ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി നരേന്ദ്ര മോദിക്ക് എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ഘടകകക്ഷികള്‍ക്ക് അർഹമായ പരിഗണന കൊടുത്തില്ലെങ്കില്‍ കേന്ദ്ര സർക്കാർ കാണില്ല. ഇക്കാര്യം മോദിക്ക് നന്നായി അറിയാമെന്നും പി.സി. ജോർജ് പറഞ്ഞു.
അനാവശ്യ ആഗ്രഹങ്ങളുമായി ഘടകകക്ഷികള്‍ വന്നാല്‍ പ്രതിസന്ധിയുണ്ടാകും. അത്തരം സാഹചര്യം വന്നാല്‍ പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യ തലത്തില്‍ ബി.ജെ.പിക്ക് പാകപ്പിഴ ഉണ്ടായിട്ടുണ്ട്. അത് എങ്ങനെ തിരുത്തണമെന്ന് നേതൃത്വം ചർച്ച ചെയ്യണം. കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും മാധ്യമങ്ങളും ഒരുമിച്ചിട്ടും ബി.ജെ.പിക്ക് വോട്ട് കൂടി. ഒരു സീറ്റ് പിടിച്ചു. ഘടകകക്ഷികള്‍ക്ക് നല്കിയ നാലു സീറ്റിലും ദയനീയ പരാജയമാണ് ഉണ്ടായത്. ഈ വിഷയത്തിലും കൂടിയാലോചന വേണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 3
മോദി ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളിലെ തീവ്രസ്വഭാവത്തെയാണ് എതിർക്കുന്നത്. ക്രിസ്ത്യൻ, ഹിന്ദു, മുസ് ലിം വിഭാഗങ്ങളില്‍ ഈ തീവ്രസ്വഭാവമുണ്ട്. തീവ്രവാദത്തെ തീവ്രവാദം എന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും പറയും. തീവ്രവാദികളെ പറ്റി പറയുമ്ബോള്‍ ആവേശം കൊള്ളുന്ന മുസ്ലിങ്ങൾ അവരെ തള്ളിപ്പറയണമെന്നും പി.സി. ജോർജ് വ്യക്തമാക്കി.
ad 1
ഗവർണർ ആകാൻ രണ്ട് മാസം മുമ്ബ് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും താൻ നിരസിച്ചു. ദേശീയ ന്യൂനപക്ഷ കമീഷൻ പദവി കിട്ടിയാല്‍ സന്തോഷമുണ്ട്. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാൻ ആഗ്രഹമുണ്ട്. ദേശീയ പരിസ്ഥിതി കമ്മിറ്റി കിട്ടിയാല്‍ ഇടുക്കി, വയനാട്, കണ്ണൂർ ഉള്‍പ്പെടെ മലയോര മേഖലക്കും നാടിനും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാൻ കഴിയും.
ഗവർണറായാല്‍ വെറുതെ വീട്ടില്‍ കുത്തിയിരിക്കാം. ഒരു പണിയും നടക്കൂല. അല്ലെങ്കില്‍ ആനന്ദബോസ് ചെയ്തത് പോലെ സംസ്ഥാനവുമായി അടിവെക്കണം. അത് എത്ര വിജയകരമാകുമെന്ന് അറിയില്ലെന്നും പി.സി. ജോർജ് വ്യക്തമാക്കി.