തെന്നിന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്രതാരം ആര്? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്ബന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക് സിനിമകള്‍, അംഗീകാരങ്ങള്‍, മറ്റ് ബിസിനസ്സുകള്‍ എന്നിവയിലൂടെ ധാരാളം പണം സമ്ബാദിക്കാന്‍ അവസരം നല്‍കുന്നു എന്നത് ഒരു രഹസ്യമല്ല. ഇത്തരത്തില്‍ തെന്നിന്ത്യയില്‍ ഏറ്റവും സമ്ബന്നനായ താരം ആരാണ്?

മുകളില്‍ പറഞ്ഞ പേരുകളിലോ, അല്ലെങ്കില്‍ പുത്തന്‍ നിരയിലെ ഒരു താരമോ അല്ല തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്ബന്നന്‍. ഒരു സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം വാങ്ങുന്ന നടനുമല്ല അദ്ദേഹം. നാഗാര്‍ജുന അക്കിനേനിയാണ് ദക്ഷിണേന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും സമ്ബന്നന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിജയകരമായ തെലുങ്ക് സിനിമ രംഗത്ത് ഇദ്ദേഹമുണ്ട്. ഹിന്ദി സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, കൂടാതെ സിനിമകളുടെയും മറ്റ് ബിസിനസ്സുകളിലൂടെയും 3000 കോടിയിലധികം ആസ്തി ഇദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സൂം ടിവിയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ അദ്ദേഹത്തിന്റെ ആസ്തി 3010 കോടി രൂപയിലധികമായിരുന്നു.

63 വയസുകാരനായ നാഗാര്‍ജുന ഒരു ചിത്രത്തിന് ഒന്‍പത് കോടി മുതല്‍ 20 കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്. പരസ്യങ്ങള്‍ക്കും ബ്രാന്‍റ് പ്രമോഷനും മറ്റും ഇദ്ദേഹം 2 കോടി രൂപയോളം വാങ്ങുന്നുണ്ട്. ഇതിന് പുറമേ വിജയകരമായ ഏറെ ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്. ഒരു സമയത്ത് തെലുങ്ക് വിനോദ ചാനല്‍ മാ ടിവി ഇദ്ദേഹത്തിന്‍റെതായിരുന്നു. എന്നാല്‍ പിന്നീട് ഇത് സ്റ്റാര്‍ നെറ്റ്വര്‍ക്കിന് വിറ്റു. അന്നപൂര്‍ണ്ണ സ്റ്റുഡിയോ എന്ന പ്രൊഡക്ഷന്‍ ഹൌസും, സ്റ്റുഡിയോയും ഇദ്ദേഹത്തിന്‍റെതാണ്. ഇദ്ദേഹത്തിന് ഹൈദരാബാദ് ഹൈടെക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്വന്തമായി ഉണ്ട്. അതിനൊപ്പം തന്നെ ഹൈദരാബാദില്‍ ഒരു മീഡിയ സ്കൂളും ഇദ്ദേഹം നടത്തുന്നുണ്ട്.

നാഗാര്‍ജുന ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്ബോള്‍ മറ്റ് സൂപ്പര്‍താരങ്ങളും വലിയ സമ്ബദ്യവുമായി ഈ ലിസ്റ്റില്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്. തെലുങ്ക് താരം വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 2200 കോടിയും, 1650 കോടിയുമാണ് റിപ്പോര്‍ട്ട് പ്രകാരം ഇവരുടെ സ്വത്ത്. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ ആണ് നാലാം സ്ഥാനത്ത് 1370 കോടിയാണ് ഇദ്ദേഹത്തിന്‍റെ സ്വത്ത്.ജൂനിയര്‍ എന്‍ടിആര്‍ (450 കോടി), ദളപതി വിജയ് (445 കോടി), രജനികാന്ത് (430 കോടി), കമല്‍ഹാസന്‍ (388 കോടി), മോഹന്‍ലാല്‍ (376 കോടി), അല്ലു അര്‍ജുന്‍ (350 കോടി) എന്നിങ്ങനെയാണ് തുടര്‍ന്ന് ലിസ്റ്റ് വരുന്നത് എന്നതാണ് സൂം റിപ്പോര്‍ട്ട് പറയുന്നത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.