“ദുൽഖറിന് ചെയ്യാൻ കഴിയും എനിക്ക് കഴിയില്ലല്ലോ”: പൃഥ്വിരാജ് സുകുമാരന്റെ ഇത്രമാത്രം ഇമോഷണൽ ആയ ഒരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല

തന്റെ പതിനഞ്ചാം വയസ്സിലാണ് പൃഥ്വിരാജിന് അച്ഛൻ സുകുമാരനെ നഷ്ടപ്പെടുന്നത്. ചേട്ടനായ ഇന്ദ്രജിത്തിന് അന്ന് പതിനെട്ട് വയസ്സ് പ്രായം. അവിടെ നിന്നും അമ്മ മല്ലികയുടെ തണലിലാണ് മക്കള് രണ്ട് പേരും വളർന്നത്. ഇപ്പോൾ മലയാള സിനിമയില് അച്ഛനോളമോ അതിനു മേലെയോ വളര്ന്നു കഴിഞ്ഞ താരങ്ങളാണ് ഇരുവരും.


എന്നാല്‍, തങ്ങളുടെ വിജയം കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്നത് പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും സംബന്ധിച്ച്‌ എക്കാലത്തേയും നികത്താനാവാത്ത നഷ്ടമാണ്. അച്ഛനെ കുറിച്ചും അച്ഛനില്ലായ്മയെ കുറിച്ചും പൃഥ്വിരാജ് മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആ നഷ്ടത്തിന്റെ തീവ്രതയ്ക്ക് അടിവരയിടുന്നതാണ്.ഒരു ഓണ്‍ലൈൻ അഭിമുഖത്തിനിടയിലാണ് പൃഥ്വി മനസ്സു തുറന്നത്. പൃഥ്വിരാജിനു പിന്നിലെ ചുമരില്‍ സുകുമാരന്റെ ചിത്രം കണ്ട്, “അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഈ മകന്റെ വളർച്ച എങ്ങനെ കാണുമായിരുന്നു?” എന്നായിരുന്നു അവതാരകന്റെ ചോദ്യം.
“എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്സസ് എൻജോയ് ചെയ്യാൻ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു (ദുല്‍ഖർ)). മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്ബോഴൊക്കെ ദുല്‍ഖർ വല്ലാതെ എൻജോയ് ചെയ്യുന്നുണ്ട്. അതില്‍ ദുല്‍ഖർ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതില്‍ സങ്കടമുണ്ട്,” പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ.

മുൻപൊരിക്കല്‍ ഒരു ഫാദേഴ്സ് ഡേയിലും അച്ഛനെ കുറിച്ചുള്ള മനോഹരമായൊരു കുറിപ്പ് പൃഥ്വിരാജ് പങ്കിട്ടിരുന്നു. “എല്ലാ ആണ്മക്കളും ചെയ്യുന്നത് പോലെ ഞാനും എന്റെ അച്ഛനെ ആരാധിച്ചിരുന്നു. എന്റെ സുഹൃത്തും നായകനും വഴികാട്ടിയുമെല്ലാം അച്ഛനായിരുന്നു. പെട്ടന്ന് വളര്ന്നു വലുതാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു, അച്ഛനോടൊപ്പം ‘man to man’ രീതിയിലൽ ഇടപെടാൻ. എല്ലാ കാര്യങ്ങളെയും കുറിച്ച്‌ അറിവുള്ള ആളായിരുന്നു അച്ഛൻ എന്നാണ് എന്റെ ഓര്മ്മ. ഞാന് വളര്ന്ന് യൗവനത്തിന്റെ പടിയിൽ എത്തിയപ്പോഴേക്കും എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛനോടൊപ്പം ചെയ്യാന് കഴിയാതെ പോയ ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങൾ ജീവിതത്തില് ബാക്കി നിന്നു.

അതിനേക്കാൾ ഉപരി, ‘അച്ഛന് പോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെകിൽ…’ എന്നൊരു തോന്നൽ എന്നെ ഹതാശനാക്കിത്തീര്ത്തു. അപ്പോൽ മുതൽ, അച്ഛനെ ഞാൻ അറിഞ്ഞത് അദ്ദേഹത്തിനെ പരിചയമുള്ളവര് പറഞ്ഞ ചെറുതും വലുതുമായ പല കാര്യങ്ങളിലും കൂടിയാണ്. അമ്മ, ചേട്ടഹ, അച്ഛന്റെ സുഹൃത്തുക്കൾ, സഹപ്രവര്ത്തകർ അങ്ങനെ പലരിൽ നിന്നുമായി കേള്ക്കുന്ന അറിവുകൾ ഞാൻ ഇത് വരെ കാണാത്ത ഒരച്ഛനെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഇന്ന് എന്റെ മനസ്സിലുള്ള അച്ഛന്, പതിമൂന്ന് വയസ്സ് വരെ ഞാൻ നേരിൽ കണ്ടതിന്റെയും, പിന്നീട് ആളുകൾ പറഞ്ഞറിഞ്ഞതിന്റെയും ഒരു കൂടിച്ചേരലാണ്.”

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.