പണികിട്ടി; വീടിന്റെ തൊട്ടടുത്തുള്ള ക്യാമറ കണ്ടില്ല, 250 ട്രാഫിക് നിയമലംഘനം, പിഴയൊടുക്കേണ്ടത് 1.34 ലക്ഷം

ട്രാഫിക് നിയമം ലംഘിച്ചാൽ പിഴയൊടുക്കേണ്ടി വരും. അതിപ്പോൾ ഹെൽമെറ്റ് ഇല്ലാത്തതായാലും ശരി, സിഗ്നൽ കിട്ടും മുമ്പ് വണ്ടിയോടിച്ച് പോവുന്നതായാലും ശരി. ചെറിയ തുക മുതൽ വമ്പൻ തുക വരെ വിവിധ നിയമലംഘനങ്ങൾക്ക് പിഴയൊടുക്കേണ്ടിയും വരും. അതുപോലെ, ബംഗളൂരുവിൽ ഒരാൾ 250 തവണയാണ് ട്രാഫിക് നിയമം ലംഘിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിഴയൊടുക്കേണ്ടതോ 1.34 ലക്ഷം രൂപ.

എളുമലൈ എന്നയാൾക്കാണ് ഇത്രയധികം രൂപ പിഴയായി വന്നത്. അതിൽ 20 കേസുകൾ തീർപ്പാക്കി 10,000 രൂപ മാത്രമാണ് അദ്ദേഹം അടച്ചിരിക്കുന്നത് എന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ, എളുമലൈയുടെ സുസുക്കി ആക്‌സസ് സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു. ദിവസ വേതനക്കാരനായ തൊഴിലാളിയാണ് എളുമലൈ. 50 -ലധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ആളുകളെ കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു ബംഗളൂരു പൊലീസ്. അപ്പോഴാണ് രണ്ട് വർഷത്തോളമായി എളുമലൈ ട്രാഫിക് നിയമങ്ങൾ പലതും പാലിക്കുന്നില്ല എന്ന് കണ്ടെത്തിയത്.

ട്രാഫിക് ഫൈൻ പേയ്‌മെന്റ് ഡിജിറ്റലാക്കിയ ശേഷം 50 -ലധികം തവണ നിയമം ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അപ്പോൾ ഇത്തരം കേസുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട് എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തന്റെ വീടിന്റെ അടുത്തായി സ്ഥാപിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) ക്യാമറകളെക്കുറിച്ച് എളുമലൈക്ക് അറിയില്ലായിരുന്നുവെന്നും ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് പറയുന്നു. അദ്ദേഹവും മകനും കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടയിൽ അനേകം തവണ ഹെൽമെറ്റ് ധരിക്കാതെ ഇതുവഴി കടന്നു പോയിട്ടുണ്ട്. ഇതെല്ലാം കൂട്ടിയാണ് അദ്ദേഹത്തിന്റെ പേരിൽ ഇത്രയധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.