മുട്ടയില്ലാതെ ഓംലെറ്റടിക്കാമോ…? പൊളിയാണ് അര്‍ജുന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ഐഡിയ

മലപ്പുറം: ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കിൽ ഉള്ളിയും പച്ചമുളകും ഇട്ടാൽ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീൻ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് രാമനാട്ടുകര സ്വദേശി അർജുൻ.

‘ക്വീൻസ് ഇൻസ്റ്റന്റ് ഓംലെറ്റ്’ എന്ന പേരിൽ പൗഡർ രൂപത്തിൽ വിപണിയിലിറക്കുന്ന ഉൽപ്പന്നത്തിൽ വെള്ളം കലർത്തിയാണ് പാകം ചെയ്യേണ്ടത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ചെറിയ പാക്കറ്റും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാനും കഴിയും. ഇതിനായി രണ്ട് കോടി രൂപ ചെലവിൽ കൊണ്ടോട്ടി വാഴയൂരിൽ ‘ധൻസ് ഡ്യൂറബിൾ’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു.

മകൾ ധൻശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയിൽനിന്നാണ് ഇൻന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്. മൂന്നുവർഷം ഗവേഷണം നടത്തി. പുതിയ ഉത്പന്നമായതിനാൽ പരീക്ഷണങ്ങൾക്കായാണ് കൂടുതൽ തുകയും ചെലവഴിച്ചത്. മെഷീനുകൾ രൂപകൽപ്പന ചെയ്തതും അർജുൻ തന്നെ. 2021ൽ കമ്പനി രജിസ്റ്റർ ചെയ്തു. നിലവിൽ ഏഴ് സ്ത്രീകളടക്കം 12 ജീവനക്കാരുണ്ട്.
കിഡ്സ് ഓംലെറ്റ്, എഗ്ഗ് ബുർജി, വൈറ്റ് ഓംലെറ്റ്, മസാല ഓംലെറ്റ്, സ്വീറ്റ് ഓംലെറ്റ് ബാർ സ്‌നാക്ക് തുടങ്ങി വ്യത്യസ്ത ഇനങ്ങൾ പുറത്തിറക്കും. ആഗസ്‌തോടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും. ബംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ, യു.കെ, കുവൈത്ത് എന്നിവിടങ്ങളിലും വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിങ്ങിലും സജീവമാകും.

ബുൾസൈ ഉൽപ്പന്നങ്ങളുടെ സാധ്യതയും അർജുന്റെ പരിഗണനയിലുണ്ട്. 2022ൽ ഔട്ട്ലുക്ക് ‘ദ ഓംലെറ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിലാണ് അർജുനെ പരിചയപ്പെടുത്തിയത്. കുറഞ്ഞ സമയത്തിൽ ഓംലെറ്റ് ഉണ്ടാക്കുന്നതിനുള്ള ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അർജുൻ.

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.