ഒരൊറ്റ ആധാർ ഉപയോഗിച്ച് എടുത്തത് 658 സിം കാർഡുകൾ; ഉടമകളറിയാതെ എടുത്ത സിമ്മുകള്‍ റദ്ദാക്കണം, ചെയ്യേണ്ടത് ഇങ്ങനെ

ഡല്‍ഹി: ഒരാളുടെ ആധാര്‍ ഉപയോഗിച്ച് അയാള്‍ പോലുമറിയാതെ എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തി റദ്ദാക്കുന്ന നടപടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. നൂറിലധികം കണക്ഷനുകള്‍ ഒരൊറ്റ ആധാറില്‍ അടുത്തിട്ടുള്ള നിരവധി സംഭവങ്ങള്‍ തമിഴ്നനാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ തമിഴ്നാട് സൈബര്‍ ക്രൈം വിങ് 25,135 സിം കാര്‍ഡുകള്‍ ഇത്തരത്തില്‍ റദ്ദാക്കി. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്തതും തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതുമായ സിം കാര്‍ഡുകളാണ് ഇങ്ങനെ കണ്ടെത്തി റദ്ദാക്കിയത്.

വിജയവാഡയില്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 658 സിം കാര്‍ഡുകള്‍ എടുത്തിട്ടുള്ളതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. മൊബൈല്‍ സിം കാര്‍ഡുകള്‍, കടകള്‍ക്കും കിയോസ്‍കുകള്‍ക്കും വിതരണം ചെയ്തിരുന്ന ഒരാളുടെ പേരിലാണ് ഇത്രയും സിം കാര്‍ഡുകള്‍ ആക്ടീവായുള്ളതെന്നാണ് കണ്ടെത്തിയത്. ഓരോരുത്തരുടെയും പേരിലുള്ള സിം കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കണമെന്നും ഇപ്പോള്‍ ഉപയോഗിക്കാത്തതോ അജ്ഞാതമായതോ ആയ നമ്പറുകള്‍ സ്വന്തം പേരിലുണ്ടെങ്കില്‍ അവ റദ്ദാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടതിന് ശേഷം സിം കാര്‍ഡുകള്‍ റദ്ദാക്കാനുള്ള നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ട്.

സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാന്‍ ലക്ഷ്യമിട്ട് ASTR (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഫേഷ്യല്‍ റെകഗ്നിഷന്‍ പവേര്‍ഡ് സൊലൂഷന്‍ ഫോര്‍ ടെലികോം സിം സബ്‍സ്ക്രൈബര്‍ വെരിഫിക്കേഷന്‍) എന്ന സംവിധാനമാണ് ടെലികോം വകുപ്പ് കൊണ്ടുവന്നത്. സംശയകരമായ സിം കാര്‍ഡുകള്‍ പരിശോധിച്ച് ബ്ലോക്ക് ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നും സിം കാര്‍ഡ് ഉടമകളുടെ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് അവ ഉപയോഗിച്ച് എടുത്ത മറ്റ് കണക്ഷനുകള്‍ സ്വമേധയാ കണ്ടെത്തുന്നതാണ് ഇതിന്റെ രീതി.

വ്യക്തികള്‍ക്ക് ടെലികോം വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്‍സൈറ്റിലൂടെ തങ്ങളുടെ പേരിലുള്ള മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്താനും സാധിക്കും. ഇതിനായി ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്ന പേരില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ ആധാര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള കണക്ഷനുകള്‍ ഇതിലൂടെ കണ്ടെത്താനാവും.

https://tafcop.dgtelecom.gov.in/ എന്ന വെബ്‍സൈറ്റിലൂടെ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഈ ഒടിപി നല്‍കുന്നതോടെ നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാര്‍ഡുകളുടെ വിവരങ്ങള്‍ ദൃശ്യമാവും.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.