കേരളം ഇങ്ങനെ വെന്തുരുകാനുള്ള കാരണം അത് മാത്രം, വിദഗ്ദ്ധരുടെ മുന്നറിയിപ്പ് മാസങ്ങള്‍ക്ക് മുമ്പേ എത്തിയിരുന്നു

തിരുവനന്തപുരം: കേട്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്ത അത്രയും ചൂടാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. വേനല്‍ ഉച്ചസ്ഥായിയിലെത്തുന്നതിന് മുമ്പ് തന്നെ പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സാധാരണ മാര്‍ച്ച് പകുതിയോടെ തുടങ്ങുന്ന ഉഷ്ണകാലം ഇത്തവണ ഫെബ്രുവരി മാസം മുതല്‍ തന്നെ ആരംഭിച്ചു. മിക്ക ജില്ലകളിലും പകല്‍ സമയത്ത് ചൂട് രണ്ട് ഡിഗ്രി വരെ കൂടുതലാണ്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് 40 ഡിഗ്രി വരെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. പതിവില്ലാത്ത രീതിയില്‍ കേരളം ഇങ്ങനെ ചുട്ടുപൊള്ളാനുള്ള കാരണം എല്‍ നിനോയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിക്ക ജില്ലകളിലും ശരാശരി 30 ഡിഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില. ഉയര്‍ന്ന താപനിലയില്‍ വര്‍ദ്ധനവാണ് പലയിടത്തും രേഖപ്പെടുത്തുന്നത്.

എല്‍ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് കൂടാന്‍ കാരണമെന്നാണ് നിഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ കാരണം ഭൂമിയിലുണ്ടാക്കുക.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ 1.4 മില്ലിമീറ്റര്‍ മഴ മാത്രമേ പെയ്തിട്ടുള്ളൂ, ഇത് സാധാരണ 18.8 മില്ലിമീറ്ററില്‍ കൂടുതല്‍ താഴെയാണ്. അഞ്ച് വര്‍ഷം മുമ്പ്, ശരാശരി 20 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയെ ചൂടാക്കുന്ന കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോയുടെ ആഘാതമാണ് ഈ ചെറിയ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

സാധാരണയായി കനത്ത മഴ ലഭിക്കുന്ന തെക്കന്‍ ജില്ലകളില്‍ പോലും ഇത്തവണ കാര്യമായ മഴ ലഭിച്ചില്ല.സാധാരണയായി 63 മില്ലിമീറ്റര്‍ മഴ പെയ്യുന്ന പത്തനംതിട്ടയില്‍ ഇതുവരെ 8.9 മില്ലിമീറ്റര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ, എറണാകുളത്ത് അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന 40 മില്ലിമീറ്ററിനെ അപേക്ഷിച്ച് 6.4 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്.

എല്‍ നിനോ പ്രതിഭാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടലിന്റെ ഉപരിതലത്തിലെ ചൂട് ഉയര്‍ന്നിരിക്കുന്നതിനാലാണ് കരയിലും ചൂട് കൂടുന്നത്. അടുത്ത വര്‍ഷത്തോടെ എല്‍ നിനോ പ്രതിഭാസത്തില്‍ കുറവു വരുമെന്നും ക്രമേണ സാധാരണ നിലയിലേക്കു മാറുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.