ഇടിച്ച വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും ഹിറ്റ് ആൻഡ് റൺ കേസുകളിൽ കോമ്പൻസേഷൻ ലഭിക്കും; അപേക്ഷിക്കേണ്ടത് എവിടെ, എങ്ങനെ?

ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആൻഡ് റണ്‍) റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവർക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും അപേക്ഷകർ തീരെക്കുറവ്. രാജ്യത്ത് ഒരുവർഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ് ആൻഡ് റണ്‍ റോഡപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവർ മൂവായിരത്തോളം മാത്രമാണ്. ഇതുസംബന്ധിച്ച ബോധവത്കരണത്തിന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുകയാണ്.

കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും അറിയിപ്പെത്തി. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നാണിത്. ഹിറ്റ് ആൻഡ് റണ്‍ അപകടമരണവും പരിക്കുമുണ്ടായാല്‍ അപേക്ഷിക്കേണ്ടതെങ്ങനെ, ഏതൊക്കെ രേഖകളാണു ചേർക്കേണ്ടത്, എങ്ങനെ പണം ലഭിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ബോധവത്കരിക്കേണ്ടത്.

ഇത്തരം അപകടത്തില്‍പ്പെടുന്നവർക്ക് എം.എ.സി.ടി. (മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍) വഴി നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യാൻ സാധിക്കാത്തതിനാലാണ് ഹിറ്റ് ആൻഡ് റണ്‍ മോട്ടോർ ആക്സിഡന്റ് സ്കീം-2022 പ്രകാരം നഷ്ടപരിഹാരം നല്‍കുന്നത്. ജനറല്‍ ഇൻഷുറൻസ് കൗണ്‍സിലാണ് പണം നല്‍കുന്നത്.

അപേക്ഷ എങ്ങനെ ?hitandrunschemeclaims@gicouncil.in എന്ന ഇമെയിൽ വിലാസത്തിലേക്കാണ് നിർദ്ദിഷ്ട ഫോമിൽ മരിച്ചവരുടെ അനന്തരാവകാശികൾ ഗുരുതരമായി പരിക്കേറ്റവരോ അപേക്ഷകൾ സമർപ്പിക്കേണ്ടത്. വക്കീല്‍ വഴിയും അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ https://www.gicouncil.in/insurance-education/hit-and-run-motor-accidents/ എന്ന ലിങ്കില്‍ ലഭിക്കും.

ആവശ്യമുള്ള രേഖകള്‍: തിരിച്ചറിയല്‍ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരം, ചികിത്സാരേഖകള്‍, എഫ്.ഐ.ആറിന്റെ പകർപ്പ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് (മരണം സംഭവിച്ചെങ്കില്‍), മരണസർട്ടിഫിക്കറ്റ് / പരിക്കേറ്റതിന്റെ രേഖ.

നടപടിക്രമം: ഒരു മാസത്തിനുള്ളില്‍ അപേക്ഷിക്കണം. അപകടംനടന്ന സ്ഥലവുമായി ബന്ധപ്പെട്ട തഹസില്‍ദാർ/ആർ.ഡി.ഒ. ആണ് അപേക്ഷ പരിശോധിക്കുക. ഇവരുടെ റിപ്പോർട്ടനുസരിച്ച്‌ കളക്ടർ ക്ലെയിം തീർപ്പാക്കും. രേഖകള്‍ കൃത്യമാണെങ്കില്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ ലഭിക്കും.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.