ജോലി സ്ഥലത്തെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസിക്ക് ഒരു കോടിയോളം രൂപ നഷ്‍ടപരിഹാരം

അബുദാബി: കെട്ടിമ നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യവെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസി യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി വിധിച്ചു. ജോലി സ്ഥലത്ത് അടുക്കിവെച്ചിരുന്ന ഇഷ്‍ടിക ശരീരത്തില്‍ വീണ് 38കാരനായ യുവാവിന് പരിക്കേല്‍ക്കുകയും ശാരീരിക വൈകല്യം സംഭവിക്കുകയുമായിരുന്നു.

അപകടത്തിന് ശേഷം നടക്കാന്‍ സാധിക്കാത്ത അദ്ദേഹം ഇപ്പോള്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. രണ്ട് കാലുകള്‍ക്കുമേറ്റ പരിക്കിന് പുറമെ ഇടുപ്പിനും ക്ഷതമേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍, കമ്പനി ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയില്ലെന്നാണ് കണ്ടെത്തിയത്.

കേസ് ആദ്യം പരിഗണിച്ച അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി കമ്പനിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തിയതിന് പുറമെ പരിക്കേറ്റ തൊഴിലാളിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ആറ് ലക്ഷം ദിര്‍ഹത്തിന്റെ നഷ്ടപരിഹാരം തേടി സിവില്‍ കോടതിയില്‍ യുവാവ് കേസ് ഫയല്‍ ചെയ്‍തു.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന യുവാവിന് അപകടത്തെ തുടര്‍ന്നുണ്ടായ വൈകല്യം കാരണം കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്‍തു. തൊഴിലാളിയെ നിയമിച്ച ഔട്ട് സോഴ്‍സിങ് സ്ഥാപനത്തിനാണ് ഉത്തരവാദിത്തമെന്നും തങ്ങള്‍ക്ക് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ കോടതി അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.