കർണാടകയിൽ നിന്ന് 250 കോടി രൂപ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി; മലയാളി ദമ്പതികളെ കസ്റ്റഡിയിലെടുത്ത് കർണാടക പോലീസിന് കൈമാറി കരുനാഗപ്പള്ളി പോലീസ്

250 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികൾ പോലീസ് പിടിയിൽ. മുപ്പത്തിയഞ്ചുകാരനായ സുധീഷ്, ഭാര്യ ശില്പ എന്നിവരെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് പോലീസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും തട്ടിപ്പു നടത്തിയ പ്രതികൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ആണ് പ്രതികളെ പിടികൂടിയത്. കർണാടകയിൽ നിരവധി ബിസിനസുകൾ ചെയ്തിരുന്ന സുധീഷും ശിൽപയും നിക്ഷേപം നടത്താൻ എന്ന പേരിൽ 250 കോടി രൂപ തട്ടിയെടുത്തിരുന്നു.

തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായി ഇവർ ഉപയോഗിച്ചു. ആഡംബര വാഹനങ്ങളിൽ ആണ് ഇരുവരുടെയും യാത്ര.പ്രൈവറ്റ് ജെറ്റുകൾ വാടകയ്ക്ക് എടുത്ത് യാത്ര ചെയ്യാറുണ്ട്. കർണാടകയിൽ തട്ടിപ്പ് നടത്തി ഇരുവരും കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കേരള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കർണാടക പോലീസിന് കൈമാറി.

വെള്ളിയാഴ്ച പുലര്‍ച്ചയോടെ കരുനാഗപ്പള്ളി പോലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അന്വേഷണ സംഘത്തലവൻ ജിഗ്നേഷിന്‍റെ നേതൃത്വത്തില്‍ ഇവരെ പിന്തുടര്‍ന്ന് എത്തിയ കര്‍ണാടക പോലീസ് കരുനാഗപ്പള്ളിയിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ എസിപി വിനോദ് കുമാറിനെ ധരിപ്പിച്ചു. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കര്‍ണാടക പോലീസിന് കൈമാറി.

കേരളത്തില്‍ ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. പ്രതികളെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കാൻ വലിയ സമ്മര്‍ദം ചിലര്‍ നടത്തിയതായും സൂചനയുണ്ട്. സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം ദമ്ബതികളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇവർക്ക് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.