വടക്കനാട്: വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (40) ആണ് മരിച്ചത്. കാട്ടാന പറമ്പിൽ ഇറങ്ങിയതറിഞ്ഞ് തുരത്താനായി രാത്രി പത്ത് മണിയോടെ രജീവ് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 12 മണിയായിട്ടും കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാൽ സഹോ ദരങ്ങളും അയൽ വാസികളും തെരഞ്ഞ് ചെന്നപ്പോഴാണ് പറമ്പിൽ കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുരജീവിനെ കണ്ടെത്തിയ സ്ഥലത്ത് കാട്ടാന യുടെ കാൽ പാടുകൾ ഉണ്ടെന്നും, ഈ ഭാഗത്ത് നിന്ന് കാട്ടാനയുടെ ചിഹ്നം വിളി കേട്ടതായും നാട്ടുകാർ പറഞ്ഞു. ഈ പ്രദേശത്ത് മുൻപും നിരവധി തവണ കാട്ടാന ശല്യം ഉണ്ടായിരുന്നതാണ്. എന്നാൽ പ്രാഥമിക പരിശോധനയിൽ ശരീരത്തിലൊന്നും പ്രത്യക്ഷ പരിക്കുകൾ കാണാ ത്തതിനാൽ പോസ്റ്റുമോർട്ടത്തിൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയുകയുള്ളൂ.

വള്ളിയൂർക്കാവ് ഉത്സവം: കെഎസ്ആർടിസി സ്റ്റേ സർവീസുകൾ പുനരാരംഭിക്കണം; സ്പെഷ്യൽ സർവീസുകൾ അനുവദിക്കണം – എസ്ഡിപിഐ
മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. കോവിഡ് കാലത്തിന് മുമ്പ് മാനന്തവാടി







