ദ്രാവിഡും രോഹിതും ധോണിയുമല്ല എന്നിൽ വ്യത്യാസം ഉണ്ടാക്കിയത് ആ മനുഷ്യൻ, അയാൾ കാരണമാണ് ഞാൻ ഇന്ന് മികച്ച നായകനായത്; തന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയ വ്യക്തിയെക്കുറിച്ച് ഹാര്ദിക്ക് പാണ്ഡ്യ

നേതാവെന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് (ജിടി) പരിശീലകൻ ആശിഷ് നെഹ്‌റ വഹിച്ച പങ്കിനെ അഭിനന്ദിച്ച് ടീം ഇന്ത്യ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. സമാന ചിന്താഗതിക്കാരനായ പരിശീലകനുമായി ചേർന്ന് പ്രവർത്തിക്കുന്നത് തന്റെ ക്യാപ്റ്റൻസിക്ക് മൂല്യം വർദ്ധിപ്പിച്ചതായി ക്രിക്കറ്റ് താരം പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. രാജ്‌കോട്ടിൽ നടന്ന അവസാന മത്സരത്തിൽ 91 റൺസിന് ജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 51 പന്തിൽ സൂര്യകുമാർ യാദവിന്റെ 112 റൺസിന്റെ ബലത്തിൽ 228-5 എന്ന സ്‌കോർ പടുത്തുയർത്തി. പിന്നീട് ബൗളർമാർ ചേർന്ന് ശ്രീലങ്കയെ 16.4 ഓവറിൽ 137 റൺസിന് പുറത്താക്കി.

പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസിയിൽ കാര്യമായ പരിചയമില്ലെങ്കിലും, കഴിഞ്ഞ വർഷം അവരുടെ കന്നി ഐപിഎൽ സീസണിൽ അദ്ദേഹം ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) കിരീടത്തിലേക്ക് നയിച്ചു. ശ്രീലങ്കൻ ടി20 ഐയ്ക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ പാണ്ഡ്യയോട് ജിടിയെ നയിച്ച അനുഭവം എത്രത്തോളം സഹായിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ:

‘ജൂനിയർ ക്രിക്കറ്റിൽ ഞാൻ ഒരിക്കലും ടീമിനെ നയിച്ചിട്ടില്ല. അണ്ടർ 16 തലത്തിൽ ഞാൻ ബറോഡയെ നയിച്ചു. ഗുജറാത്ത് ടീമിനെ നയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. ആശിഷ് നെഹ്‌റ എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കി – ഞങ്ങൾ വളരെ സമാനമായ ക്രിക്കറ്റ് ചിന്താഗതിക്കാരാണ്.

“ഞാൻ അദ്ദേഹത്തിനൊപ്പമായിരുന്നതിനാൽ അത് എന്റെ ക്യാപ്റ്റൻസിക്ക് കൂടുതൽ മൂല്യം നൽകി. എനിക്കറിയാവുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു. അതാണ് എന്റെ നായകമികവിന് എന്നെ സഹായിച്ചത്.

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവരെ ശ്രീലങ്ക ടി20 ഐയിലേക്ക് തിരഞ്ഞെടുത്തില്ല, പാണ്ഡ്യ പരമ്പരയിൽ താരതമ്യേന പരിചയമില്ലാത്ത ടീമിനെ നയിച്ചു. താൻ ഈ ദൗത്യം എത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് 29-കാരൻ ഉറപ്പിച്ചു പറഞ്ഞു:

“(ഒരു യുവ ടീമിനെ) നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, അതേ സമയം, ഇത് ഒരു യുവ ഗ്രൂപ്പാണ്. അവർ തെറ്റുകൾ വരുത്തുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യും. ഒരിക്കൽ നിങ്ങൾ ഒരു തെറ്റ് ചെയ്താൽ, അതിൽ നിന്ന് നിങ്ങൾ പഠിക്കുമെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. തെറ്റുകൾ പറ്റിയാൽ അത് അംഗീകരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാന കാര്യം. അത് അംഗീകരിച്ചാൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകും.”

എന്തായാലും യുവനിരയുമായി ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്കയെ തകർത്തെറിഞ്ഞ പ്രകടനം മികച്ചത് തന്നെ ആയിരുന്നു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.