ആശുപത്രികള്‍ ഓണ്‍ലൈനില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം

ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. 33 തരം ഒ.പി.ഡി ടെലി മെഡിസിന്‍ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. കോവിഡ്-19 ആരോഗ്യരംഗത്ത് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ടെലി മെഡിസിന്‍ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ-സഞ്ജീവനിക്ക് രൂപം നല്‍കിയത്. കോവിഡ്-19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങള്‍ക്കുള്ള മറുപടിയും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒ.പി.ഡി വഴി ലഭ്യമാണ്. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ആശുപത്രിയില്‍ നേരിട്ട് പോകാതെ ഓണ്‍ലൈന്‍ വഴി ചികിത്സാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഇ-സഞ്ജീവനിയിലൂടെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പെടെ 33 തരം ഒ.പി.ഡി. സേവനങ്ങള്‍ ലഭ്യമാണ്.

ജനറല്‍ ഒ.പി (രാവിലെ 8-രാത്രി 8): വ്യക്തിഗത ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനമാണിത്. ഏത് അസുഖങ്ങള്‍ക്കും ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. ശിശു-നവജാത ശിശു വിഭാഗം (തിങ്കള്‍-ശനി, രാവിലെ 10-ഉച്ചയ്ക്ക് 1): ശിശു-നവജാത ശിശുരോഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. ആശുപത്രി സന്ദര്‍ശനം മൂലം കുട്ടികള്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള അണുബാധകളില്‍ നിന്നു സംരക്ഷണം നേടാം. സൈക്യാട്രി (തിങ്കള്‍-വെള്ളി, രാവിലെ 9-ഉച്ചയ്ക്ക് 1): മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയും സംശയദൂരീകരണവും ഇ-സഞ്ജീവനി വഴി ലഭിക്കും. മനോരോഗ വിദഗ്ധരുമായി ഓണ്‍ലൈന്‍ വഴി സംവദിക്കാനുള്ള അവസരവും ലഭ്യമാണ്. പോസ്റ്റ് കോവിഡ് ഒ.പി (എല്ലാദിവസവും രാവിലെ 9-വൈകീട്ട് 5): കോവിഡാനന്തരം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാവിധ ബുദ്ധിമുട്ടുകള്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടാം. ഡി.ഇ.ഐ.സി ഒ.പി (തിങ്കള്‍-വെള്ളി, രാവിലെ 10-വൈകീട്ട് 4): കുഞ്ഞുങ്ങളിലെ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും തുടര്‍ചികിത്സയ്ക്കും ഈ സംവിധാനം ആശ്രയിക്കാം. വളര്‍ച്ചാ മുരടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി പരിഹാരം തേടാന്‍ കഴിയും. കൗമാര ക്ലിനിക്ക് (തിങ്കള്‍-വെള്ളി, രാവിലെ 10-വൈകീട്ട് 4): കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും സേവനം ലഭ്യമാണ്. സര്‍ക്കാര്‍ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും അഡോളസന്റ് ക്ലിനിക് കൗണ്‍സലര്‍മാരും നേതൃത്വം നല്‍കുന്നു.

