Advertisement

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

​മാനന്തവാടിപൊരുതുന്ന യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം. പൊതുസമ്മേളന നഗരിയായ പുഷ്‌പൻ നഗറിൽ (മാനന്തവാടി ഗാന്ധിപാര്‍ക്ക്‌) സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ പുഷ്‌പന്‍ പതാക ഉയര്‍ത്തിയതോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌.പാടിച്ചിറ രവി-–ശശി രക്തസാക്ഷി മണ്ഡപത്തില്‍ ഷിജി ഷിബു ക്യാപ്റ്റനായ കൊടിമരജാഥ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം രുഗ്‌മിണി സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്‌തു. സി ഷംസുദ്ദീൻ വൈസ്‌ ക്യാപ്‌റ്റനും ജോബിസൺ ജെയിംസ്‌ മാനേജരുമായ ജാഥയ്‌ക്ക്‌ പുൽപ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.കെ ആര്‍ ജിതിന്‍ ക്യാപ്റ്റനായ പതാക ജാഥ ​പൊഴുതന കുട്ടിപ്പ രക്തസാക്ഷി മണ്ഡപത്തില്‍ മുൻ ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കെ മുഹമ്മദാലി വൈസ്‌ ക്യാപ്‌റ്റനും പി ജംഷീദ് മാനേജരുമായ ജാഥയ്‌ക്ക്‌ ആറാംമൈൽ, കാവുംമന്ദം, പടിഞ്ഞാറത്തറ, തരുവണ, നാലാംമൈൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.വടുവഞ്ചാല്‍ ഷാജി രക്തസാക്ഷി മണ്ഡപത്തില്‍നിന്ന്‌ വ്യാഴം വൈകിട്ട്‌ ആരംഭിച്ച കപ്പി–-കയര്‍ ജാഥയ്‌ക്ക്‌ മേപ്പാടി, കൽപ്പറ്റ, കമ്പളക്കാട്, പനമരം, കൊയിലേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.വൈകിട്ട്‌ ആറരയോടെ മാനന്തവാടി എല്‍എഫ് കവലയില്‍ സംഗമിച്ച ജാഥകൾ പ്രകടനമായി പൊതുസമ്മേളന നഗരിയിലേക്കെത്തി.പതാക സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവനും കൊടിമരം സംഘാടകസമിതി ചെയര്‍മാന്‍ ടി കെ പുഷ്‌പനും കപ്പി–കയര്‍ സംഘാടകസമിതി ട്രഷറര്‍ പി ടി ബിജുവും ഏറ്റുവാങ്ങി. ചടങ്ങില്‍ വി ബി ബബീഷ് സ്വാഗതം പറഞ്ഞു. കെ റഫീഖ്, കെ എം ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ശനി രാവിലെ എന്‍ വി ബിനീഷ് നഗറിൽ(അമ്പുകുത്തി സെന്റ് തോമസ് ഹാൾ) പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളില്‍നിന്നായി 243 പ്രതിനിധികളും പ്രൊഫഷണല്‍ വിഭാഗത്തില്‍ അഞ്ചും തമിഴ്നാട് നീലഗിരിയില്‍നിന്നുള്ള അഞ്ച്‌ സൗഹാര്‍ദ പ്രതിനിധികളുമുണ്ടാകും. ഞായർ വൈകിട്ട്‌ പ്രകടനവും പൊതുസമ്മേളനവും നടത്തും.

MANANTHAVADY
News Image

പോക്സോ കേസ്; പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കൾ പിടിയിൽ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാ ണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ പിടിച്ചു കയറ്റി ലൈംഗീ കാതിക്രമം നടത്തുകയായിരുന്നു. ഇവർ രണ്ടു പേരും മുൻപ് ലഹരിക്കേ സുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീക്കിൻ്റെ നിർ ദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.കെ സോബിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

MANANTHAVADY
News Image

അര്‍ജന്റീനയ്ക്ക് പേടിസ്വപ്നമായി ഫൈനലിലെ റഫറി സ്ലാവോ വിന്‍സിക്; പഴയ റെക്കോര്‍ഡില്‍ ആരാധകര്‍ക്ക് ആശങ്ക

ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെയാണ് തെരഞ്ഞെടുത്തത്. തീരുമാനം ഫുട്ബോള്‍ ലോകം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചതെങ്കിലും, അര്‍ജന്റീന ആരാധകര്‍ക്കിടയില്‍ ഇത് ആശങ്കയുണ്ടാക്കുന്നു. വിന്‍സിക്കിന്റെ മുന്‍കാല റഫറിയിംഗ് അനുഭവങ്ങള്‍ അര്‍ജന്റീനയ്ക്ക് അത്ര നല്ല ഓര്‍മ്മകളല്ല നല്‍കുന്നത് എന്നതാണ് ഇതിന് കാരണം.അര്‍ജന്റീനയുടെ കയ്‌പ്പേറിയ ഓര്‍മ്മ2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ വിന്‍സിക് ആയിരുന്നു റഫറി. ആ മത്സരത്തില്‍ എട്ടാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചതും അത് മെസി ഗോളാക്കിയതും വിന്‍സിക്കിന്റെ തീരുമാനമായിരുന്നു. സൗദി താരങ്ങള്‍ക്ക് ആറ് മഞ്ഞക്കാര്‍ഡുകളും അദ്ദേഹം നല്‍കി. എന്നാല്‍, രണ്ടാം പകുതിയില്‍ അര്‍ജന്റീന 1-2 എന്ന സ്‌കോറിന് സൗദി അറേബ്യയോട് അപ്രതീക്ഷിതമായി തോറ്റത് വലിയൊരു അട്ടിമറിയായിരുന്നു. വിന്‍സിക് റഫറിയായിരുന്ന മത്സരത്തില്‍ അര്‍ജന്റീന നേരിട്ട ഏക തോല്‍വി ഇതാണ്.സ്‌പെയിനിന്റെ കാര്യംസ്‌പെയിനിന്റെ സുപ്രധാന മത്സരങ്ങളില്‍ പലപ്പോഴും വിന്‍സിക്കിനെ റഫറിയായി നിയോഗിക്കാറുണ്ട്. 2017-ല്‍ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിലും, യൂറോ 2020-ല്‍ സ്വീഡനെതിരായ മത്സരത്തിലും, 2023-ലെ യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലിലും അദ്ദേഹം റഫറിയായിരുന്നു. യുവതാരം ലമീന്‍ യമാല്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ശേഷം, യൂറോ 2024-ല്‍ ഇറ്റലിക്കെതിരെ സ്‌പെയിന്‍ 1-0ത്തിന് ജയിച്ച മത്സരത്തിലും, ഫ്രാന്‍സിനെതിരായ സെമിഫൈനലിലും വിന്‍സിക് തന്നെയായിരുന്നു റഫറി. സ്‌പെയിനിന്റെ കാര്യത്തില്‍ അനുകൂലമായ റെക്കോര്‍ഡുകളാണ് വിന്‍സിക്കിനുള്ളത്

SPORTS
News Image
Advertisement

ആംബുലൻസ് ഡ്രൈവർ നിയമനം

നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് എച്ച് എം സി പദ്ധതി മുഖാന്തിരം ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യത, ഹെവി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവർത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 54 വയസ്. ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 8606940942.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ തരുവണ- തൊണ്ണമ്പറ്റകുന്ന്, പൊരുന്നന്നൂർ- തിരുമോത്ത്കുന്ന് ഭാഗങ്ങളിൽ നാളെ (ജൂലൈ 18) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

ARIYIPPU
News Image

ഇ- ലേലം

ജില്ലയിലെ വിവിധ വകുപ്പുുകളില്‍ നിന്നും കുപ്പാടി ഡിപ്പോയിൽ എത്തിച്ച വീട്ടി /തേക്ക് /മറ്റിനം തടികളും തേക്ക് ഉരുപ്പടി, വീട്ടി ബില്ലറ്റ്, മിസലേനിയസ് ഫയർവുഡ് എന്നിവയും ജൂലൈ 27ന് ഇ-ലേലത്തിലൂടെ ഓൺലൈനായി വിൽപ്പന നടത്തുന്നു. പങ്കെടുക്കുന്നവര്‍ www.mstcecommerce.com ല്‍ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോണ്‍- 8547602856, 8547602858, 04936 221562, ഇ-മെയിൽ : timberdepot121@gmail.com

ARIYIPPU
News Image

ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 2025 ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൈവ വൈവിധ്യ സംരക്ഷണം, പരിപാലനം, സുസ്ഥിര ഉപയോഗം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിലായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾ, സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കർഷകർ, ജൈവവൈവിധ്യ മാനേജെന്റ് കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷക്കാം. പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ, അപേക്ഷ ഫോറം, മറ്റ് വിശദവിവരങ്ങൾ https://keralabiodiversity.org ൽ ലഭ്യമാണ്. പുരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും തപാലിൽ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, ടി.സി 24/3219, നമ്പർ 43 ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ജൂലൈ 31ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം.

