കൊവിഡ് ;ഹോം ക്വാറന്റൈനിൽ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്..?

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വർധിച്ചു വരുന്ന രോഗികളുടെ എണ്ണം മൂലം ആശുപത്രിയിൽ വേണ്ടത്ര ബെഡുകളും ഓക്സിജനും ഉണ്ടാവാതിരിക്കുന്ന സാഹചര്യം ഇന്ത്യയിൽ ഉടനീളം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ ചികിത്സ വേണ്ടവർക്ക് മാത്രമേ മെഡിക്കൽ ഉദ്യോഗസ്ഥർ അത് ശുപാർശ ചെയ്യുന്നുള്ളു. അല്ലാത്തവർക്ക് ഹോം ക്വാറന്റൈൻ ആണ് നിർദ്ദേശിക്കുന്നത്. ഹോം ക്വാറന്റൈൻ ചെയ്യുമ്പോൾ മറ്റു ആളുകൾക്ക് രോഗം പടരാനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കുക എന്നുള്ളത് നമ്മുടെ കർത്തവ്യം ആണ്. കാരണം രണ്ടാം തരംഗത്തിൽ അതിവേഗമാണ് രോഗം വ്യാപിക്കുന്നത്. എന്നാൽ ഹോം ക്വാറന്റൈനിൽ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് പൂർണമായും അറിയാമോ..? നോക്കാം…

കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ശ്വാസകോശ സംബന്ധിയായ രോഗം ഇല്ലെങ്കിൽ കൂടി രോഗികൾ ആയവരൊക്കെ ഒരു പൾസ് ഓക്സിമീറ്റർ കയ്യിൽ കരുതുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പൾസ് ഓക്സി മീറ്റർ ഉപയോഗിച് ഓക്സിജൻ ലെവൽ ഇടയ്ക്കിടയ്ക്ക് പരിശോധിക്കാവുന്നതാണ്. ഓക്സിജൻ ലെവൽ 95 ൽ കുറവാണെങ്കിൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. ഹോം ക്വാറന്റൈൻ സൗകര്യം ഉണ്ടോ എന്നുള്ളത് തീർച്ചപ്പെടുത്താൻ നമ്മുടെ വീട്ടിൽ അറ്റാച്ച്ഡ് ബാത്രൂമും വായു സഞ്ചാരമുള്ള മുറിയും ഉണ്ടോ എന്ന് നോക്കിയാൽ മതി. രോഗിക്ക് ഭക്ഷണം സമയാസമയം യാതൊരു വിധത്തിലുമുള്ള ഇടപഴകലുകൾ ഇല്ലാതെ വേണം നൽകാൻ. രോഗിയടക്കം വീട്ടിലെ എല്ലാവരും മാസ്ക്കും സാനിറ്റയ്‌സറും ഉപയോഗിക്കുക.രോഗിയുമായി പ്രൈമറി കോൺടാക്ട് ഉണ്ടെന്ന് തോന്നുന്ന വ്യക്തിയും ഏഴു ദിവസത്തിന് ശേഷം പരിശോധനക്ക് വിധേയമാകണം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കൊവിഡ് രോഗികളുടെ എണ്ണത്തിൽ വന്ന മാറ്റം മൂലം ഇപ്പോൾ രോഗികളായി ക്വാറന്റൈനിൽ കഴിയുന്ന എല്ലാവരും പത്തു ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്യണം എന്ന് നിർബന്ധം ഇല്ല. വീണ്ടും എന്തെങ്കിലും രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം അത്തരക്കാർ ടെസ്റ്റ് ചെയ്താൽ മതിയാകും. ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ റിവേഴ്‌സ് ക്വാറന്റൈൻ കൂടി കഴിഞ്ഞതിനു ശേഷം അയാൾക്ക് പതിനേഴാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. ക്വാറന്റൈൻ അവസാനിച്ചു എന്ന് കരുതി അത് വീണ്ടും രോഗം വരില്ല എന്നോ ഇനി ധൈര്യമായി പുറത്തിറങ്ങാൻ കഴിയും എന്നോ സങ്കൽപ്പിക്കരുത്.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ   പ്രവേശനം തുടങ്ങി

തൃശ്ശിലേരിയിലെ ഗവ. മോഡൽ ഡിഗ്രി  കോളജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാല എഫ് വൈ യു ജി പി മൂന്നാം അലോട്ട്മെൻ്റ് പ്രകാരം അവസരം ലഭിച്ച വിദ്യാർത്ഥികളാണ് കോളജിൽ പ്രവേശനം നേടിയത്. 2025-2026 അധ്യയന വർഷം

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ  വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന പശ്ചാത്തല മേഖലയിൽ  സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  കാളിന്ദി പുഴക്ക് കുറുകെ  12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം  ഉദ്ഘാടനം

പേപ്പർ ബാഗ് ദിനം ആചരിച്ചു.

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.