വണ്ടിയിൽ ഈ പേപ്പർ ഇല്ലെങ്കിൽ ഇനി ജയിലിൽ പോകാം! നിയമം കർശനമാക്കി റോഡ് ഗതാഗത മന്ത്രാലയം

തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. ഈ നിർബന്ധിത ഇൻഷുറൻസ് ഇല്ലാതെ പിടിക്കപ്പെടുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും 4,000 വരെ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ഇക്കാര്യം ഒരിക്കൽക്കൂടി വ്യക്തമാക്കി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം.

മോട്ടോർ വാഹന നിയമത്തിലെ 1988-ലെ സെക്ഷൻ 146 പ്രകാരം ഇന്ത്യൻ റോഡുകളിൽ ഓടുന്ന മോട്ടോർ വാഹനങ്ങൾക്ക് തേർഡ് പാർട്ടി റിസ്‍കുകൾ ഉൾക്കൊള്ളുന്ന ഇൻഷുറൻസ് പോളിസി ആവശ്യമാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ചൊവ്വാഴ്ച പ്രസ്‍താവനയിൽ അറിയിച്ചു. സാധുതയുള്ള മോട്ടോർ തേർഡ്-പാർട്ടി ഇൻഷുറൻസ് ഇല്ലാതെ ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കുകയോ ഓടിക്കാൻ അനുവദിക്കുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് നിയമം ലംഘിച്ചതിന് തടവ് ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം പ്രസ്‍താവനയിൽ മുന്നറിയിപ്പ് നൽകി.

ഒരു നിയമപരമായ ആവശ്യം എന്നതിന് പുറമേ, മോട്ടോർ തേർഡ്-പാർട്ടി ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുക എന്നത് ഉത്തരവാദിത്തമുള്ള റോഡ് ഉപഭോക്താവിൻ്റെ ഒരു പ്രധാന ഉത്തരവാദിത്തമാണെന്നും കാരണം ഇത് അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാകുമ്പോൾ ഇരകൾക്ക് പിന്തുണ നൽകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. തേർഡ് പാർട്ടി പോളിസി ഇല്ലാത്ത കുറ്റവാളികൾ 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിൻ്റെ സെക്ഷൻ 196 പ്രകാരം ശിക്ഷാർഹമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആദ്യതവണ കുറ്റം ചെയ്‍താൽ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ 2,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം. കുറ്റം പിന്നെയും ആവർത്തിച്ചാൽ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ 4,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം. വാഹന ഉടമകൾ അതത് മോട്ടോർ വാഹനങ്ങളിലെ മോട്ടോർ തേർഡ്-പാർട്ടി ഇൻഷുറൻസിൻ്റെ നില പരിശോധിക്കേണ്ടതും ഇതിനകം ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം ഇൻഷുറൻസ് നേടുകയോ പുതുക്കുകയോ ചെയ്യേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സാധുവായ മോട്ടോർ തേർഡ്-പാർട്ടി ഇൻഷുറൻസ് പരിരക്ഷയില്ലാതെ കണ്ടെത്തിയ വാഹനങ്ങൾക്ക് മേൽപ്പറഞ്ഞ പിഴ വ്യവസ്ഥകൾ എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥർ ചുമത്തുമെന്നും റോഡ് ഗതാഗത മന്ത്രാലയം പ്രസ്‍താവനയിൽ കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യൻ റോഡുകളിൽ ഓടുന്ന 56 ശതമാനം വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാത്തവയാണെന്ന് സർക്കാർ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. അപകടങ്ങളോ നാശനഷ്‍ടങ്ങളോ ഉണ്ടായാൽ ഇരകൾക്ക് ഈ ഇൻഷുറൻസ് സഹായം നൽകുന്നു. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുകയോ ഓടിക്കാൻ അനുവദിക്കുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് കർശനമായ പിഴ ചുമത്താനാണ് അധികൃതർ ഒരുങ്ങുന്നത്.

വിസ്മയ കേസ്: പ്രതി കിരൺകുമാറിൻ്റെ ശിക്ഷാവിധി മരവിപ്പിച്ചു; ജാമ്യം നുവദിച്ച് സുപ്രീം കോടതി.

ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന്

വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട!; ഇനി മുതൽ എല്ലാത്തിനും ‘റെയിൽ വൺ’ ആപ്പ് മതി

രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മാർഗം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ നമുക്കൂള്ളൂ, ഇന്ത്യൻ റെയിൽവേ. 67,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 13,000 ത്തിലധികം പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്ന, ഏറ്റവും കൂടുതൽ ആളുകൾ യാത്രയ്ക്ക്

യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും: കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (ഐസിഎംആർ) ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസുമായി (എയിംസ്)

ക്ലാസുകളില്‍ പത്രവായന നിർബന്ധമാക്കി

സ്കൂള്‍ കുട്ടികളുടെ മാതൃഭാഷാ പഠനവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളില്‍ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ് ദിവസവും ക്ലാസ്മുറികളില്‍ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശമെന്ന് സർക്കാർ വൃത്തങ്ങള്‍. ഇതിനുപുറമേ,

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്

ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.