സ്‌പെഷ്യാലിറ്റി ഒ.പികള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സ് തിരുവനന്തപുരം- എന്‍.സി.ഡി ഒ.പി (ചൊവ്വ, വ്യാഴം, ഉച്ചയ്ക്ക് 2-വൈകീട്ട് 4). ഇംഹാന്‍സ് കോഴിക്കോട്- കുട്ടികള്‍ക്കും (ചൊവ്വ) മുതിര്‍ന്നവര്‍ക്കുമുള്ള (ബുധന്‍) പ്രത്യേക മാനസികാരോഗ്യ ക്ലിനിക്ക് (രാവിലെ 10-ഉച്ചയ്ക്ക് 12). മലപ്പുറം ജില്ലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന മാനസികാരോഗ്യ ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം രാവിലെ 9-ഉച്ചയ്ക്ക് 1), ഡെര്‍മറ്റോളജി ഒ.പി (വ്യാഴം രാവിലെ 9-ഉച്ചയ്ക്ക് 1). മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി- ഹെഡ്-നെക്ക് ക്യാന്‍സര്‍ വിഭാഗം (ചൊവ്വ, വെള്ളി ഉച്ചകഴിഞ്ഞ് 3-4), സര്‍ജിക്കല്‍ ഓങ്കോളജി (തിങ്കള്‍, വ്യാഴം ഉച്ചകഴിഞ്ഞ് 3-4), മെഡിക്കല്‍ ഓങ്കോളജി (ബുധന്‍, വെള്ളി ഉച്ചകഴിഞ്ഞ് 3-4), രക്താര്‍ബുദ സംബന്ധമായ ഹെമറ്റോളജി ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം ഉച്ചകഴിഞ്ഞ് 3-4), സ്തനാര്‍ബുദ/ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍ ക്ലിനിക്കുകള്‍ (തിങ്കള്‍, ബുധന്‍ ഉച്ചകഴിഞ്ഞ് 3-4), ശ്വാസകോശ സംബന്ധം (വെള്ളി ഉച്ചകഴിഞ്ഞ് 3-4), കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സാ ക്ലിനിക്ക് (ബുധന്‍ 3-4), റേഡിയേഷന്‍ ക്ലിനിക്ക് (തിങ്കള്‍, വ്യാഴം 3-4), പുനരധിവാസ ക്ലിനിക്കുകളും നേത്രരോഗ ചികിത്സാ വിഭാഗവും (വെള്ളി 3-4), സാന്ത്വന പരിചരണ ചികിത്സാ ക്ലിനിക്കുകള്‍ (ചൊവ്വ, വെള്ളി 3-4). കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍- ഹെഡ്്, നെക്ക് വിഭാഗം (ബുധന്‍, വെള്ളി രാവിലെ 9-ഉച്ചയ്ക്ക് 12), മെഡിക്കല്‍ ഓങ്കോളജി (തിങ്കള്‍, ചൊവ്വ 9-12), ഗര്‍ഭാശയ ക്യാന്‍സര്‍ ക്ലിനിക്ക് (വ്യാഴം 9-12), റേഡിയേഷന്‍ ക്ലിനിക്ക് (വ്യാഴം, വെള്ളി 9-12). റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം- സംശയനിവാരണവും നിര്‍ദേശങ്ങളും വിഭാഗം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2-3), ഡി, ഇ, എഫ് ക്ലിനിക്കുകള്‍ (ചൊവ്വാഴ്ചകളില്‍ യഥാക്രമം ഉച്ചകഴിഞ്ഞ് 2.30-3.30, 2-2.45, 3.30-4.15), സി, ബി, എ ക്ലിനിക്കുകള്‍ (വെള്ളിയാഴ്ചകളില്‍ യഥാക്രമം ഉച്ചയ്ക്ക് 2-2.45, 2.45-3.30, 3.30-4.14). കോഴിക്കോട് ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ത്വക് രോഗവിഭാഗം (തിങ്കള്‍, ചൊവ്വ, വ്യാഴം രാവിലെ 9- ഉച്ചയ്ക്ക് 1), ശിശുരോഗ വിഭാഗം (ബുധന്‍-ശനി രാവിലെ 9-1), ഒബ്സ്റ്റട്രിക്‌സ്, ഗൈനക്കോളജി (വെള്ളി ഉച്ചയ്ക്ക് 2-വൈകീട്ട് 4), സൈക്യാട്രി ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം 2-4), ഹൃദ്രോഗ ചികിത്സാ വിഭാഗം (വെള്ളി രാവിലെ 9-ഉച്ചയ്ക്ക് 1), ജനറല്‍ മെഡിസിന്‍ (ചൊവ്വ, വ്യാഴം, ശനി 9-1). esanjeevani OPD ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റ് വഴിയും ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സേവനം ഉപയോഗപ്പെടുത്താം.

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *