോഡൗണിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്കത്തി കൊ ണ്ട് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചു.
'ശുഭയാത്ര സുരക്ഷിത യാത്ര'; ഓണാഘോഷത്തിൻ്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കർശന സുരക്ഷ
സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. 'ശുഭയാത്ര സുരക്ഷിത യാത്ര' എന്ന പദ്ധതിയുടെ ഭാഗമായി റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്തമായി ചേർന്നായിരിക്കും പരിശോധന. ഓഗസ്റ്റ് 30 വരെയായിരിക്കും പരിശോധന നടത്തുക.അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകളില്‍ വ്യാജമദ്യം, മയക്കുമരുന്ന്, പണം എന്നിവ കടത്തുന്നത് തടയാന്‍ പ്രത്യേകമായ പരിശോധനകള്‍ ഉണ്ടാകും. ഇതിനെതുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളിലും ലഗേജ്-പാര്‍സല്‍ ബോഗികളിലും പാര്‍ക്കിംഗ് ഏരിയകളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളില്‍ ഡോഗ് സ്ക്വാഡിനെയും ബോംബ് സ്ക്വാഡിനെയും വിന്യസിക്കുമെന്നും ലഹരി ഉപയോഗിക്കുന്നവര്‍ ട്രെയിനില്‍ കയറുന്നില്ലെന്ന് ഉറപ്പാക്കാനായി ഇന്റലിജന്‍സ് ഡാന്‍സാഫ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലേഡീസ് കോച്ചുകളിലും നിരീക്ഷണം ശക്തമാക്കാന്‍ റെയില്‍വേ പൊലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 112, 139 അല്ലെങ്കില്‍ 9846200100 എന്നീ നമ്പറുകളില്‍ പൊലീസിനെ അറിയിക്കാമെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്
ട്രാഫിക് നിയമലംഘനം; രണ്ട് കോടി രേഖകളിൽനിന്ന് സ്ഥിരം പ്രശ്നക്കാരെ കണ്ടെത്താൻ പോലീസ്, സഹായത്തിന് എ.ഐ
അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി പോലീസ്. ട്രാഫിക് ക്യാമറകളും ഇ-ചെലാനുകളും ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താനാണ് തീരുമാനം."പോലീസിന്റെ കൈയിലുള്ള നാലുവർഷത്തെ അപകട വിവരങ്ങളും ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ കൈവശമുള്ള രണ്ടുകോടിയോളം രേഖകളുമാണ് എ.ഐ. സഹായത്തോടെ അവലോകനത്തിന് വിധേയമാക്കുക.അതിവേഗം, പൊതുറോഡിൽ ഇരുചക്രവാഹനവുമായുള്ള അഭ്യാസപ്രകടനം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ എന്നിവയെല്ലാം കണ്ടെത്തി നടപടിയെടുക്കും.ബൈക്ക് യാത്രികർ സ്ഥിരമായി അതിവേഗത്തിൽ പായുന്നതും അഭ്യാസപ്രകടനം നടത്തുന്നതുമായ പ്രദേശങ്ങളുമുണ്ട്. എ.ഐ. ക്യാമറകൾവഴി സ്ഥിരം നിയമലംഘകരുടെ യാത്രാവഴികളും കണ്ടെത്തും.മോട്ടോർവാഹനവകുപ്പ് ലക്ഷങ്ങൾ പിഴചുമത്തിയ വാഹനങ്ങൾപോലും നിരത്തിലുണ്ട്. അപകടം നടക്കുന്ന മേഖലകൾ പുതിയ സംവിധാനത്തിലൂടെ പ്രവചിക്കാനാകും. അപകടമേഖലകളിലെ പരിഹാരനടപടികളും പോലീസ് വിലയിരുത്തും."
പിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി, ഇന്റർ മയാമിക്ക് സമനില
പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിനു ശേഷമുള്ള തന്റെ ആദ്യ ഗോളുമായി അർജന്റീന നായകൻ ലയണൽ മെസി. യുഎസ് മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഇന്റർ മയാമി 2-2 സമനില വഴങ്ങിയ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയാണ് മെസി തിളങ്ങിയത്.സൂബാറു പാർക്കിൽ നടന്ന പോരാട്ടത്തിന്റെ 21-ാം മിനിറ്റിൽ ഡാനിയൽ പിന്റെറിലൂടെ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസി നൽകിയ മനോഹരമായ ക്രോസ് ലൂയിസ് സുവാരസ് തലകൊണ്ട് പിന്ററിലേക്ക് മറിച്ചുനൽകുകയും താരം അത് ഗോളാക്കി മാറ്റുകയുമായിരുന്നു. തൊട്ടുപിന്നാലെ 26-ാം മിനിറ്റിൽ മെസിയിലൂടെ മയാമി വീണ്ടും വലകുലുക്കി. പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് തന്റെ പ്രിയപ്പെട്ട ഇടങ്കാലുകൊണ്ട് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് തുളച്ചുകയറി. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവിനുള്ള ആദരവായി ആകാശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് മെസി ഈ ഗോൾ ആഘോഷിച്ചത്.
ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്:പോസ്റ്റർ റിലീസ് ചെയ്തു
പനമരം: ബദ്റുൽ ഹുദാ മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പ്രോഗ്രാമിന്റെ പോസ്റ്റർ ഭാരവാഹികൾ റിലീസ് ചെയ്തു.സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി ചെയർമാൻ സയ്യിദ് ഹാഷിർ തങ്ങൾ, പി കെ ഇബ്രാഹിം സഖാഫി, സൈനുദ്ദീൻ മുസ്ലിയാർ നെല്ലിയമ്പം തെക്കേടത്ത് അബൂബക്കർ ( വൈസ് ചെയറ്മാൻ)അമീർ അറക്കൽ ബത്തേരി ( കൺവീനർ) ഹുദൈഫ് സഖാഫി, റാഷിദ് മുഈനി പികെ ബഷീർ കെല്ലൂർ നൗഫൽ അഹ്സനി ( ജോ കൺവീനർ) വി ഹംസ ( ഫൈനൻസ് സിക്രട്ടറി) നസീർ കോട്ടത്തറ ( കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

