ഉയര്‍ന്ന ബിപി മരണത്തിലേക്കും നയിക്കാം

പലപ്പോഴും ബിപി നോക്കുമ്പോള്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ അതിനെ ആളുകള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍, ഉയർന്ന ബിപി മരണത്തിന് കാരണമാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? അതെ…., ഉയർന്ന ബിപി മൂലം മരണം വരെ സംഭവിക്കാം. ശരീരത്തിലൂടെ ഒഴുകി നടക്കുന്ന രക്തം, നമ്മുടെ ഹൃദയം പമ്പ് ചെയ്യുമ്പോള്‍ രക്തധമനിയുടെ ഭിത്തിയില്‍ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തത്തില്‍ അലിയിച്ചു എത്തിക്കാൻ വേണ്ടിയാണ് ഹൃദയം നിർത്താതെ ഇങ്ങനെ പമ്പ് ചെയ്യുന്നത്. സ്ഫഗ്‌മോമനോമീറ്റർ എന്ന ഉപകരണത്തിലെ മെർകുറിയുടെ സഹായത്തോടെയാണ് രക്തസമ്മർദ്ദം അളക്കുന്നത്. രക്തസമ്മർദം കൂടുമ്പോള്‍ സ്വഭാവികമായും 120/80ല്‍ നിന്നും കൂടും. 130-140 വരെയും 80-90 വരെയും കൂടുമ്പോള്‍ സ്റ്റേജ് -1 ഹൈപ്പർടെൻഷനില്‍ എത്തിയതെന്നാണ് സൂചന. അതേസമയം, 140-180 വരെയും 90-120 വരെയും സ്റ്റേജ്-2 ഹൈപ്പർടെൻഷന്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് മാറുകയാണ്. എന്നാല്‍, 180/120-ന് മുകളില്‍ ആകുമ്പോള്‍ ബിപിയെ സൈലന്‍റ് കില്ലർ എന്ന് വിശേഷിപ്പിക്കാം. സാധാരണയായി 180-ല്‍ മുകളില്‍ പോകുമ്പോഴാണ് ആളുകള്‍ ചികിത്സ തേടുന്നത്. എന്നാല്‍, ലക്ഷണമില്ല എന്ന് കരുതി രക്തസമ്മർദ്ദം നിങ്ങളുടെ ശരീരത്തില്‍ തകരാറുണ്ടാക്കില്ല എന്നല്ല, നിങ്ങള്‍ അറിയാതെ തന്നെ അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ടാണ് രക്തസമ്മർദത്തെ സൈലന്‍റ് കില്ലർ എന്ന് വിളിക്കുന്നത്. ഇനിയും ചികിത്സ തേടിയില്ലായെങ്കില്‍ മരണം ഉറപ്പാണ്. സ്ഥിരമായി ബിപി കൂടുന്നവരുടെ ഹൃദയം രക്തം പമ്പ് ചെയാൻ എപ്പോഴും കൂടുതല്‍ മർദ്ദം ചെലുത്തണ്ടി വരും. ഇത് കാലക്രമേണ ഹൃദയത്തിന്‍റെ നാല് അറകളില്‍ ഒന്നായ ലെഫ്റ്റ് വെൻട്രിക്കിളിന്‍റെ പേശികള്‍ കൂടുതല്‍ കട്ടിയാവാനും ഭിത്തികള്‍ വണ്ണം വെയ്ക്കാനും അങ്ങനെ ഈ അറയുടെ വലുപ്പം കുറയാനും സാധ്യതയുണ്ട്. അതുമൂലം, രക്തത്തിന്‍റെ അളവ് ഇതില്‍ കുറയുകയും പിന്നീട് കാർഡിയാക് അറസ്റ്റ് വന്ന് മരണം സംഭവിക്കാനും സാധ്യതയുണ്ട്. അതുമാത്രമല്ല, ഉയർന്ന ബിപി വൃക്കകളെയും ബാധിക്കും. സ്ഥിരമായി ഉയർന്ന ബിപി വൃക്കയില്‍ കേടുപാടുകള്‍ ഉണ്ടാക്കി ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടാക്കും, ഇത് കാലക്രമേണ രോഗിയെ ഡയാലിസിസിലേക്ക് നയിക്കും. കൂടാതെ, ബിപി കൂടി അത് തലച്ചോറിലേക്കുള്ള ധമനികളില്‍ അമിതമായ മർദ്ദം ഉണ്ടാക്കി അവിടം പൊട്ടാനും തലച്ചോറില്‍ ആന്തരികസ്രാവം ഉണ്ടാക്കി സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കി പെട്ടന്ന് തന്നെ മരിക്കാനോ നീണ്ട കോമ അവസ്ഥയില്‍ എത്താനുമെല്ലാം സാധ്യത കൂടുതലാണ്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.