“പ്രിയങ്ക ഗാന്ധിയുടെ പ്രചരണ പരിപാടിക്ക് ആവശ്യപ്പെട്ടത് 50 ലക്ഷം, 22 ലക്ഷം വാങ്ങിയിട്ട് വാഹനത്തിൽ പോലും കയറ്റിയില്ല”: സ്വന്തം നേതാക്കളെ കൈക്കാശ് മുടക്കി പ്രചരണത്തിന് എത്തിക്കേണ്ട ഗതികേട് ഉള്ളവരോ കോൺഗ്രസ് സ്ഥാനാർത്ഥികൾ?

കോൺഗ്രസിൽ ആരും സഹായിച്ചില്ലെന്നും ഓരോകാര്യത്തിനും കാലുപിടിക്കേണ്ട അവസ്ഥയായിരുന്നു എന്നും പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നശേഷം തലസ്ഥാനത്തെത്തിയ പത്മജ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കെപിസിസി പ്രസിഡൻ്റിന് മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും അച്ഛൻ സഹായിച്ചവരിൽ നിന്നാണ് ഏറ്റവും അധികം ഉപദ്രവം നേരിടേണ്ടിവന്നതെന്നും ഇനിയൊരു മടക്കമില്ലെന്നും പത്മജ പറഞ്ഞു.

‘കോൺഗ്രസ് വിടാൻ തീരുമാനിച്ചത് മൂന്നുകൊല്ലം മുമ്ബാണ്. കെസി വേണുഗോപാലിൻ്റെ പേരുപറഞ്ഞ് ചില കള്ളന്മാർ കളിക്കുകയാണ്. കെസി അത് അറിഞ്ഞുപോലും കാണില്ല. അദ്ദേഹത്തെ ഞാൻ പലതവണ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല.ഞാൻ പൊയ്ക്കോട്ടെ എന്നുവിചാരിക്കുന്നവരായിരുന്നു ഏറെയും. തൃശൂരിൽ തോൽപ്പിച്ചത് പാർട്ടിക്കാർ തന്നെയാണ്. പ്രിയങ്കാ ഗാന്ധിയുടെ പരിപാടിക്കായി 50 ലക്ഷം ചോദിച്ചു. 22 ലക്ഷം കൊടുത്തു. പണം വാങ്ങിയിട്ട് പ്രചാരണ വാഹനത്തിൽപ്പോലും കയറ്റിയില്ല.

കരുണാകരൻ സ്മാരകത്തിനായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസിൽ ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാവും. കോൺഗ്രസ് സ്ത്രീകൾക്ക് ഒരു പരിഗണനയും നൽകുന്നില്ല. സ്ത്രീകൾ എന്നുകേൾക്കുമ്ബോഴേ നേതാക്കൾക്ക്പു ച്ഛമാണ്. ബിജെപി ഇങ്ങോട്ട് സമീപിച്ചതാണ്. കേന്ദ്ര നേതാക്കളാണ് സമീപിച്ചത്. പ്രവർത്തന സ്വാതന്ത്ര്യം മാത്രമാണ് ബി ജെപിയോട് ആവശ്യപ്പെട്ടത്. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് വാഗ്ദാനമൊന്നും നൽകിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും. ബിജെപി സംസ്ഥാന നേതാക്കളുടെ അതൃപ്തി സ്വാഭാവികം.- പത്മജ പറഞ്ഞു.

ഇന്നലെയാണ് പത്മജ ബിജെപിയിൽ ചേർന്നത്. ബിജെപി പ്രവേശനത്തിന് ശേഷം ഇന്നുരാവിലെ തലസ്ഥാനത്തെത്തിയ പത്മജയ്ക്ക് ബിജെപി പ്രവർത്തകർ ഗംഭീര സ്വീകരണമാണ് നൽകിയത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ എത്തിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലും പത്മജയ്ക്ക് സ്വീകരണം നൽകി.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.