ARIYIPPU
News Image

വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണം

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്പെഷ്യൽ സ്കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർക്ക് അക്ഷയ കേന്ദ്രം മുഖേന 'ജീവൻരേഖ' വഴി ബയോമെട്രിക് രീതിയിൽ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കാം. മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് നവംബർ മുതൽ പെൻഷൻ മുടങ്ങുമെന്നും ബോർഡ് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.

ARIYIPPU
News Image

ഒന്നേകാല്‍ മണിക്കൂര്‍ കറണ്ട് പോയി, വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടിലാക്കുന്നു'; വിമര്‍ശിച്ച് പിണറായി

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകാം. കുറവ് മുന്‍കൂട്ടിക്കണ്ട് വാങ്ങാന്‍ നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.ഓണപരീക്ഷ അടുത്തിരിക്കെ ഒന്നേകാൽ മണിക്കൂറൊക്കെയാണ് പവർകട്ടെന്നും ഇത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാർ മുൻകൂർ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ആര്യാടൻ മുഹമ്മദ് കാലത്തെ കരാർ നല്ലതായിരുന്നില്ല. വൈദ്യുതി കരാറുമായി വിയോജിപ്പുകളോടെ മുന്നോട്ട് പോകാനാണ് ഇടത് സർക്കാർ നടപടി എടുത്തത്. കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചീമേനി ആണവനിലയത്തിനെതിരെ പ്രതിപക്ഷംചീമേനി ആണവനിലയ പദ്ധതിക്കെതിരെ പ്രതിപക്ഷം. ചീമേനി ആണവനിലയവുമായി സർക്കാർ മുന്നോട്ടുപോയാൽ അതിശക്തമായ എതിർക്കുമെന്നും പിണറായി പറ‌ഞ്ഞു. ആണവനിലയം കേരളത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല. ആണവ നിലയം സ്ഥാപിക്കൽ കേരളത്തിൽ നടക്കില്ല. അതിശക്തമായ എതിർപ്പുണ്ടാകും. ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് ഞങ്ങളുടെ സർക്കാർ അത് ആലോചിക്കാത്തത്. അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനാകും അത് വഴിവെക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KERALA
News Image

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാഗ്യക്കുറി വകുപ്പ്; വിലയിൽ മാറ്റമില്ല, വിൽപന 20 തിങ്കളാഴ്ച മുതൽ, ഒന്നാം സമ്മാനം 30 കോടി രൂപ

ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണ് ഇത്. കഴിഞ്ഞ വർഷം വരെ 25 കോടി രൂപയായിരുന്നു ഒന്നാം സമ്മാനമായി നല്‍കിയിരുന്നത്. തിങ്കളാഴ്ച മുതല്‍ തിരുവോണം ബംപറിന്‍റെ വില്‍പ്പന തുടങ്ങും. സെപ്റ്റംബർ 26ന് ആണ് നറുക്കെടുപ്പ് നടക്കുക. രണ്ടാംസമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം ഇരുപത് പേർക്കും ലഭിക്കും. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റ് വില.

KERALA
News Image

ഖത്തറിൽ മിസൈൽ അവശിഷ്ടം വീണ് ഒരു കുട്ടിക്ക് പരിക്ക്; സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍ ഖത്തറില്‍ ഇറാന്റെ മിസൈല്‍ അവശിഷ്ടം പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ പരിക്കേറ്റ കുട്ടിക്ക് മികച്ച ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദോഹയില്‍ പുലര്‍ച്ചെ 3.30മുതല്‍ 5.30 വരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ഏതാനും മിസൈലുകളെ പ്രതിരോധിച്ചെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലായം അറിയിച്ചു. രാജ്യത്ത് പൗരന്മാരുടെ ജീവന് വേണ്ട സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.അതിനിടെ, ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യന്‍ കപ്പലുകളുടെ നീണ്ട നിരയെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് തിരിച്ചുമുള്ള കപ്പലുകളാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 17ന് ശേഷമുള്ള മൂന്നാഴ്ചത്തെ കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. ഹോര്‍മൂസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റിയുടെ വിവരങ്ങള്‍ പ്രകാരമുള്ള കണക്കാണിത്.ഹോര്‍മൂസില്‍ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളില്‍ 20 ശതമാനവും ഇന്ത്യയിലേക്കുള്ള കപ്പലുകളാണ്. അതോടൊപ്പം തന്നെ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള അപേക്ഷകളിലും 21ശതമാനത്തിലേറെ ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ ആണുള്ളത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കുള്ള കപ്പലുകളുടെ എണ്ണം 29 ശതമാനത്തിലും 20 ശതമാനത്തിനും ഇടയിലാണെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കപ്പല്‍ ഗതാഗതത്തില്‍ വന്‍ ഇടിവ് വന്നെന്നും പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി പറയുന്നു.

