റഹീം മോചനം; കേരളം കൈകോർത്തപ്പോള്‍ അക്കൗണ്ടിൽ ഒഴുകിയെത്തിയത് 47 കോടിയോളം രൂപ, ദിയാധനവും വക്കീല്‍ ഫീസും കൈമാറി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മാർച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി ഒഴുകി എത്തിയത് 47 കോടിയോളം രൂപയാണെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ബാങ്കുകളിൽ അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ പേരിലും റഹീമിന്റെ മാതാവ് പാത്തു എന്നിവരുടെ പേരിലും ആരംഭിച്ച അക്കൗണ്ടുകളിലാണ് പ്രതീക്ഷിച്ചതിലേറെ തുക എത്തിയത്.

സമാഹരിച്ച തുകയിൽ നിന്ന് ദിയാധനം നൽകാനായുള്ള ഒന്നര കോടി റിയാലിന് സമാനമായ ഇന്ത്യൻ രൂപയും വക്കീൽ ഫീസായി നൽകാനുള്ള ഏഴര ലക്ഷം റിയാലിന് സമാനമായ ഇന്ത്യൻ രൂപയും ഇതിനോടകം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. പണം ലഭിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിക്കുകയും ചെയ്തു. കേസിനായി ഇതുവരെ ചിലവഴിച്ച തുകയും, പ്രതിഭാഗം വക്കീലിന് നൽകാനുള്ള ഫീസും ഉൾപ്പടെ ഇനിയും ചിലവുകളുണ്ട്. വരവ്, ചിലവ് ഉൾപ്പടെയുള്ള കൃത്യമായ കണക്ക് ഓഡിറ്റിങ് പൂർത്തിയാക്കിയതിന് ശേഷം പ്രസിദ്ധീകരിക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു. മാർച്ച് തുടക്കത്തിൽ തന്നെ പണം സമാഹരിക്കൽ ആരംഭിച്ചെങ്കിലും ഏപ്രിൽ ആദ്യവാരത്തോടെയാണ് അക്കൗണ്ടിലേക്ക് പണം ഒഴുകി തുടങ്ങിയത്.

ഏപ്രിൽ 12 ആയപ്പോഴേക്കും അക്കൗണ്ടിൽ പണം ആവശ്യത്തിലേറെ എത്തി. സൗദി അറേബ്യ ഉൾപ്പടെയുള്ള പ്രവാസലോകത്തെ ചെറുതും വലുതുമായ സംഘടനകളും, വ്യകതികളും തുടക്കം കുറിച്ച പണസമാഹരണ കാമ്പയിൻ പിന്നീട് ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കേരളത്തിലെ രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്‌കാരിക നേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും ബിസിസിനസ്സ് പ്രമുഖരും വിഷയത്തിന്റെ ഗൗരവം പറഞ്ഞു പോസ്റ്റും വീഡിയോകളും പുറത്തിറക്കിയിരുന്നു. അതോടെയാണ് പണത്തിന്റെ ഒഴുക്കുണ്ടായത്. നിർണ്ണായക സമയത്ത് ഒരു ജീവന് വേണ്ടി സഹായമഭ്യർത്ഥിച്ചപ്പോൾ ഉദാരമായി സഹായിച്ച ഓരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നതായി സഹായ സമിതി പറഞ്ഞു.

മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു; കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ

കണ്ണൂരില്‍ പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു; വാക്‌സിനെടുത്തെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍: പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റപ്പോള്‍ വാക്‌സിന്‍ എടുത്തിരുന്നെങ്കിലും കുട്ടിയെ

ഒന്നരവർഷം മുന്നേ കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തിൽ

ഒന്നരവർഷം മുന്നേ കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹം കണ്ടെത്തി. നീലഗിരി ചേരമ്പാടി വനത്തിലാണ് ക്ഷേമ ചന്ദ്രൻറെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ കോഴിക്കോട് ലേക്ക് താമസം മാറ്റിയിരുന്നു.2024 ഏപ്രിൽ ഒന്നിനാണ്

വണ്ണം കുറക്കാനും, ഹൃദയാരോഗ്യത്തിനും, മാനസികാരോഗ്യത്തിനും മികച്ച എക്സർസൈസ്; സുബ ഡാൻസിന്റെ ഗുണങ്ങൾ

ലഹരിയുടെ പിടിയില്‍നിന്നും കുട്ടികളെ വഴിതിരിക്കാനാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ സുംബ പരിശീലിപ്പിക്കാൻ സർക്കാർ നിർദേശം നല്‍കിയത്. ക്ഷീണമോ, തളർച്ചയോ ഉണ്ടാകാത്ത രീതിയിലുള്ള വ്യായാമം എന്നതുകൂടി കണക്കിലെടുക്കുമ്ബോള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ് സുംബ. നൃത്തവും

മാർക്കോ ഹിറ്റ് ആയതോടെ പ്രതിഫലം 10 കോടിയിലേക്ക് ഉയർത്തി; മികച്ച സിനിമ നൽകിയ സംവിധായകരോട് മുഴുവൻ തെറ്റി: ഉണ്ണി മുകുന്ദൻ ഫീൽഡ് ഔട്ട് ആകുന്നോ?

നെറ്റിയില്‍ ചന്ദനക്കുറിയിട്ട് വെള്ള മുണ്ടും ഷര്‍ട്ടുമിട്ട് മനോഹരമായി ചിരിച്ച്‌ സ്ലോ മോഷനില്‍ നടന്നു വരുന്ന ഉണ്ണി മുകുന്ദന്‍. നിഷ്‌കളങ്കനായ ഉണ്ണി. അതാണ് നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച്‌ പറയുമ്ബോള്‍ ആരാധക മനസുകളിലേക്ക് ഓടിയെത്തുന്ന ചിത്രവും

എല്ലാ മാസവും 50,000 രൂപ വരെ സമ്പാദിക്കാം! ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ ഫോട്ടോ എടുത്താൽ മതി; കോളടിച്ചത് പൊതുജനങ്ങൾക്ക്, ആപ്പുമായി ദില്ലി പൊലീസ്

റോഡിൽ ഗതാഗത നിയമങ്ങൾ അവഗണിക്കുന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. ചിലർ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നു. മറ്റുചിലർ റെഡ് സിഗ്നലുകൾ ലംഘിക്കുന്നു. എന്നാൽ ഇപ്പോൾ അത്തരം ആളുകൾക്ക് എട്ടിന്‍റെ പണിയുമായി എത്തിയിരിക്കുകയാണ് രാജ്യ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.