കാശ്മീർ യാത്ര റദ്ദാക്കാൻ ടൂറിസ്റ്റുകളുടെ തിരക്ക്; റീഫണ്ട് നൽകി ഓപ്പറേറ്റർമാർ: തീവ്രവാദി ആക്രമണം ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതം

ഇരുപത്തിയാറ് പേരെ വധിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, കശ്മീര്‍ താഴ്വരയിലെ കാഴ്ചകള്‍ തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്.അതുവരെ സഞ്ചാരികളുടെ വരവ് കാരണം തിരക്കേറിയ ശ്രീനഗറിലെ വിമാനത്താവളം താഴ്വരയില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളാല്‍ നിറഞ്ഞിരിക്കുന്നു.

കശ്മീരിന്‍റെ അതുല്യമായ പ്രകൃതി സൗന്ദര്യത്തിന്‍റെ പ്രതീകമായ ദാല്‍ തടാകം വിജനമാണ്. രണ്ട് ദിവസം മുമ്ബ് വരെ ഉയര്‍ന്ന ഡിമാന്‍ഡുള്ള ശിക്കാരകള്‍ ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കായി കാത്തിരിപ്പിലാണ്. പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത ആഘാതമായിരിക്കുകയാണ്.

ആക്രമണത്തെത്തുടര്‍ന്ന് മിക്ക വിനോദസഞ്ചാരികളും യാത്ര പരിപാടികള്‍ റദ്ദാക്കുന്നതായാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സൂചന. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്ന നിരവധി വിനോദസഞ്ചാരികള്‍ ഇതിനകം തന്നെ യാത്ര റദ്ദാക്കിയിട്ടുണ്ട്. തിരക്കേറിയ സീസണില്‍ ആക്രമണം ഉണ്ടായത് കശ്മീരിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാണ്. കശ്മീര്‍ ടൂര്‍ റദ്ദാക്കുന്ന വിനോദസഞ്ചാരികള്‍ പകരം ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളാണ് പരിഗണിക്കുന്നത്.

പറുദീസ തകര്‍ത്ത തീവ്രവാദം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കശ്മീരിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത് .2025 ല്‍ ഇതിനകം 2.3 കോടിയിലധികം സന്ദര്‍ശകരാണ് കശ്മീരില്‍ എത്തിയത്. ഗുജറാത്തില്‍ നിന്ന് മാത്രം ഈ വര്‍ഷം 3 ലക്ഷത്തോളം സഞ്ചാരികള്‍ കശ്മീര്‍ യാത്ര പദ്ധതിയിട്ടുണ്ടെന്നാണ് കണക്ക്..ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഒരാള്‍ക്ക് 40,000 രൂപ വരെ ആയി വര്‍ധിച്ചിരുന്നു. ആക്രമണം ഉണ്ടായതോടെ ഈ മാസത്തേക്കുള്ള എല്ലാ ബുക്കിംഗുകളും പല ടൂര്‍ ഓപ്പറേറ്റര്‍മാരും റദ്ദാക്കിയിരിക്കുകയാണ്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരിലേക്കുള്ള ബുക്കിംഗുകളില്‍ ഏകദേശം 90 ശതമാനവും വിനോദസഞ്ചാരികള്‍ റദ്ദാക്കിയതായി ഡല്‍ഹിയിലെ നിരവധി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു കശ്മീര്‍ മാത്രമല്ല, ജമ്മു സന്ദര്‍ശിക്കാന്‍ പോലും ആളുകള്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും വൈഷ്ണോ ദേവി ക്ഷേത്രത്തിനായി കത്രയിലേക്ക് പോകുന്നവര്‍ പോലും ഭീകരാക്രമണത്തിന് ശേഷം അവയെല്ലാം റദ്ദാക്കിതായും ടൂര്‍ ഏജന്‍സികള്‍ പറയുന്നു.

സുരക്ഷ ശക്തമാക്കി യാത്രക്കാരില്‍ ആത്മവിശ്വാസം ഉറപ്പിച്ചില്ലെങ്കില്‍ അത് സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് ദോഷകരമാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.