GENERAL
News Image

പവർക്കട്ട്: ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചു; KSEBയിൽ വിളിച്ചപ്പോൾ എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്ന് മറുപടി

കൊച്ചി: പവര്‍ക്കട്ടിനെത്തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നും ഓക്‌സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത രോഗിയാണ് പവര്‍ക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്ടപ്പെട്ടതോടെ ജീവന്‍ നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛന്‍ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോള്‍ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.അര്‍ധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്‌സിജന്‍ ലെവല്‍ 39,40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാര്‍ വിളിച്ചെന്നും എന്നാല്‍ എന്തുകൊണ്ട് ഇന്‍വെര്‍ട്ടര്‍ മേടിച്ചില്ല എന്നുള്ളതാണ് കിട്ടിയ മറുപടിയെന്നും ചിത്ര പറയുന്നു. ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം മനസിലാക്കണമെന്നും എല്ലാവര്‍ക്കും ഇന്‍വെര്‍ട്ടര്‍ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നും സർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.

KERALA
News Image

സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി ടി സിദ്ദീഖ്

സംസ്ഥാനത്തെ സ്വകാര്യ- പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിങ് പൂര്‍ത്തിയാക്കി കാര്‍ഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കന്‍ഡറി സ്കൂള്‍ ജൂബിലി ഹാളില്‍ കൃഷി വകുപ്പും ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പാക്കുന്ന കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് തുടക്കമിട്ട് സ്കൂൾ പരിസരത്ത് മന്ത്രി ഫലവൃക്ഷത്തൈ നട്ടു. വിദ്യാലയങ്ങളില്‍ ഫലവൃക്ഷ തോട്ടങ്ങള്‍ വളര്‍ത്തി വിദ്യാർത്ഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക സുരക്ഷ ഉറപ്പാക്കാനുമാണ് കനിപ്പന്തൽ പദ്ധതിയിലൂടെ സംസ്ഥാന കാർഷിക വികസന - കർഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കതിർ ക്ലബ്ബുകൾ രൂപീകരിക്കും. ഇതിനായി ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതം അനുവദിക്കും. ആദ്യ ഘട്ടത്തില്‍ 500 സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിക്കുമെന്നും കതിർ ക്ലബ്ബ് പ്രവർത്തനങ്ങളില്‍ ഭാഗമാവുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകാന്‍ വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 85 സ്കൂളുകളിലായി 143 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ മുഖേന കൃഷി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ വകുപ്പ് നടപ്പാക്കും. 2026 വനിതാ കർഷക വർഷാചാരണത്തോടനുബന്ധിച്ച് അ‌ഞ്ച് വർഷം നീളുന്ന കൃഷി സഖി പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. തരിശ് ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കി സാധ്യമാവുന്ന വിളകൾ കൃഷി ചെയ്യാന്‍ സർക്കാർ എല്ലാ സഹായവും നൽകും. കർഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സർക്കാർതലത്തില്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി കഴി‌ഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ കാർഷിക മേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഇവ അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി പറ‌ഞ്ഞു.  കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധികൾ തിരിച്ചറി‌ഞ്ഞുള്ള കൃഷി രീതികൾ കണ്ടെത്തുകയും അനുസൃതമായ പദ്ധതികൾ രൂപീകരിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ 2,921 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫലപോഷണ ഉദ്യാനങ്ങൾ സ്ഥാപിക്കുകയാണ് കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, ചാമ്പ, നാരകം തുടങ്ങിയ ഫലവൃക്ഷത്തൈകൾ വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കും. കാർഷിക പദ്ധതി എന്നതിലുപരി ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യ ശീലങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തരാക്കി പ്രകൃതിയോടും കൃഷിയോടും സാംസ്കാരത്തോടും ചേർത്ത് നിർത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കനിപ്പന്തലിലൂടെ സംസ്ഥാനത്ത് 4500 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കും. കതിർ ക്ലബ്ബ് വഴിയും ഗ്രീൻ കേഡറ്റ് കോർപ്സ് വഴിയും വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പുവരുത്തി വിദ്യാലയങ്ങളിൽ കനിപ്പന്തലുകൾ ഉയരും. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കന്‍ഡറി സ്കൂള്‍ ജൂബിലി ഹാളില്‍ നടന്ന സംസ്ഥാനതല പരിപാടിയിൽ എം.എൽഎ ഉഷ വിജയൻ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ എസ് സൗമ്യ മികച്ച വിദ്യാർത്ഥി കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. കൽപ്പറ്റ-മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ഹനീഫ, മീനാക്ഷി രാമൻ, സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ഡയറക്ടർ എസ്. ആശ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ രാജി വർഗ്ഗീസ്, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ എം.വി ശ്രീരേഖ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ സീമ, ആത്മ പ്രൊജക്ട് ഡയറക്ടർ എ.ആർ സുരേഷ്, എസ്.കെ എം.ജെ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ, ഹെഡ്മാസ്റ്റർ എം.പി കൃഷ്ണകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാ‍ർ, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

