തീയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടി താണ്ഡവം; ടർബോ ജോസ് ആയി മെഗാതാരത്തിന്റെ അഴിഞ്ഞാട്ടം: മികച്ച ആക്ഷൻ എന്റർടെയ്നർ എന്ന അഭിപ്രായം നേടി മമ്മൂട്ടിയുടെ ടർബോ

‘ഭ്രമയുഗം’ എന്ന ഹിറ്റിന് ശേഷം തിയേറ്ററില്‍ ‘ടര്‍ബോ’ ജോസിന്റെ താണ്ഡവം. മികച്ച പ്രതികരണങ്ങളാണ് ഇന്ന് തിയേറ്ററിലെത്തിയ വൈശാഖ്-മമ്മൂട്ടി ചിത്രം ടര്‍ബോ നേടിക്കൊണ്ടിരിക്കുന്നത്. വൈശാഖ് തിരിച്ചെത്തി എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. രാജ് ബി ഷെട്ടിയുടെ അഭിനയത്തെയും പലരും പ്രശംസിക്കുന്നുണ്ട്.

‘ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. മമ്മൂക്ക മികച്ചതായി. രാജ് ബി ഷെട്ടി സ്‌കോര്‍ ചെയ്തു. സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ ചിത്രം. മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച ചിത്രം. ആരാധകര്‍ക്കും ആക്ഷന്‍ സിനിമ പ്രേമികള്‍ക്കും ഒരു വിരുന്നാണ് ടര്‍ബോ. ക്രിസ്റ്റോയുടെ മികച്ച വര്‍ക്ക്, വൈശാഖ് തിരിച്ചെത്തി. ടെയില്‍ എന്‍ഡ് ലീഡ് സീന്‍ ഒരു രക്ഷയുമില്ല’ എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്

‘എല്ലാ മാസ് മസാല ടെംപ്ലേറ്റുകളുമുള്ള ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്നര്‍. ഗംഭീരമായ ആക്ഷന്‍ സെറ്റ് പീസുകള്‍ക്കൊപ്പം ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്നറും വൈശാഖ് ഒരുക്കിയിരിക്കുന്നത്. ജോസ് ആയി എത്തിയ മമ്മൂക്ക ശരിയായ ഒരു ടര്‍ബോ പോലെ തന്നെയാണ്’ എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

‘ഹൈ വോള്‍ട്ടേജ് സെക്കന്‍ഡ് ഹാഫും മികച്ച ഫസ്റ്റ് ഹാഫും. രണ്ടാം പകുതിയിലെ ഗംഭീര ആക്ഷന്‍ സീനുകളും ഇലക്ടിഫൈയിങ് ക്ലൈമാക്‌സും ത്രില്ലടിപ്പിക്കും. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും വേറെ ലെവല്‍ പെര്‍ഫോമന്‍സ്. കാര്‍ ചെയ്‌സ് സീന്‍ തീപ്പൊരി. ആര്‍ട്ട്, ബിജിഎം, ക്യാമറ, കൊറിയോഗ്രാഫി എല്ലാം ഗംഭീരം’ എന്നിങ്ങനെയാണ് മറ്റ് അഭിപ്രായങ്ങള്‍.

അതേസമയം, റിലീസിന് മുമ്ബേ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ ചിത്രം 3.48 കോടി രൂപ ചിത്രം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഗംഭീര ഓപ്പണിങ് കളക്ഷനാകും ചിത്രത്തിന് ലഭിക്കുക. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

സീബ്ര ലൈനിൽ വിദ്യാർത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം;കൽപ്പറ്റ പോലീസ് കേസെടുത്തു.

കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ വാഹനമോടിച്ചത് പ്രായപൂർത്തിയാവാത്ത കുട്ടിയാണെന്ന് കണ്ടെ ത്തി. മേൽ കേസിൽ ഡ്രൈവറെ മാറ്റി ലൈസൻസ് ഉള്ള

പൊതു നിരത്തിൽ നിന്നും ഫ്ളക്സുകളും ബോർഡുകളും നീക്കം ചെയ്തില്ലങ്കിൽ നടപടി.

വെള്ളമുണ്ട: ഹൈക്കോടതി വിധി പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പൊതുനിരത്തിൽ നിന്നും പോസ്റ്റർ/ ബാനറുകൾ/ ഫ്ലക്സുകൾ എത്രയും വേഗം മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം കടുത്ത നടപടി നേരിടുന്നതായിരിക്കുമെന്ന് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Facebook Twitter WhatsApp

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ3) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കൽപറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും, കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കണിയാരം ഫാദർ ജി. കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ

തദ്ദേശ തെരഞ്ഞെടുപ്പ് : ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എള്ളുമന്നം ഭാഗത്ത് നാളെ (ഡിസംബർ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴഞ്ചേരിക്കുന്ന് ഭാഗത്ത് നാളെ (ഡിസംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.