പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാം; സർക്കാർ പദ്ധതിയിൽ ഇങ്ങനെ നിക്ഷേപിച്ചാൽ കുട്ടിയുടെ 21-ാം വയസില്‍ 71 ലക്ഷം നേടാം

മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഇതിനായി പല നിക്ഷേപ മാർഗങ്ങളും അവർ തേടാറുണ്ട്.

രാജ്യത്തെ ജനങ്ങള്‍ക്കായി നിരവധി നിക്ഷേപ സ്കീമുകള്‍ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് മികച്ച ആനുകൂല്യങ്ങള്‍ നല്‍കും. അത്തരത്തിലുള്ള ഒരു സർക്കാർ സ്കീമായ സുകന്യ സമൃദ്ധി യോജനയെക്കുറിച്ചാണ് ഇനി പറയുന്നത്.

പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കീം ആണിത്. രാജ്യത്തെ ഏതൊരു പൗരനും 10 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍മക്കള്‍ക്കായി ഈ സ്കീമില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴില്‍, പ്രതിവർഷം കുറഞ്ഞത് 250 രൂപ നിക്ഷേപിക്കാം. പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മറ്റെല്ലാ സർക്കാർ പദ്ധതികളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന സ്കീമുകളില്‍ ഒന്നാണിത്. ഇതാണ് സുകന്യ സമൃദ്ധി യോജനയുടെ ഏറ്റവും വലിയ സവിശേഷത. അക്കൗണ്ട് ഉടമകള്‍ക്ക് എല്ലാ വർഷവും 8.2 ശതമാനം പലിശ ലഭിക്കും. ഈ സ്കീമില്‍ കുറച്ച്‌ വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പെണ്‍മക്കള്‍ക്ക് 71 ലക്ഷം രൂപ നേടാൻ കഴിയും.

എന്താണ് സുകന്യ സമൃദ്ധി യോജന പദ്ധതി?

കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മകളുടെ പേരില്‍ നിക്ഷേപം തുടങ്ങാം. പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ സ്കീമിന് കീഴില്‍, 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷം പൂർത്തിയാകുമ്ബോള്‍ പലിശ അടക്കം മുഴുവൻ തുകയും ലഭിക്കും.

സ്കീമുമായി ബന്ധപ്പെട്ട ചില പ്രത്യേക നിയമങ്ങള്‍

ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് നല്‍കുന്ന പലിശ സർക്കാർ പരിഷ്കരിക്കാറുണ്ട്. പലിശ കൂടുകയോ കുറയുകയോ ചെയ്യുമ്ബോള്‍ കാലാവധി പൂർത്തിയാകുമ്ബോള്‍ ലഭിക്കുന്ന തുകയിലും വ്യത്യാസം വരും. എല്ലാ വർഷവും ഏപ്രില്‍ 5-ന് മുമ്ബായി അക്കൗണ്ടില്‍ തുക നിക്ഷേപിക്കണം, അതുവഴി പരമാവധി പലിശ നേടാനാകും. അക്കൗണ്ട് തുറക്കുന്ന സമയത്ത് നിങ്ങളുടെ മകള്‍ക്ക് 1 വയസ് പൂർത്തിയായിട്ടില്ലെങ്കില്‍, മകള്‍ക്ക് 21 വയസ് തികയുമ്ബോഴല്ല, അക്കൗണ്ട് 21 വർഷം പൂർത്തിയാകുമ്ബോഴാണ് മകള്‍ക്ക് മെച്യൂരിറ്റി തുക ലഭിക്കുക.

71 ലക്ഷം എങ്ങനെ നേടാം?

ഈ സ്കീമില്‍ 15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. അതിലൂടെ പരമാവധി നേട്ടം കൊയ്യാനാകും. എല്ലാ സാമ്ബത്തിക വർഷവും ഏപ്രില്‍ അഞ്ചിന് മുമ്ബ് ഈ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുമ്ബോള്‍ മാത്രമേ പരമാവധി പലിശ നേടാൻ കഴിയൂ. 15 വർഷത്തേക്ക് ഈ തുക നിക്ഷേപിക്കുമ്ബോള്‍, മൊത്തം നിക്ഷേപം 22,50,000 ആയിരിക്കും. കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് 71,82,119 രൂപ ലഭിക്കും. ഇതില്‍ പലിശയിനത്തില്‍ ലഭിക്കുന്ന തുക 49,32,119 രൂപയാണ്. കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഈ തുക പൂർണമായും നികുതി രഹിതമാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.