40 വയസ്സിനു താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നു; കൂടുതലും പുരുഷന്മാരെന്ന് പഠനം

നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നതായി പഠനം. ഇവരില്‍ തന്നെ 60 ശതമാനവും പുരുഷന്മാരാണെന്ന് ഒരുകൂട്ടം അർബുദ ചികിത്സാ വിദഗ്ധർ ആരംഭിച്ച ദ കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‌റെ പഠനം വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ച ശേഷം വിദഗ്ധോപദേശത്തിനായി എന്‍ജിഒയുടെ സഹായം തേടി വിളിച്ചതില്‍ 20 ശതമാനവും നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരായിരുന്നു. തലയിലും കഴുത്തിലുമുള്ള അര്‍ബുദം (26 ശതമാനം), ദഹന വ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം (ഗ്യാസ്‌ട്രോ ഇന്‌റസ്‌റ്റൈനല്‍ -16 ശതമാനം), സ്താനാര്‍ബുദം (15 ശതമാനം), രക്താര്‍ബുദം (9 ശതമാനം) എന്നിവയാണ് ഇക്കൂട്ടരില്‍ കൂടുതലായി കണ്ടത്.

മാര്‍ച്ച് ഒന്നു മുതല്‍ മേയ് 15 വരെ കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷനിലേക്കg സഹായംതേടി വിളിച്ചത് 1368 പേരാണ്. ഇതില്‍ 40 വയസ്സിനു താഴെയുള്ള അര്‍ബുദ രോഗികളില്‍ 60 ശതമാനവും പുരുഷന്മാരാണെന്നും പഠനം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത് ഹൈദരാബാദില്‍ നിന്നാണ്. മീററ്റ്, മുംബൈ, ന്യൂഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.

അര്‍ബുദ രോഗികള്‍ക്കു സഹായം നല്‍കുന്നതിനായാണ് 93-555-20202 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ തുടങ്ങിയത്. ഇതിന്‌റെ സേവനം തികച്ചും സൗജന്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സേവനം ലഭിക്കുക.

”അർബുദ വിദഗ്ധരുമായി രോഗികള്‍ക്കു നേരിട്ട് സംസാരിക്കുകയോ അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി ചികിത്സ സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുകയോ ചെയ്യാം. ഹെല്‍പ് ലൈന്‍ ഇന്ത്യയിലുടനീളമുള്ള അര്‍ബുദ രോഗികള്‍ക്കു സഹായ സംവിധാനമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ദിവസവും നൂറുകണക്കിനു കോളുകളാണ് ഹെല്‍പ് ലൈനിലേക്കു വന്നുകൊണ്ടിരിക്കുന്നത്,” കാന്‍സര്‍ മുക്ത് ഭാരത് കാമ്പയിന്‌റെ തലവനും പ്രമുഖ അർബുദ‍ ചികിത്സാ വിദഗ്ധനുമായ ഡോ. ആശിഷ് ഗുപ്ത പറയുന്നു.

അര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ലക്ഷ്യം വച്ചുള്ള സമീപമുണ്ടാക്കാനും ഇന്ത്യയെ അർബുദ‍ മുക്തമാക്കാനും ഈ പഠനം സഹായിക്കും. ജീവിതശൈലി മാറ്റം, വാക്‌സിനേഷന്‍, ചികിത്സാ നിര്‍ണയം എന്നിവയിലൂടെ പ്രതിരോധിക്കാവുന്ന ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറാണ് ഏറ്റവും വ്യപകമെന്ന് പഠനത്തിലൂടെ കണ്ടെത്തിയതായും ഡോ. ഗുപ്ത പറയുന്നു. സ്തനത്തിലെയും വന്‍കുടലിലെയും കാന്‍സറുകള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിനു ചികിത്സാനിര്‍ണയ രീതികളുണ്ട്. നിര്‍ഭാഗ്യവശാല്‍, ഫലപ്രദമായ രോഗനിര്‍ണയ രീതിയുടെ കുറവ് കാരണം മൂന്നില്‍ രണ്ട് അര്‍ബുദങ്ങളും വളരെ വൈകിയാണ് കണ്ടുപിടിക്കപ്പെടുന്നതെന്നും ഡോ. ഗുപ്ത പറയുന്നു.

