വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും; പണം സൂക്ഷിക്കാന്‍ നിയമപരിധി ഉണ്ടോ?

ആദായ നികുതി വകുപ്പ് വീടും ഓഫീസും ഒക്കെ റെയ്ഡ് ചെയ്ത് പണവും സ്വര്‍ണവും ഒക്കെ പിടിച്ചെടുത്ത വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ രാജ്യത്ത് ഒരു വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും എന്ന്. അധിക പണം വീട്ടില്‍ സൂക്ഷ്‌ക്കുന്നത് നിയമവിരുദ്ധമാണോ? നിയമപരമായി ഒരാള്‍ക്ക് എത്ര പണം സൂക്ഷിക്കാനാവും? ഇതുമായി ബന്ധപ്പെട്ടുള്ള ആദായ നികുതി നിയമങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാം.

വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് നിയമ പരിധി ഉണ്ടോ?
വീട്ടില്‍ സൂക്ഷിക്കാവുന്ന പണത്തിന് ആദായനികുതി വകുപ്പ് ഉയര്‍ന്ന പരിധികള്‍ നിശ്ചയിച്ചിട്ടില്ല. പക്ഷേ പണം വിശ്വസനീയമായ ഒരു ഉറവിടത്തില്‍നിന്നാണ് വരുന്നതാവണമെന്ന് നിര്‍ബന്ധമുണ്ട്. നിങ്ങളുടെ ആദായ നികുതി റിട്ടേണുകളില്‍ (ഐടിആര്‍) ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അധികൃതരാല്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയുകയും വേണം.

ആദായ നികുതി നിയമത്തിലെ 68മുതല്‍ 69B വരെയുള്ള വകുപ്പുകള്‍ കൂടുതലുളള ആസ്തികളെയും വരുമാനത്തെയും പരാമര്‍ശിക്കുന്നു. നിങ്ങളുടെ കൈവശമുളള പണത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് പറയാന്‍ നിങ്ങളെക്കൊണ്ട് കഴിയുന്നില്ല എങ്കില്‍ അത് വെളിപ്പെടുത്താത്ത വരുമാനമായി കണക്കാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ആകെ തുകയുടെ 78 ശതമാനം വരെ ആദായനികുതി വകുപ്പ് നിങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയും പിഴയും ചുമത്തിയേക്കാം.
Image

പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ രേഖകള്‍ നിര്‍ബന്ധം
പണം കൈവശം വയ്ക്കുന്നതിനുളള പരമാവധി പരിധി നിയമത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും വിശദീകരിക്കാനാവാത്തവിധമുളള തുകകള്‍ സംശയത്തിനിടയാക്കും. ഒരു വ്യക്തി വീട്ടില്‍ സൂക്ഷിക്കേണ്ട തുകയ്ക്ക് അവരുടെ വരുമാനത്തിന്റെയോ സമ്പാദ്യത്തിന്റെയോ ഔദ്യോഗിക രേഖകള്‍ ഉണ്ടായിരിക്കണം. സുതാര്യത നിലനിര്‍ത്താനും നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് നിര്‍ണായകമാണ്. അന്വേഷണ സമയത്ത് ഓരോ രൂപയുടെയും ഉറവിടം തെളിയിക്കുന്ന രേഖകള്‍ ആവശ്യമാണ്. വരുമാന രേഖകള്‍, ബിസിനസ് അക്കൗണ്ടുകള്‍, ഐടിആര്‍ ഫയലിംഗുകള്‍ എന്നിവയൊക്കെ കൈവശമുണ്ടായിരിക്കണം

സൗജന്യ തൊഴില്‍ പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു.

കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ്

മെസിയെ കൊണ്ടുവരാൻ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; റിപ്പോർട്ടർ ടിവി എംഡി

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍

യു.പി സ്‌കൂള്‍ ടീച്ചര്‍ കൂടിക്കാഴ്ച

വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ -മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേക്ക് ഓഗസ്റ്റ് ആറിന് കൂടിക്കാഴ്ച നടത്തുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.