ഹെലികോപ്റ്ററുകൾ മുതൽ അത്യാധുനിക തോക്കുകൾ വരെ; ജോ ബൈഡൻ എത്തിയത് വൻ സുരക്ഷാസന്നാഹത്തിനൊപ്പം..

ഡൽഹി: ജി 20 യുടെ ഭാഗമായി വിവിധ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട് . അക്കൂട്ടത്തിൽ ഏറ്റവും സുരക്ഷാ അകമ്പടിയോടെ സഞ്ചരിക്കുന്ന ആളാണ് അമേരിക്കൻ പ്രസിഡൻ്റ്. ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രസിഡന്റിനെ സംരക്ഷിക്കാൻ വലിയ സന്നാഹങ്ങളാണ് അമേരിക്ക ഒരുക്കിയിട്ടുള്ളത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതും അത്തരം ഒരുവൻ സുരക്ഷാസന്നാഹത്തിനൊപ്പം ആയിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ബൈഡന് മുന്നേ ഇന്ത്യയിലെത്തിയിരുന്നു. ഉച്ചകോടി കഴിഞ്ഞ് ബൈഡൻ തിരിച്ചു പോയതിന് ശേഷം മാത്രമാണ് സുരക്ഷാ സംവിധാങ്ങൾ അമേരിക്കയിലേക്ക് തിരികെ പോവുക.

ഹെലികോപ്റ്ററുകൾ മുതൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ, അത്യാധുനിക ആയുധങ്ങൾ, ആയിരക്കണക്കിന് റൗണ്ട് ബുള്ളറ്റുകൾ, കൈവിലങ്ങുകൾ, ബാറ്റൺ, ബോംബ് ഡിറ്റക്ടറുകൾ, കൺട്രോൾ റൂം, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങി വൻ സന്നാഹങ്ങളാണ് ജോ ബൈഡനുവേണ്ടി ഇന്ത്യയിലെത്തിയത്. അമേരിക്കൻ പ്രസിഡൻ്റിന്‍റെ വരവിന് ആഴ്ചകൾക്ക് മുന്നേ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ യുഎസ് എംബസ്സിയുമായി ബന്ധപ്പെട്ട് കൊണ്ടു വരേണ്ട സുരക്ഷാ ഉപകരണങ്ങളുടെയടക്കം പട്ടിക തയ്യാറാക്കിയായിരുന്നു ഒരുക്കങ്ങൾ.

മറ്റ് രാജ്യങ്ങൾക്കില്ലാത്ത പല സംവിധാനങ്ങളും അമേരിക്കയുടെ കയ്യിലുണ്ട്. അത്തരത്തിലൊന്നാണ് യുഎസിന്റേത് മാത്രമായ ഒരു സുരക്ഷാ ഗ്രിഡ്. ഒരു കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻസ് സിസ്റ്റംസ്, ഉപകരണങ്ങൾ, വൈദ്യസഹായം എന്നിവയടങ്ങിയതാണ് ആ സുരക്ഷാ ഗ്രിഡ്.

21 മുതൽ 28 വയസ്സ് വരെ മാത്രം പ്രായമുള്ള കഠിന പരിശീലനം ലഭിച്ച മികച്ച സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രസിഡന്റിൻ്റെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ലോങ് റേഞ്ച്, ഷോർട്ട് റേഞ്ച് ആയുധങ്ങളും ബുള്ളറ്റിനെ പ്രതിരോധിക്കാനുള്ള ഷീൽഡുകളും ഇവരുടെ കൈവശമുണ്ടാകും .

ബൈഡൻ യാത്രക്ക് ഉപയോഗിക്കുന്ന വിമാനത്തിന് പുറമെ, ഹെലികോപ്റ്ററുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും. വേദിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ‘ദി ബീസ്റ്റ്’ ഉൾപ്പെടെയുള്ള വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പ്രസിഡൻ്റിന് നേരെ എന്തെങ്കിലും നീക്കമുണ്ടായാൽ അദ്ദേഹത്തെ മാറ്റുന്നതിനായി വിമാനത്താവളങ്ങളും തൊട്ടടുത്ത തുറമുഖങ്ങളുമടക്കം ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട്. ബൈഡൻ വിമാനത്തിൽ കയറി പുറപ്പെട്ടാൽ മാത്രമേ ഇന്ത്യയിലൊരുക്കിയ സുരക്ഷാ സംവിധാനങ്ങൾ പിൻവലിക്കൂ.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.