തീയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടി താണ്ഡവം; ടർബോ ജോസ് ആയി മെഗാതാരത്തിന്റെ അഴിഞ്ഞാട്ടം: മികച്ച ആക്ഷൻ എന്റർടെയ്നർ എന്ന അഭിപ്രായം നേടി മമ്മൂട്ടിയുടെ ടർബോ

‘ഭ്രമയുഗം’ എന്ന ഹിറ്റിന് ശേഷം തിയേറ്ററില്‍ ‘ടര്‍ബോ’ ജോസിന്റെ താണ്ഡവം. മികച്ച പ്രതികരണങ്ങളാണ് ഇന്ന് തിയേറ്ററിലെത്തിയ വൈശാഖ്-മമ്മൂട്ടി ചിത്രം ടര്‍ബോ നേടിക്കൊണ്ടിരിക്കുന്നത്. വൈശാഖ് തിരിച്ചെത്തി എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. രാജ് ബി ഷെട്ടിയുടെ അഭിനയത്തെയും പലരും പ്രശംസിക്കുന്നുണ്ട്.

‘ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. മമ്മൂക്ക മികച്ചതായി. രാജ് ബി ഷെട്ടി സ്‌കോര്‍ ചെയ്തു. സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ ചിത്രം. മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച ചിത്രം. ആരാധകര്‍ക്കും ആക്ഷന്‍ സിനിമ പ്രേമികള്‍ക്കും ഒരു വിരുന്നാണ് ടര്‍ബോ. ക്രിസ്റ്റോയുടെ മികച്ച വര്‍ക്ക്, വൈശാഖ് തിരിച്ചെത്തി. ടെയില്‍ എന്‍ഡ് ലീഡ് സീന്‍ ഒരു രക്ഷയുമില്ല’ എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്

‘എല്ലാ മാസ് മസാല ടെംപ്ലേറ്റുകളുമുള്ള ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്നര്‍. ഗംഭീരമായ ആക്ഷന്‍ സെറ്റ് പീസുകള്‍ക്കൊപ്പം ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്നറും വൈശാഖ് ഒരുക്കിയിരിക്കുന്നത്. ജോസ് ആയി എത്തിയ മമ്മൂക്ക ശരിയായ ഒരു ടര്‍ബോ പോലെ തന്നെയാണ്’ എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

‘ഹൈ വോള്‍ട്ടേജ് സെക്കന്‍ഡ് ഹാഫും മികച്ച ഫസ്റ്റ് ഹാഫും. രണ്ടാം പകുതിയിലെ ഗംഭീര ആക്ഷന്‍ സീനുകളും ഇലക്ടിഫൈയിങ് ക്ലൈമാക്‌സും ത്രില്ലടിപ്പിക്കും. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും വേറെ ലെവല്‍ പെര്‍ഫോമന്‍സ്. കാര്‍ ചെയ്‌സ് സീന്‍ തീപ്പൊരി. ആര്‍ട്ട്, ബിജിഎം, ക്യാമറ, കൊറിയോഗ്രാഫി എല്ലാം ഗംഭീരം’ എന്നിങ്ങനെയാണ് മറ്റ് അഭിപ്രായങ്ങള്‍.

അതേസമയം, റിലീസിന് മുമ്ബേ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ ചിത്രം 3.48 കോടി രൂപ ചിത്രം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഗംഭീര ഓപ്പണിങ് കളക്ഷനാകും ചിത്രത്തിന് ലഭിക്കുക. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും

ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി

വി എസിന്റെ ഓര്‍മയ്ക്ക്; 20 കോടി രൂപയുടെ സെന്റര്‍ സ്ഥാപിക്കും

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രം​ഗത്ത് വൻ മാറ്റം, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് ന്യൂ

സിസ്റ്റർ സെലിൻ കുത്തുകല്ലേലിന് ആദരം

മൂന്ന് പതിറ്റാണ്ടിലേറെയായി സ്വജീവിതം ആതുര ശുശ്രൂഷക്കായി സ്വയം സമർപ്പണംചെയ്ത അനേകായിരങ്ങൾക്ക് താങ്ങും തണലും കരുതലും കരുത്തുമായി നിലകൊണ്ട് മനുഷ്യ സ്നേഹത്തിൻ്റെ മഹനീയ മാതൃകയായ വയനാടിൻ്റെ മദർ തെരേസയായി അറിയപ്പെടുന്ന റവ. സിസ്റ്റർ സെലിനെ ഗാന്ധിജി

റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ ഹൈലൈറ്റ്; സംസ്ഥാന ബജറ്റിലെ അഞ്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍

1. ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വര്‍ധനവ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപ കൂട്ടി. അങ്കണ്‍വാടി ഹെൽപ്പൽമാർക്ക് 500

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.