KALPETTA
News Image

ഹാഫ് ടൈമിലെ കാത്തിരിപ്പ് നീളും!; ഷോ സമയം കൂട്ടുമെന്ന് ഫിഫ

ഷോയുടെ സമയം കൂട്ടാൻ ഫിഫ ആലോചിക്കുന്നതായി വിവരം. പരിപാടിയുടെ സമയം 30 മിനിറ്റാക്കാൻ ഫിഫ ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ന്യൂജഴ്സി സ്റ്റേഡിയത്തിൽ 19നു നടക്കുന്ന ഫൈനലിൽ ജസ്റ്റിൻ ബീബർ, ഷക്കീറ, മഡോണ തുടങ്ങിയ സെലിബ്രിറ്റികളെ ഉൾപ്പെടുത്തി സംഗീതപരിപാടി അവതരണമാകും ഇടവേള സമയത്തു നടക്കുക. കോൾഡ് പ്ലേ ബാൻഡിലെ ഗായകൻ ക്രിസ് മാർട്ടിൻ നയിക്കുന്ന പരിപാടിയിൽ ദക്ഷിണ കൊറിയൻ ബാൻ‍ഡ് ബിടിഎസും പങ്കെടുക്കും.

SPORTS
News Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വരും ദിവസത്തില്‍ വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് ന്യൂനമര്‍ദ്ദം സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ജൂലൈ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

KERALA
News Image

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; വെള്ളി വിലയും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾജൂൺ 17- 1,04,520 രൂപജൂൺ 16- 1,05,080 രൂപരൂപജൂൺ 14- 1,04,720 രൂപജൂൺ 13- 1,04,800 രൂപജൂൺ 12- 1,05,840 രൂപജൂൺ 11- 1,05,840 രൂപജൂൺ 10- 1,06,200 രൂപജൂൺ 9- രാവിലെ 1,05,040 രൂപ| ഉച്ചയ്ക്ക് 1,05,920 രൂപജൂൺ 8- രാവിലെ 1,05,960 രൂപ| ഉച്ചയ്ക്ക് 1,05,960 രൂപജൂൺ 7- 1,06,520 രൂപ

