വിമാനയാത്രയിൽ ലെഗ്ഗിൻസ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

യാത്ര ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമാണ്. അത് വിമാനത്തില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ടാ… ഒരു യാത്രയ്ക്ക് ഇറങ്ങുമ്ബോള്‍ കൂടെ കൊണ്ട് പോകുന്ന സാധനങ്ങളുടെ തെരഞ്ഞെടുപ്പ് പോലെ തന്നെ പലരും പ്രാധാന്യം നല്‍കുന്ന ഒന്നാണ് ധരിക്കുന്ന വസ്ത്രങ്ങള്‍.പോകുന്ന സ്ഥലത്തിനും യാത്ര ചെയ്യുന്ന രീതിയ്ക്കും അനുസരിച്ച്‌ ധരിക്കുന്ന വസ്ത്രത്തിലും എല്ലാവരും മാറ്റങ്ങള്‍ കൊണ്ട് വരാറുണ്ട്. സ്റ്റൈലിഷ് ആയി കാണപ്പെടാൻ ആഗ്രഹിക്കുമ്ബോള്‍ തന്നെ, എപ്പോഴും സുഖമായിരിക്കാനും ആണ് എല്ലാവരും നോക്കുന്നത്.

പെണ്‍കുട്ടികള്‍ അധികവും ലെഗ്ഗിങ്‌സ് ധരിച്ചാണ് വിമാനത്തില്‍ യാത്ര ചെയ്യാറുള്ളത്. എന്നാല്‍ വിമാനത്തില്‍ ലെഗ്ഗിംഗ്സ് ധരിക്കുന്നത് അപകടകരമാണെന്ന് നിങ്ങള്‍ക്കറിയാമോ?

ലെഗ്ഗിങ്‌സും വിമാന യാത്രയും തമ്മില്‍ വളരെയേറെ ബന്ധപ്പെട്ടിട്ടുണ്ട്. 2017-ല്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ലെഗ്ഗിങ്‌സ് ധരിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിലക്കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. 2022-ല്‍, വ്യോമ ദുരന്തങ്ങളെക്കുറിച്ച്‌ ഒരു പുസ്തകം എഴുതിയ എഴുത്തുകാരി ക്രിസ്റ്റീൻ നെഗ്രോണി, വിമാനത്തില്‍ തീപിടുത്തമുണ്ടായാല്‍ അപകടമുണ്ടാക്കുന്ന സിന്തറ്റിക് വസ്തുക്കള്‍ കൊണ്ടാണ് ലെഗ്ഗിംഗ്സ് നിർമ്മിച്ചിരിക്കുന്നതെന്നും അതിനാല്‍ ആളുകള്‍ ലെഗ്ഗിംഗ്സ് ധരിക്കരുതെന്നും ദി സണിനോട് പറഞ്ഞു.

‘എല്ലാവരും ഇപ്പോള്‍ വിമാനയാത്രകളില്‍ യോഗ പാന്റ്‌സാണ് ധരിക്കാറുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഫൈബറുകള്‍ കൊണ്ടുണ്ടാക്കിയ ഈ പാന്റ്‌സ് തീപ്പിടിത്തമുണ്ടായാല്‍ കൂടുതല്‍ അപകടങ്ങളുണ്ടാക്കും. ഇത് കത്തിയിട്ട് നിങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

വിമാനാപകടങ്ങള്‍ അത്ര സാധാരണമല്ലെങ്കിലും സ്വയം സുരക്ഷിതരായിരിക്കേണ്ടത് എല്ലായ്‌പ്പോഴും പ്രധാനമാണ്. സ്പാന്‍ഡെക്‌സ്, ലൈക്ര പോലുള്ള സിന്തറ്റിക് വസ്തുക്കള്‍ കൊണ്ടാണ് യോഗ പാന്റുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. നാച്ചുറല്‍ ഫൈബറുകള്‍ പോലെയല്ല സിന്തറ്റിക് മെറ്റീരയിലുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍. അത് കത്തിപ്പോയാല്‍ ഉരുകി ശരീരത്തില്‍ ഒട്ടിപ്പിടിക്കും. അടിയന്തര ഘട്ടങ്ങളില്‍ ഇറുകിയ ലെഗ്ഗിങ്‌സ് ഊരിമാറ്റാനും പ്രയാസമാകും.’-നെഗ്രോണി അഭിമുഖത്തില്‍ പറയുന്നു.

മറ്റൊരു കാരണം, നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ രക്തചംക്രമണത്തെ ബാധിക്കും എന്നതാണ്. ലെഗ്ഗിംഗ്സും മറ്റും ധരിക്കുന്നത് കാലുകളിലേക്കും പുറത്തേക്കും ഉള്ള രക്തയോട്ടം കുറയ്ക്കും. ഇത് വീക്കം, വേദന, വെരിക്കോസ് വെയിനുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. യാത്ര ചെയ്യുന്ന സമയത്, പ്രത്യേകിച്ച്‌ വിമാനത്തിലാകുമ്ബോള്‍ ഇത് അപകടത്തിന്റെ തോത് കൂട്ടും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.