താമരശ്ശേരി ചുരത്തിലൂടെയുള്ള ഡ്രൈവിങ്ങിനിടെ
മൊബൈൽ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻറ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരി യിലേക്ക് പോകുകയായിരുന്ന ആർപികെ 125 സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കെഎസ്ആർ ടിസിയുടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷ്. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ശനിയാഴ്ച പുറപ്പെട്ട ബസ് ഞായറാഴ്ച രാവിലെയാണ് ചുരം കയറിയത്. ഈ സമയം ജയേഷ് ഫോണിൽ സംസാരിച്ചുകൊണ്ട് അപക ടകരമാം വിധമാണ് ബസ് ഓടിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാര നാണ് പകർത്തിയതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും