ബോംബെയിലെ ഗുണ്ടാ നേതാവിൽ നിന്ന് സിനിമ സംഘടന സംവിധായകനായി മാറിയ അച്ഛൻ; കുടുംബകഥ തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗൺ

സിനിമ സംഘട്ടന സംവിധായകനായ അച്ഛൻ വീരു ദേവ്ഗണിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍. ബോളിവുഡില്‍ ആക്ഷൻ വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുന്ന പ്രിയതാരം കൂടെയാണ് അജയ്. 13-ാം വയസില്‍ പഞ്ചാബിലെ വീട്ടില്‍ നിന്നും എല്ലാം ഉപേക്ഷിച്ച്‌ ബോംബെയിലേക്ക് കുടിയേറിയതാണ് വീരു ദേവ്ഗണ്‍.

പണമില്ലാതെ യാത്ര ചെയ്തതിന് പൊലീസ് അദ്ദേഹത്തെ ജയിലിലിട്ടിരുന്നതായും അജയ് ഓര്‍ത്തു പറഞ്ഞു. ജോലിയും കിടപ്പാടവും ഇല്ലാതെ തെരുവില്‍ അലഞ്ഞ നടന്ന വീരുവിന് ഒരാള്‍ ഒരു കിടപ്പാടം കൊടുത്തു. അതായിരുന്നു തുടക്കം. ദിവസവും തന്റെ കാര്‍ കഴുകി തരാമെങ്കില്‍ കാറിനകത്ത് കിടന്നോളൂ എന്ന ഒരാളുടെ വാക്കാണ് താത്കാലിക കിടപ്പാടം കൊടുത്തത്.

കാര്‍പ്പെന്റര്‍ ജോലികള്‍ ചെയ്തു തുടങ്ങിയ വീരു ദേവ്ഗണ്‍ ഒരു ഗുണ്ട സംഘത്തിന്റെ തലവനായി. സിയോണ്‍-കോലിവാഡ പ്രദേശത്ത് അദ്ദേഹം അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവായിരുന്നു ആയിരുന്നു എന്ന അജയ് പറയുന്നു. അങ്ങനെയിരിക്കെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സിനിമ സംഘട്ടന സംവിധായകനായ രവി ഖന്ന ആ വഴി പോയതും വീരു ദേവ്ഗണിന്റെ തലവര തന്നെ മാറുന്നതും.

സംഘട്ടനം കണ്ട് കാര്‍ നിര്‍ത്തിയ രവി ഖന്ന വീരു ദേവ്ഗണിനെ വിളിച്ച്‌ തൊട്ടടുത്ത ദിവസം തന്നെ നേരില്‍ കാണാൻ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അത് അച്ഛന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ആയിരുന്നെന്നും രവി ഖന്നയാണ് അച്ഛനെ സംഘട്ടന സംവിധായകനാക്കിയതെന്നും അജയ് കൂട്ടിച്ചേര്‍ത്തു. വീരു ദേവ്‌ഗണ്‍ 200ലേറെ സിനിമകളുടെ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തു.

ക്രാന്തി, റാം തേരി ഗംഗാ മൈലി, മിസ്റ്റര്‍ നട്ട് വര്‍ലാല്‍ തുടങ്ങിയവ ആദ്ദേഹത്തിന്റെ സംഘട്ടന സംവിധാനത്തില്‍ പ്രധാനപ്പെട്ടതാണ്. 2019 മേയ് 27നായിരുന്നു വീരു ദേവ്ഗണിന്റെ അന്ത്യം.കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ പരിപാടിയിലാണ് അജയ് ദേവ്ഗണ്‍ അച്ഛനെ കുറിച്ച്‌ മനസ്സ് തുറന്ന് സംസാരിച്ചത്.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.