വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം

കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി എം.പി.വീരേന്ദ്രകുമാർ ഹാളിൽ സീനിയർ ജർണലിസ്റ്റ്സ് ഫോറം കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

വനമേഖലയുടെ വിസ്തൃതിയും വർദ്ധിച്ച ജനസാന്ദ്രതയും കാരണം വന്യജീവി താണ്ഡവങ്ങൾക്ക് കൂടുതൽ ഇരയാവുന്ന ജില്ലയാണ് വയനാട്. കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യജീവികൾ ജനജീവിതം ദുസ്സഹമാക്കുകയാണ്. കാട്ടാന, കാട്ടുപന്നി, കടുവ തുടങ്ങി എല്ലാ തരം വന്യജീവികളുടെയും അക്രമണത്തിൽ കനത്ത കൃഷിനാശവും ധാരാളം വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
വന്യജീവികളെ കാടിന് പുറത്തേക്കും ജനവാസ കേന്ദ്രങ്ങളിലെക്കും ആകർഷിക്കാതിരിക്കാൻ അവക്ക് ആവശ്യമായ ജല- ഭക്ഷണ ലഭ്യതയും പ്രത്യേക സംരക്ഷണവും കാട്ടിനുളളിൽ ഉറപ്പു വരുത്തണമന്ന് സെമിനാർ ആവശ്യപ്പെട്ടു.

പരിപാടിയിൽ സെകട്ടറി ടി.വി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ, സി.കെ.ശിവരാമൻ (സി.പി.എം), കെ.കെ.ഹംസ (ആർ.ജെ.ഡി), പി.എം. ജോയ് (സി.പി.ഐ), റസാഖ് കൽപ്പറ്റ (മുസ്‌ലിം ലീഗ്), കെ.ജെ. ദേവസ്യ (കേ.കോൺ), കെ.സദാനന്ദൻ ( ബി.ജെ.പി), അഡ്വ.പി. ചാത്തുക്കുട്ടി, പ്രദീപ് മാനന്തവാടി, കെ.സജീവൻ പ്രസംഗിച്ചു.
വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ വന്യജീവി – മനുഷ്യ സംഘർഷം സംബന്ധിച്ച് വിഷയാവതരണം നടത്തി. ഡോ.സുമ ടി. ആർ (ഹ്യൂം സെന്റർ ഫോർ എക്കോളജിക്കൽ ആന്റ് വൈൽഡ് ലൈഫ് ഡിവിഷൻ) മോഡറേറ്ററായിരുന്നു.
എൻ. ഒ. ദേവസ്യ, വർഗ്ഗീസ് വട്ടക്കാട്ടിൽ, പി.വി.മത്തായി, ജേക്കബ് വൈദ്യർ, പി.പത്മരാജ്, കെ.പ്രകാശൻ, വി.പി. വർക്കി, പി.ജി. മോഹൻ ദാസ് ചർച്ചയിൽ പങ്കെടുത്തു.
ഫോറം ട്രഷറർ പി.രാജഗോപാലൻ നന്ദി പറഞ്ഞു

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.