ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് വന്ദേ ഭാരത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം എത്തിപിടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വന്ദേഭാരതില്‍ ഇതുവരെ സിറ്റിംഗ് സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. പുതിയ പതിപ്പ് സൗകര്യപ്രദമായ യാത്രയ്ക്ക് അനുയോജ്യമായിരിക്കുമെന്ന് അവകാശപ്പെടുന്നു.
ന്യൂഡല്‍ഹിയില്‍ നടന്ന 16 -ാമത് അന്താരാഷട്ര റെയില്‍വേ എക്വിപ്പ്‌മെന്റ് എക്‌സിബിഷന്‍ 2025 ല്‍ വന്ദേ ഭാരതിന്റെ പുതിയ പതിപ്പിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു. ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമായ കൈനെറ്റ് റെയില്‍വേ സൊലൂഷ്യന്‍സാണ് മോഡല്‍ അനാച്ഛാദനം ചെയ്തത്. യാത്രികര്‍ക്ക് അനുയോജ്യവും ആധുനികവുമായ രീതിയിലാണ് ട്രെയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജേര്‍ണി വിത്ത് എകെ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി കോണ്ടന്റ് ക്രിയേറ്ററായ അക്ഷയ് മല്‍ഹോത്ര പുറത്ത് വിട്ട വീഡിയോയില്‍ പുതിയ വന്ദേഭാരതിന്റെ ഉള്‍വശവും പ്രത്യേകതകളും വിവരിക്കുന്നു. വന്ദേഭാരത് സ്ലീപ്പര്‍ പതിപ്പിന് ഉള്‍വശത്തെ അതിശയകരമെന്നാണ് അക്ഷയ് വിശേഷിപ്പിച്ചത്. 160 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയും 180 കിലോമീറ്റര്‍ പരമാവധി വേഗതയുമുള്ള പ്രോട്ടോടൈപ്പാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ട്രെയിനില്‍ എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെ ആകെ 16 കോച്ചുകള്‍ ഉണ്ടാകും.

പരീക്ഷയ്ക്ക് പഠിച്ചില്ല; ഭയന്ന് സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി, അഞ്ചാംക്ലാസുകാരൻ പിടിയിൽ
ഡൽഹിയിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥിയുടെ വ്യജ ബോംബ് സന്ദേശം. പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരൻ ഈ വഴി സ്വീകരിച്ചത്. വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനാണ് സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയിൽ