ലളിത ജീവിതം നയിക്കുന്ന സൂപ്പർ നായിക സായ് പല്ലവിയുടെ ആസ്തിയും വരുമാനവും: വിശദാംശങ്ങൾ

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്ബരപ്പിക്കുന്നതാണ്.തൊട്ടതെല്ലാം ഹിറ്റാക്കി കരിയറില്‍ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം.

അമരനില്‍ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ് സായ് പല്ലവി വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം നടി സിനിമകള്‍ ചെയ്യാറില്ല. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കർശന നിബന്ധനകളുള്ള നടിയാണ് സായ് പല്ലവി.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാറില്ല. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാനും തയ്യാറല്ല. ഡാൻസിലെ മികവാണ് സായ് പല്ലവിക്ക് കരിയറില്‍ വലിയ ഗുണം ചെയ്തത്. ഓഫ് സ്ക്രീൻ ഇമേജും ഈ ജനപ്രീതിക്ക് കാരണമാണ്. ഏവരോടും നന്നായി പെരുമാറുന്നയാളാണ് സായ് പല്ലവി. നടി താരജാഡ കാണിച്ചു എന്ന പരാതി ഇന്നുവരെയും സഹപ്രവർത്തകരോ ആരാധകരോ ഉന്നയിച്ചിട്ടില്ല. ബോളിവുഡിലേക്കും കടന്നിരിക്കുന്ന സായ് പല്ലവിക്ക് സമ്ബാദ്യം കോടികളാണ്.

ഇപ്പോഴിതാ തന്റെ സമ്ബാദ്യത്തെക്കുറിച്ച്‌ പരാമർശിച്ചിരിക്കുകയാണ് നടി. ചെറുപ്പത്തിലും തന്റെ കുടുംബം സാമ്ബത്തികമായി മുന്നിലായിരുന്നെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ മാത്രം പണമില്ലായിരുന്നെന്ന് സായ് പല്ലവി പറയുന്നു. ഇന്ന് പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം എനിക്കുണ്ട്. ഇതൊരു അനുഗ്രഹമായി ഞാൻ കാണുന്നു. 47 കോടി രൂപയുടെ ആസ്തി സായ് പല്ലവിക്കുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തണ്ടല്‍ ആണ് നടിയുടെ പുതിയ സിനിമ.

നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. ഇരുവരുടെയും ഗാനരംഗം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവുഡിലും നടിയുടെ സിനിമ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ നടി സിനിമ ചെയ്തിട്ട് ഏറെക്കാലമായി. മറ്റ് ഭാഷകളിലെ തിരക്കും നല്ല അവസരങ്ങള്‍‌ ലഭിക്കാത്തതുമാണത്രെ സായ് പല്ലവിയെ മലയാള സിനിമകളില്‍ കാണാത്തതിന് കാരണം. പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി നായികയായി തുടക്കം കുറിക്കുന്നത്.

പിന്നീട് അതിരൻ, കലി എന്നീ സിനിമകള്‍ ചെയ്തു. അപ്പോഴേക്കും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വലിയ അവസരങ്ങള്‍ സായ് പല്ലവിയെ തേടി വന്നു. അമരന്റെ വിജയത്തിളക്കത്തിലാണ് സായ് പല്ലവി. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. മികച്ച പ്രകടനമാണ് ശിവകാർത്തികേയൻ നായകനായ ചിത്രത്തില്‍ സായ് പല്ലവി കാഴ്ച വെച്ചത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.