അഡ്വ. ടി സിദ്ധിഖിന് കല്‍പ്പറ്റയില്‍ ആവേശോജ്വല വരവേല്‍പ്പ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ: ടി സിദ്ധിഖ്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രണ്ടാംതവണ ജനവിധി തേടുന്ന അഡ്വ. ടി സിദ്ധിഖിന് ആവേശോജ്വല സ്വീകരണമൊരുക്കി യു ഡി എഫ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചുമണിയോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എയെ സ്വീകരിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ടൗണില്‍ റോഡ്‌ഷോ നടത്തി. റോഡ്‌ഷോയെക്കിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്ഥാനാര്‍ഥിയെ ഷാളണിയിച്ച് ആശിര്‍വദിക്കാനായി എത്തിയത്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിക്ക് സമീപം റോഡ് ഷോ അവസാനിച്ച ശേഷം അഡ്വ. ടി സിദ്ധിഖ് പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ആത്മവിശ്വാസത്തോടെയാണ് വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കുടുംബം കല്‍പ്പറ്റയിലെ ജനങ്ങളാണ്. അവരുടെ സുഖത്തിലും ദുഖത്തിലുമെല്ലാം അവര്‍ക്കൊപ്പമുണ്ടായിരുന്നു. അഞ്ച് വര്‍ഷം നമ്മളാരും ആഹ്ലാദിക്കുകയായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ കൂടെ അവരുടെ വിഷമത്തില്‍ സങ്കടങ്ങളില്‍ നമ്മള്‍ ജീവിക്കുകയായിരുന്നു. ഒരു വലിയ ദുരന്തത്തെ നമ്മള്‍ നേരിട്ടു. ആ സന്ദര്‍ഭങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ചേര്‍ത്തുനിര്‍ത്തേണ്ട മുഴുവന്‍ പേരെയും ചേര്‍ത്തുനിര്‍ത്തി ഏകോപനം നടത്താനായി എന്ന വിശ്വാസമുണ്ട്. കല്‍പ്പറ്റ ബൈപ്പാസ് റോഡ് ഉള്‍പ്പെടെ നിരവധിയായ റോഡുകള്‍ കൊണ്ടുവരാനായി. അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ വരുംതലമുറക്കായി ചെയ്ത ഏറ്റവും പ്രധാനപ്പട്ട കാര്യങ്ങളിലൊന്ന് നീറ്റിന്റെയും, നെറ്റിന്റെയും പരീക്ഷകേന്ദ്രം ഈ ജില്ലയില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നതാണ്. രണ്ടാമത്തെ കാര്യം ഉരുള്‍ദുരന്തബാധിതരായ 147 കുട്ടികള്‍ക്ക് ഉന്നതപഠനത്തിനായുള്ള സംവിധാനം ഉറപ്പാക്കാന്‍ കഴിഞ്ഞതാണ്. ഗോത്ര, ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ മുന്നോട്ടുപോകാനായി. പല കാര്യങ്ങള്‍ക്കും ഉണ്ടായിരുന്ന പരിമിതി സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നില്ലെന്നതാണ്. 2026-ല്‍ അതും നമ്മള്‍ മറികടക്കും. യു ഡി എഫിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തും. കല്‍പ്പറ്റ ഉള്‍പ്പെടെ വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സലീം മേമന അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, പി പി ആലി, റസാഖ് കല്‍പ്പറ്റ, ടി ഹംസ, എം എ ജോസഫ്, ചന്ദ്രികാകൃഷ്ണന്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ഹാരിസ് കണ്ടിയന്‍, കടവന്‍ ഹംസ, സി മൊയ്തീന്‍കുട്ടി, പി കെ അബ്ദുറഹ്‌മാന്‍, സി ജയപ്രസാദ്, നജീബ് കരണി, ശോഭനാകുമാരി, വിജയമ്മ ടീച്ചര്‍, ബിനു തോമസ്, പി വിനോദ്കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഗിരീഷ് കല്‍പ്പറ്റ, ഹര്‍ഷകല്‍ കോന്നാടന്‍ തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.

പട്ടികയിൽ പേരില്ല; എൻഡിഎ സ്ഥാനാർഥി ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല

പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായ ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ലാത്തതാണ് കാരണം. ഇതോടെ കേന്ദ്ര മന്ത്രി പങ്കെടുത്ത റോഡ് ഷോനിർത്തി. പിന്നാലെ മത്സരിക്കുന്നതിൽ നിന്നും പിൻവാങ്ങി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്‌മിപ്രിയ താമസിക്കുന്നതെങ്കിലും

എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ കേളു ഇന്ന് പത്രിക സമർപ്പിക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സഞ്ജമായതായി നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ പത്തു വർഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നിൽക്കുമെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി ഇന്ന് (മാർച്ച

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചെന്ന അവകാശ വാദവുമായി ഇസ്രയേൽ. രണ്ട് ദിവസത്തിനിടെ വധിക്കുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് ഇസ്മായിൽ ഖാത്തിബ്. ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ തുറന്ന് പ്രവര്‍ത്തിക്കില്ല

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 19) എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

സൗജന്യ ആയോധന കലാ പരിശീലനം

ജപ്പാൻ കരാത്തെ കെൻയു – റിയു ഇന്ത്യയുടെയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയോധന കലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗജന്യ പരിശീലനം നൽകുന്നു. കരാത്തേ , ജൂഡോ, ഫിറ്റ്നസ് എന്നിവയിലായിരിക്കും പരിശീലനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.