തെന്നിന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്രതാരം ആര്? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്ബന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക് സിനിമകള്‍, അംഗീകാരങ്ങള്‍, മറ്റ് ബിസിനസ്സുകള്‍ എന്നിവയിലൂടെ ധാരാളം പണം സമ്ബാദിക്കാന്‍ അവസരം നല്‍കുന്നു എന്നത് ഒരു രഹസ്യമല്ല. ഇത്തരത്തില്‍ തെന്നിന്ത്യയില്‍ ഏറ്റവും സമ്ബന്നനായ താരം ആരാണ്?

മുകളില്‍ പറഞ്ഞ പേരുകളിലോ, അല്ലെങ്കില്‍ പുത്തന്‍ നിരയിലെ ഒരു താരമോ അല്ല തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്ബന്നന്‍. ഒരു സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം വാങ്ങുന്ന നടനുമല്ല അദ്ദേഹം. നാഗാര്‍ജുന അക്കിനേനിയാണ് ദക്ഷിണേന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും സമ്ബന്നന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിജയകരമായ തെലുങ്ക് സിനിമ രംഗത്ത് ഇദ്ദേഹമുണ്ട്. ഹിന്ദി സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, കൂടാതെ സിനിമകളുടെയും മറ്റ് ബിസിനസ്സുകളിലൂടെയും 3000 കോടിയിലധികം ആസ്തി ഇദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സൂം ടിവിയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ അദ്ദേഹത്തിന്റെ ആസ്തി 3010 കോടി രൂപയിലധികമായിരുന്നു.

63 വയസുകാരനായ നാഗാര്‍ജുന ഒരു ചിത്രത്തിന് ഒന്‍പത് കോടി മുതല്‍ 20 കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്. പരസ്യങ്ങള്‍ക്കും ബ്രാന്‍റ് പ്രമോഷനും മറ്റും ഇദ്ദേഹം 2 കോടി രൂപയോളം വാങ്ങുന്നുണ്ട്. ഇതിന് പുറമേ വിജയകരമായ ഏറെ ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്. ഒരു സമയത്ത് തെലുങ്ക് വിനോദ ചാനല്‍ മാ ടിവി ഇദ്ദേഹത്തിന്‍റെതായിരുന്നു. എന്നാല്‍ പിന്നീട് ഇത് സ്റ്റാര്‍ നെറ്റ്വര്‍ക്കിന് വിറ്റു. അന്നപൂര്‍ണ്ണ സ്റ്റുഡിയോ എന്ന പ്രൊഡക്ഷന്‍ ഹൌസും, സ്റ്റുഡിയോയും ഇദ്ദേഹത്തിന്‍റെതാണ്. ഇദ്ദേഹത്തിന് ഹൈദരാബാദ് ഹൈടെക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്വന്തമായി ഉണ്ട്. അതിനൊപ്പം തന്നെ ഹൈദരാബാദില്‍ ഒരു മീഡിയ സ്കൂളും ഇദ്ദേഹം നടത്തുന്നുണ്ട്.

നാഗാര്‍ജുന ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്ബോള്‍ മറ്റ് സൂപ്പര്‍താരങ്ങളും വലിയ സമ്ബദ്യവുമായി ഈ ലിസ്റ്റില്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്. തെലുങ്ക് താരം വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 2200 കോടിയും, 1650 കോടിയുമാണ് റിപ്പോര്‍ട്ട് പ്രകാരം ഇവരുടെ സ്വത്ത്. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ ആണ് നാലാം സ്ഥാനത്ത് 1370 കോടിയാണ് ഇദ്ദേഹത്തിന്‍റെ സ്വത്ത്.ജൂനിയര്‍ എന്‍ടിആര്‍ (450 കോടി), ദളപതി വിജയ് (445 കോടി), രജനികാന്ത് (430 കോടി), കമല്‍ഹാസന്‍ (388 കോടി), മോഹന്‍ലാല്‍ (376 കോടി), അല്ലു അര്‍ജുന്‍ (350 കോടി) എന്നിങ്ങനെയാണ് തുടര്‍ന്ന് ലിസ്റ്റ് വരുന്നത് എന്നതാണ് സൂം റിപ്പോര്‍ട്ട് പറയുന്നത്.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.