KERALA
News Image

രോഹിത് ശര്‍മ വിരമിക്കുന്നു?; ലോര്‍ഡ്സില്‍ അവസാന മത്സരം

ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ ജൂലൈ 19-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കരിയറിലെ അവസാന ഏകദിന മത്സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ പരമ്പരയ്ക്ക് ശേഷം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായും ഭാവി പദ്ധതികളില്‍ രോഹിത് ശര്‍മ്മ ഇല്ലെന്നും ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.കഴിഞ്ഞ ആഴ്ച മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സാന്നിധ്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി രോഹിത് ശര്‍മ്മയുമായി ചര്‍ച്ച നടത്തുകയും ടീമിന്റെ ഭാവി പദ്ധതികള്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. നിലവില്‍ അവസരത്തിനായി കാത്തിരിക്കുന്ന യശസ്വി ജയ്സ്വാളിനെപ്പോലുള്ള യുവ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. അതിലൂടെ 2027-ല്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിലേക്ക് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. 2027 ലോകകപ്പ് പദ്ധതികളില്‍ രോഹിതിനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി.'ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുള്ള ടീമിന്റെ പദ്ധതികളില്‍ രോഹിത് ശര്‍മ്മ ഇല്ലെന്നും ഈ പരമ്പരയ്ക്ക് ശേഷം യുവതാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സെലക്ടര്‍മാര്‍ രോഹിതിനെ അറിയിച്ചിട്ടുണ്ട്. തന്റെ ഫിറ്റ്നസ് വീണ്ടെടുത്ത് ഏകദിനത്തില്‍ തുടരാന്‍ രോഹിത് ആഗ്രഹിച്ചിരുന്നെങ്കിലും, ഭാവി കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സെലക്ടര്‍മാര്‍ അദ്ദേഹത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്,' -ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു

SPORTS
News Image

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ വെബ് സൈറ്റുക ളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല. ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.

KERALA
News Image

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. അത് നേരത്തെ സര്‍ക്കാര്‍ കണക്കുകൂട്ടിയത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ധനകാര്യ മന്ത്രി കൂടിയായതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി നടന്നെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രദര്‍ശിനി ബസ് ഇടുന്നതിന് ബസ്സുകളുടെ കുറവുണ്ട്. എംഎല്‍എമാരുടെ ഫണ്ടില്‍നിന്ന് ഓരോ ബസ് വാങ്ങിത്തരണം എന്നുള്ള നിയമം വരാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ്സും ഫാസ്റ്റ് പാസഞ്ചറും അടക്കം പ്രിയദര്‍ശിനി ആക്കണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ ഇപ്പോള്‍ നമുക്ക് അതിനൊരു നിവൃത്തി ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സമരത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൂന്ന് ലക്ഷം കോടി രൂപയാണ് വാഹന മേഖലയില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അവരെ ഒക്കെയും തങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു സി പി ജോണിന്റെ പ്രതികരണം. വിവിധ മേഖലകളില്‍ ഉള്‍പ്പെട്ടവരെ ഉത്സാഹിപ്പിക്കാന്‍ ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷ്വറി ബസ്സുകള്‍ ഉടന്‍ നിരത്തിലിറങ്ങുമെന്ന് പറഞ്ഞ അദ്ദേഹം അത്തരം ധരാളം ബസ്സുകള്‍ വാങ്ങുന്നത് തങ്ങളുടെ പോളിസി അല്ലെന്നും വ്യക്തമാക്കി. നിലവില്‍ ഇപ്പോള്‍ ഉള്ള ബസ്സുകള്‍ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പുതിയ റോഡ് സുരക്ഷായജ്ഞം ആരംഭിക്കുന്നുവെന്നും ഇതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ വീതി ഇരട്ടിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

KERALA
News Image

നീന്തൽ പരിശീലനത്തിൽ മാതൃകമായി ഡീവൻസ് മാഷ്

പുൽപ്പള്ളി: കായികാധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും നീന്തൽപരീശീലനത്തെ പ്രണയിച്ച് നീന്തൽ പരിശീലക വേഷമഴിക്കാതെ പുൽപ്പള്ളി താന്നിത്തെരുവ് പുല്ലാനിക്കാവിൽ ഡീവൻസ് മാഷ് മാതൃകമാകുന്നു. കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ നിന്നാരംഭിച്ച് വയനാട്ടിന്റെ എല്ലാ മേഖലകളിലു മെത്തി വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിച്ച ചരിത്രവും ഡീവൻസിന് സ്വന്ത മാണ്. ഒരു പതിറ്റാണ്ടുകാലമായി പരിശീലന ക്യാംപുകളടക്കം നടത്തി ഈ അധ്യപകൻ കുട്ടികളെ നീന്തൽ അഭ്യസിപ്പിച്ച് വരികയാണ്.പുൽപ്പള്ളി, മുള്ളൻ കൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിലായി പരിശീലന ക്യാമ്പുകൾ നടത്തിവന്നിരുന്നത്. ആദ്യമെല്ലാം നീന്തൽ പരിശീലനരംഗത്തേക്ക് കടന്നുവരു ന്നവരുടെയെണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് നിരവധി പേരാണ് കൂട്ട ത്തോടെ ഈ മേഖലയിലേക്കെത്തിയതെന്ന് അധ്യാപകൻ പറഞ്ഞു.

PULPALLY
News Image