അബ്ദുൽ റഹീമിന്റെ മോചനത്തിൽ വീണ്ടും കുരുക്ക്: ദയാധനമായ 34 കോടിക്ക് പുറമേ അഭിഭാഷകന്റെ പ്രതിഫലമായി 1 കോടി 66 ലക്ഷം കൂടി നൽകണം

സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി. വാദിഭാഗം അഭിഭാഷകന് ഉടന്‍ തന്നെ ഏഴര ലക്ഷം റിയാല്‍ (1 കോടി 66 ലക്ഷം രൂപ) നല്‍കണമെന്ന് ആവശ്യം. റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് വാദി ഭാഗം അഭിഭാഷകന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ദയാധനമായ 15 മില്യന്‍ റിയാലിന്റെ 5 ശതമാനമാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്.

1 കോടി 66 ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഉടന്‍ കൈമാറണം. തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടര്‍നടപടികള്‍ ഊര്‍ജിതമാക്കാനാകു എന്നാണ് റിയാദിലെ നിയമസഹായ സമിതി പറഞ്ഞു. ദയാധനമായ 34 കോടിക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലവും നാട്ടില്‍ നിന്ന് സൗദിയിലേക്ക് അയയ്ക്കണമെന്നാണ് സഹായ സമിതി ആവശ്യപ്പെടുന്നത്. നീക്കങ്ങള്‍ വൈകിയാല്‍ റഹീമിന്റെ മോചനവും വൈകും.

സൗദിയില്‍ മരിച്ച കുട്ടിയുടെ കുടുംബവും പ്രതിഭാഗവും ബന്ധപ്പെട്ട ഉടമ്ബടിയില്‍ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ശേഷമാണ് ദയാധനമായ 34 കോടി രൂപ കുടുംബത്തിന് കൈമാറുക. മോചനദ്രവ്യം നല്‍കാന്‍ തയാറാണെന്ന് പ്രതിഭാഗവും അത് സ്വീകരിച്ച്‌ അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ക്ക് മുമ്ബായി എതിര്‍ഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുക്കണം. അല്ലാത്തപക്ഷം റഹീമിന്റെ മോചനം വൈകും.

അതിനിടെ നാട്ടിലെ റഹീം നിയമസഹായ സമിതി അടിയന്തര പ്രാധാന്യത്തോടു കൂടി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അഭിഭാഷകനുള്ള തുക സമിതി നല്‍കുമെന്നും എന്നാല്‍ ഇത് എംബസി മുഖാന്തരമായിരിക്കുമെന്നും റഹീം നിയമസഹായ സമിതി അറിയിച്ചിട്ടുണ്ട്. വ്യക്തികള്‍ മുഖേന പണം കൈമാറില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഗവണ്‍മെന്റ് വിദേശകാര്യ വകുപ്പും സൗദ്യയിലുള്ള എംബസി ഉദ്യോഗസ്ഥരും യോജിച്ചുള്ള പ്രവര്‍ത്തനം ദുരിതഗതിയില്‍ നടക്കുകയാണ്. ഇത് സംബന്ധിച്ചുള്ള എല്ലാ പ്രതിസന്ധികളും തീര്‍ത്ത് എത്രയും പെട്ടെന്ന് ഫണ്ട് അയച്ചു റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും സമിതി അറിയിച്ചിട്ടുണ്ട്.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി

മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ

ആഘോഷവേളയിൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കില്ല; പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും കുഞ്ഞുങ്ങൾ പൂമ്പാറ്റകളായി പറന്നു രസിക്കട്ടേയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു മന്ത്രിയുടെ കുറിപ്പിന്റെ

മുടി തഴച്ചു വളരണോ? പരിഹാരം നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്

മുടി കൊഴിയുന്നത് പലരുടെയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടികൊഴിച്ചില്‍ തടയാന്‍ പല വഴികളും തേടിയിട്ടും പരിഹാരം കാണാന്‍ സാധിക്കാത്തവരായിരിക്കും പലരും. അത്തരത്തിലുള്ളവര്‍ക്ക് വീട്ടില്‍ തന്നെ കണ്ടെത്താം ഇതിനുള്ള പരിഹാരം. നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന ഉള്ളി

സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും

പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള

ചാടുമോ എംബാപ്പെ? വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്; റിപ്പോർട്ട്

നേരത്തെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസിന് 300 മില്യൺ നൽകമെന്നും ഒരു സൗദി ക്ലബ്ബ് ഓഫർ ചെയ്തിരുന്നു. എന്നാൽ താരം ബെർണബ്യുവിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2027 വരെയാണ് നിലവിൽ റയലുമായി വിനീഷ്യസിന് കരാറുള്ളത്. വിനീഷ്യസിൽ

ലോകത്തെ ഏറ്റവും സുരക്ഷിത 10 ന​ഗരങ്ങളിൽ ഏഴും ​ഗൾഫ് രാജ്യങ്ങളിൽ; ഒന്നാമത് അബുദാബി

ലോകത്തെ ഏറ്റവും സുരക്ഷിത ന​ഗരമായി 2025ലും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒമ്പതാം തവണയാണ് ഈ നേട്ടം അബുദാബി സ്വന്തമാക്കുന്നത്. 2017 മുതലാണ് അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന സ്ഥാനം നിലനിർത്തുന്നത്. അന്താരാഷ്ട്ര റേറ്റിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.