ഇന്ത്യയില്‍ രോഗനിര്‍ണയം നടത്തുന്ന 27 ശതമാനം കേസുകള്‍ അര്‍ബുദത്തിന്‌റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലാണെങ്കിലും 63 ശതമാനം കേസുകള്‍ സ്‌റ്റേജ് മൂന്ന്, നാല് ഘട്ടങ്ങളിലാണ് കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഭൂരിഭാഗം അര്‍ബുദ രോഗികളും ശ്രമിക്കുന്നത് ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ എവിടെനിന്നു ലഭിക്കും എന്നതാകും. അവരുടെ ചികിത്സ ശരിയായ രീതിയിലാണോ പോകുന്നത് എന്നറിയാനും ആഗ്രഹമുണ്ടാകും. ചിലര്‍ ഏറ്റവും പുതിയ ചികിത്സയും മരുന്നുമൊക്കെ പരിശോധിക്കുന്നുവെന്ന് ഡോ.ഗുപ്ത പറയുന്നു.

ഏറ്റവും സാധാരണമായ ചോദ്യം തങ്ങളുടെ അര്‍ബുദം ഏത് ഘട്ടത്തിലാണെന്നതു സംബന്ധിച്ചാണ്. അതിനെക്കുറിച്ച് രോഗികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ രോഗം പിന്തുടര്‍ന്ന് വരാനുള്ള സാധ്യതയുണ്ടോയെന്ന സംശയവും രോഗികള്‍ ചോദിക്കാറുണ്ട്.

ബോധവത്കരണത്തിലൂടെയും നേരത്തെയുള്ള കണ്ടെത്തലിലൂടെയും വ്യക്തികളിലും സമൂഹത്തിലും അര്‍ബുദത്തിന്‌റെ ആഘാതം കുറയ്ക്കുകയാണ് കാന്‍സര്‍ മുക്ത് ഭാരത് കാംപയിന്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഡോ. ഗുപ്ത പറയുന്നു.

വിട്ടുമാറാത്ത ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ ശരീരം അണുബാധയുടെ പിടിയിലാണ്

ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ ശരീരം നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബാക്ടീരിയ, വൈറസുകള്‍, മറ്റ് അക്രമണകാരിയായ അണുക്കള്‍ എന്നിവയോടൊക്കെ നമ്മുടെ ശരീരം ദിവസവും പോരാട്ടങ്ങള്‍ നടത്തുന്നുണ്ട്. ചില അണുബാധകള്‍ പനി, ചുമ, ശരീരഭാഗങ്ങളിലെ വേദനകള്‍ എന്നിങ്ങനെ വ്യക്തമായ ലക്ഷണങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ ഡിസംബർ 11 ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഡിസംബർ 10, 11 തിയതികളിൽ അവധി പ്രഖ്യാപിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ–സ്വീകരണ–വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഡിസംബർ

ആന്റിബയോട്ടിക് സാക്ഷര കേരളം: ജില്ലയില്‍ കുടുംബശ്രീ മുഖേന എ.എം.ആര്‍ ബോധവത്കരണം

ആന്റിബയോട്ടിക് സാക്ഷര കേരളത്തിനായി ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ യജ്ഞം ആരംഭിച്ചു. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ

“ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ വിമുക്തി ഡ്യൂ ബോൾ ടീം

വെള്ളാർമല : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന വിമുക്തി സ്പോർട്സ് ടീമിൻറെ രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി

നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ജില്ലാതല പരിപാടി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ശാരീരിക- മാനസിക വെല്ലുവിളികൾ

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസ്സപ്പെടും

താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസ്സപ്പെടും. എട്ടാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.