“സെഞ്ച്വറി നഷ്ടം, ടീമിന് തോൽവി”: ഡൽഹിക്ക് എതിരായ മത്സരത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പുറത്തായത് അമ്പയറിങ് പിഴവിൽ; വിവാദം ആളിക്കത്തുന്നു

രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ പുറത്താകലില്‍ വൻ വിവാദം. 15-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു താരം ലോംഗ് ഓണില്‍ ഉയർത്തിയടിച്ച പന്ത് ഷായ് ഹോപ് കൈപിടിയിലൊതുക്കുന്നത്. ബൗണ്ടറിക്ക് തൊട്ടരികില്‍ നിന്നുള്ള ക്യാച്ചില്‍ സംശയം ഉയർന്നതോടെ തേർഡ് അമ്ബയർ ഇത് പരിശോധിച്ചു. റിപ്ലേകളില്‍ ഹോപ്പിന്റെ കാലില്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് വ്യക്തമായിരുന്നെങ്കിലും ഔട്ട് അനുവദിക്കുകയായിരുന്നു.

https://x.com/sangeerthk16/status/1787900646705737940
45 പന്തില്‍ 86 റണ്‍സ് എടുത്ത് നില്‍ക്കെയാണ് താരം പുറത്തായത്. രാജസ്ഥാന്റെ 162/3 എന്ന നിലയിലായിരുന്നു അപ്പോള്‍.പുറത്താകലില്‍ അതൃപ്തി പ്രകടപ്പിച്ച രാജസ്ഥാൻ നായകൻ ഇക്കാര്യം അമ്ബയർമാരോട് സംസാരിക്കുകയും ചെയ്തു. നിരവധി തവണ ഐപിഎല്ലില്‍ അമ്ബയറിംഗ് പഴി കേള്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം. സഞ്ജുവിന്റെ വിക്കറ്റാണ് മത്സരത്തില്‍ വഴിത്തിരിവായത്.

ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ഡല്‍ഹിയുടെ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിജയത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണിന്റെ പുറത്താകലാണ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കിയത്. തോറ്റെങ്കിലും രാജ്സ്ഥാൻ തന്നെയാണ് രണ്ടാം സ്ഥാനത്ത്.

മൂന്നാം അമ്ബയറുടെ വിവാദ തീരുമാനത്തിന് പിന്നാലെയാണ് 46 പന്തില്‍ 89 റണ്‍സുമായി നിന്ന സഞ്ജു പുറത്തായത്. പതിനാറാം ഓവറിലാണ് സഞ്ജുവിനെ ടിവി അമ്ബയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയത്. പരിശീലകൻ കുമാർ സംഗക്കാരയടക്കം റിപ്ലേ പരിശോധിച്ച്‌ ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് വ്യക്തമായെന്ന് ‍ഡഗൗട്ടില്‍ ഇരുന്ന വാദിക്കുന്നത് കാണാമായിരുന്നു.ഔട്ട് വിളിച്ചതോടെ രാജസ്ഥാൻ ക്യാമ്ബ് ഒന്നാകെ ഞെട്ടി.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ്

പെരുവക മുത്തപ്പൻ മടപ്പുരയിൽ വിജയദശമി ആഘോഷിച്ചു.

മാനന്തവാടി:മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, വിദ്യാരംഭം എന്നിവ സംഘടിപ്പിച്ചു. വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകൾക്ക്

പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ടൗണിൽ വച്ച് പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത

വിജയദശമി ആഘോഷിച്ചു.

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. അരിങ്ങോട്ടില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ, നമ്പൂതിരി. കീഴ്ശാന്തി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.