ഇനി ടൂവീലർ ലൈസൻസിന് കാലിൽ ഗിയറുള്ള ബൈക്ക് നിർബന്ധം, സിഗ്‍സാഗ് പരീക്ഷയാണെങ്കിൽ ഇങ്ങനെ പാടുപെടണം!

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ അടിമുടി മാറുകയാണ്. ഫോർവീലിനും ടൂവീലറിനുമൊക്കെ പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന സർക്കുലർ മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഇതിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് എച്ചിന് പകരം സിഗ് സാഗ് ഡ്രൈവിംഗ്. ഈ പരീക്ഷ ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിൽ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല. നിലവിൽ ടൂവീലറുകൾക്ക് എട്ട് ആണ് എടുക്കേണ്ടത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ എട്ടിന് പകരം ടൂവീലറുകൾക്ക് സിഗ് സാഗ് പരീക്ഷണം ഉപയോഗിക്കുന്നുണ്ട്. എന്താണ് സിഗ് സാഗ് പരീക്ഷ? ഇതാ ടൂവീലറുകൾക്കുള്ള സിഗ്‍സാഗ് പരീക്ഷയപ്പെറ്റി ചില കാര്യങ്ങൾ.

ഒരു ശൂന്യമായ ചതുരാകൃതിയിലുള്ള ഗ്രൗണ്ടിലായിരിക്കും ടെസ്റ്റ്. ഇവിടെ ഒരു നേർരേഖയിൽ ട്രാക്കും നടുവിൽ നാല് കോണുകളും ഉണ്ടാകും. നിങ്ങൾ ഒരു നേർരേഖയിൽ നിന്ന് ബൈക്കുമായി മുമ്പോട്ട് പോകണം. നിലത്തിൻ്റെ അരികിലൂടെ ഡ്രൈവ് ചെയ്യുകയും ആദ്യം സിഗ്നൽ കാണിച്ച് വലത് തിരിയണം. പിന്നെ ആദ്യത്തെ കോണിന്‍റെ ഇടയിലൂടെ വീണ്ടും വലതു തിരിയണം. തുടർന്ന് ഇടത് തരിഞ്ഞ് ബാക്കി കോണുകളുടെ ഇടിലൂടെ സിഗ് സാഗ് ചെയ്യുകയും ചെയ്യുന്നു. ഇത് വിശദീകരിക്കുന്നതാണ് മുകളിൽ ചേർത്തിരിക്കുന്ന ചിത്രം .ഇനി ഈ ടെസ്റ്റിൽ എംവിഡി ഉദ്യോഗസ്ഥർ ശ്രദ്ധിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങൾ നോക്കാം

1 . ടെസ്റ്റിന് മുമ്പ്, ഇൻസ്പെക്ടർ നിങ്ങളോട് ബൈക്കിന്‍റെ അടിസ്ഥാനകാര്യങ്ങൾ ചോദിച്ചേക്കാം. ഉദാഹരണത്തിന് എവിടെയാണ് ക്ലച്ച്, ബ്രേക്ക് ലിവർ തുടങ്ങിയവയെക്കുറിച്ചാവാം ചോദ്യങ്ങൾ.

2. ടെസ്റ്റ് സമയത്ത് നിങ്ങൾ കുറഞ്ഞത് രണ്ടോ മൂന്നോ ഗിയർ മാറ്റങ്ങളെങ്കിലും വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾ ഗിയർ മാറ്റുന്നുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ നിരന്തരം നിങ്ങളുടെ കാലുകളിലേക്ക് നോക്കുന്നു.

3 . ഹാൻഡ് സിഗ്നലുകൾ തീർച്ചായും പരീക്ഷണ വിധേയമാക്കും. ഉദാഹരണത്തിന്, കോണുകൾക്കിടയിൽ സിഗ്-സാഗിംഗിന് തൊട്ടുമുമ്പ് നിങ്ങൾ വലത്തേക്ക് തിരിയുമ്പോഴും അതുപോലെ, പരിശോധനയുടെ അവസാനം വേഗത കുറയ്ക്കുമ്പോഴും ഉള്ള ഹാൻഡ് സിഗ്നൽ തീർച്ചയായും നിങ്ങളുടെ പരീക്ഷാ വിധി നിർണ്ണയിക്കും.

4 വാഹനം നിർത്തി ഇറങ്ങുമ്പോൾ, കഴിയുന്നത്ര സുഗമമായി ചെയ്യുക. നിങ്ങൾ ധൃതിപ്പെട്ട് പെട്ടെന്ന് ഇറങ്ങരുത്. നിങ്ങൾ ആക്സിലേറ്റർ അമിതമായി തിരിക്കുകയും പിന്നീട് ആക്രമണാത്മകമായി ക്ലച്ച് വിടുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിങ്ങളെ നെഗറ്റീവായി ബാധിച്ചേക്കാം.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്

ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ്

മൈക്ക് കണ്ണിൽകൊണ്ടു, ‘എന്താ മോനെ ഇതൊക്കെ’ പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.